കാബൂള്‍ വിമാനത്താവളത്തിനു സമീപം കഴിഞ്ഞ ദിവസം ഇരട്ട ചാവേര്‍ സ്ഫോടനം നടത്തിയ ഐഎസ്-കെയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്ന് ഇന്ത്യയില്‍ ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയെന്നതെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഐഎസിന്റെ ഉപസംഘടനയായ ഐഎസ് ഖൊരാസന് മധ്യേഷ്യയിലും പിന്നീട് ഇന്ത്യയിലും ചുവടുറപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്റലിജന്‍സ് സൂചന നല്കുന്നു. പേര് വെളിപ്പെടുത്താത്ത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതും ഇവരുടെ മുഖ്യ അജണ്ടയാണ്. ‘ആശയപരമായി ഖിലാഫത്ത് ഭരണം സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. അതില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു’ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. കേരളത്തില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള നിരവധി യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്നും തീവ്രചിന്താഗതിക്കാരായ ചിലര്‍ വ്യക്തികള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറയുന്നു. ഇന്ത്യയിലുള്ള നിരവധി സെല്ലുകള്‍ സജീവമാകാന്‍ വഴിയൊരുക്കിയേക്കാമെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ഐഎസ്-കെയുടെ റിക്രൂട്ട്മെന്റില്‍ ആശങ്കയുള്ളതായും അദ്ദേഹം വ്യക്തമാക്കി. താലിബാന് അഫ്ഗാന് പിടിച്ചടക്കിയതോടെ…
Read MoreCategory: Top News
പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നാണ്, വാച്ച്ടവറിൽ താമസിക്കണം! വിഐപികളല്ലേ വന്നിരിക്കുന്നത്… വാതിൽ തുറന്ന വനംവകുപ്പ് പുലിവാൽ പിടിച്ചു
പുൽപ്പള്ളി: ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണ്. താമസ സൗകര്യം വേണം… ഇതും പറഞ്ഞ് നാലംഗ സംഘം എത്തിയപ്പോൾ വനംവകുപ്പുകാരും ചാടിയെണീറ്റു. ഒന്നിനും കുറവുണ്ടാകാതെ നോക്കണമല്ലോ. അപ്പോൾ വന്നവർക്കു നിർബന്ധം വനംവകുപ്പിന്റെ വാച്ച് ടവറിൽത്തന്നെ താമസിക്കണം. വിഐപികളല്ലേ വന്നിരിക്കുന്നത്, അങ്ങനെ വനംവകുപ്പുകാർ നാലംഗസംഘത്തിനായി വാച്ച് ടവർ തന്നെ തുറന്നുകൊടുത്തു. ജൂലൈ 26നാണ് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനംവകുപ്പിന്റെ വാച്ച് ടവറിൽ നാലംഗസംഘം താമസത്തിനെത്തിയത്. നാലു ദിവസം ഒരു ദിവസമല്ല നാലു ദിവസം വനംവകുപ്പിന്റെ വാഹനത്തിൽ യാത്രയുൾപ്പടെ എല്ലാവിധ സൗകര്യങ്ങളോടെയും കൂടെ രാജകീയമായി തന്നെ താമസിച്ചു. എന്നാൽ, വിഐപികൾ സ്ഥലംവിട്ടു കഴിഞ്ഞപ്പോഴാണ് വനംവകുപ്പിന് അവരുടെ ഇടപെടലിൽ സംശയം തോന്നിയത്. ഇതോടെ പരിശോധനയായി. ഒടുവിൽ വ്യക്തമായി, അവർക്കു പ്രധാനമന്ത്രിയുടെ ഓഫീസുമായി യാതൊരു ബന്ധവുമില്ല. സംഭവം നാണക്കേട് ആയതോടെ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിക്കുന്ന വ്യാജരേഖകൾ കാണിച്ചാണ് പ്രതികൾ കബളിപ്പിച്ചതെന്നാണ് വനംവകുപ്പ്…
Read Moreതങ്ങൾ എടുത്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും…! അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിക്കാൻ പിങ്ക് പോലീസ് ശ്രമിച്ചതായി പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിക്കാൻ പിങ്ക് പോലീസ് ശ്രമിച്ചതായി പരാതി. തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനെയും മൂന്നാം ക്ലാസുകാരിയായ മകളെയുമാണ് പിങ്ക് പോലീസ് ഇല്ലാത്ത മോഷണം ആരോപിച്ച് മാനസികമായി അധിക്ഷേപിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ആറ്റിങ്ങലിൽ വെള്ളിയാഴ്ച ഐഎസ്ആർഒക്ക് വേണ്ടിയെത്തിച്ച സാധന സാമഗ്രികളുടെ വാഹനം കാണാൻ റോഡരുകിൽ നിൽക്കവെ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ ഫോണ്‍ തോന്നയ്ക്കൽ സ്വദേശിയും മകളും കാറിൽ നിന്നും മോഷ്ടിച്ചെന്നാരോപിച്ചാണ് ഇരുവരെയും പരസ്യമായി അധിക്ഷേപിച്ചത്. തങ്ങൾ ഫോൺ എടുത്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് ജയചന്ദ്രൻ പറഞ്ഞത്. ഒടുവിൽ മൊബൈൽ ഫോണ്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കാറിനകത്ത് അവരുടെ ബാഗിൽ നിന്നും കിട്ടുകയായിരുന്നു. ഇതേ തുടർന്ന് പിന്നീട് തങ്ങളെ വീട്ടിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നുവെന്നും ജയചന്ദ്രൻ പറഞ്ഞു. തങ്ങളെ ഇല്ലാത്ത മോഷണം ആരോപിച്ച് അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥക്കെതിരെ നടപടി വേണമെന്നും ഉയർന്ന പോലീസ്…
Read Moreപിഎഫ് ആധാറുമായി ബന്ധിപ്പിക്കാൻ എന്തു ചെയ്യണം? സെപ്റ്റംബർ ഒന്നിനു മുന്‍പ് പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർദേശം
ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിനു മുന്‍പ് പിഎഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം വന്നിരിക്കുന്നു. ആധാറുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കാൻ വിവിധ മാർഗങ്ങൾ ഉണ്ട്: അംഗങ്ങളുടെ യുഎഎൻ നന്പർ ആക്ടിവേറ്റ് ചെയ്യണം. ഇതിന് ഉമാംഗ് ആപ്പിൽ ഇപിഎഫ്ഒ സേവനത്തിൽ താഴെയായി ആക്ടിവേറ്റ് യുഎഎൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ കയറിയും യുഎഎൻ ആക്ടിവേറ്റ് ചെയ്യാം. കേന്ദ്രസർക്കാരിന്റെ ഉമാംഗ് ആപ് വഴി ആധാറും പിഎഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാം. ഇതിനായി ഉമാംഗ് ആപ് ഫോണിൽ ഡൗണ്‍ലോഡ് ചെയ്യണം. ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആപ്ലിക്കേഷനിലെ ഓൾ സർവീസസ് ടാബിൽ പോയി ഇപിഎഫ്ഒ സേവനം സെലക്ട് ചെയ്യണം. ഇതിൽ ഇകെവൈസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആധാർ സീഡിംഗ് തെരഞ്ഞെടുക്കുക. പിന്നീട് യുഎഎൻ നന്പറും ഒടിപിയും നൽകി നടപടി പൂർത്തിയാക്കാം. ഇപിഎഫ് വെബ്സൈറ്റ് വഴിയും ആധാറും പിഎഫ് അക്കൗണ്ടും…
Read Moreപഴയ പ്രണയം സ്കൂള്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി വാട്സ്ആപ്പ് കൂട്ടായ്മ വഴി പുതുക്കി! അഞ്ചുവയസുള്ള കുട്ടിയെ ഉപേക്ഷിച്ച് വിട്ടമ്മ മുങ്ങി; ഒടുവില്‍ ഇരുവര്‍ക്കും കിട്ടി, മുട്ടന്‍പണി
കായംകുളം: സ്കൂൾ പൂർവ്വ വിദ്യർത്ഥി കൂട്ടായ്മയുടെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പരിചയം പുതുക്കി പ്രണയത്തിലായ വീട്ടമ്മയും കാമുകനേയും കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് കുറ്റപ്പുറത്ത് തറയിൽ രമ്യ(28 ) കാപ്പിൽ മേക്ക് വന്ദനം വീട്ടിൽ വികാസ് (28 ) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത് . ഇവരെ കോടതി റിമാൻഡ് ചെയ്തു . അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് വീട്ടമ്മ പത്ത് ദിവസം മുമ്പ് യുവാവിനൊപ്പം ഒളിച്ചോടിയത്. ഇരുവരും സ്കൂളിൽ ഒന്നിച്ച് പഠിച്ചവരാണ്. ഈ അടുത്തകാലത്താണ് ഇവർ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. വീട്ടമ്മയുടെ ബന്ധുവിന്റെ പരാതിയിൽ കായംകുളം പോലീസ് വീട്ടമ്മയെ കാണാതായതായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു . തുടർന്ന് സി ഐ എസ് എച്ച് മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പോലീസ് അന്വേണം…
Read Moreചുറ്റും ഡെല്റ്റയുണ്ട് സൂക്ഷിക്കുക..! ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്; എസിയുള്ള മുറി ഒഴിവാക്കണം; ഇക്കര്യങ്ങള്‍ ശ്രദ്ധിക്കുക…
തിരുവനന്തപുരം: അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം ചുറ്റുപാടും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും അവരുടെ വീട്ടുകാരും അല്പം ശ്രദ്ധിച്ചാല്‍ മറ്റുള്ളവര്‍ക്കു രോഗം വരാതെ സംരക്ഷിക്കാനാകും. ഹോം ഐസൊലേഷന്‍ എന്നതു വീട്ടിലെ ഒരു മുറിയില്‍ തന്നെ കഴിയണമെന്നതാണ്. ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകരുത്. കോവിഡ് പോസിറ്റീവ് ആണെങ്കിലും മറ്റു രോഗ ലക്ഷണങ്ങളില്ലാത്തവര്ക്കാണു ഹോം ക്വാറന്റൈന് അനുവദിക്കുന്നത്. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഹോം ഐസൊലേഷന്‍ എങ്ങനെ? ബാത്ത് അറ്റാച്ച്ഡ് ആയതും വായു സഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവര്‍ കഴിയേണ്ടത്. അതിനു സൗകര്യമില്ലാത്തവര്‍ക്കു ഡൊമിസിലിയറി കെയര്സെന്ററുകള് ലഭ്യമാണ്. എസിയുള്ള മുറി ഒഴിവാക്കണം. വീട്ടില്‍ സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കണം. ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ മുറിക്ക് പുറത്തിറങ്ങാന്‍ പാടില്ല. ഇടയ്ക്കിടയ്ക്ക് കൈകള്‍ കഴുകണം. അഥവാ മുറിക്കു പുറത്തു രോഗി…
Read Moreമൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; വൈക്കത്ത് നിന്ന് പത്തുവർഷം മുമ്പ് കാണാതാ വിമുക്തഭടനെക്കുറിച്ചും താഴത്ത ങ്ങാടിയിലെ ദമ്പതികളെക്കുറിച്ചും അന്വേഷിക്കുന്നു; പോലീസിന്റെ സംശയങ്ങൾ ഇങ്ങനെ…
വൈക്കം: ടിവിപുരം ചെമ്മനത്തുകരയിൽ കരിയാറിന്റെ തീരത്തെ മടൽക്കുഴിയിൽ നിന്ന് പുരുഷന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് സമീപ ജില്ലകളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചു. വർഷങ്ങളായി പുല്ലും പായലും വളർന്നു തിങ്ങി നിറഞ്ഞ മടൽക്കുഴിയിൽ അഞ്ചടിയോളം താഴ്ചയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. കൊലപ്പെടുത്തിയശേഷം കൊണ്ടുവന്ന് വിജനമായ സ്ഥലത്ത് താഴ്ത്തിയതാണെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ പോലീസ് വിവിധ ദിശകളിലേയ്ക്കു തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. കോട്ടയം താഴത്തങ്ങാടിയിൽ നിന്ന് ഏതാനും വർഷങ്ങൾക്കു മുന്‍പ് കാണാതായ ദന്പതികളുടെ തിരോധാനവും ഈ കേസുമായി ബന്ധപ്പെടുത്തി അന്വഷിക്കുന്നുണ്ട്. കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കാണാതായ ദന്പതികളെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇവർ കൊല ചെയ്യെപെട്ടതാണെന്നാണ് പോലീസിന്റെ നിഗമനമെങ്കിലും മൃതദേഹങ്ങളോ ഇവർ സഞ്ചരിച്ചിരുന്ന കാറോ കണ്ടെത്താനായിട്ടില്ല. ചെമ്മനത്തുകരയിൽ നിന്നു കണ്ടെത്തിയ മൃതദേഹാവശിഷ്ടം 40 നും 50 നും ഇടയ്ക്കു പ്രായമുള്ള പുരുഷന്‍േറതാണെന്നും പത്തു വർഷത്തോളം പഴക്കമുണ്ടെന്നുമാണ് ഫോറൻസിക്…
Read Moreസർക്കാർ വിരുദ്ധ സമരം; ഖജനാവിന് നഷ്ടം 4 കോടി; അഞ്ച് വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 7,318 കേസുകള്‍
കെ. ഷിന്റുലാല്‍ കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിനെതിരേയും നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടും മറ്റും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ ഖജനാവിനു നഷ്ടമായതു നാലു കോടി..! ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മുതല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ 100 ദിവസം പിന്നിടുന്നതുവരെയുള്ള കാലയളവിലാണ് സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധത്തിനിടെ ഇത്രയും വലിയ നഷ്ടം സംഭവിച്ചത്. 4,01,34,242 രൂപയാണ് സമരങ്ങളുടെ ഭാഗമായി സമരക്കാർ നശിപ്പിച്ച പൊതുമുതലിന്റെ ആകെ മൂല്യം. സമരങ്ങളുമായി ബന്ധപ്പെട്ട് 7,318 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മാത്രം 838 കേസുകളാണുള്ളത്. ഈ കേസുകളില്‍ നിലവിലെ നിയമസഭാംഗമായ ടി.സിദ്ദീഖ്, മുന്‍ നിയമസഭാംഗങ്ങളായ ശബരീനാഥ്, എല്‍ദോ ഏബ്രഹാം, പി.കെ.അബ്ദുറബ് എന്നിവരുള്‍പ്പെടെ 4,470 പേര് പ്രതികളാണ്. ശിക്ഷിക്കപ്പെട്ടവരാകെട്ട 85 പേര് മാത്രം..! വടകര എംഎല്‍എ കെ.കെ.രമയ്ക്ക് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ സര്‍ക്കാരിനു നഷ്ടമായ തുക…
Read Moreപഠിക്കണമെന്ന അതിയായ മോഹം അവനെ റേഞ്ചിനായി മരത്തിൽ കയറ്റി; മരത്തിൽ നിന്ന് വീണ വിദ്യാർഥിയുടെ നട്ടെല്ലിന് പൊട്ടൽ; മകന്റെ ഗുരുതരാവസ്ഥയിൽ മനം നൊന്ത് കുടുംബം
കൂത്തുപറമ്പ്: പ്ലസ്വൺ അപേക്ഷാ വിവരം പരിശോധിക്കാൻ മൊബൈൽ നെറ്റ്വർക്ക് തേടി മരത്തിൽ കയറിയ വിദ്യാർഥിക്കു വീണു ഗുരുതര പരിക്ക്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽപ്പെട്ട പന്നിയോട് കോളനിയിലെ അനന്തു ബാബു (16) വിനാണ് പരിക്കേറ്റത്. അനന്തുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30നാ യിരുന്നു അപകടം. പ്രദേശത്ത് മൊബൈലിനു റേഞ്ച് ലഭ്യമല്ലാത്തതിനാൽ വനത്തിലെ മരത്തിൽ കയറി പ്ലസ്വൺ അപേക്ഷാ വിവരം പരിശോധിക്കുന്നതിനിടെ അനന്തു താഴേക്കു വീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവിന്റെ നട്ടെല്ലിന് പൊട്ടലുണ്ട്. കണ്ണവം മേഖലയിൽ മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനമുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. ഉൾവനത്തിൽ അലഞ്ഞ് നെറ്റ്വർക്ക് കണ്ടെത്തിയും വന്യജീവികളെ ഭയന്നുമാണ് പ്രദേശത്തെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. പല വീടുകളിലും രക്ഷിതാക്കൾ ജോലിക്കുപോലും പോകാതെ…
Read Moreരാവിലെ ഷമീറും സെമീറും മീൻകച്ചവടക്കാർ; മോഷണത്തിനിറങ്ങുമ്പോൾ വടക്കനും വാറുണ്ണിയുമാകും; ഹരിപ്പാട്ടുകാരെ വിറപ്പിച്ച ഇരട്ടകള്ളൻമാർ ചെറിയപുള്ളികളല്ല…
ഹരിപ്പാട്: ആള്‍ത്താമസമില്ലാത്ത വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയിൽ. കായംകുളം പാടീറ്റേടത്തു പടീറ്റതില്‍ ഷമീര്‍ (വടക്കന്‍-34), കായംകുളം ഐകെ ജംഗ്ഷനില്‍ വരിക്കപള്ളി തറയിൽ സെമീര്‍( വാറുണ്ണി -35) എന്നിവരെയാണ് കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ചേപ്പാട് രണ്ടു വീടുകളില്‍ കഴിഞ്ഞദിവസമുണ്ടായ മോഷണത്തെ കുറിച്ച നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മാളിയേക്കല്‍ പെട്രോള്‍ പമ്പിനു സമീപമുള്ള കുടുംബക്ഷേത്രത്തില്‍ നിന്നും പനയന്നാര്‍കാവ് ക്ഷേത്രത്തില്‍ നിന്നും മുന്‍പ് നഷ്ടമായിരുന്ന സാധനങ്ങളും ഇവരില്‍ നിന്നു കണ്ടെടുത്തിട്ടുണ്ട്. വീടുകള്‍ കുത്തിത്തുറന്ന് വീട്ടുപകരണങ്ങളടക്കമുള്ള സാധനങ്ങള്‍ മോഷ്ടിക്കുന്നതാണ് ഇവരുടെ പതിവ്. പകല്‍സമയങ്ങളില്‍ പെട്ടി വണ്ടിയില്‍ മീന്‍ കച്ചവടം, ആക്രി സാധന കച്ചവടം എന്നിവയുമായി സഞ്ചരിച്ച് താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുകയും അവിടെ മോഷണം നടത്തുകയും ചെയ്യുന്ന രീതിയാണ് ഇവര്‍ അനുവര്‍ത്തിച്ചു വന്നിരുന്നത്. പത്തിയൂര്‍, കരീലകുളങ്ങര, ചേപ്പാട് കായംകുളം, കനകക്കുന്ന്, ചിങ്ങോലി എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്…
Read More