ആലപ്പുഴ: ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ കേസിൽ എംഡിഎംഎയുമായി പിടികൂടിയ ജിംനേഷ്യം ഉടമയുടെ ബാങ്ക് അക്കൗണ്ടിലെ അരലക്ഷം രൂപ കണ്ടുകെട്ടി.നൂറനാട് പാലമേല്‍ കൈലാസം വീട്ടില്‍ ജി. അഖില്‍ നാഥിന്റെ (31) പേരിലുള്ള ബാങ്ക് അക്കൗണ്ടിലെയും ജിംനേഷ്യം അക്കൗണ്ടിലെയും അരലക്ഷം രൂപയുടെ ബാലന്‍സ് തുകയാണ് പോലീസ് കണ്ടുകെട്ടിയത്. നൂറനാട് പടനിലത്തും കുടശനാട്ടും പവര്‍ ഹൗസ് എന്ന പേരില്‍ ജിംനേഷ്യം നടത്തി വരികയായിരുന്നു അഖില്‍ നാഥ്. ജിംനേഷ്യങ്ങളില്‍ വര്ക്കൗട്ടിനെത്തുന്ന യുവാക്കളെയും യുവതികളെയും ആദ്യം ഇയാളുടെ വീട്ടില്‍ നടത്തുന്ന പാര്‍ട്ടികള്‍ക്ക് ക്ഷണിച്ച് രാസലഹരി നല്‍കും. തുടര്‍ന്ന് ആവശ്യമനുസരിച്ച് സൗജന്യമായി ലഹരിവസ്തു എത്തിച്ചുകൊടുക്കും. ലഹരിക്ക് അടിമപ്പെട്ടു കഴിഞ്ഞാല്‍ വന്‍തുക വാങ്ങി വില്‍പ്പന നടത്തുന്നതുമാണ് ഇയാളുടെ രീതി. രാസലഹരിക്ക് അടിമയായ ഇയാളും ജിം ട്രെയിനറായ സുഹൃത്ത് വിന്‍രാജും ബംഗളൂരുവില്‍ പോയി 50 ഗ്രാം എംഡിഎംഎ വാങ്ങിക്കൊണ്ടു വന്ന് വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബര്‍…
Read MoreCategory: Top News
യുഡിഎഫിലെ ഒറ്റയാൻ പണി തുടങ്ങി; പാലാ ഗോദയില്‍ ആറാമൂഴത്തിന് കച്ചമുറുക്കി മാണി സി. കാപ്പൻ; പ്രചാരണതുടക്കം കൺവൻഷനോടെ
കോട്ടയം: മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് ചെവി കൊടുക്കാതെ മാണി സി. കാപ്പന് പാലാ ഗോദയില്‍ ആറാമൂഴത്തിന് കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു.യുഡിഎഫിലെ ഒറ്റയാനായതിനാല്‍ മുന്നണിയുടെ പച്ചക്കൊടിക്കു കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് കാപ്പന്റെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ജയിച്ചവരെയും പരാജയപ്പെട്ടവരെയും വിളിച്ചുകൂട്ടിയുള്ള കണ്‍വന്‍ഷനോടെയാണ് കാപ്പന്റെ അനൗദ്യോഗിക പ്രചാരണ തുടക്കം. എലിക്കുളം, മൂന്നിലവ്, രാമപുരം, മുത്തോലി പഞ്ചായത്തുകളിലെയും പാലാ നഗരസഭയിലെയും കണ്വന്ഷന് പൂര്‍ത്തിയായി. ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, തലനാട്, തലപ്പുലം പഞ്ചായത്തുകളിലെ കണ്വന്ഷന് ഈ മാസം പൂര്‍ത്തിയാകും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫില്‍ വന്നാലും ഇല്ലെങ്കിലും താന്‍ പാലായില്‍ മത്സരരംഗത്തുണ്ടാകുമെന്ന് മാണി സി. കാപ്പന് വ്യക്തമാക്കിയിരുന്നു. ജോസിന്റെ മുന്നണിമാറ്റ സൂചന വന്നപ്പോള്‍ കാപ്പന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ തന്നെ ആരും ചുമതലപ്പെടുത്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.1965 മുതല്‍ 2016 വരെ…
Read Moreസാഹചര്യങ്ങളാൽ കുറ്റവാളികളായി പോയവർ; ചില്ലറ പൈസ വർധിപ്പിച്ചതിനെ വിമർശിക്കുന്നതെന്തിന്; തടവുകാരുടെ വേതന വർധനവിൽ പ്രതികരിച്ച് ഇ.പി.ജയരാജൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാർ തീരുമാനത്തെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തുവന്നത്. ഇതിന് പിന്നാലെ ഉയർന്ന് വിമർശനങ്ങളിലാണ് സർക്കാരിനെ പിന്തുണച്ച് ഇ.പി. രംഗത്തെത്തിയത്. അവർ പാവങ്ങളല്ലേയെന്ന് അഭിപ്രായപ്പെട്ട ഇ.പി.ജയരാജൻ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്ന് ചോദിച്ചു. പലസാഹചര്യങ്ങളാൽ കുറ്റവാളികളായി പോയവരാണ് ജയിലിൽ കിടക്കുന്നത്. അവർക്ക് ചില്ലറ പൈസ വർധിപ്പിച്ചത് കാലോചിതമായ നടപടിയാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. ഇത്തരം വിമർശനങ്ങളുണ്ടായാൽ സർക്കാർ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രതിദിന വേതനം 369 രൂപയാണ്. അത് വർധിപ്പിക്കാത്തത് കേന്ദ്ര സർക്കാരാണെന്നും ഇ.പി ആരോപിച്ചു. അതിന് കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തണമെന്നും ഇ.പി.ജയരാജൻ കൂട്ടിച്ചേർത്തു. സ്കിൽഡ്, സെമി സ്കിൽഡ്, അൺ സ്കിൽഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് തടവുപുള്ളികൾക്ക് വേതനം…
Read Moreനിയമസഭാ തെരഞ്ഞെടുപ്പിൽ ഭാവന സർപ്രൈസ് സ്ഥാനാർഥി? സിപിഎമ്മിൽ സജീവ ചർച്ച; ഏറ്റവും സുരക്ഷിതമായ മണ്ഡലം താരത്തിന് നൽകുമെന്ന് സൂചന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ “സർപ്രൈസ്’ സ്ഥാനാർഥികൾ ഉണ്ടാകുമെന്നു റിപ്പോർട്ടുകൾ പുറത്തുവരുന്നു. നടി ഭാവനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ പാർട്ടി ഉന്നതതലത്തിൽ ആലോചനകൾ സജീവമാണെന്നാണ് വിവരം. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും ഭാവനയ്ക്കുള്ള വലിയ ജനപ്രീതി വോട്ടായി മാറ്റാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. രാഷ്ട്രീയത്തിനതീതമായ വലിയൊരു സൗഹൃദവലയവും പിന്തുണയും ഭാവനയ്ക്കുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്ന് പാർട്ടി വിലയിരുത്തുന്നു. മുതിർന്ന നേതാവ് ആയിഷ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് സിപിഎമ്മിന് ക്ഷീണമായിരുന്നു. ഇതിനു മറുപടിയായി ഒരു “ബിഗ് സർപ്രൈസ്’ സ്ഥാനാർഥിയെ അവതരിപ്പിക്കാനാണു സിപിഎം ശ്രമം. സർക്കാരിന്റെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഭാവനയ്ക്ക് ഇടതുപക്ഷ നിലപാടുകളോട് അനുഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു. നിലവിലെ എംഎൽഎമാരായ താരങ്ങളെ മാറ്റി നിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭാവനയുടെ പേര് ചർച്ചയാകുന്നത്.…
Read Moreജീവപര്യന്തം പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി; ഒളിവിൽ കഴിയുന്നതിനിടെ നഴ്സുമായി പ്രണയം; കാമുകിയുടെ വീട്ടിലെത്തിയ ബോഞ്ചോയെന്ന അനൂപിനെ വളഞ്ഞിട്ട് പിടിച്ച് പോലീസ്
ചെങ്ങന്നൂർ: മുളക്കുഴയിലെ പെട്രോൾ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി നാലു വർഷത്തിനുശേഷം പോലീസ് പിടിയിലായി. ആലാ പെണ്ണുക്കര വടക്കുംമുറി മഠത്തിലേത്ത് വീട്ടിൽ ‘ബോഞ്ചോ’ എന്നുവിളിക്കുന്ന അനൂപ് കുമാറിനെയാണ് (36) ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. 2016 ഫെബ്രുവരി 18നായിരുന്നു കേസിനാസ്പദമായ സംഭവം. മുളക്കുഴ കാണിക്കമണ്ഡപം ജംഗ്ഷനു സമീപമുള്ള രേണു ഓട്ടോ ഫ്യുവൽസ് പമ്പിൽ ഇന്ധനം അടിക്കാനെത്തിയ പ്രതികളായ മനോജും അനൂപും ജീവനക്കാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇത് തടയാനെത്തിയ പമ്പ് ഉടമ മുരളീധരൻ നായരെ ഭീഷണിപ്പെടുത്തി ഇവർ മടങ്ങിപ്പോയി. അന്ന് വൈകിട്ട് ഏഴരയോടെ മുരളീധരൻ നായർ ബന്ധുവായ ശശികുമാറിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോകവെ, രണ്ടാം പ്രതി രാജീവ് ഇവരെ തടഞ്ഞുനിർത്തി. തുടർന്ന് പിന്നാലെയെത്തിയ മനോജും അനൂപും ചേർന്ന് കമ്പിവടികൊണ്ട് മുരളീധരൻ നായരെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അനൂപ്…
Read Moreസ്വർണം കട്ടതാരപ്പാ… സ്വർണവും വിദേശകറൻസിയും വായ്ക്കുള്ളിൽ തിരുകി മോഷണം; ശബരിമല ജീവനക്കാരുടെ പുതിയൊരു തട്ടിപ്പുകൂടി കൈയോടെ പിടികൂടി വിജിലൻസ്
പത്തനംതിട്ട: ക്ഷേത്രഭണ്ഡാരത്തിൽനിന്ന് വിദേശകറൻസികളും സ്വർണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ വീട്ടിൽ എം.ജി. ഗോപകുമാർ (51), കൈനകരി നാലുപുരയ്കൽ സുനിൽ ജി.നായർ(51) എന്നിവരാണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. സന്നിധാനം പോലീസിന് ഇവരെ കൈമാറി. ജോലികഴിഞ്ഞ് ഇറങ്ങുമ്പോൾ നടത്തിയ പരിശോധനയിൽ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വിദേശകറൻസികളിൽ കോട്ടിംഗ് ഉള്ളതിനാൽ വായിൽ ഇട്ടാലും കേടാകില്ല. അതാണ് പ്രതികൾ പ്രയോജനപ്പെടുത്തിയത്. ഗോപകുമാറിൽനിന്ന് മലേഷ്യൻ കറൻസിയും സുനിലിൽനിന്ന് യുറോ, കനേഡിയൻ, യുഎഇ കറൻസികളുമാണ് കണ്ടെടുത്തത്.
Read Moreബംഗളൂരിൽ പോയിവരുന്ന ഷിൽനയെ കാണാൻ യുവാക്കളുടെ തിരക്ക്; പാപ്പിനിശേരിയിലെ ലഹരി വിൽപനയെക്കുറിച്ച് രഹസ്യ വിവരമെത്തി; യുവതിയെ വലയിലാക്കി എക്സൈസ്
കണ്ണൂർ: പാപ്പിനിശേരിയിൽ എംഡിഎയുമായി യുവതി പിടിയിൽ. അഞ്ചാംപീടിക സ്വദേശി ഷിൽന (32) ആണ് പിടിയിലായത്. പാപ്പിനിശേരി എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. പാപ്പിനിശേരി മേഖലയിൽ എംഡിഎംഎയുടെ വിപണനവും ഉപയോഗവും വ്യാപകമായി നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. പരിശോധനയിൽ കല്യാശേരി അഞ്ചാം പീടിക സ്വദേശിയായ ഷിൽന നിവാസിൽ നിന്ന് എംഡിഎംഎ പിടികൂടി. ഇവരിൽ നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. ബംഗുളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ എത്തിച്ചത്.
Read Moreപുലർച്ചെ പരിശീലനത്തിന് എത്താതെ കുട്ടികൾ; ഹോസ്റ്റൽ റൂമിലെ ജനലിലൂടെ നോക്കിയ സഹപാഠികൾ കണ്ടത് കയറിൽ തൂങ്ങി നിൽക്കുന്ന വിദ്യാർഥിനികളെ; കേസെടുത്ത് പോലീസ്
കൊല്ലം: രണ്ട് കായിക വിദ്യാർഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം. പ്ലസ് ടു, എസ്എസ്എല്‍സി വിദ്യാർഥിനികളാണ് ഇരുവരും. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റൊരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പോലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreപൊന്നോമനയെ ഒന്നു കാണാതെ ശ്രീകാന്ത് യാത്രയായി; ദേശീയപാത നിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ് ചികിത്സയിലിരിക്കെ മരണം; അരൂരിലെ മരണക്കണക്ക് ഞെട്ടിക്കുന്നത്
ചേര്‍ത്തല: കുഞ്ഞോമന മകനെ ഒരുനോക്കുകാണാനാവാതെ ശ്രീകാന്ത് യാത്രയായി. ദേശീയപാത നിര്‍മാണത്തിനായെടുത്ത കുഴിയില്‍വീണ് തലയ്ക്കു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കടക്കരപ്പള്ളി കുന്നേപറമ്പില് ശ്രീകാന്ത് (38) ആണ് മരിച്ചത്. 2025 ജൂലൈ 14ന് രാത്രി തുറവൂര്‍ പുത്തന്‍ചന്തയ്ക്കു സമീപം നിര്‍മാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരിക്കേറ്റത്. എറണാകുളത്തെയും ചെമ്മനാകരിയിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. മൂന്നിലേറെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അപകടത്തിനുശേഷം ആറുമാസമായി അബോധാവസ്ഥയിലായിരുന്നു. മകന് ധ്യാനിനെ ഒരുനോക്ക് കാണാന്‍ കഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുമ്പാണ് ശ്രീകാന്തിനു രണ്ടാമത്തെ കുഞ്ഞുപിറന്നത്. അബോധാവസ്ഥയിലായിരുന്ന ശ്രീകാന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഡാബര്‍ ഇന്ത്യ കമ്പനി ഫുഡ് ഡിവിഷനില്‍ സെയില്‍സ് ഓഫീസറായ ശ്രീകാന്ത് കൊച്ചിയില്‍നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴിയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ തലയടിച്ച് വീണ ശ്രീകാന്തിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മറ്റ് വാഹന യാത്രക്കാരും പ്രദേശവാസികളും ചേര്‍ന്നാണ്…
Read Moreസമൂഹമാധ്യമം വഴി പരിചയം, പിന്നെ ഒന്നിച്ചു താമസം; കടം വാങ്ങിയ 15ലക്ഷം കൊടുക്കാതിരിക്കാൻ പുതിയ കാമുകനെ കണ്ടെത്തി; കൂവപ്പള്ളിയിലെ കൊലപാതക കാരണം പുറത്ത്
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന യുവാവ് യുവതിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതില്‍ സാന്പത്തിക തർക്കം കൊലപാതക കാരണമെന്നും മറ്റ് ദുരൂഹതകളില്ലെന്നും പോലീസ്. ഇടുക്കി കല്ലാര്‍ സ്വദേശി ഷേര്‍ളി മാത്യു (45)വിനെ കോട്ടയം ആലുംമൂട് സ്വദേശി ജോബ് സക്കറിയ (38) കഴുത്തു മുറിച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂവപ്പള്ളിയില്‍ ഷേര്‍ലി ആറു മാസം മുന്‍പ് വീടു വച്ചശേഷം ഇരുവരും ഒരുമിച്ചായിരുന്നു താമസം. വീടു പണിയാനുള്‍പ്പെടെ ജോബില്‍നിന്ന് 15 ലക്ഷത്തോളം രൂപ വാങ്ങിയശേഷം ഇയാളെ ഒഴിവാക്കാന്‍ മറ്റൊരാളുമായി നാലു മാസം മുന്‍പ് ഷേര്‍ലി അടുപ്പമുണ്ടാക്കിയതാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ജോബിനോട് കൂവപ്പള്ളിയിലേക്ക് ഇനി ചെല്ലരുതെന്നും ഒരുമിച്ചു കഴിയാന്‍ താത്പര്യമില്ലെന്നും നിലപാട് സ്വീകരിച്ചതാണ് പ്രശ്നങ്ങള്‍ വഷളാക്കിയത്. ജോബ് കോട്ടയം താഴത്തങ്ങാടിയില്‍ വലിയ വരുമാനത്തോടെ നടത്തിയിരുന്ന ട്യൂഷന് സെന്റര്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം നിർത്തിയിരുന്നു. സാമൂഹ്യമാധ്യമം വഴി…
Read More