ഒത്തു പിടിച്ചാൽ മലയും പോരും എന്ന് പറയുന്നത് ഇപ്പോൾ യാഥാർഥ്യമായിരിക്കുകയാണ്. നടു റോഡിൽ പച്ചക്കറി വണ്ടി മലക്കം മറിഞ്ഞു, അതോടെ വണ്ടിയിലുണ്ടായിരുന്ന എല്ലാ പച്ചക്കറികളും റോഡിലേക്ക് ചിന്നിച്ചിതറി. ഇത് കണ്ട വഴിയാത്രക്കാരെല്ലാവരും കൂടി ഒത്തുചേർന്ന് പച്ചക്കറിക്കാരനെ സഹായിച്ചു. കേൾക്കുന്പോൾ ഇതൊരി കഥ ആണെന്ന് കരുതും, എന്നാൽ സംഗതി സത്യമാണ്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള നവ്ശ്യ ഗണപതി സിഗ്നലിന് സമീപത്താണ് സംഭവം. റോഷൻ എന്ന യൂസർ ആണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. റോഡിലെ കുഴിയിൽ വീണ് പച്ചക്കറി വണ്ടി മറിയുകയും സാധനങ്ങൾ റോഡിലെല്ലാം തിന്നി ചിതറിപ്പോകുകയും ചെയ്തു. ആ സമയത്ത് സിഗ്നൽ ഗ്രീൻ ആയിട്ടും വണ്ടിയോടിച്ചു പോകാതെ നിരവധി യാത്രക്കാർ അവരുടെ വാഹനം നിർത്തി വണ്ടിക്കാരനെ സഹായിക്കാൻ എത്തി. റോഡിൽ വീണ പച്ചക്കറികൾ ഓരോന്നായി പെറുക്കിയെടുത്ത് അവർ തിരികെ വണ്ടിയിൽവച്ചു കൊടുക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോ വൈറലായതോടെ…
Read MoreCategory: Today’S Special
ശത്രുക്കളെ ‘ചെരുപ്പുകൊണ്ട് തല്ലി’ ഓടിക്കാം… വിചിത്രമായ ആചാരത്തെക്കുറിച്ച് അറിയാമോ?
നമ്മുടെ ശത്രുക്കളെ ഒന്ന് തല്ലാൻ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവർക്കിട്ട് രണ്ട് അടി കൊടുത്താൽ കൊള്ളാമെന്ന് തോന്നാത്ത ആരുംതന്നെ ഇല്ല. അങ്ങനെ ഉള്ളവർക്കായി ഇതാ ഒരു സുവർണാവസരം. പ്രതീകാത്മകമായി അവരെ ശിക്ഷിക്കുന്നതിനു പറയുന്നതാണ്’വില്ലൻ ഹിറ്റിംഗ്’. കാന്റണീസ് ഭാഷയിൽ’ദാ സിയു യാൻ’ എന്നറിയപ്പെടുന്ന ഈ ആചാരം, ദുർശക്തികളെയും ശത്രുക്കളെയും അകറ്റാൻ വേണ്ടിയാണ് നടത്തുന്നത്. നിങ്ങളെ വിഷമിപ്പിക്കുന്ന് ആളുകളുടെ ചിത്രം ഒരു പേപ്പറിൽ വരയ്ക്കണം. ശേഷം ഈ ആചാരം ചെയ്യാൻ പരിശീലനം ലഭിച്ച ഒരു സ്ത്രീ ഈ പേപ്പർ രൂപത്തെ ഒരു പഴയ ചെരുപ്പുകൊണ്ട് ശക്തിയായി അടിക്കുന്നു. അടിക്കുന്നതിനോടൊപ്പം ശത്രുക്കളെയും ദുഷ്ടശക്തികളെയും അകറ്റാനുള്ള മന്ത്രങ്ങളും ഇവർ ഉരുവിടും. ഒടുവിൽ ഈ പേപ്പർ രൂപം തീയിലിട്ട് കരിച്ചുകളയുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് വിശ്വാസം.
Read Moreആശങ്കവേണ്ട, ഈ പൊടിക്കൈകൾ ശീലിച്ചാലോ; താഴെ പറയുന്ന ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ഉപഭോഗം ഗണ്യമായി കുറയ്ക്കാം
കൊച്ചി: വീടുകളില്‍ ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ ലഭ്യത പ്രതിസന്ധിയില്‍ നില്ക്കുന്ന സാഹചര്യത്തില്‍ ചില ലളിതമായ ശീലങ്ങള്‍ പിന്തുടരുന്നതിലൂടെ ഗ്യാസ് ഉപഭോഗം ഗണ്യമായി കുറയ്ക്കാം. പാചകത്തില്‍ ചെറിയ ശ്രദ്ധ നല്കിയാല് മാതി. അത് ഗ്യാസ് ഉപഭോഗം കുറയ്ക്കുകയും കുടുംബച്ചെലവ് നിയന്ത്രിക്കുകയും ചെയ്യും. കീശ കാലിയാകുന്നതും തടയാം.
Read Moreപ്രായപൂർത്തിയാകാത്ത കാമുകി; വീട്ടുകാർ പ്രണയബന്ധം എതിർത്തു; പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം; പിന്നാലെ അറസ്റ്റ്
വിവാഹത്തിന് വീട്ടുകാർ എതിർത്തതിനെത്തുടർന്ന് പോലീസ് സ്റ്റേഷനു മുന്നിൽ ആത്മഹത്യാ ഭാഷണി മുഴക്കി കമിതാക്കൾ. ശരീരത്ത് ഡീസൽ ഒഴിച്ച ശേഷം സ്റ്റേഷനു മുന്നിൽ ഇരുന്ന് ഇരുവരും ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഒറായ് കോട്വാലി പോലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജലൗണിലെ ഒറായ് മേഖലയിൽ താമസിക്കുന്ന യുവാവും യുവതിയും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഇവർ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും ഇരു കുടുംബങ്ങളും ഇതിന് സമ്മതിച്ചില്ല. അതോടെയാണ് കാര്യങ്ങൾ വഷളായത്. സംഭവ സ്ഥലത്തേക്ക് ഉടൻ തന്നെ സ്റ്റേഷൻ ഓഫീസറും മറ്റ് പോലീസ് ഉദ്യോഗസ്ഥരും എത്തി, സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചു. ഏറെ നേരത്തെ അനുനയ ചർച്ചകൾക്കൊടുവിൽ, കമിതാക്കളുടെ കൈവശമിരുന്ന തീപ്പെട്ടി പിടിച്ചെടുത്ത പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിക്ക് വിവാഹത്തിനുള്ള പ്രായം ആയിട്ടില്ലെന്ന് കണ്ടെത്തിയതോടെ കേസ് നിയമ നടപടികളിലേക്ക് നീങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ.
Read Moreകുറ്റവാളികളെ കുടുക്കുന്ന പച്ചപ്പുകൾ: ഫോറൻസിക് സയൻസിലെ ‘ഗ്രീൻ ക്ലൂസ്’
ഒരു കുറ്റകൃത്യം നടന്നാൽ അവിടെ അവശേഷിക്കുന്ന ഓരോ ചെറിയ തെളിവിനും വലിയ പ്രാധാന്യമുണ്ട്. വിരലടയാളങ്ങളും മുടിനാരുകളും തേടിപ്പോകുന്ന അന്വേഷണ ഉദ്യോഗസ്ഥർ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന, തീരെ നിസാരമെന്നു തോന്നുന്ന ചില പച്ചപ്പുകൾക്ക് കൊടും കുറ്റകൃത്യങ്ങളുടെ വരെ ചുരുളഴിക്കാൻ കഴിയും. അതെ, നമ്മുടെ മതിലുകളിലും പാറക്കെട്ടുകളിലും നനവാർന്ന നിലത്തുമെല്ലാം പറ്റിപ്പിടിച്ചു വളരുന്ന പാശാറുകൾ അഥവാ മോസുകൾ നിസാര സസ്യങ്ങളല്ല, മറിച്ച് കുറ്റകൃത്യങ്ങളുടെ ഭൂപടം വരച്ചുതരുന്ന നിശബ്ദ സാക്ഷികളാണ്. പാശാർ എന്നറിയപ്പെടുന്ന ഈ സസ്യവിഭാഗം ഫോറൻസിക് സയൻസിൽ വലിയൊരു വിപ്ലവത്തിനുതന്നെ വഴിയൊരുക്കുകയാണ്. കണ്ണിമയേക്കാൾ കനമില്ലാത്ത, ശ്രദ്ധിച്ചില്ലെങ്കിൽ ആരും കാണാതെ പോകുന്ന ഈ കുഞ്ഞൻ സസ്യങ്ങൾ, കൊലപാതകികളെ നിയമത്തിനു മുന്നിലെത്തിക്കാനും, ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനും, മരണം നടന്നിട്ട് എത്ര നാളായി എന്ന് കൃത്യമായി കണക്കാക്കാനും സഹായിച്ച ചരിത്രമുണ്ട്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2011ൽ മിഷിഗണിൽ നടന്ന ബേബി കേറ്റ്…
Read Moreഡിമാൻഡ് കുതിച്ചുപൊങ്ങി: ഇനി നാട്ടിലെ താരം റോക്കറ്റ് സ്റ്റൗ
പാചകവാതക ക്ഷാമത്തിനു പിന്നാലെ വിറകുവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ റോക്കറ്റ് സ്റ്റൗകള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഹോട്ടലുടമകള്‍. വിറക് ഉപയോഗിച്ച് വായുമര്‍ദത്തില്‍ ഉയര്‍ന്ന താപനില നല്‍കുന്നതാണ് റോക്കറ്റ് അടുപ്പുകള്‍. ഇത്തരം അടുപ്പുകള്‍ക്ക് സാധാരണയിലും കുറച്ചു വിറക് മതിയാകും. പുകയില്ലാത്ത അടുപ്പിനു സമാനമാണിത്. തുടക്കത്തില്‍ ചിരട്ട ഉപയോഗിച്ചും തുടര്‍ന്ന് വിറകിലുമാണ് പ്രവര്‍ത്തിക്കുന്നത്. കത്തിത്തുടങ്ങിയാല്‍ ബ്ലോവര്‍ ഉപയോഗിച്ചു നിയന്ത്രിക്കാം. 33,000 മുതല്‍ 54,000 വരെയാണ് ഒരെണ്ണത്തിന്റെ വില. കൊച്ചി നഗരത്തില്‍ പല ഹോട്ടലുകളിലും റോക്കറ്റ് അടുപ്പുകള്‍ ഇടം പിടിച്ചു കഴിഞ്ഞു.
Read Moreഇന്ത്യയിൽ അവധി ദിവസങ്ങളിൽ ജോലിക്ക് വന്നാലും പ്രശ്നമില്ല, ജർമനിയിൽ അവധി ദിവസം മെയിൽ അയച്ചാൽ പോലും ചീത്ത കേൾക്കുമെന്ന് യുവാവ്; വഴക്കിനു കാരണമെന്തെന്ന് പോസ്റ്റ്
ഒരേ കന്പനിയിൽ ഇന്ത്യയിലും ജർമനിയിലും ജോലി ചെയ്ത യുവാവിന്റെ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ശന്പളം കൊണ്ടും ജീവിത സാഹചര്യം കൊണ്ടും ഇന്ത്യയിലേക്കാൾ കൂടുതൽ നല്ലത് വിദേശത്ത് ആണെന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയിൽ ജോലി ചെയ്തപ്പോൾ ഇവിടുത്തെ തന്റെ ബോസ് 24 മണിക്കൂറും ജോലി ചെയ്താൽ പോലും ഇഷ്ടപ്പെടുമായിരുന്നു. മാത്രമല്ല ജോലിയിൽ എന്തെങ്കിലും പെൻഡിംഗ് ഉണ്ടെങ്കിൽ അവധി ദിവസങ്ങളിൽ വന്നാലും പ്രശ്നം ഇല്ലെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ ഇതേ കന്പനിയിൽ ജർമനിയിൽ ജോലി ചെയ്തപ്പോൾ നേരിട്ട അവസ്ഥയെക്കുറിച്ച് യുവാവ് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. തനിക്ക് വന്ന ഒരു മെയിലിന് അവധി ദിവസം മറുപടി കൊടുത്തതിന് തന്റെ മാനേജർ തന്നെ ശകാരിച്ചു എന്ന് യുവാവ് പറഞ്ഞു. അവധി എന്നാൽ ജോലി ചെയ്യൽ അല്ല അത് മറ്റ് എന്തെങ്കിലും കാര്യങ്ങൾക്ക് വിനിയോഗിക്ക് എന്നാണ് തന്റെ മാനേജർ…
Read Moreക്ലാസ് മുറിയില്‍ കമിഴ്ന്നു കിടന്നു, പെണ്‍കുട്ടികളെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് പ്രധാനാധ്യാപിക, വിഡിയോ വൈറലായപ്പോൾ എഐ എന്ന് വിശദീകരണം
വിദ്യാർഥികളെക്കൊണ്ട് അധ്യാപിക ക്ലാസ്മുറിയിൽ തന്റെ ശരീരം മസാജ് ചെയ്യുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപികയായ മധുറായ് ആണ് കുട്ടികളെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. അധ്യാപിക ക്ലാസിൽ കമഴ്ന്ന് കിടക്കുകയാണ്. കിടന്നുകൊണ്ട്തന്നെ ക്ലാസിലെ പെൺകുട്ടികളോട് തന്റെ ദേഹമൊക്കെ മസാജ് ചെയ്ത് തരാൻ ടീച്ചർ ആവശ്യപ്പെട്ടു. തങ്ങളുടെ ടീച്ചർ പറഞ്ഞതല്ലേ, ധിക്കരിക്കാൻ പാടില്ലല്ലോ എന്ന് കരുതി കുട്ടികളെല്ലാവരും മാറി മാറി അധ്യാപികയ്ക്ക് മസാജ് ചെയ്ത് നൽകി. പെൺകുട്ടികളെക്കൊണ്ട് തന്റെ ശരീരം ചവിട്ടിത്തിരുമ്മിപ്പിക്കുന്നത് വീഡിയോയിൽ കാണാം. മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ട് അധ്യാപിക നിലത്ത് കിടക്കുകയാണ്. 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളാണുള്ളത്. ടീച്ചർ മിക്ക ദിവസങ്ങളിലും തങ്ങളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കാറുണ്ടെന്ന് കുട്ടികൾ പരാതി പറഞ്ഞു. കുട്ടികളുടതുടര്ന്ന് അധ്യാപികയെ സസ്പെന്റ് ചെയ്തത്. എന്നാല്‍ എഐ സാങ്കേതിക വിദ്യയിലൂടെ നിര്‍മിച്ചതാണ് ഈ വിഡിയോ…
Read Moreട്രെയിനിൽ യാത്ര ചെയ്യവെ തുറിച്ച് നോട്ടം, സഹിക്കാൻ സാധിക്കാതെ വാഷ്റൂമിൽ കയറി കതകടച്ചു; കതക് തളളിത്തുറക്കാൻ നോക്കി യുവാക്കൾ; ഇന്ത്യയിൽവച്ച് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി വിദേശ വനിത
ഇന്ത്യയെക്കുറിച്ച് വാചാലമായ വിദേശികളുടെ പോസ്റ്റുകളൊക്കെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ പോസിറ്റീവ് പോസ്റ്റുകൾക്കിടയിൽ ഇപ്പോഴിതാ നെഗറ്റീവ് പോസ്റ്റുമായി ഒരു വിദേശ വനിത എത്തിയിരിക്കുകയാണ്. ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് യുവതി പറഞ്ഞിരിക്കുന്നത്. മുംബൈയിൽവച്ചാണ് സംഭവം. വിദേശ വ്ലോഗറായ ഇനസ് എന്ന യുവതിയാണ് തനിക്ക് അനുഭവിക്കേണ്ടി വന്ന മോശം അവസ്ഥയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. 3AC കോച്ചിൽ യാത്ര ചെയ്യുമ്പോൾ, തങ്ങൾക്ക് എതിർവശത്തിരുന്ന ഒരു സംഘം യുവാക്കൾ ഇടതടവില്ലാതെ തന്നെ തുറിച്ച് നോക്കുകയും സീറ്റുകൾ മാറി മാറി ഇരുന്ന് ശ്രദ്ധിക്കുകയും ചെയ്തത് യാത്രയിൽ വലിയ അസ്വസ്ഥതയുണ്ടാക്കിയെന്ന് ഇവർ പറഞ്ഞു. ഇവരുടെ നോട്ടം ബുദ്ധിമുട്ട് ഉണ്ടാക്കിയപ്പോൾ നേരെ വാഷ്റൂമിലേക്ക് പോയി. എന്നാൽ അക്കൂട്ടത്തിൽ ഒരു യുവാവ് തന്നെ പിന്തുടരുന്നുണ്ടായിരുന്നു. പേടിച്ച് വാഷ്റൂമിൽ ഓടിക്കയറി വാതിൽ അടച്ചു. എന്നാൽ യുവാവ് വാതിൽ തള്ളിത്തുറക്കാൻ…
Read Moreസ്കൂബാ ഡൈവിംഗിനിടെ ശരീരത്തിൽ മോശമായി സ്പർശിച്ച് ഇൻസ്ട്രക്ടര്‍: വീഡിയോയുമായി യുവതി; പിന്നാലെ വിമർശനം
കടലിനടിയിലെ കാഴ്ചകൾ കരയിലേക്കാൾ മനോഹരമാണ്. ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ ലോകത്തേക്ക് എത്തപ്പെട്ട അനുഭൂതി ഒരിക്കലെങ്കിലും അനുഭവിച്ചറിയാൻ ആഗ്രഹമില്ലാത്ത ആരുമില്ല. കാലം മാറിയതോടെ കഥയും മാറി. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ മനുഷ്യന് കടന്നു ചെല്ലാൻ സാധിക്കാത്ത സ്ഥലം ഇല്ല. കടലെങ്കിൽ കടൽ, ബഹിരാകാശമെങ്കിൽ ബഹിരാകാശം. എല്ലാത്തിലും മനുഷ്യൻ ഇന്ന് അവന്റെ കടന്നുചെല്ലൽ സാധ്യമാക്കി. സമീപ കാലത്തായി ഏറെ ഡിമാൻഡ് ഉള്ള ഒന്നാണ് സ്കൂബ ഡൈവിംഗ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊന്ന് പരീക്ഷിക്കണമെന്ന് കരുതാത്തവർ ഇല്ല. എന്നാൽ സ്കൂബ ഡൈവിംഗിനിടെ തന്റെ ശരീരത്തിൽ മോശമായി ഇൻസ്ട്രക്ടർ സ്പർശിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെഡിൻ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. ഈജിപ്തിലെ ഹുർഘദയിൽ സ്കൂബാ ഡൈവിംഗ് പരിശീലനത്തിനിടെയാണ് സംഭവം. പരിശീലനത്തിനിടെ ഇൻസ്ട്രക്ടർ തന്റെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുന്നതിന്റെ വീഡിയോയും അവർ തെളിവായി പുറത്തുവിട്ടിട്ടുണ്ട്. ‘പരിശീലനവുമായി യാതൊരു…
Read More