കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ രുദ്രാക്ഷ മാല വിവാദത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാണു വിജിലൻസിന്റെ ശിപാർശ. യഥാർഥ മാല മാറ്റി പുതിയത് വച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയെന്നും ദേവസ്വം വിജിലൻസ് എസ്പി പി. ബിജോയി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ക്ഷേത്രത്തിലെ രുദ്രാക്ഷമാലയിൽ ഒന്‍പതു മുത്തുകൾ കാണാതായതിനെ തുടർന്നാണു വിജിലൻസ് അന്വേഷണം തുടങ്ങിയത്. പുതിയ മേൽശാന്തി ചുമതലയേറ്റതിനു പിന്നാലെ നടത്തിയ പരിശോധനയിലായിരുന്നു പതിവായി ചാർത്തുന്ന മാലയിലെ തൂക്കവ്യത്യാസം ശ്രദ്ധയിൽപ്പെട്ടത്. സമഗ്രമായ അന്വേഷണത്തിനൊടുവിൽ 81 മുത്തുകളുള്ള പഴയ മാലയ്ക്ക് പകരം 72 മുത്തുകളുടെ മാല വെയ്ക്കുകയായിരുന്നുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. സംഭവം ദേവസ്വത്തിനെ അറിയിക്കുന്നതിൽ ക്ഷേത്രം ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുൻ മേൽശാന്തിമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങി 25 ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിരിന്നു. പോലീസും ദേവസ്വം വിജിലൻസും ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരുന്നുണ്ട്.…
Read MoreCategory: Top News
മറയൂരില്‍ ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ യുവതിയുടെ കൈയിലെ ഞരമ്പ് മുറിച്ചത് കാമുകനോ ? തനിയെ മുറിച്ചാൽ കൈയിലെ എല്ലാ ഞരന്പുകളും മുറിയുമോ? ദുരൂഹത തുടരുന്നു…
മറയൂർ: ജീവനൊടുക്കാൻ ശ്രമിച്ച കമിതാക്കളിൽ പെൺകുട്ടിയുടെ കൈയിലെ മുഴുവൻ ഞരന്പുകളും മുറിഞ്ഞിരുന്നു. തനിയെ മുറിച്ചാൽ എല്ലാ ഞരന്പുകളും മുറിയാൻ സാധ്യതയില്ലെന്നും കാമുകനാണോ കൈ മുറിച്ചതെന്നും സംശയം ഉയർന്നിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയുടെ ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നു പറയപ്പെടുന്നു. ഇന്നലെ യുവതിയെ കാണാനായി നാദിർഷാ മറയൂരിൽ എത്തിയിരുന്നു. കാറുമായി എത്തിയ യുവാവിനൊപ്പം ഇരച്ചിൽ പാറ, കാന്തല്ലൂർ ഗുഹനാഥപുരം എന്നിവിടങ്ങളിൽ ചുറ്റിക്കറങ്ങിയശേഷം കാന്തല്ലൂരിലെ ഭ്രമരം പോയിന്റിൽ എഎത്തി. അവിടെ കാർ നിർത്തിയശേഷം എടുത്തതെന്നു കരുതുന്ന വീഡിയോയിൽ തങ്ങൾ ഇഷ്ടത്തിലാണെന്നും എന്നാൽ അതു വീട്ടിൽ പറയാൻ എനിക്കു കഴിഞ്ഞില്ലെന്നും ഇയാൾ പറയുന്നുണ്ട്. തനിക്ക് ഇക്കാര്യം പറഞ്ഞ് നിങ്ങളെയൊക്കെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും അതിനാൽ ഞങ്ങൾ മരിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും വിഡിയോയിൽ പറയുന്നു. സമീപത്തെ സീറ്റിലുണ്ടായിരുന്ന യുവതിയോട് വിഡിയോയിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പെൺകുട്ടി സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു. ടീച്ചറെ എന്നാണ് വീഡിയോയിൽ യുവാവ് സമീപത്തിരുന്ന…
Read Moreവ്യാജ വനിതാ ഡോക്ടർ ഇവിടെത്തന്നെയുണ്ട്! ഒരാൾ മരിച്ച സ്വകാര്യ ആശുപത്രിയിൽ വീണ്ടും വ്യാജ ചികിത്സ; മുന്നറിയിപ്പ് നൽകി ഡിഎംഒ; കത്ത് രാഷ്ട്രദീപികയ്ക്ക്
നവാസ് മേത്തർ തലശേരി: തലശേരി ഒരു സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് വീണ്ടും വ്യാജ ചികിത്സ നടക്കുന്നതായി ഡിഎംഒയുടെ മുന്നറിയിപ്പ്. ശസ്ത്രക്രിയകൾ വരെ നടത്തുന്ന വ്യാജ ഡോക്ടറിൽനിന്നു രോഗികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസർ കീർത്തി ഹോസ്പിറ്റൽ മാനേജിംഗ് പാർട്ട്ണർക്കും അഡ്മിനിസ്ട്രേറ്റർക്കും കത്ത് നൽകി. കഴിഞ്ഞ ഏപ്രിൽ 16 ന് കത്ത് നൽകിയിട്ടും ഇപ്പോഴും ഇവിടെ ചികിത്സ തുടരുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഡി എം ഒ യുടെ കത്തിന്റെ കോപ്പി രാഷ്ട്രദീപികയ്ക്കു ലഭിച്ചു. വ്യാജ വനിതാ ഡോക്ടർ ഇതേ ആശുപത്രിയിൽ വ്യാജ വനിത ഡോക്ടറുടെ ചികിത്സയെത്തുടർന്നു ഗൃഹനാഥൻ മരിച്ച സംഭവത്തിൽ അന്വഷണം നടക്കുന്നതിനിടയിലാണ് ഇവിടെത്തന്നെ വീണ്ടും വ്യാജ ഡോക്ടർ ചികിത്സ നടത്തുന്നതായി ഇന്റലിൻജൻസ് വിഭാഗവും ആരോഗ്യ വകുപ്പും കണ്ടെത്തിയത്. 2020 ജനുവരിയിൽ പോലീസ് ഇന്റലിജൻസ് വിഭാഗം ഈ ആശുപത്രിയിൽ വനിത ഡോക്ടറുൾപ്പെടെ യോഗ്യതയില്ലാത്ത രണ്ടു…
Read Moreപരുക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യയെ ഫോണില്‍ വിളിച്ച് ഒരു വാഹന നമ്പരും പേരും പറഞ്ഞിരുന്നു..! റോഡരികില്‍ രക്തം വാര്‍ന്നു യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത
റാന്നി: റോഡരികില്‍ യുവാവിനെ രക്തം വാര്‍ന്ന നിലയില്‍ കാണുകയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയും ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്. മന്ദമരുതി തെക്കേച്ചരുവില്‍ മുകേഷ്കുമാറിന്റെ (35) മരണത്തിനു പിന്നിലെ ദുരൂഹതയില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ടി.എന്‍. മധുവാണ് റാന്നി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ഓഗസ്റ്റ് 25ന് രാത്രിയിലാണ് ഇടമുറി തോമ്പിക്കണ്ടത്തിന് സമീപത്തെ ഹോളോബ്രിക്സ് കമ്പനിക്കു സമീപം മുകേഷിനെ അവശനിലയില്‍ കണ്ടത്. പരുക്കേറ്റു കിടന്ന സമയത്ത് മുകേഷ് ഭാര്യ റെനിയെ ഫോണില്‍ വിളിച്ച് ഒരു വാഹന നമ്പരും പേരും പറഞ്ഞിട്ടുള്ളതായി പരാതിയില്‍ പറയുന്നു. മുകേഷിന്റെ ശരീരത്തില്‍ വാഹനാപകടത്തില്‍ സംഭവിച്ചതല്ലാത്ത രീതിയിലുള്ള പരിക്കാണുള്ളതെന്നും പരാതിയില്‍ പറയുന്നു. മറ്റേതോ സ്ഥലത്തുവച്ച് മുകേഷിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പരിക്കേറ്റതാകാമെന്നും അവിടുന്ന് രക്ഷപെട്ടു ഇരുചക്ര വാഹനം ഓടിച്ചെത്തി റോഡരികില്‍ അവശനായി വീണതാകാമെന്നു സംശയിക്കുന്നതായും പിതാവ് പരാതിയില്‍ പറയുന്നു. യുവാവിനെ…
Read Moreഐഎസ് വരുന്നൂ തീരംവഴി ! താലിബാന് തുറന്നുവിട്ടവർ കടൽമാർഗം വരാൻ സാധ്യത; വലവിരിച്ചു കോസ്റ്റല്‍ പോലീസ്; തീരത്ത് അപരിചിതരെ കണ്ടാൽ അറിയിക്കണം
കെ. ഷിന്റുലാല്‍ കോഴിക്കോട് : താലിബാന് ജയിലിലുകളിൽനിന്നു തുറന്നുവിട്ട ഐഎസ് മലയാളികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കേരള തീരത്ത് അതീവ ജാഗ്രത. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കോസ്റ്റല്‍പോലീസ് പട്രോളിംഗും പരിശോധനയും ശക്തമാക്കി. സംസ്ഥാനത്ത് 18 കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കോസ്റ്റല്‍ ഐജി പി.വിജയന്റെ നേതൃത്വത്തില്‍ സുരക്ഷ വിലയിരുത്തുന്നുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) , ഇന്റലിജന്‍സ് ബ്യൂറോ (ഐബി), എസ്എസ്ബി വിഭാഗങ്ങള്‍ തീരമേഖലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിച്ചു. തീരദേശവുമായി ബന്ധപ്പെട്ടുള്ള ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അപരിചിതരെ കണ്ടാൽതീരപ്രദേശവുമായി ബന്ധപ്പെട്ട് അപരിചിതരെ കണ്ടാല്‍ അറിയിക്കണമെന്നു മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കോസ്റ്റല്‍പോലീസ് മുന്നറിയിപ്പ് നല്കി. കൂടാതെ തീരമേഖലയിലെ ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നു കോസ്റ്റല്‍ പോലീസ് അറിയിച്ചു. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന…
Read Moreപെൻഷൻ പ്രായം 57 ആക്കണം, സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കണം, എയ്ഡഡ് നിയമനം നിയന്ത്രിക്കണം: ശമ്പള കമ്മീഷൻ ശിപാർശകളിങ്ങനെ…
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 57 ആക്കി വർധിപ്പിക്കണമെന്ന് ശമ്പളപരിഷ്കരണ കമ്മീഷൻ ശിപാർശ. കഴിഞ്ഞ ദിവസമാണ് കമ്മീഷൻ ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് നൽകിയത്. എയ്ഡഡ് നിയമനങ്ങളിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്നും റിക്രൂട്ട്മെന്റ് ബോർഡ് വേണമെന്നും ശിപാർശയിൽ പറയുന്നു. റിക്രൂട്ട്മെന്റ് ബോർഡിൽ മാനേജ്മെന്റുകൾക്കുള്ള പൂർണ അധികാരം മാറ്റണം. സർവകലാശാലകളുടേയും സർക്കാരിന്റെയും പ്രതിനിധിയും നിയമന ബോർഡിൽ ഉണ്ടായിരിക്കണമെന്നും ശിപാർശയിൽ പറയുന്നു. നിയമനങ്ങളിലെ പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും നിർദേശമുണ്ട്. സുപ്രീം കോടതിയിലേയോ ഹൈക്കോടതിയിലേയോ വിമരമിച്ച ജഡ്ജിമാരെ വേണം ഓംബുഡ്സ്മാനായി പരിഗണിക്കാനെന്നും കമ്മീഷൻ ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിവസം അഞ്ചായി കുറയ്ക്കാനും കമ്മീഷൻ ശിപാർശ ചെയ്യുന്നു. എന്നാൽ പ്രവൃത്തി സമയം രാവിലെ 9.30 മുതൽ 5.30 വരെയാക്കി ഉയർത്തണമെന്നും ആകെ അവധി ദിവസങ്ങൾ 12 ആയി കുറയ്ക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക്…
Read Moreയുവതി മരിച്ച നിലയില്‍; ഭര്‍ത്താവ് കോട്ടയം പാലാ സ്വദേശി കണ്ണന് നമ്പൂതിരിയെ കാണാനില്ല; ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ സ്ഥലംവാങ്ങി താമസം തുടങ്ങിയത്
കാസര്‍ഗോഡ്: പത്തുവയസുള്ള മകനൊപ്പം രാത്രി ഒറ്റയ്ക്കു കഴിഞ്ഞിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്കയ്ക്ക് സമീപം കല്ലംകുഡ്ലുവില് താമസിച്ചിരുന്ന വയനാട് തിരുനെല്ലി സ്വദേശിനി അനിത(45)യാണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഭര്‍ത്താവ് കോട്ടയം പാലാ സ്വദേശി കണ്ണന് നമ്പൂതിരിയെ കാണാതായി. ഇയാള്‍ താന്ത്രിക കര്‍മങ്ങളുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പല സ്ഥലങ്ങളിലേക്കും ദീര്ഘയാത്രകള് നടത്താറുണ്ടെന്ന് പറയുന്നു. ബുധനാഴ്ച രാവിലെ വീട്ടില്‍നിന്നും പോയതാണെന്നാണ് മകന് ആകാശ് പറയുന്നത്. വ്യാഴാഴ്ച രാവിലെ ആകാശ് ഉറക്കമുണര്‍ന്നപ്പോള്‍ അമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ സ്ഥലംവാങ്ങി താമസം തുടങ്ങിയത്. പുതിയ വീട് പണിയുന്നതിനായി നേരത്തേ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുമാറ്റിയിരുന്നു. അടുത്തുതന്നെ കെട്ടിയ താത്കാലിക ഷെഡിലാണ് ഷെഡിലാണ് ഇവര്‍ താമസിച്ചിരുന്നത്.
Read Moreഎസ്ഐ മുതൽ ഡിവൈഎസ്പി വരെ കുടുങ്ങി! പോലീസിനെ വീഴ്ത്തുന്ന ഹണിട്രാപ്പുകാരി വീണ്ടും; പലരും വൻ കടക്കെണിയിലും; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യമാക്കി ഹണിട്രാപ് നടത്തി പണം തട്ടുന്ന യുവതി വീണ്ടും രംഗത്ത്. നിരവധി പോലീസ് ഉദ്യോഗസ്ഥർ ഇവരുടെ കെണിയിൽ ഇതിനകം വീണെന്നാണ് സൂചന. പലരും വൻ കടക്കെണിയിൽ ആയതായും പറയുന്നു. പലരുടെയും കൈയില്‍നിന്നു വന്‍ തുക നഷ്ടമായെന്നാണ് അറിയുന്നത്. എന്നാല്‍, ഹണിട്രാപ്പിൽ പോലീസിനു പണം പോയെന്നു പുറത്തറിഞ്ഞാലുള്ള മാനഹാനി ഭയന്നു മിക്കവരും പരാതി നല്കാന് തയാറാകുന്നില്ല. എസ്ഐ മുതൽ ഡിവൈഎസ്പി വരെ ഹണി ട്രാപ്പിൽ പെട്ടിട്ടുണ്ടെന്നാണ് സൂചന. മുമ്പ് ഇവരുടെ കെണിയില്‍ അകപ്പെട്ട ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കു വേണ്ട ഒത്താശ ചെയ്തുകൊടുക്കുന്നതായും പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പോലീസുകാർ പരാതി കൊടുക്കാൻ തയാറാകില്ലെന്നതു മുതലെടുത്താണ് യുവതിയുടെ കൂസാതെയുള്ള വിളയാട്ടം. സമൂഹ മാധ്യമങ്ങളിലൂടെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച് അവരെ വലയില്‍ വീഴ്ത്തുന്ന രീതിയാണ് യുവതിയുടേത്. പരിചയം ഉണ്ടാക്കിയെടുത്ത ശേഷം…
Read Moreഞാൻ പണിഞ്ഞത് എന്റെ സ്വപ്നമാണ്…! ഒന്നര സെന്റ് സ്ഥലത്ത് രണ്ടുനില വീട്; വൈറലായ ആ വിടിന്റെ വിശേഷങ്ങള്‍…
ഒരു വീടു പണിയാൻ എത്ര സ്ഥലം വേണം. അഞ്ച് സെന്റ് മുതൽ ഏക്കറുകൾവരെ എന്നാകും മിക്കവരുടെയും ഉത്തരം. എന്നാൽ ഒന്നര സെന്റിൽ പണിതീർത്ത വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. കരുനാഗപള്ളിയിലുള്ള മഞ്ജുകുട്ടന്റെ വീടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒന്നരസെന്റിലാണ് രണ്ടുനില വീട് മഞ്ജുകുട്ടൻ പണിതീർത്തത്. താഴത്തെ നിലയിൽ രണ്ട് മുറിയും ബാത്ത്റൂമും അടുക്കളയും മുകളിലത്തെ മുറിയിൽ ബാത്ത് അറ്റാച്ചിടായിട്ടുള്ള ഒരു മുറിയും ചെറിയ ബാൽക്കണിയുമുള്ളതാണ് വീട്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് മഞ്ജുകുട്ടൻ. തന്റെ സ്വപ്നമാണ് താൻ പണിതതെന്ന് മഞ്ജുകുട്ടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഞാൻ പണിഞ്ഞത് എന്റെ സ്വപ്നമാണ്…. 😍കഴിഞ്ഞ വർഷത്തെ മഴ എനിക്ക് ഇപ്പോഴും ഓർമയുണ്ട് രാത്രി 1 മണിക്കും ഉറങ്ങാതെ കുത്തിയിരുന്ന് നേരം വെളുപ്പിച്ചത്. “മറ്റുള്ളവരൊക്കെ ഇപ്പോൾ സുഖമായി ഉറങ്ങുകയാണല്ലോ” എന്നോർക്കുമ്പോൾ കണ്ണിൽ നിന്ന് അറിയാതെ വെള്ളം വരുമായിരുന്നു.…
Read Moreഓരോ ഫയലും ഓരോ ജീവിതമാണ്..! വിയ്യൂർ ജയിലിൽ ടിപി കേസ് പ്രതികൾക്കടക്കം സുഖവാസം; ഇന്റലിജന്‍സ് റിപ്പോർട്ട് പൂഴ്ത്തി
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കു സുഖസൗകര്യങ്ങളൊരുക്കുന്നുണ്ടെന്നു ജയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ട് പൂഴ്ത്തി. ഡിജിപിക്കു നൽകേണ്ട റിപ്പോർട്ടാണ് വിയ്യൂർ ജയിലിൽത്തന്നെ പൂഴ്ത്തിയത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി അടക്കമുള്ള കൊലയാളിസംഘവും അയ്യന്തോൾ ഫ്ളാറ്റ് കൊലക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കോൺഗ്രസ് നേതാവ് റഷീദും ഉൾപ്പെടെയുള്ളവർക്കു ജയിലിൽ ഉദ്യോഗസ്ഥർ സുഖവാസം ഒരുക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്. സി ബ്ലോക്കിൽ കഴിയുന്ന റഷീദിൽനിന്നു പലതവണ കഞ്ചാവും മൊബൈൽ ഫോണും പിടികൂടിയിട്ടും ഇയാൾ തടവുകാരെ മർദിച്ച സംഭവമുണ്ടായിട്ടും നടപടിയുണ്ടായില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് സി ബ്ലോക്കിലെ അഞ്ചാം സെല്ലിൽ കഴിയുന്ന ഇയാളിൽനിന്നു കഞ്ചാവും മൊബൈലും ചാർജറും കണ്ടെടുത്തിരുന്നു. അന്നു നടന്ന പരിശോധനയിൽതന്നെയാണ് കൊടി സുനിയിൽനിന്നു കഞ്ചാവും മൊബൈലും ചാർജറും കണ്ടെടുത്തത്. എന്നാൽ കൊടി സുനിയുടെ കാര്യം മാത്രമാണ് പുറത്തുവിട്ടതും വാർത്താപ്രാധാന്യം നേടിയതും. പുലർച്ചെ സുനി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്നാണ്…
Read More