രണ്ടാം തരംഗം തുടരുന്നു; കർശന ജാഗ്രത! കേന്ദ്രം വ്യക്തമാക്കിയ പ്രധാന വിവരങ്ങൾ അറിയാതെ പോകരുത്…

ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളിൽ ഇന്നലെ വർധനയുണ്ടായെങ്കിലും രാജ്യവ്യാപകമായി പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായാണു കാണുന്നതെന്ന് കേന്ദ്രം. മേയ് പത്തു മുതൽ പോസിറ്റിവിറ്റി നിരക്ക് കുറയുകയാണ്. എന്നാൽ, രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. രാജ്യത്തെ 39 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 10 ആണ്. ഓഗസ്റ്റ് 31 വരെയുള്ള കണക്കാണിത്. അതേസമയം, തന്നെ 38 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5നും 10നും ഇടയിലാണെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യ ഇപ്പോഴും കോവിഡിന്‍റെ രണ്ടാം തരംഗത്തിലൂടെ തന്നെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതെന്ന് ഐസിഎംആർ തലവൻ ഡോ. ബൽറാം ഭാർഗവ ചൂണ്ടിക്കാട്ടി. ഓരോരുത്തരും അതത് പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും നിർബന്ധമായും പാലിക്കണം. പൊതുസ്ഥലങ്ങളിൽ ഉൾപ്പടെ പുറത്ത് ഒരിക്കലും മാസ്ക് ധരിക്കാതെ ഇറങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു. കേന്ദ്രം ഇന്നലെ വ്യക്തമാക്കിയ പ്രധാന…

Read More

ഫോട്ടോ എടുത്ത് അഹങ്കാരം കാണിച്ചാല്‍..! നഗ്നനായി നടത്തിക്കും, ഇരുട്ടടി നൽകും; കൊച്ചി മേയർക്ക് താലിബാന്‍റെ ഭീഷണിക്കത്ത്; കത്തില്‍ പറയുന്നത് ഇങ്ങനെയൊക്കെ…

കൊച്ചി: കൊച്ചി മേയര്‍ എം. അനില്‍കുമാറിന് താലിബാന്‍റെ പേരില്‍ ഭീഷണിക്കത്ത്. ബിന്‍ ലാദന്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രം പതിപ്പിച്ച കത്ത് തപാലായാണ് ലഭിച്ചത്. കൊച്ചി കടപ്പുറത്ത് കൂടി നഗ്നനായി നടത്തിക്കുമെന്നും പത്രമാധ്യമങ്ങളില്‍ ഫോട്ടോ കണ്ടു പോകരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഫോട്ടോ എടുത്ത് അഹങ്കാരം കാണിച്ചാല്‍ രാത്രി ഇരുട്ടടി കിട്ടുമെന്നും കൈകാലുകള്‍ അടിച്ച് ഒടിക്കുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നു. ചീഫ് കമാന്‍റാര്‍ ഓഫ് താലിബാന്‍, ഫക്രുദീന്‍ അല്‍ത്താനി എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് എല്‍ഡിഎഫ് പരാതി നല്‍കി.

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോലീസുകാരന് സസ്പെൻഷൻ! പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍

കാൺപുർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ദേഹത്ത് ജില്ലയിലാണ് സംഭവം. പീഡനത്തിനിരയായ 15 വയസുള്ള പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അകന്ന ബന്ധു നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനാണ് പെണ്‍കുട്ടിയെ രജ്പുര്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ഇവിടെ വച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് കുമാര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വിനോദ് കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

Read More

പത്ത് വയസുകാരിയോട് കഴിഞ്ഞ വർഷം ജൂണില്‍..! ഡിവൈഎഫ്ഐ പ്രവത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് ഊരുവിലക്ക്; കുടുംബത്തിന്‍റെ ആരോപണം ഇങ്ങനെ…

തൃശൂർ: പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയ കുടുംബത്തിന് സിപിഎമ്മിന്‍റെ ഊരുവിലക്ക്. തൃശൂർ കാട്ടൂരിലെ പട്ടികജാതി കുടുംബത്തിന് നേരെയാണ് ഊരുവിലക്ക്. ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ പരാതി നൽകിയതോടെ നാട്ടിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പത്ത് വയസുകാരിയോട് കഴിഞ്ഞ വർഷം ജൂണിലാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ സായൂജ് കാട്ടൂർ മോശമായി പെരുമാറിയത്. കഴിഞ്ഞ മാസം വിവരമറിഞ്ഞ കുടുംബം പരാതി നൽകിയതോടെ സായൂജ് അറസ്റ്റിലായി. ഇപ്പോൾ ജില്ലാ ജയിലിൽ റിമാൻഡിലാണ്. അതേസമയം, കള്ളക്കേസിൽ സായൂജിനെ കുടുക്കിയെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം. ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ നേതൃത്വത്തിൽ പരാതിക്കാരന്‍റെ കുടുംബത്തിനെതിരെ പാർട്ടി ഒപ്പുശേഖരണം നടത്തിയതായും ആരോപണമുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് സിപിഎമ്മിന്‍റെ നിലപാട്.

Read More

തെരുവു നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച് ഒരു അധ്യാപിക; മുറിവേറ്റതും, വീട്ടുകാർ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി നായകൾക്ക് ആശ്രയമായ ദീപ ടീച്ചറെക്കുറിച്ചറിയാം…

വടക്കാഞ്ചേരി: തെരുവ് നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന പുന്നംപറന്പ് സ്വദേശിനിയും അധ്യാപികയുമായ വട്ടേക്കാട്ട് വീട്ടിൽ ദീപ നാടിന് മാതൃകയാകുന്നു. ദീപക്ക് ഏറ്റവും പ്രിയപ്പെട്ട പിങ്കി എന്ന് വിളിച്ചിരുന്ന ഒരു പട്ടിക്കുട്ടിയുടെ വേർപാടോടുകൂടി അവൾക്ക് വീട്ടുമുറ്റത്ത് ഒരു കല്ലറ പണിയുകയും, തെരുവോരത്ത് അലഞ്ഞു നടക്കുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ ഒരുപാട് നായക്കുട്ടികൾക്ക് തുണയാവുകയുമായി രുന്നു. കോവിഡ് കാലമായതിനാൽ സ്കൂളുകളിൽ ക്ലാസുകൾ ഇല്ലാത്തതും, ഓണ്‍ലൈൻ പഠനമായതുകൊണ്ടും ധാരാളം സമയം കിട്ടുന്നുണ്ട്. മുറിവേറ്റതും, ഒറ്റപ്പെട്ടതും, വീട്ടുകാർ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി നായകൾക്ക് ആശ്രയമായി. ഇപ്പോഴും തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകൾക്ക് ദിവസവും മൂന്ന് നേരവും ഭക്ഷണം എത്തിക്കാൻ തയാറാകുന്നു. മാത്രമല്ല മുറിവേറ്റു കിടക്കുന്ന ഒരുപാട് നായകളെ വീട്ടിലേക്ക് എത്തിച്ച് ആവശ്യമായ ചികിത്സ നൽകുകയും നൽകുന്നുണ്ട്. സ്വന്തം മക്കളെ നോക്കുന്നതു പോലെതന്നെയാണ് അവയ്ക്ക് സംരക്ഷണം ഒരുക്കുന്നതെന്ന് ദീപ പറഞ്ഞു. താൻ വളർത്തുന്ന നായ്ക്കളിൽ ഏറെയും പെണ്‍ഇനമാണ്.…

Read More

യാതൊരു ഉത്തരവാദിത്വവുമില്ല; സമൂഹമാധ്യമങ്ങൾക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

  ന്യൂഡൽഹി: സമൂഹമാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് വെബ്പോർട്ടലുകൾ വാർത്ത നൽകുന്നത്. ചില മാധ്യമങ്ങളിലെ വാർത്തകൾ വർഗീയ ചുവയുള്ളവയാണ്. ഇത് രാജ്യത്തിന്‍റെ പേര് കളങ്കപ്പെടുത്തുമെന്നും ചീഫ് ജസ്റ്റീസ് എൻ.വി രമണ പറഞ്ഞു. കോവിഡ് പരത്തിയത് തബ്‌ലീഗ് സമ്മേളനമാണെന്ന റിപ്പോർട്ടുകൾ ചോദ്യം ചെയ്ത് മുസ്‌ലിം സംഘടനകൾ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയുടെ പേരെടുത്തു പറഞ്ഞ ചീഫ് ജസ്റ്റീസ് ഇവ‍യിലൂടെ വാർത്ത നൽകുന്നത് യാതൊരു ഉത്തരവാദിത്തമില്ലാതെയാണെന്നും വിമർശിച്ചു. പ്രശ്നം ഇതാണ്, ഒരു വിഭാഗം മാധ്യമങ്ങൾ വർഗീയ കോണിലൂടെയാണ് രാജ്യത്തെ എല്ലാത്തരം സംഭവങ്ങളെയും ചിത്രീകരിക്കുന്നത്. ആത്യന്തികമായി രാജ്യത്തിന് ഇത് ചീത്തപ്പേരുണ്ടാക്കുകയാണ് ചെയ്യുന്നത്. ഈ പോർട്ടലുകൾ വർഗീയത മാത്രമല്ല കഥകൾ മെനഞ്ഞുണ്ടാക്കുകയും ചെയ്യുമെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഇവ വ്യാജ വാർത്തകൾപോലും നൽകുമെന്നും അദ്ദേഹം…

Read More

കാക്കിക്കുള്ളില്‍ തത്വമസിയും പച്ചവെളിച്ചവും? വിവാദച്ചുഴിയില്‍ പോലീസ്;  ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തല്‍; ആര്‍എസ്എസ് ഗ്യാംഗ് പരാമര്‍ശത്തിനു പിന്നാലെ നിരീക്ഷണം

കെ. ഷിന്‍റുലാല്‍ കോഴിക്കോട്: സംസ്ഥാന പോലീസില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണത്തിനു പിന്നാലെ മതഗ്രൂപ്പുകള്‍ തേടി വീണ്ടും അന്വേഷണം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളാണ് പോലീസിനുള്ളില്‍ തീവ്രനിലപാടുള്ളവരുണ്ടോയെന്നും ആശയവിനിമയങ്ങള്‍ക്കായി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നത്. അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ഗ്രൂപ്പുകള്‍ സജീവമായുണ്ടായിരുന്നു. അന്നു പോലീസിന്റെ ഇടപെടലിലൂടെ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സാധിച്ചിരുന്നു.പോലീസില്‍ ആര്‍എസ്എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവുമായി സിപിഐ ദേശീയ നേതാവും മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയാണ് രംഗത്തെത്തിയത്. ഭരണപക്ഷത്തുള്ള പാര്‍ട്ടിയുടെ ദേശീയ നേതാവ് തന്നെ ഇത്തരം പ്രസ്താവന നടത്തിയത് സംസ്ഥാന സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നതാണ്. ഗ്രൂപ്പുകളുണ്ടായിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി സംസ്ഥാന പോലീസില്‍ മതഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നതായി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ‘രാഷ്‌ട്ര്രദീപിക’യോട് പറഞ്ഞു. കെ.എസ്.ബാലസുബ്രഹ്മണ്യമായിരുന്നു അന്ന് ഡിജിപിയായുണ്ടായിരുന്നത്. ടി.പി. സെന്‍കുമാര്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിയായിരിക്കെയാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് ലഭിച്ചത്. ഉടന്‍ തന്നെ…

Read More

ആരും പട്ടിണി കിടക്കരുത്, ആവശ്യക്കാർക്ക് എടുത്ത് കഴിക്കാം; നഗരത്തിന്‍റെ ഒൻപത് ഇടങ്ങളിൽ വിശക്കുന്നവർക്ക് ഭക്ഷണമൊരുക്കി വനിതകളുടെ ‘കരുതൽ’ കോട്ടയത്തും

കോട്ടയം: ഉച്ചനേരത്ത് നഗരത്തിൽ ആരും പട്ടിണി കിടക്കരുതെന്ന ‘കരുതൽ’ ഇനി കോട്ടയത്തും. സർക്കാർ ഇതര വനിതാ സന്നദ്ധ സംഘടനയായ ഐഎൻഎ (അയാം നോട്ട് എലോണ്‍ അസോസിയേഷൻ) നടപ്പാക്കുന്ന വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്ന ‘കരുതൽ’ പദ്ധതി കോട്ടയത്തും തുടങ്ങി. ആദ്യ ഘട്ടമായി നഗരത്തിലും പരിസരത്തുമായി ഒന്പതിടങ്ങളിൽ ലഞ്ച് ബോക്സ് സ്ഥാപിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി.കെഎസ്ആർടിസി, സെൻട്രൽ ജംഗ്ഷൻ, പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പള്ളിപ്പുറത്തുകാവ് ക്ഷേത്രം, ബേക്കർ ജംഗ്ഷൻ, നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ജില്ലാ ഹോസ്പിറ്റൽ, കളക്്ടറേ റ്റ്, റെയിൽവേ സ്റ്റേഷനു സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് ഭക്ഷണപ്പെട്ടികൾ സ്ഥാപിച്ചത്. ദിവസവും ഉച്ചയ്ക്ക് ഓരോ പെട്ടിയിലും 30 പൊതിച്ചോറുകൾ കൊണ്ടുവയ്ക്കും. ആവശ്യക്കാർക്ക് ഇതെടുക്കാം.നിലവിൽ എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കൊല്ലം, ആലപ്പുഴ ജില്ലകളിലും കോയന്പത്തൂരിലും തെലങ്കാനയിലും ആന്ധ്രാപ്രദേശിലും…

Read More

17കാരി പ്രസവിച്ച നവജാത ശിശു ആശുപത്രിയില്‍ മരിച്ച സംഭവം ! പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ആള്‍ അറസ്റ്റില്‍…

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചിമുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് പിടിയിലായ ആള്‍ എന്നാണ് സൂചന. വയനാട് സ്വദേശിയായ ജോബിന്‍ ജോണാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയില്‍ നവജാത ശിശുവിനെ ശുചി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിവില്ലായിരുന്നു എന്നാണ് പോലീസില്‍ നല്‍കിയ മൊഴി. കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ വച്ചാണ് മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ പോക്‌സോ നിയപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read More

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിടുന്നു ! സംഘത്തിലുള്ളത് 25 പേര്‍; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്…

മലയാളികള്‍ ഉള്‍പ്പെടെയുള്ള ഐഎസ് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ പദ്ധതിയിടുന്നതായി മുന്നറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. 25 ഭീകരരുടെ സംഘമാണ് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അതിനാല്‍ തന്നെ രാജ്യത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം. ഈ അടുത്താണ് ഐ.എസ് തീവ്രവാദികള്‍ മോചിതരായത്. ഇതില്‍ കാസര്‍ഗോഡ് സ്വദേശിയായ മലയാളിയുള്‍പ്പെടുന്നുണ്ട്. താലിബാന്‍ ഇവരെ മോചിപ്പിച്ചുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കണമെന്നും ഒപ്പം രാജ്യത്ത് ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നീ നിര്‍ദേശങ്ങള്‍ ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സിഖ് വംശജര്‍ക്ക് ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് എത്താനുള്ള അനുമതി നല്‍കണമെന്നും താലിബാന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

Read More