സാഹസികത ഇഷ്ടപ്പെടുന്നവരാണ് പലരും.പലർക്കും പല തരത്തിലാണ് സാഹസികത നീക്കത്തിനായി തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. അത്തരത്തിലൊരു സാഹസികതയുടെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. മാധ്യമ ഇന്ഫുവന്സറും സര്‍ട്ടിഫൈഡ് ഫ്രീഡൈവറുമായ കെന്ദ്ര നിക്കോൾ എന്ന യുവതിയുടെ ആണ് വീഡിയോ. ഓക്സിജന്‍ മാസ്കില്ലാത തീരെ ഇടുങ്ങിയ ഒരു ജലാശയ ഗുഹയിലൂടെ കൈയില്‍ ഒരു ഗോപ്രോയുമായി നീന്തിക്കയറുന്ന കെന്ദ്രയുടെ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വെെറലായി. ചെറിയൊരു ഗുഹയിലൂടെയുള്ള കെന്ദ്രയുടെ നീന്തൽ കണ്ടാൽ ആരായാലും പേടിച്ചു പോകും. അതി സാഹസികമായാണ് യുവതി ജലാശയം നീന്തി കയറിയത്. നീന്തി പകുതി ദൂരമെത്തുമ്പോൾ ഒരു ഇടുങ്ങിയ പാതയിൽ യുവതി കുടുങ്ങി പോകുന്നതായി കാഴ്ചക്കാരനു തോന്നും. എന്നാൽ നിഷ്പ്രയാസം യുവതി നീന്തി പുറത്തേക്ക് വരികയാണ്. വീഡിയോക്ക് താഴെ യുവതിയുടെ ധെെര്യത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read MoreCategory: Today’S Special
തപ്പോ തപ്പോ തട്ടിൻ പുറത്തൊരു മുട്ടനെലി കുഞ്ഞ്…ട്രയിൻ പാൻട്രിയിൽ ഓടി കളിക്കുന്ന എലികൾ;വീഡിയോ വെെറൽ
യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് അധികം ആളുകളും. എന്നാൽ അത്തരം യാത്രകളിൽ ദുരനുഭവങ്ങൾ നമ്മെ തേടി എത്തിയാൽ ആ യാത്ര ഒരിക്കലും മനസിൽ നിന്ന് മായില്ല. അത്തരമൊരു ദുരനുഭവം നേരിട്ട ട്രയിൻ യാത്രയുടെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. മാൻഗിരീഷ് ടെൻഡുൽകർ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. ഒക്ടോബർ 15ന് മുംബൈ ലോക്മാന്യ തിലകിൽ നിന്ന് മഡ്ഗാവ് വരെ പോവുകയായിരുന്ന ട്രെയിനിൽ ട്രെയിൻ പാൻട്രിയിൽ ഓടിനടക്കുന്ന എലികളുടെ ശബ്ദം കേട്ടാണ് മനീഷ് നിന്നത്. പെട്ടെന്ന് തന്നെ തന്റെ ഫോണെടുത്ത് അവയുടെ വീഡിയോ പകർത്തുകയും ചെയ്തു. കുടുംബത്തിനൊത്തുള്ള യാത്രക്കിടെയാണ് മനീഷിനു ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഉടൻ തന്നെ വിഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു റെയിൽവേക്കാരൻ എന്ന നിലയിലും ഒരു ട്രെയിൻ യാത്രികൻ എന്ന നിലയിലും എനിക്കേറ്റ വലിയ ആഘാതമാണ് ഇത്.5/10/2023 തീയതിയിലെ 11099…
Read Moreഓപ്പറേഷൻ അജയ്: 22 കേരളീയര്‍ കൂടി നാട്ടിലെത്തി
‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി 22 കേരളീയർ കൂടി നാട്ടിലെത്തി. നോർക്ക റൂട്സ് മുഖേനാണ് നാട്ടിലെത്തിയത്. 14 പേര് രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും എട്ടു പേര് രാവിലെ 11. 40 ന്റെ വിസ്താര വിമാനത്തില്‍ തിരുവനന്തപുരത്തുമാണ് എത്തിയത്. ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്സ് ഔരുക്കി കൊടുത്തിരുന്നു. നോര്‍ക്ക റൂട്സ് പ്രതിനിധികൾ കൊച്ചിയിലെത്തിയ ഇവരെ വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രായേലില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇതുവരെ 97 കേരളീയരാണ് നാട്ടില്‍ തിരിച്ചത്തിയത്.
Read Moreകേരള രീതിയിലുള്ള ദണ്ഡിയ നൃത്തം വെെറൽ;കുറിപ്പുമായി ശശി തരൂർ
രാജ്യമെങ്ങും നവരാത്രി ആഘോഷത്തിന്റെ തിരക്കിലാണ്. പല സ്ഥലത്തും വ്യത്യസ്ത പൂജകളും ആഘോഷങ്ങളുമാണ് നവരാത്രി ദിനത്തിൽ നടക്കുന്നത്. ഉത്തരേന്ത്യയില്‍ വലിയ രീതിയിലാണ് നവരാത്രി ആഘോഷിക്കുന്നത്. ചില സ്ഥലങ്ങളിൽ നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിലും ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ കോണ്‍ഗ്രസ് എംപി ശശി തരൂർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ആണ് വെെറലാകുന്നത്. ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക് ! ഈ നവരാത്രി, കേരള ശൈലിയിലുള്ള ദണ്ഡിയ നൃത്തം ശ്രദ്ധിക്കൂ.!’ എന്ന കുറിപ്പോടെയാണ് ശശി തരൂര്‍ വീഡിയോ പങ്കുവെച്ചത്. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വെെറലായി. ഏഴ് ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. സെറ്റ് സാരിയും ചുമന്ന നിറത്തിലുള്ള ബ്ലൗസുമാണ് നൃത്തം ചെയ്യുന്ന യുവതികളുടെ വേഷം. തലയിൽ പൂവ് ചൂടിയിട്ടുണ്ട്. കയ്യിൽ വടി പിടിച്ച് പ്രത്യേക താളത്തിനൊത്ത് ചുവടുകൾ വെക്കുന്ന ഇവരുടെ നൃത്തം കാണാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയിരിക്കുന്നത് . വീഡിയോ കാണാൻ ഇവിടെ ക്ലിക്…
Read Moreപടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഘോഷയാത്ര; ഭർതൃഗൃഹത്തിലെ പീഡനത്തിൽ നിന്നും അച്ഛൻ മകളെ തിരികെ കൊണ്ടുവന്നതിങ്ങനെ
റാഞ്ചി: ഭർതൃഗൃഹത്തിൽ പീഡനത്തിനിരയായ തന്റെ മകളെ ആഘോഷപൂർവം വീട്ടിലേക്കു തിരികെയെത്തിച്ച് അച്ഛൻ. വിവാഹദിനത്തിലെ ആഘോഷങ്ങൾക്കു തുല്യമായ പരിപാടികളോടെയാണ് അച്ഛൻ മകളെ തിരികെ വീട്ടിലെത്തിച്ചത്. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി സ്വന്തം വീട്ടിലേക്കു യുവതിയെ തിരികെയെത്തിച്ചു. ജാർഖണ്ഡിലാണു സംഭവം. താൻ താലോലിച്ചുവളർത്തിയ മകൾ സാക്ഷി ഗുപ്തയെ ഭർതൃവീട്ടുകാർ ചൂഷണം ചെയ്യുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തുവെന്ന് കൈലാഷ് നഗർ കുംഹാർതോളി നിവാസിയായ പ്രേം ഗുപ്ത പറയുന്നു. നല്ലരീതിയിലാണ് താൻ മകളെ വളർത്തിയത്. വിദ്യാഭ്യാസവും കൊടുത്തു. ആഘോഷപൂർവം വിവാഹവും നടത്തി. വിവാഹശേഷം ഭർതൃവീട്ടിലെത്തിയ തന്റെ മകൾക്ക് കൊടും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. ഭര്‍ത്താവും കുടുംബക്കാരും മോശമായി പെരുമാറിയാൽ പ്രതികരിക്കാതിരിക്കരുത്. നിങ്ങളുടെ മകളെ അതേ ആദരവോടെ തിരികെ കൊണ്ടുവരണം. കാരണം പെൺമക്കൾ വളരെ വിലപ്പെട്ടവരാണ്. ഘോഷയാത്രയുടെ വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചുകൊണ്ട് പ്രേം ഗുപ്ത കുറിച്ചു.…
Read Moreഓർമയിൽ ‘കണ്ടലമ്മച്ചി’; കണ്ടൽക്കാടുകൾക്കായി ജീവിതം മാറ്റിവച്ച മറിയാമ്മ കുര്യൻ വിടപറഞ്ഞിട്ട് 14 വര്‍ഷം
കോട്ടയം: കണ്ടൽക്കാടുകൾക്കായി തന്റെ ജീവിതം മാറ്റിവച്ച “കണ്ടലമ്മച്ചി’ ഓര്‍മയായിട്ട് 14 വര്‍ഷം. മലബാറില്‍ കല്ലേൻ പൊക്കുടനും മധ്യതിരുവിതാംകൂറില്‍ മറിയാമ്മ കുര്യന് എന്ന കണ്ടലമ്മച്ചിയുമായിരുന്നു കണ്ടല്‍ ചെടികളെ പരിപാലിച്ച പ്രമുഖർ. വേമ്പനാട്ടുകായലിനു സമീപം കുമരകം ചെപ്പന്നൂക്കരി വീട്ടിലാണ് മറിയാമ്മയുടെ ജനനം. തനിക്ക് 11 മക്കളാണുള്ളതെന്നും അതില്‍ പതിനൊന്നാമത്തെ മകള്‍ കണ്ടല്‍ ചെടികളാണെന്നും മറിയാമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. ബേക്കര്‍ സായിപ്പിന്റെ സുഖവാസകേന്ദ്രവും ഭരണകേന്ദ്രവുമായിരുന്നു കുമരകത്ത് ഇന്നു കാണുന്ന രാജ് ഹോട്ടൽ. സായിപ്പിന്റെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു മറിയാമ്മയുടെ അച്ഛന് കുര്യന്. സായിപ്പിന്റെ പുരയിടത്തിലെ കണ്ടല്‍ മരങ്ങളെ അതീവ ശ്രദ്ധയോടെയാണ് പരിചരിച്ചുപോന്നത്. ഇതില്‍ താത്പര്യം തോന്നിയ കുര്യന് വേമ്പനാട്ടു കായലിലൂടെ ഒഴുകിവരുന്ന കണ്ടല്‍ വിത്തുകള്‍ ശേഖരിച്ചു തന്റെ പുരയിടത്തിനു ചുറ്റും വേലി തീര്‍ക്കുന്നതു കുട്ടിക്കാലം മുതല്‍ മറിയാമ്മ കണ്ടിരുന്നു. കണ്ടല്‍ച്ചെടികളുടെ പരിപാലനം അച്ഛനിൽനിന്നാണ് മറിയാമ്മ പഠിക്കുന്നത്. കണ്ടലമ്മച്ചിയുടെ മരണശേഷവും കണ്ടല്‍ പ്രേമികളും ഗവേഷകരും…
Read Moreഐ ഫോൺ വാങ്ങാൻ ചാക്ക് നിറയെ നാണയവുമായി യാചകൻ; എന്നാൽ ഇത് റീയൽ അല്ല റീലാണ്
ജയ്പുർ: യാചകവേഷത്തിൽ ചാക്ക് നിറയെ നാണയവുമായി ഒരാൾ മൊബൈൽ ഫോൺ സ്റ്റോറിൽ എത്തുന്നു. മുഷിഞ്ഞുനാറിയ വേഷവുമായി എത്തിയ യാചകനെ കടയിൽ കയറ്റാൻ കടയുടമ ആദ്യം വിസമ്മതിച്ചു. തനിക്ക് ഐ ഫോൺ വേണമെന്നും പണം കൊണ്ടുവന്നിട്ടുണ്ടെന്നും പറഞ്ഞതോടെ സ്ഥിതി മാറി. 1,80,000 രൂപ വിലയുള്ള ഐ ഫോൺ-15 ആണു യാചകൻ ആവശ്യപ്പെട്ടത്. അത്രയും നാണയങ്ങൾ ചാക്കിലുണ്ടായിരുന്നു താനും. ഒടുവിൽ കടയുടമയുമായി സെൽഫി എടുത്ത് ഐ ഫോണുമായി യാചകൻ മടങ്ങുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ സംഭവത്തിന്റെ യഥാർഥ വസ്തുതയും പുറുത്തുവന്നു. സത്യത്തിൽ ഐ ഫോൺ വാങ്ങാനെത്തിയത് ഒരു ഭിക്ഷക്കാരനായിരുന്നില്ല. റീൽസ് ഷൂട്ട് ആയിരുന്നു അവിടെ നടന്നത്. എഴുതിത്തയാറാക്കിയ സ്ക്രിപ്റ്റ് സഹിതമായിരുന്നു ചിത്രീകരണം. യാഥാർഥ്യമതാണെങ്കിലും ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.
Read Moreസൊമാറ്റോ വേഷത്തിൽ ബൈക്കിൽ ചെത്തി നടന്ന് യുവതി; ഡെലിവറി വേഷത്തിലെത്തിയ സുന്ദരിയെ കുറിച്ച് സിഇഒ പറയുന്നതിങ്ങനെ
ഒരു യുവതി സൊമാറ്റോ പാക്കേജുമായി ബൈക്കിൽ സഞ്ചരിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 1.6 ദശലക്ഷം ആളുകളാണ് കണ്ടത്. ഇൻഡോറിലെ വിജയ് നഗറിൽ നിന്നുള്ള വീഡിയോയാണിത്. ഹെൽമെറ്റില്ലാതെ സൊമാറ്റോ ബാഗുമായി യുവതി ബൈക്ക് ഓടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റ് കാഴ്ചക്കാരും ഫ്രെയിമിൽ ദൃശ്യമാണ്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്ത സ്ത്രീയെക്കുറിച്ച് ആളുകൾ ആശങ്ക പ്രകടിപ്പിച്ചു. Indore #Zomato marketing head had this idea. He hired a model to drive around with an empty zomato bag for one hour in the morning and one hour in the evening. @zomato is on a roll… 😁😁 pic.twitter.com/kuwVpNzewu…
Read Moreകാലിൽ പത്തിവിരിച്ച മൂർഖൻ! യുവതിയുടെ ഷൂ ഞെട്ടിച്ചു
പാദരക്ഷകളിൽ വൻ പരീക്ഷണം നടക്കുന്ന കാലമാണിത്. യുവാക്കളെയും വ്യത്യസ്തത തേടുന്നവരെയും തങ്ങളിലേക്ക് ആകർഷിക്കാൻ കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് വിപണിയിൽ നടക്കുന്നത്. ഇപ്പോൾ വ്യത്യസ്തമായ ഷൂ ധരിച്ചെത്തിയ യുവതിയാണ് സോഷ്യൽ മീഡിയയിൽ താരം. ഷൂ അത്ര നിസാരമല്ല. കണ്ടാൽ ആരും പേടിച്ചുപോകും. ഒറ്റനോട്ടത്തിൽ ഷൂ കണ്ടാൽ പത്തിവിരിച്ചുനിൽക്കുന്ന രണ്ട് മൂർഖൻ പാമ്പുകളാണെന്നേ തോന്നൂ. ഷൂവിന്റെ മുൻഭാഗത്തു പത്തിവരിച്ചുനിൽക്കുകയാണ് മൂർഖൻ. ഷൂവിന്റെ ബാക്കി ഭാഗങ്ങളെല്ലാം പാമ്പി ന്റെ തൊലിപോലെയുള്ള വസ്തുക്കൾ കൊണ്ടു നിർമിച്ചിരിക്കുന്നു. വളരെ കൃത്യതയോടെയാണ് ഷൂവിന്റെ നിർമാണം. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോ വന്നതോടെ യുവതിയും കോബ്രാ ഗംബൂട്ടും വമ്പൻ ഹിറ്റായി.
Read Moreഅന്നദാതാവിന്റെ മരണം; കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുന്നവരുടെ കണ്ണു നനച്ചു. സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന വയോധികന്റെ മരണത്തിൽ ദുഃഖിക്കുന്ന കുരങ്ങന്റേതാണ് വീഡിയോ. ഉത്തർപ്രദേശിലെ അംറോഹയിൽ രാംകുൻവർ സിംഗ് എന്ന വയോധികൻ ഒരു കുരങ്ങന് സ്ഥിരമായി ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. രണ്ടു മാസം മുന്‍പാണ് കുരങ്ങനുമായി സിംഗ് ചങ്ങാത്തത്തിലാകുന്നത്. റൊട്ടിയാണ് പതിവായി കൊടുത്തിരുന്നത്. കഴിഞ്ഞ ദിവസം സിംഗ് മരിച്ചു. പതിവുപോലെ ഭക്ഷണം തേടിയെത്തിയ കുരങ്ങനു നിശ്ചലനായി കിടക്കുന്ന തന്റെ അന്നദാതാവിനെയാണ് കാണാൻ കഴിഞ്ഞത്. ദുരന്തം മനസിലാക്കിയപോലെ കുരങ്ങൻ മൃതദേഹത്തിന്റെ സമീപമിരുന്നു. സിംഗിന്റെ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു ഇരിപ്പ്. കുരങ്ങൻ കണ്ണീർ പൊഴിക്കുന്നതും വീഡിയോയിൽ കാണാം. സംസ്കാരച്ചടങ്ങുൾക്കായി മൃതദേഹം കൊണ്ടുപോയ വാഹനത്തിലും കുരങ്ങൻ ഇരിപ്പുറപ്പിച്ചു. 40 കിലോമീറ്റർ സഞ്ചരിക്കുകയും ചെയ്തു. കുരങ്ങൻ സിംഗിന്റെ മറ്റ് ബന്ധുക്കൾക്കൊപ്പം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുക മാത്രമല്ല, ചിതയ്ക്ക് സമീപം വളരെനേരം കാത്തിരിക്കുകയും ചെയ്തു. വീഡിയോക്കുള്ള ഒരു കമന്റ്…
Read More