ചടങ്ങിനിടെ വധുവിനെ തട്ടിക്കൊണ്ട് പോകാനൊരുങ്ങി അമ്മയും ബന്ധുക്കളും: തടയാനെത്തിയവർക്ക് നേരെ മുളകുപൊടി വിതറി; കീഴ്‌പ്പെടുത്തി വരന്‍റെ കൂട്ടർ

വധുവിനെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് വധുവിന്‍റെ കുടുംബം. ആന്ധ്രപ്രദേശിലെ ഗോദാവരിയിലാണ് സംഭവം. വധുവിനെ കടത്തിക്കൊണ്ടുപോകുന്നത് തടഞ്ഞവരെ സംഘം മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയാണ് നേരിട്ടത്. ഒടുവിൽ വരന്‍റെ കൂട്ടുകാരും ബന്ധുക്കളും ചേർന്ന് വധുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ വധുവിന്‍റെ അമ്മയും സഹോദരങ്ങളും ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെ പോലീസ് കേസെടുത്തു. വെറ്ററിനറി സയൻസസ് ഡിപ്ലോമ കോഴ്സ് ചെയ്യുമ്പോഴാണ് സ്നേഹയും വെങ്കിട്ടനന്തുവും തമ്മിൽ പരിചയപ്പെടുന്നത്. ഇരുവരും ഏപ്രിൽ 13ന് വിജയവാഡയിലുള്ള ദുർഗാ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. തുടർന്ന് വെങ്കട്ടനന്തുവിന്‍റെ വീട്ടിലേക്കാണ് പോയത്. ഇവരുടെ വിവാഹം ക‍ഴിഞ്ഞെന്ന വിവരം അറിഞ്ഞ കുടുംബത്തിലെ മുതിർന്നവർ ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ചടങ്ങ് നടത്താമെന്ന് തീരുമാനിച്ചു. തുടർന്ന് സ്നേഹയുടെ വീട്ടുകാരെയും വിവരം അറിയിച്ചു.വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വധുവിന്‍റെ അമ്മയും സഹോദരങ്ങളും ബന്ധുക്കളുമെത്തി മുളകുപൊടി എറിഞ്ഞ് മറ്റുള്ളവരെ ആക്രമിച്ചത്. ഇതിനിടെ വധുവിനെയുമായി കടന്നുകളയാൻ ശ്രമിച്ചവരെ വരന്‍റെ കൂട്ടർ കീഴ്‌പ്പെടുത്തി  പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ വരന്‍റെ…

Read More

കണ്ണേ കൺമണിയേ… ഇത് മെഡിക്കൽ മിറാക്കിൾ; ഒറ്റ പ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾക്ക് ജൻമം നൽകി 27കാരി

ഒറ്റ പ്രസവത്തിൽ ആറ് കൺമണികൾക്ക് ജന്മം നൽകിയ 27 കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാകിസ്താനിലാണ് ഒരു മണിക്കൂറിനുള്ളില്‍ ആറ് കുഞ്ഞുങ്ങള്‍ക്ക് ഇവർ ജന്മം നൽകിയത്. നാല് ആൺകുഞ്ഞുങ്ങളും രണ്ട് പെൺകുഞ്ഞുങ്ങളുമാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്നു വീണത്. റാവിൽപിണ്ഡി സ്വദേശികളായ സീനത്ത്- വഹീദ് എന്നീ ദമ്പതികൾക്കാണ് ആറ് കുഞ്ഞുങ്ങള്‍ പിറന്നത്. നിലവിൽ കുഞ്ഞുങ്ങളെ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രസവ സമയത്ത് സീനത്തിന് ചില ആരോഗ്യപ്രശ്നങ്ങൾ നേരിട്ടെങ്കിലും അതെല്ലാം തരണം ചെയ്താണ് സീനത്ത് മക്കൾക്ക് ജന്മം കൊടുത്തത്. അമ്മയും കു‍ഞ്ഞുങ്ങളും സുഖമായിരിക്കുന്നുവന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സീനത്തിന്‍റെ ആദ്യ പ്രസവമായിരുന്നു ഇത്. 4.5 ദശലക്ഷം ഗർഭധാരണങ്ങളിൽ ഒരാൾക്ക് മാത്രമാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Read More

‘എനിക്ക് നാണമൊന്നുമില്ല’: മെട്രോയിൽ ഇരിക്കാൻ സീറ്റില്ല; തർക്കത്തിനൊടുവിൽ യുവാവിന്‍റെ മടിയിൽ ഇരുന്ന് യുവതി

അടുത്തകാലങ്ങളിലായി സോഷ്യൽ മീഡിയയിൽ ഡൽഹി, ബംഗളൂരു മെട്രോയിലെ സംഭവങ്ങൾ വൈറലാകാറുണ്ട്. മെട്രോയിൽ സീറ്റ് തർക്കവും, ബിക്കിനിയിട്ട് യുവതി കയറിയതും വിമർശനങ്ങൾക്ക് കാരണമായ സംഭവങ്ങളാണ്. എന്നാൽ സീറ്റ് കിട്ടാതെ വന്നതോടെ ഒരു യുവാവിന്‍റെ മടിയിൽ യുവതി കയറിയിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. യുവതി സീറ്റിന് വേണ്ടി തർക്കിക്കുന്നതും യുവാവിനോട് എഴുനേൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ യുവാവ് എഴുനേറ്റ് മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ‘എനിക്ക് നാണമൊന്നുമില്ല’ എന്നു പറഞ്ഞുകൊണ്ട് ഇവർ അയാളുടെ മടിയിൽ കയറി ഇരുന്നു. പിന്നാലെ തൊട്ടടുത്തിരുന്ന ഒരാൾ എഴുനേറ്റ് മാറുന്നുമുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് യുവതി വിമർശിച്ച് രംഗത്തെത്തിയത്. ഈ സംഭവം എന്നാണ് നടന്നത് എന്നതിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ പോലീസും മെട്രോയും ഇടപെടണമെന്നാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കമന്‍റിട്ടിരിക്കുന്നത്.  #delhimetro दिल्ली मेट्रो में महिला को सीट न…

Read More

താപനില വായിക്കുന്നതിനിടെ ബോധരഹിതയായി ദൂരദർശൻ അവതാരക; വീഡിയോ വൈറൽ

ചൂട്ടുപൊള്ളുന്ന ചൂടാണ് രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തെ താപനിലയുടെ നിരക്ക് വാർത്തയിൽ പറയുന്നതിനിടെ അവതാരക കഠിനമായ ചൂട് കാരണം രക്തസമ്മർദം താഴ്ന്ന് ബോധരഹിതയായി വീഴുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ദൂരദര്‍ശന്‍ കൊല്‍ക്കത്ത സെക്ഷന്‍ അവതാരക ലോപാമുദ്ര സിന്‍ഹയാണ് താപനില അപ്ഡേറ്റുകള്‍ വായിക്കുന്നതിനിടെ ബോധരഹിതയായി വീണത്. ‘ടെലി പ്രോംപ്റ്റര്‍ മാഞ്ഞു, ഞാന്‍ ബ്ലാക്ക് ഔട്ടായി, ബോധരഹിതയായി വീണു’എന്നാണ് ഇവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. തന്‍റെ 21 വർഷത്തെ കരിയറിൽ പ്രക്ഷേപണത്തിനിടെ ബുദ്ധിമുട്ടുകളൊന്നും തോന്നിയിട്ടില്ല, എന്നാൽ സംഭവം നടന്ന ദിവസം വാർത്ത വായിച്ച് തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ തൊണ്ട ഉണങ്ങുന്ന പോലെ തോന്നി, തുടർന്ന് വിഷ്വൽസും സ്റ്റോറിയും ഓൺ എയർ പോവുന്നതിനിടെ ഫ്ലോർ മാനേജരോട് വെള്ളം തരാൻ പറഞ്ഞു. എന്നാൽ ഹോൾഡ് ചെയ്യുന്ന വാർത്തകളൊന്നും ഇല്ലാത്തതിനാൽ വെള്ളം കുടിക്കാനുള്ള സമയം കിട്ടിയില്ലെന്നും…

Read More

100 വർഷത്തെ പഴക്കം: കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്ന് ഗവേഷകർ

ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി.ആന്‍റ് വെർപ് നഗരത്തിൽ പുരാതന കോട്ടയുടെ ഖനനത്തിനിടെയാണു വാഗണിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. ‌ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആദ്യകാല മോഡലുകളിൽ ഒന്നാണു തടികൊണ്ടുള്ള ഈ വാഗൺ. 1930ലാണ് ഇത് ഉപയോഗിച്ചത്. കടുംചുവപ്പു പെയിന്‍റാണ് വാഗണിൽ പൂശിയിരുന്നത്. മഞ്ഞ പെയിന്‍റിലുള്ള അക്ഷരങ്ങളും കാണാം. എഴുത്തുകൾ വ്യക്തമായി വായിക്കാം. പെയിന്‍റിനും കാര്യമായ മങ്ങൽ സംഭവിച്ചിട്ടില്ല. പ്രാദേശിക ചരക്കുനീക്കത്തിനായി ഉപയോഗിച്ചതായിരുന്നു ഈ വാഗൺ. യുകെയിൽ അക്കാലത്ത് ചരക്കുനീക്കത്തിനു ധാരാളമായി ഗുഡ്സ് ട്രെയിനുകൾ ഉപയോഗിച്ചിരുന്നു. അതേസമയം, ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആസ്ഥാനത്തുനിന്ന് 500 മൈൽ അകലെ കുഴിച്ചിട്ടനിലയിൽ വാഗൺ കണ്ടെത്തിയതു ദുരൂഹമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി. 

Read More

പുതിയ സാധനങ്ങൾ ചുളുവിലയിൽ! പണികിട്ടുമെന്ന് പോലീസ്

കോഴിക്കോട്: ഏറ്റവും പുതിയ സാധനങ്ങള്‍ ചുളുവിലയ്ക്കു നല്‍കാമെന്നു പറഞ്ഞ തട്ടിപ്പു നടത്തുന്ന സംഘം സജീവമെന്ന് കേരള പോലീസ്. പുതിയമോഡൽ കാറുകൾ, അതും ഇതുവരെ ഉപയോഗിക്കാത്തത്. പക്ഷേ ചെറിയ ചില പോറലുകളുണ്ട്. അതുകൊണ്ടു വളരെ കുറഞ്ഞ വിലയ്ക്കു കിട്ടും. കാറുകൾ മാത്രമല്ല, പ്രമുഖ ബ്രാൻഡുകളുടെ ടിവികൾ, വാഷിംഗ് മെഷീനുകൾ, സോഫകൾ അങ്ങനെ ഏതാണ്ടെല്ലാ ഗൃഹോപകരണങ്ങളും ഇങ്ങനെ ചുളുവിലയ്ക്കു സ്വന്തമാക്കാം. ചെറിയ ചില പോറലുകളൊക്കെ ഉണ്ടാകുമെന്നേയുള്ളൂ. ഉപയോഗിക്കാൻ ഒരു തടസവുമില്ല. ഇത്തരമൊരു പരസ്യം കാണാത്തവരും ചാടി വീഴാത്തവരുമായി ആരും ഉണ്ടാകില്ല. എന്നാൽ ഇതും കണ്ടുനേരേ ചാടി വീഴുന്നതിനു മുമ്പു സാമാന്യ ബുദ്ധി ഉപയോഗിക്കണമെന്ന് ഓർമിപ്പിക്കുകയാണ് പോലീസ്. തട്ടിപ്പുകാർ വിരിക്കുന്ന വലയാണിത്. സോഷ്യൽ മീഡിയയിൽ കാണുന്ന ഇത്തരം പരസ്യങ്ങൾക്ക് കീഴിൽ പോയി ഫോൺ നമ്പറോ ഇ-മെയിൽ വിലാസമോ ഒക്കെ കൊടുക്കുന്നവർക്കു തൊട്ടുപിന്നാലെ തട്ടിപ്പുകാരുടെ വിളി വരും. അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും.…

Read More

വരന്‍റെ വീട്ടിലേക്ക് പോകും മുമ്പ് വളർത്തുനായയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് വധു; വീഡിയോ വൈറൽ

സന്തോഷത്തിന്‍റെ നിമിഷങ്ങൾ കൂടാതെ കൊച്ചു കൊച്ചു വിഷമങ്ങളും കൂടി ചേർന്ന് ദിവസമാണ് വിവാഹ ദിവസം. വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും പ്രത്യേക നിമിഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്യാറുമുണ്ട്. വിവാഹ ദിവസം പ്രിയപ്പെട്ടവരെ വിട്ടുപിരിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകുന്നതിൽ സങ്കടപ്പെട്ടു കരയുന്ന യുവതികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇവിടെ വധു തന്‍റെ വളർത്ത് നായയെ കെട്ടിപ്പിടിച്ചാണ് കരയുന്നത്. കാറിലിരിക്കുന്ന വധു തന്‍റെ വളർത്തുനായയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ്. ഈ രംഗം കണ്ട് യുവതിയുടെ ബന്ധുക്കളും സ്തംഭിച്ചുപോയി. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. ഈ വീഡിയോ കണ്ടവരും വികാരഭരിതരായാണ് കമന്‍റുകളുമായെത്തിയത്. പെൺകുട്ടിയുടെ ദുഃഖം മനസ്സിലാക്കുന്നുവെന്നും ഭർതൃഗൃഹത്തിലേക്ക് പോകുമ്പോൾ നായക്കുട്ടിയെ കൂടി കൊണ്ടുപോകണമെന്നും പലരും അഭിപ്രായപ്പെട്ടു.    

Read More

കുടുംബത്തോടെ പറ്റിച്ചല്ലോ! 34000 രൂപയ്ക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് എട്ടംഗ കുടുംബം; ഒടുവിൽ ബില്ലടയ്ക്കതെ സ്ഥലംവിട്ടു

ഹോട്ടലിൽ നിന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങി എട്ടംഗ കുടുംബം. 34,000 രൂപയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിച്ച് സ്ഥലംവിട്ടത്. യുകെയിലെ ബെല്ലാ സയോ സ്വാൻസീ ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒരു സ്ത്രീ രണ്ട് തവണ ബിൽ അടയ്ക്കാനായി കാർഡ് സ്വൈപ് ചെയ്തെങ്കിലും നടന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. തുടർന്ന് സോഷ്യൽ മീഡിയയിൽ കുടുംബത്തിന്‍റെ ഫോട്ടോ സഹിതമുള്ള പരാതിയാണ് ഹോട്ടൽ അധികൃതർ പങ്കുവച്ചത്. മറ്റൊരു കാർഡുമായി വരാമെന്ന് പറഞ്ഞ് മകനെ ഹോട്ടലിൽ ഇരുത്തിയശേഷം അവർ ഹോട്ടലിൽ നിന്ന് മുങ്ങി. അല്പസമയത്തിന് ശേഷം മകന് ഒരു കോൾ വന്നതിന് പിന്നാലെ പുറത്തേക്ക് ഓടിപ്പോയി. അതേസമയം റിസർവേഷൻ സമയത്ത് ഹോട്ടലിൽ കുടുംബം നൽകിയ ഫോൺ നമ്പറും വ്യാജമായിരുന്നെന്ന് ഹോട്ടൽ പരാതിയിൽ പറയുന്നു. തുടർന്ന് പോലീസിൽ കുടുംബത്തിനെതിരേ ഹോട്ടൽ അധികൃതർ…

Read More

പ്രായത്തിലൊക്കെ എന്ത് ഇരിക്കുന്നു മോനേ! സോഷ്യൽ മീഡിയയിൽ വൈറലായി ലീലാമ്മയുടെ അടിപൊടി നൃത്തം

ഒരു മധുരക്കിനാവിൻ ലഹരിയിലെന്ന പാട്ട് കേട്ടാൽ താളം പിടിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ വിവാഹ വീട്ടിലെ ആഘോഷത്തിൽ ഈ പാട്ടിന് ചുവടു വയ്ക്കുന്ന മുത്തശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പ്രായം വെറും സംഖ്യ മാത്രമാണെന്നാണ് ഈ വീഡിയോ കണ്ടവർ ഒന്നടങ്കം കമന്‍റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ നൃത്തം ചെയ്യുന്ന മുത്തശിയുടെ അസാധ്യ എനർജിയും എടുത്ത് പറയേണ്ടതാണ്. ബന്ധുവിന്‍റെ വിവാഹം കൂടാനായി പട്ടാമ്പിയിൽ എത്തിയപ്പോഴാണ് എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോൺ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ശ്രദ്ധ നേടിയത്. ലീലാമ്മയുടെ നൃത്തം കണ്ട ബന്ധുക്കൾ എല്ലാവരും അവരെ അഭിന്ദിച്ചു. സോഷ്യൽ മീഡിയയിൽ മകൻ സന്തോഷ് ആണ് ലീലാമ്മയുടെ നൃത്തം പങ്കുവച്ചത്. വീഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. എന്നാൽ സംഭവിച്ചതെല്ലാം അവിശ്വസനീയമായി തോന്നുന്നുവെന്നാണ് ലീലാമ്മ പറഞ്ഞത്.

Read More

വെളിവില്ലാത്തവന്‍റെ വെളിവ് കേട്; ഒരുപെട്ടി പടക്കം തലയില്‍ ചുമന്നപ്പോള്‍ സംഭവിച്ചത്; വീഡിയോ കാണാം

ആഘോഷങ്ങൾ ഏതുമാകട്ടെ ഇന്ന് പടക്കം പൊട്ടിക്കുക എന്നത് പരക്കെയുള്ള ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പല വർണങ്ങളാലും ആകൃതിയാലും ഇന്ന് പടക്കം ആകര്‍ഷകമാകുന്നു. അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ ഏത് കാര്യവും അതിരുകടന്നാല്‍ ദോഷമായി മാറും. പ്രത്യേകിച്ച് പടക്കങ്ങള്‍ പോലുള്ളവ. അതീവ സുരക്ഷയോടെ വേണം പടക്കം ഉപയോഗിക്കുവാൻ. ഇപ്പോഴിതാ ഒരു വിവാഹ ഘോഷയാത്രയില്‍ ഒരാള്‍ കൊളുത്തിയ പടക്കംസമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോയില്‍ ഒരു വിവാഹ ഘോഷയാത്ര കടന്നുപോകുന്നതായി കാണാം. വധൂ വരന്മാരെ ആശിർവദിക്കുന്നതിനൊപ്പം തന്നെ നിരവധിയാളുകള്‍ നൃത്തംചെയ്തു തിമിര്‍ക്കുകയാണ്. ഇതിനിടയില്‍ മദ്യപിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. അയാള്‍ നിലത്തിരുന്ന ഒരുപെട്ടി പടക്കം ഉയര്‍ത്തി തലയില്‍ വയ്ക്കുന്നു. തലയ്ക്ക് മുകളിലിരുന്നു പടക്കം പൊട്ടിത്തെറിക്കുമ്പോള്‍ വെളിവ് ലവലേശമില്ലാത്ത ഇയാള്‍ ഡാൻസ് ചെയ്യുകയാണ്. ഇയാള്‍ക്കൊപ്പം മറ്റു ചിലരും നര്‍ത്തകരായി എത്തുന്നത് വീഡിയോയിൽ ദൃശ്യമാണ്. അല്‍പം കഴിഞ്ഞ് പടക്കത്തില്‍ നിന്നുണ്ടായ തീപ്പൊരി ഇയാളുടെ…

Read More