നൂറ്റാണ്ടുകളായി ദക്ഷിണകൊറിയൻ സമൂഹത്തിനിടയിൽ നിലനിൽക്കുകയും തലമുറകളായി പിന്തുടരുകയും ചെയ്യുന്ന വിശ്വാസമാണ് ചുവന്ന മഷി ഉപയോഗിച്ച് എഴുതരുതെന്നത്. ഇവർക്കിടയിലെ വിശ്വാസം അനുസരിച്ച് ചുവപ്പ് നിറം മരണത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ആരും തങ്ങളുടെ വീടുകളിൽ ചുവന്ന മഷിയുള്ള പേന സൂക്ഷിക്കാറില്ല. മാത്രമല്ല കുട്ടികൾക്ക് എഴുതാനായി ചുവന്ന പെൻസിലുകളും മറ്റും നൽകാറുമില്ല. ഈ വിശ്വാസത്തെ കുറിച്ച് നിരവധി കഥകളും പറയപ്പെടുന്നുണ്ട്. മരിച്ചു പോയവരുടെ പേരാണ് ദക്ഷിണ കൊറിയൻ സംസ്കാരമനുസരിച്ച് ചുവന്ന മഷികൊണ്ട് എഴുതാറുള്ളത്. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവരുടെ പേരുകൾ എഴുതാൻ ചുവന്ന മഷി ഉപയോഗിക്കാറില്ല. ചുവന്ന മഷി ഉപയോഗിച്ച് ആരെങ്കിലും ഒരാളുടെ പേര് എഴുതിയാൽ അയാൾ മരിക്കാനായി പേര് എഴുതിയ വ്യക്തി ആഗ്രഹിക്കുന്നുവെന്നാണ് ഒരു വിശ്വാസം. പല കഥകളാണ് ഈ വിശ്വാസവുമായി ബന്ധപ്പെട്ട് കേൾക്കുന്നത്. എന്തൊക്കെയായാലും ചുവപ്പ് മരണത്തെ സൂചിപ്പിക്കുന്നു എന്ന പൊതു ധാരണ നിലനിൽക്കുന്നതിനാലാണ് ദക്ഷിണ കൊറിയൻ ജനത…
Read MoreCategory: Today’S Special
ടിൻഡർ ആസക്തി ഒടുവിൽ തെറാപ്പിയിലേക്ക്; ഒരു ദിവസം 500 സ്ത്രീകളെ സ്വൈപ് ചെയ്ത യുവാവിന് സംഭവിച്ചത്…
ഡേറ്റിംഗ് ആപ്പുകളുടെ ഉപയോഗം സർവസാധാരണമായിരിക്കെ, അവയുടെ ജനപ്രീതി അമിതമായ ഉപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. ഡേറ്റിംഗ് ആപ്പുകൾ കണക്ഷനുകൾ സുഗമമാക്കുമ്പോൾ സമീപകാല റിപ്പോർട്ടുകൾ ആസക്തിയുടെ സാധ്യതയെയും ചൂണ്ടിക്കാണിക്കുന്നു. ഇതിന് ഉദാഹരണമാണ് ബ്രിട്ടനിൽ നിന്നുള്ള ഒരു യുവാവിന്റെ കഥ. ഡേറ്റിംഗ് ആപ്പായ ടിൻഡർ ഇയാൾ അമിതമായി ഉപയോഗിക്കാറുണ്ടായിരുന്നു. ഇതുവഴി ദിനംപ്രതി നൂറുകണക്കിന് പ്രൊഫൈലുകളിലൂടെ സ്വൈപ്പുചെയ്യുന്നതും ഈ ശീലം തടയാൻ മെഡിക്കൽ സഹായം തേടുന്നതും, അമിതമായ ആപ്പ് ഉപയോഗത്തിൻ്റെ ദോഷവശങ്ങളെ വ്യക്തമാക്കുന്നു. 27 കാരനായ എഡ് ടർണർ എത്ര സ്ത്രീകൾ തൻ്റെ പ്രൊഫൈൽ ഇഷ്ടപ്പെട്ടു എന്ന് നിരീക്ഷിക്കുന്നത് പതിവാക്കി. എന്നിരുന്നാലും, ഈ സ്ത്രീകളെ കാണാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചില്ല. രസകരമെന്നു പറയട്ടെ, അവൻ്റെ വൈകാരികാവസ്ഥ അവരുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കാൻ തുടങ്ങി. ടർണർ പത്ത് സ്ത്രീകളുമായി ഒരേസമയം സംസാരിക്കുമായിരുന്നു. ടിൻഡറിൽ ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടുകയും അവളുമായി ബന്ധം പുലർത്തുകയും ചെയ്തിട്ടും, അവൻ്റെ…
Read Moreഈ നഗരത്തിന്റെ മുഴുവന്‍ പേര് ഇങ്ങനെ ആയിരുന്നൊ!; ഏറ്റവും നീളം കൂടിയ സ്ഥലനാമം
പല നാടുകള്‍ക്കും ഒന്നിലധികം പേരുകള്‍ കാണുമല്ലൊ. ചില പേരുകള്‍ ചരിത്രവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതാണല്ലൊ. എന്നാല്‍ അധിനിവേശങ്ങള്‍ നിമിത്തം പല നാടുകള്‍ക്കും സ്വന്തം പേരുകള്‍ നഷ്ടപ്പെടാറുണ്ട്. നൂറ്റാണ്ടുകള്ക്കിപ്പുറമാകും പേര് തിരികെ ലഭിക്കുക. ചില സ്ഥലങ്ങളുടെ പേര് ഒന്നാണെങ്കിലും മറ്റ് നാട്ടുകാര്‍ക്ക് ഉച്ഛരിക്കാന്‍ കഴിയാത്ത സ്ഥിതിയാണെങ്കില്‍ മറ്റൊരു പേരിലും അറിയപ്പെടും. ഇപ്പോഴിതാ തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിന്റെ യഥാര്‍ഥ പേര് ഒരു യുവതി പറയുന്നത് സമൂഹ മാധ്യമങ്ങളില്‍ കൗതുകമാവുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ ഉള്ള ഒരു ബസില്‍ ടൂര്‍ ഗൈഡ് ഈ നാടിന്റെ പേര് ഉച്ഛരിക്കുന്നു. “ക്രുംഗ് തേപ് മഹാനഖോന്‍ ആമോന് രത്തനകോസിന്‍ മഹീന്തര അയുതയ മഹാദിലോക് ഫോപ് നൊപ്പരത് രച്ചത്തനി ബുരിറോം ഉദോമ്രത്ചനിവേത് മഹാസതന് ആമോന് പിമാന് അവതന്‍ സതിത് സക്കത്തട്ടിയ വിത്സനുകം പ്രസിത്’ എന്നാണത്രെ ഈ നഗരത്തിന്റെ പേര്. ഒരു കവിത പോലെയുള്ള പദപ്രയോഗമാണ് ഈ പേരില്‍.…
Read Moreമാതൃകയാക്കണം ഈ സൊമാറ്റോ ഡെലിവറി ഏജന്റിനെ; വൈറലായി വീഡിയോ
ജീവിതം പലര്‍ക്കും പലതരത്തിലുള്ള പരീക്ഷണങ്ങളാണ് ഒരുക്കുക. അതിനെ നേരിട്ട് വിജയിക്കുന്നവരും വിജയിക്കാനായി പൊരുതുന്നവരുമുണ്ട്. ചിലര്‍ ഇത്തരം പരീക്ഷണങ്ങളില്‍ നിരാശരായി മാറും. എന്നാല്‍ ജീവിതത്തിലെ ഏത് സാഹചര്യത്തേയും നേരിടുന്നവര്‍ മറ്റുള്ളവര്‍ക്കും വലിയ മാതൃകയാണ്. അത്തരത്തില്‍ പോസിറ്റീവ് വൈബ് നല്കുന്ന ഒരാളുടെ കാര്യം അടുത്തിടെ എക്സില്‍ എത്തുകയുണ്ടായി. നാരായണ്‍ കണ്ണന് എന്ന ഉപയോക്താവ് പങ്കുവച്ചത് ഒരു സൊമാറ്റോ ഡെലിവറി ഏജന്റിന്റെ ഹൃദയസ്പര്‍ശിയായ ചിത്രം ആയിരുന്നു. ആ ചിത്രത്തിലുള്ള ആള് ഒരു ഭിന്നശേഷിക്കാരന് ആയിരുന്നു. ഏറെ ആയാസപ്പെട്ടാകുമല്ലൊ അദ്ദേഹം ഈ ജോലി ചെയ്യുക. അതിനാല്‍ത്തന്നെ അദ്ദേഹം ഒരുപാട്പേര്‍ക്ക് പ്രചോദനമാണെന്ന് കണ്ണന് പറയുന്നു. ഈ ഏജന്റിന്റെ കാര്യം അദ്ദേഹം സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നു. ദീപീന്ദറും ഇക്കാര്യം തന്റെ സമൂഹ മാധ്യമപേജുകളില് പങ്കിടുകയുണ്ടായി. നിരവധിപേര്‍ ചിത്രത്തിലുള്ള ആളുടെ കൂടുതല്‍ വിവരങ്ങള്‍ തിരക്കി. പലരും അദ്ദേഹത്തിന്റെ ഈ മനസിനെ അഭിനന്ദിച്ചു കമന്റുകളിട്ടു.
Read Moreഅടിയോടടി: യുവാവിനെ തെരുവിൽ എടുത്തിട്ടടിച്ച് യുവതി; കൈയടിച്ച് കാഴ്ചക്കാർ
ഞെട്ടിക്കുന്ന സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഓരോ ദിവസവും പുറത്തുവരുന്നത്. പലപ്പോഴും, വീഡിയോയിൽ ഉള്ള ആളുകൾ പോലും ഇത് വീഡിയോ എടുക്കുകയും വൈറലാവുകയും ചെയ്യും എന്നൊന്നും അറിയുന്നുണ്ടാവില്ല. ഇത്തരത്തിൽ ഒരു യുവാവിനെ യുവതി എടുത്തിട്ടലക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതോ ഒരു മാർക്കറ്റിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു യുവതിയും യുവാവും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ ഇവരെ ദമ്പതികൾ എന്നാണ് പറഞ്ഞിരിക്കുന്നത്. വളകളൊക്കെ വിൽക്കുന്ന ഒരു കടയുടെ മുന്നിൽ നിന്നാണ് വഴക്ക് തുടങ്ങുന്നത്. രണ്ടുപേരും തമ്മിൽ ശാരീരികമായി പരസ്പരം അക്രമിക്കുന്നിടത്തേക്കാണ് ആദ്യം തന്നെ കാര്യങ്ങൾ പോകുന്നത്. ആദ്യം മുതൽക്കേ യുവതിയാണ് യുവാവിനെ കൂടുതൽ അക്രമിക്കുന്നത്. രണ്ടുപേരും കൂടി വഴിയിലേക്ക് വീഴുന്നതും കടയുടെ മുന്നിൽ വച്ചിരിക്കുന്ന വളകളെല്ലാം നിലത്തേക്ക് വീഴുന്നതും എല്ലാം വീഡിയോയിൽ കാണാം. ഒരുതരി പോലും വിട്ടുകൊടുക്കാതെ…
Read Moreഇതൊക്കെ കുറച്ച് കൂടുതലല്ലെ! ഇൻസ്റ്റാഗ്രാം റീലിനായി ഓടുന്ന ട്രെയിനിൽ യുവതിയുടെ അഭ്യാസപ്രകടനം
സോഷ്യൽ മീഡിയയിൽ ആളുകൾ അവരുടെ വീഡിയോകൾക്ക് വ്യൂസും ലൈക്കുകളും നേടുന്നതിന് അപകടകരമായ സ്റ്റണ്ടുകൾ ചെയ്യുന്നത് ഇപ്പോൾ പതിവാണ്. ആയിരക്കണക്കിന് ലൈക്കുകൾക്കായി വീഡിയോകൾ നിർമിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനും പ്രശസ്തരാകുന്നതിനും വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കാൻ പോലും ഇവർ മടിക്കുന്നില്ല. അപകടകരമായ സ്റ്റണ്ടുകൾ നടത്തി ഇൻസ്റ്റാഗ്രാം റീലുകളുണ്ടാക്കുന്നതിനിടയിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ വെളിച്ചത്ത് വന്നിട്ടുണ്ട്. രാജ്യത്തെ റെയിൽവേ ട്രാക്കുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മുംബൈയിലെ റെയിൽവേ സ്റ്റേഷനിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവും വീഡിയോകൾ നിർമ്മിച്ച് ഇൻസ്റ്റാഗ്രാമിൽ നിരവധി ലൈക്കുകളും കാഴ്ചകളും നേടിക്കൊണ്ടിരിക്കുകയാണ്. ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ മലാഡ് റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ലോക്കൽ ട്രെയിനിനുള്ളിൽ നിന്ന പുരുഷനൊപ്പം നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണിത്. റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ്റെ കൈപിടിച്ച് നൃത്തം ചെയ്യുന്ന…
Read Moreനിക്കടാ അവിടെ; ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് കാഷ്മീർ മുതൽ പഞ്ചാബ് വരെ
ജമ്മു കാഷ്മീരിലെ കഠ്വ സ്റ്റേഷനിൽ നിർത്തിയിരുന്ന ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ തനിയെ ഓടി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ അതിവേഗം സഞ്ചരിച്ചത്. റെയിൽവേ ഉദ്യോഗസ്ഥരുടെ തീവ്ര ശ്രമങ്ങൾക്ക് ശേഷം ആളില്ലാ ട്രെയിൻ പഞ്ചാബിലെ മുകെരിയാനു സമീപം ഉച്ചി ബാസിയിൽ വച്ചാണ് തടഞ്ഞു നിർത്താനായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ അറിയിച്ചു. ട്രെയിൻ അതിവേഗത്തിൽ ഒരു സ്റ്റേഷനിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ കാണിക്കുന്ന വീഡിയോ ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഠ്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പഠാൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നു. #pathankotबिना ड्राइवर के चल पड़ी मालगाड़ी; रेलवे ने कड़ी में मशक्कत के बाद रोका.पठानकोट के निकट कठुआ के पास…
Read Moreരാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. സുദർശൻ സേതു എന്ന് പേരിട്ടിരിക്കുന്ന പാലം ദ്വാരകയിലാണ് നിർമിച്ചിരിക്കുന്നത്. ഒഖ മെയിൻലാൻഡിനെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതോടെ ദ്വാരകയിൽ നിന്നും ബെയ്റ്റ് ദ്വാരകയിലേക്ക് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് ഗതാഗതം എളുപ്പമാകും. പാലത്തിന്റെ ഉദ്ഘാടനം കൂടാതെ ദ്വാരകയിൽ 4150 കോടി രൂപയുടെ വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. 980 കോടി രൂപ മുതൽമുടക്കിൽ പണി കഴിപ്പിച്ച നാലുവരി പാതയുള്ള പാലമാണിത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിൾ പാലമെന്ന ബഹുമതി സുദർശൻ സേതുവിന് സ്വന്തമാണ്. 2.32 കിലോ മീറ്ററാണ് പാലത്തിന്റെ നീളം. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും ഇത് അറിയപ്പെടുന്നു.
Read Moreകൂടിപ്പോയിട്ടാവും… ഓടുന്ന കാറിൽ നിന്ന് പണം വലിച്ചെറിഞ്ഞു; പിഴ ചുമത്തി പോലീസ്
റേഞ്ച് റോവർ കാറിൽ സഞ്ചരിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ്. നോയിഡയിൽ നിന്നുള്ളതാണ് ഈ വീഡിയോ. രാത്രിയിൽ അതിവേഗം പായുന്ന റേഞ്ച് റോവറിന്റെ ജനാലകളിൽ നിന്ന് പണം വലിച്ചെറിയുന്ന പുരുഷൻമാരെ വീഡിയോയിൽ കാണിക്കുന്നു. സംഭവത്തിൽ നോയിഡ ട്രാഫിക് പോലീസ് പിഴ ചുമത്തിയിട്ടുണ്ട്. വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിച്ചു. അപകടകരമായ ഈ പ്രവൃത്തിക്ക് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. ട്രാഫിക് മാനദണ്ഡങ്ങളുടെ ലംഘനത്തെക്കുറിച്ച് മാത്രമല്ല, റോഡിലെ മറ്റ് പൗരന്മാരുടെ സുരക്ഷയെ കുറിച്ചും അപകടസാധ്യതയെക്കുറിച്ചും ആശങ്ക ഉയർന്നു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 21,000 രൂപ ഇ-ചലാൻ പുറപ്പെടുവിച്ചതായി ഒരു പോസ്റ്റിലൂടെ ട്രാഫിക് പോലീസ് അറിയിച്ചു. नोएडा की सड़क पर दिखा रहीसी का परचम लग्जरी गाड़ी में सवार नोटो को उड़ाता दिखा शक्स दूसरे…
Read Moreലേഡീസ് കോച്ചിൽ യുവതിയുടെ വൈറൽ ഡാൻസ്; പ്രതികരിച്ച് റെയിൽവേ
ട്രെയിനിൽ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. മുംബൈ ലോക്കൽ ട്രെയിനിലാണ് സംഭവം. യാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി അവൾ ഇരുന്ന സീറ്റ് ഉപേക്ഷിച്ച് പോകുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഭോജ്പുരി ഗാനമായ ‘സയ്യാ മേരേ സതാ സത്’ എന്ന ഗാനത്തിനാണ് യുവതി നൃത്തം ചെയ്യുന്നത്. മുംബൈ ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിലാണ് റീൽ ചിത്രീകരിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രം ധരിച്ച പെൺകുട്ടി ഒരു മടിയും കൂടാതെ കാമറയ്ക്ക് മുന്നിൽ നൃത്തം ചെയ്യുമ്പോൾ, മറ്റുള്ളവർക്ക് വീഡിയോയിൽ പെട്ടുപോകുന്നതിൽ ആശങ്കയുണ്ട്. നൃത്തം പകർത്തുന്ന വീഡിയോയുടെ ഭാഗമാകാൻ ആഗ്രഹിക്കാതെ മറ്റുള്ളവർ തിരിഞ്ഞുനോക്കുമ്പോൾ, കുറച്ചുപേർ ബാഗുകൾ കൊണ്ട് മുഖം മറച്ചു. അതേ നർത്തകിയുടെ മറ്റൊരു വീഡിയോയും നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇപ്പോൾ. അതേസമയം, ഇൻ്റർനെറ്റിൽ തരംഗമായി മാറിയ ഡാൻസ് റീൽ ശ്രദ്ധയിൽപ്പെട്ടുകൊണ്ട് റെയിൽവേ അധികൃതർ ഒരു എക്സ് പോസ്റ്റിൽ പ്രതികരിക്കുകയും…
Read More