അമ്പലപ്പുഴ: തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിച്ചില്ല. ഫണ്ടുപയോഗിച്ചു മണിചെയിൻ ബിസിനസ് നടത്തുന്നതായി ആരോപണം. അമ്പലപ്പുഴയിൽ ചില ബിജെപി നേതാക്കൾക്ക് എതിരേയാണ് ആരോപണം . കേന്ദ്ര നേതൃത്വത്തിന്റെ സ്വന്തം സ്ഥാനാർഥിയായാണ് അമ്പലപ്പുഴയിൽ അനൂപ് ആന്റണിയെ രംഗത്തിറക്കിയത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നല്ല രീതിയിൽ ഫണ്ടും അനുവദിച്ചിരുന്നു.എന്നാൽ, വിജയ പ്രതീക്ഷ തീരെയില്ലാതിരുന്നതുകൊണ്ടു ചില നേതാക്കൾ ഫണ്ട് ചെലവഴിച്ചില്ലെന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നൽകിയ തുക ഉപയോഗിച്ചു മണ്ഡലത്തിലെ ചില നേതാക്കൾ പിന്നീടു മണിചെയിൻ ബിസിനസ് ആരംഭിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. നാലിരട്ടി തുക വരെ തിരികെ നൽകുമെന്നും ജോലി വാഗ്ദാനം നൽകിയുമാണ് നേതാക്കൾ ഈ ഇടപാടിലൂടെ പണം സമ്പാദിക്കുന്നതത്രെ.ഇതിലൊരു നേതാവ് ഈ പണം ഉപയോഗിച്ച സിനിമ നിർമിക്കാനുള്ള നീക്കം നടത്തുന്നതായും ആരോപണമുണ്ട്. ഒരു മാസം മുൻപ് ആലപ്പുഴയിൽ മണി ചെയിൻ കേസിൽ പിടികൂടിയ പ്രതിയും ഈ നേതാക്കളുമായും ബന്ധമുണ്ടെന്നു ബിജെപിയിലെ ഒരു…
Read MoreCategory: Top News
പോലീസുകാരെ മാത്രം കുടുക്കുന്ന ഹണിട്രാപ്പ് സുന്ദരി; എല്ലാ ഒത്താശയും നൽകുന്നത് മുൻപ് കെണിയിൽ വീണ ഏമാൻമാർ; ആലപ്പുഴയിലെ പോലീസുകാരന് നഷ്ടപ്പെട്ടത് ആറു ലക്ഷം; നെറ്റിൽ വലവിരിച്ച് ഹണിസുന്ദരി ഇപ്പോഴും സജീവം…
സ്വന്തം ലേഖികകൊച്ചി: പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടുന്ന യുവതിക്കായി പോലീസ് ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഇപ്പോള്‍ ഇവരുടെ കെണിയില്‍ പെട്ടിരിക്കുന്നത് പുതിയ ബാച്ചിലെ ചില സബ് ഇന്‍സ്പെക്ടര്‍മാരാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. പലര്‍ക്കും വന്‍ തുക നഷ്ടമായെങ്കിലും മാനഹാനി ഭയന്ന് ആരും തന്നെ പരാതി നല്കാന് മുതിരുന്നില്ല. എന്നാല്‍, ഹൈടെക് സെല്‍ തട്ടിപ്പിന് ഇരയായ ചില പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു എന്നാണ് റിപ്പോര്‍ട്ട്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച് അവരെ വലയില്‍ വീഴ്ത്തുന്ന രീതിയാണ് ഈ യുവതിയുടേത്. അവര്‍തന്നെ മുന്‍കൈയെടുത്ത് പരിചയപ്പെടുന്നവരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടും. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് അറിയിക്കും. പിന്നാലെ കാര്യം ഒതുക്കി തീര്‍ക്കാനായി പണം ആവശ്യപ്പെടുകയാണ് പതിവ്. ഇത്തരത്തിലാണ്…
Read Moreഒരു വെടിയ്ക്ക് രണ്ടു പക്ഷി ! കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് മന്ത്രി; ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി മന്ത്രിയുടെ വിശദീകരണം ഇങ്ങനെ…
കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ മദ്യക്കടകള്‍ തുറക്കാമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ നിരവധി കടമുറികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ബെവ്കോയ്ക്ക് കടമുറികള്‍ വാടകയ്ക്ക് നല്കുന്നതില് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നും കെഎസ്ആര്‍സി ജീവനക്കാര്‍ ദുരുപയോഗം ചെയ്താല്‍ നടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകളുടെ എണ്ണം കുറവായതിനാല്‍ പലയിടത്തും തടസ്സങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിരവധി ഇടങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. കോവിഡ് പശ്ചാത്തലത്തിലും അത് പ്രശ്നമാണ്. തിരക്ക് കുറയ്ക്കാനാണ് ഈ നീക്കമെന്ന് മന്ത്രി വ്യക്തമാക്കി. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെയാണ് കെഎസ്ആര്‍ടിസി കോംപ്ലക്സുകളില്‍ ബെവ്കോ ഔട്ട്ലെറ്റുകള് തുറക്കാമെന്ന നിര്‍ദേശം കെഎസ്ആര്‍ടിസി മുന്നോട്ടുവെച്ചത്. കെഎസ്ആര്‍ടിസിയുടെ പല കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. ബെവ്കോയുടെ വാടക കിട്ടുന്നതിനു പുറമേ ബസ് യാത്രക്കാരുടെ എണ്ണം കൂടുമെന്ന മെച്ചവും കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
Read Moreനാദിര്‍ഷ ബലം പ്രയോഗിച്ച് ഞരമ്പ് മുറിച്ച് എന്നെ കൊല്ലാന്‍ നോക്കി ! സര്‍വ ശക്തിയുമെടുത്ത് കാറിനടുത്തേക്ക് ഓടി; നിഖില പറയുന്നതിങ്ങനെ…
വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിന്റെ പേരില്‍ കൈഞരമ്പ് മുറിച്ച ശേഷം കമിതാക്കള്‍ കൊക്കയില്‍ ചാടി എന്ന് പ്രചരിക്കപ്പെട്ട സംഭവത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാവുന്നു. കാന്തല്ലൂരില്‍ ഭ്രമരം സിനിമ ഷൂട്ട് സൈറ്റിലെ പാറക്കെട്ടില്‍ യുവാവിനെ മരിച്ചനിലയിലും യുവതിയെ ഗുരുതരാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ കോലഞ്ചേരി മെഡിക്കല്‍ക്കോളേജിലേക്ക് മാറ്റുകയും ആശുപത്രിയില്‍ വെച്ച് യുവതി നല്കിയ മൊഴിയുമാണ് കേസ് വഴിത്തിരിവാകാന്‍ കാരണം. പെരുമ്പാവൂര്‍ മാറമ്പള്ളി നാട്ടുകല്ലുങ്കല്‍ അലിയുടെ മകന് വീട്ടില്‍ നാദിര്‍ഷാ അലി (30) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും സമീപത്തെ ആദിവാസി കോളനിയിലെ യുവാക്കളും നടത്തിയ തിരച്ചിലിലാണ് സമീപത്ത് മറയൂര്‍ സ്വദേശിനിയായ അദ്ധ്യാപികയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നത്. അപകടനില തരണം ചെയ്ത യുവതി കാമുകനായ നാദിര്‍ഷായ്ക്കെതിരെ മൊഴി നല്കി. തന്നെ കൊലപ്പെടുത്താന്‍ നോക്കിയെന്നും ബലം പ്രയോഗിച്ച് യുവാവ് തന്റെ കൈ ഞരമ്പ് മുറിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞു. വീട്ടുകാര്‍…
Read Moreകുറിപ്പടിയില്ലാതെ പനിക്കും ചുമയ്ക്കും മരുന്നില്ല ! പാരസെറ്റമോൾ വാങ്ങി കഴിച്ചു കോവിഡിനെ മറച്ചു കറങ്ങുന്നു; മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തും
സ്വന്തംലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ ‘സ്വയം ചികിത്സകര്‍ക്ക് ‘ വിലക്ക് ! ജനകീയ മെഡിസിനായ പാരസെറ്റാമോള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ പനി, ജലദോഷം, ചുമ എന്നീ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് ഡ്രഗ് കണ്ട്രോള് വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്കി. കോവിഡ് ഒന്നാംതരംഗ സമയത്ത് തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും പിന്നീട് പരിശോധനകള്‍ കുറഞ്ഞു. കോവിഡ് വീണ്ടും പടര്‍ന്നു പിടിക്കുന്നതിനിടെയാണ് മെഡിക്കല്‍ സ്റ്റോറികളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഡ്രഗ് കണ്ട്രോള് വിഭാഗം തീരുമാനിച്ചത്. പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണം . കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവു കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യും . ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ വഴി രോഗവ്യാപനം കൂടാനുള്ള സാധ്യതയേറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം കോവിഡ് ഭീതിയെ തുടർന്നു പലരും…
Read Moreപ്രണയം കൊണ്ട് കോടീശ്വരനാകാമെന്ന മോഹം കൊണ്ടെത്തിച്ചത് കടക്കെണിയിൽ; യുവാവിന്റെ മാല മോഷണ പരാതി പൊലീസ് പൊളിച്ചടുക്കി യപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരു സത്യം…
ഹരിപ്പാട്: ഫോണിൽ സംസാരിച്ചുനിന്ന യുവാവിന്റെ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നെന്ന പരാതിയിൽ അപ്രതീക്ഷിത ട്വിസ്റ്റ്. കരിയിലക്കുളങ്ങര പോലീസിന്റെ അന്വേഷണത്തിലാണ് വാദി പ്രതിയായത്. കായംകുളം സ്വദേശി നിധീഷാ(28) ണ് കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാല ചേപ്പാട് കാഞ്ഞൂർ അമ്പലത്തിനു സമീപം കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടംഗ സംഘം അപഹരിച്ചതായി പരാതി നൽകിയത്. നിധീഷ് ഹരിപ്പാടുനിന്നു കായംകുളത്തേക്കു വരുമ്പോൾ ഫോൺ ചെയ്യാനായി റോഡരികിൽ ബൈക്ക് നിർത്തി സംസാരി ച്ചുകൊണ്ടു നിൽക്കവേ വടക്കുനിന്നു ബൈക്കിൽ വന്ന രണ്ടു പേർ സമീപം ബൈക്ക് നിർത്തുകയും ബൈക്കിനു പിന്നിലി രുന്ന ആൾ മാല പറിച്ചെടുക്കുകയുമായിരുന്നു എന്നതായിരുന്നു പരാതി. സംഘം രക്ഷപ്പെട്ടെന്നും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചി ല്ലെന്നും നിധീഷ് പോലീസിനോടു പറഞ്ഞിരുന്നു. രാത്രിയിൽ നടന്ന മാലപറിക്കൽ പരാതി പോലീ സും വലിയ തലവേദനയായി. ഇതോടെ ഊർജിത അന്വേഷണം…
Read Moreജെയ്മോൻ അത്ര ചെറിയപയ്യനല്ല..! വീട്ടമ്മമാരുടെ ചിത്രങ്ങൾ പകർത്തി മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങളാക്കും; വ്യാജ ഐഡിയുണ്ടാക്കി ചാറ്റ് ചെയ്ത് യുവാക്കളെ ആകർഷിച്ച് ചിത്രങ്ങൾ വിറ്റ് കാശുവാങ്ങും; പണം ചിലവാക്കിയത് ഇക്കാര്യങ്ങൾക്ക്…
പാലാ: വീട്ടമ്മയുടെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജഅക്കൗണ്ടുകള്‍ സൃഷ്ടിക്കുകയും മോര്‍ഫു ചെയ്ത നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പണം വാങ്ങി പലര്‍ക്കും വില്‍ക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ ജെയ്മോനെ (20) യാണ് പാലാ പോലീസ് അറസ്റ്റു ചെയ്തത്.വീട്ടമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ കാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്നഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയാണ് ഇയാള്‍ ചെയ്തതെന്ന് പാലാ എസ്എച്ച്ഒ കെ.പി. തോംസണ്‍ പറഞ്ഞു. ടെലഗ്രാം, ഷെയര്‍ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചു. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്യും. സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ ചാറ്റ് നടത്തി പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. പലരും സ്ത്രീയാണെന്ന വിചാരത്തില്‍ നഗ്നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍…
Read Moreഅവര്‍ പ്രണയത്തിലായിരുന്നു…! അഞ്ച് വര്‍ഷമായി സിന്ധു ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്നു; ഭാര്യയെ ഉപേക്ഷിച്ച് ബിനോയിയും ഒറ്റയ്ക്ക് താമസം; അയല്‍വാസികള്‍ പറയുന്നത് ഇങ്ങനെ…
അടിമാലി: മൂന്നാഴ്ച മുൻപ് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയതായി സൂചന. ഇടുക്കി കാമാക്ഷി താമഠത്തിൽ സിന്ധു (45)വിന്റെ മൃതദേഹം കുഴിച്ചുമൂടിയതായാണ് നിഗമനം. ഇവരുടെ അയൽവാസിയായ പണിക്കൻകുടി മണിക്കുന്നേൽ ബിനോയിയുടെ അടുക്കളയിൽ മൃതദേഹം കുഴിച്ചിട്ടുണ്ടെന്നാണ് സൂചനയുള്ളത്. ബിനോയിയുടെ വീടിനു സമീപമുള്ള വാടകവീട്ടിലായിരുന്നു സിന്ധുവും 12 വയസുള്ള ഇളയ മകനും താമസിച്ചിരുന്നത്. അയൽവാസിയായ മണിക്കുന്നേൽ ബിനോയി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ബിനോയിതന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അനേഷണസംഘം. കഴിഞ്ഞ 12-നാണ് സിന്ധുവിനെ കാണാതായത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്ന സിന്ധു കഴിഞ്ഞ അഞ്ചുവർഷമായി പണിക്കൻകുടിയിൽ ബിനോയിയുടെ വീടിനു സമീപത്താണ് വാടകയ്ക്ക് താമസിച്ചുവന്നിരുന്നത്. ഭാര്യയെ ഉപേക്ഷിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന ബിനോയി സിന്ധുവുമായി അടുപ്പത്തിലായിരുന്നതായാണ് അയൽവാസികൾ പറയുന്നത്. കഴിഞ്ഞ 11-ന് രാത്രി സിന്ധു മകനെ ബിനോയിയുടെ ബന്ധുവിന്റെ വീട്ടിൽ കൂട്ടുകിടപ്പിനായി പറഞ്ഞയച്ചു. 12-ന് മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സിന്ധുവിനെ കാണാനില്ലായിരുന്നു.…
Read Moreവരുമാനത്തിനും കുടിയൻമാർക്കും ഗേറ്റ് ഒരു തടസ്സമാകരുത്..! ഗേറ്റ് മാറ്റി സ്ഥാപിച്ച് ആരാധനാലയത്തിൽനിന്നുള്ള ദൂരം 200 മീറ്ററില്‍ കൂടുതലാക്കി; മാലിപ്പുറത്തെ മദ്യശാല തുറക്കാന്‍ ബെവ്കോ നീക്കം
വൈപ്പിന്‍: ആരാധനാലയവുമായുള്ള ദൂരപരിധി വിനയായപ്പോള്‍ ഗേറ്റ് താല്കാലികമായി ഉള്ളിലേക്കു മാറ്റി സ്ഥാപിച്ച് മാലിപ്പുറം വളപ്പ് മാര്‍ക്കറ്റിലെ മദ്യശാല തുറക്കാന്‍ വീണ്ടും ബെവ്കോയുടെ ശ്രമം. റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന മദ്യശാലയുടെ ഗേറ്റ് 10 മീറ്ററോളം അകത്തേക്ക് മാറ്റി താൽക്കാലികമായി ടിന്‍ഷീറ്റ് ഉപയോഗിച്ച് പുതുക്കി നിര്‍മിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 31ന് തുറന്ന അന്നുതന്നെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് പഞ്ചായത്ത് മദ്യശാല അടച്ചുപൂട്ടിയിരുന്നു. പഞ്ചായത്തില്‍നിന്നും ഡി ആൻഡ് എ ലൈസന്‍സ് സമ്പാദിക്കാതെ മദ്യശാല തുറക്കാന്‍ തുനിഞ്ഞതാണ് മദ്യശാല അടപ്പിക്കാന്‍ കാരണം. പഞ്ചായത്തിന്റെ എതിര്‍പ്പിനെത്തുടർന്ന് ബെവ്കോ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെങ്കിലും സമീപത്തെ ക്രിസ്ത്യന്‍ പള്ളിയുമായി ബന്ധപ്പെട്ട സംഘടന നല്കിയ ഹര്‍ജിയില്‍ മദ്യശാല തുറക്കുന്നത് കോടതി താല്കാലികമായി തടഞ്ഞിരുന്നു. പള്ളിയുടെ ഗേറ്റില്‍നിന്നും 200 മീറ്ററിനകത്താണ് മദ്യശാല തുറക്കുന്നതെന്ന വാദഗതിയാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. ഇത് അബ്കാരി നിയത്തിനു വിരുദ്ധമാണത്രേ.…
Read Moreമൂന്നാഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ! അയല്‍വാസി മുങ്ങി; ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ…
ഇടുക്കി: മൂന്നാഴ്ച മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽനിന്നും കണ്ടെത്തി. ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനി സിന്ധു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയല്‍വാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. ഒളിവിൽപോയ ബിനോയിക്കുവേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 12 നാണ് സിന്ധുവിനെ കാണാതായത്. തുടര്‍ന്ന് കുടുംബം വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം നടക്കുന്നതിനിടെ അയല്‍ക്കാരനായ ബിനോയി ഒളിവില്‍ പോയി. ഇതോടെയാണ് ഇയാൾക്ക് സിന്ധുവിന്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയമുണർന്നത്. സിന്ധുവിനെ കാണാതായതിന്റെ തലേന്ന് വഴക്ക് ഉണ്ടായതായും ബന്ധുക്കള്‍ പറയുന്നു.
Read More