ഭോപ്പാൽ: മധ്യപ്രദേശില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ലോറിയുടെ പിന്നില്‍ കെട്ടി വലിച്ചിഴച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി. നീമച്ച് ജില്ലയിലെ മഹേന്ദ്ര ഗുര്‍ജാര്‍ എന്നയാളുടെ വീടാണ് തദ്ദേശ ഭരണകൂടം ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയത്. എസ്പി സൂരജ് വര്‍മയുടെയും ജില്ലാ കളക്ടര്‍ മായങ്ക് അഗര്‍വാളിന്റെയും നേതൃത്വത്തിലാണ് വീട് പൊളിച്ചത്. കൂടാതെ കൊല്ലപ്പെട്ട യുവാവിന്റെ ബന്ദ ഗ്രാമത്തിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ സഹായമായി നല് ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. 40കാരനായ കന്നയ്യലാല്‍ ഭീലിനെ എട്ട് പേര് ചേര്‍ന്നാണ് ലോറിയുടെ പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചത്. ഗുരുതരമായി പരിക്കേറ്റ കന്നയ്യലാലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Read MoreCategory: Top News
കോവിഡ് കൂടുന്നു, കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുപോകരുത്; കോവിഡ് വന്നാൽ… മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കൂടുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളെ പൊതു ഇടങ്ങളിൽ കൊണ്ടുപോകരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് വന്നാൽ, ഒപ്പമുള്ള മറ്റ് അസുഖങ്ങൾക്ക് ഉള്ള മരുന്ന് കഴിച്ചു വീട്ടിൽ ഇരിക്കരുത്. ജലദോഷം, പനി ഇവ പോലും അവഗണിക്കരുത്. വാക്സിൻ എടുത്തവർ ആയാൽ പോലും ആശുപത്രിയിൽ പോകണം. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം അടക്കം മറ്റു രോഗങ്ങൾ ഉള്ളവർ കോവിഡ് ലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറണമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി. സ്വയം ചികിത്സ പാടില്ലെന്നും സമ്പർക്കത്തിൽ വന്നാലും ചികിത്സ തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Read Moreകേരളത്തില്‍ വീണ്ടും ലോക്ഡൗണ്‍ ? രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും കേരളത്തില്‍; ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ട്…
നിലവില്‍ രാജ്യത്തെ ആക്ടീവ് കേസുകളില്‍ 70 ശതമാനവും കേരളത്തിലായിരിക്കുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് കേന്ദ്ര സര്‍ക്കാറിന്റെ വിലയിരുത്തലെന്ന് റിപ്പാര്‍ട്ട്. കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മൂന്നുദിവസം മുമ്പ് 15 ശതമാനമായിരുന്നു ടിപിആര്‍. ഇപ്പോള്‍ അത് 19 ആയി. കേസുകള്‍ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ ലോക് ഡൗണ്‍ ആണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഇന്ത്യ ടുഡേയോട് പറഞ്ഞത്. ഡല്‍ഹിയില്‍ പയറ്റി വിജയിച്ച ലോക്ഡൗണ്‍ തന്ത്രം കേരളത്തിലും പ്രയോഗിച്ചാല്‍ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികള്‍ മെച്ചപ്പെടും.കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗണ്‍ പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഉത്സവസീസണ്‍ കണക്കിലെടുത്ത് നൈറ്റ് കര്‍ഫ്യൂ പോലുള്ള മാര്‍ഗങ്ങള്‍ ഗുണം ചെയ്യുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച…
Read Moreരണ്ടു വയസുകാരനെ വായില്‍ നിന്നു ചോരവരുന്നതു വരെ ക്രൂരമായി മര്‍ദ്ദിച്ച് അമ്മ ! മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു; 22കാരി പിടിയില്‍…
രണ്ടുവയസുകാരനെ അമ്മ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ അമ്മ തന്നെയാണ് പകര്‍ത്തിയത്. തമിഴ്നാട്ടിലാണ് സംഭവം. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മകനെ മര്‍ദ്ദിച്ചത്. കുഞ്ഞിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ തമിഴ്നാട്ടിലെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 22 വയസുകാരി തുളസിയാണ് മകനെ മലര്‍ത്തികിടത്തി വായില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. വായില്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. ഭര്‍ത്താവുമായ വഴക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അതിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു 26കാരനായ വടിവഴകന്‍ 2016ലാണ് ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ രാംപള്ളി സ്വദേശിനായ തുളസിയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. പരിക്കേറ്റ കുട്ടിയെ പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ്് ചെയ്തു.…
Read Moreഐഎസ് സംഘത്തിൽ 14 മലയാളികൾ! ഒരാള്‍ കേരളത്തിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവെന്നു സൂചന; പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതിനു പിന്നാലെ മോചിതരായ 14 മലയാളി ഐഎസ് ഭീകരരിലൊരാൾ കേരളത്തിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവെന്നു സൂചന. താലിബാൻ ഭരണകൂടം ബാഗ്രാം ജയിലിൽനിന്നു മോചിപ്പിച്ച ഐഎസ് സംഘത്തിൽ കുറഞ്ഞത് 14 മലയാളികളെങ്കിലും ഉണ്ടെന്നു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇറാക്കിൽ അബൂബക്കർ അൽ ബാഗ്ദാദിയുടെ നേതൃത്വത്തിൽ ഐഎസ് രൂപംകൊണ്ട സമയത്ത് അഫ്ഗാനിസ്ഥാനിൽ രൂപീകൃതമായ ഉപവിഭാഗമാണ് ഐഎസ്കെപി (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖുറാസാൻ പ്രവിശ്യ). സലഫി ആശയങ്ങൾ പിന്തുടരുന്ന ഇവർ അഫ്ഗാൻ-പാക് അതിർത്തി കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്. മലയാളികൾ ഇപ്പോഴും കാബൂളിൽ തുടരുന്നുവെന്നാണ് സൂചനകൾ. 2014ൽ ഇറാക്കിലെ മൊസൂൾ നഗരം ഐഎസ് പിടിച്ചതോടെയാണ് മലപ്പുറം, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽനിന്നുള്ള 14 പേർ ഇന്ത്യയിൽനിന്നു തിരിച്ചത്. ഇതിൽ ചിലർ നംഗാർഹറിലാണുള്ളത്. മലയാളിസംഘത്തിനൊപ്പമുണ്ടായിരുന്ന രണ്ടു പാക് പൗരന്മാരെ കാബൂളിലെ തുർക്ക്മെനിസ്ഥാൻ എംബസിയിൽ സ്ഫോടനം നടത്താനുള്ള ശ്രമത്തിനിടെ താലിബാൻ പിടികൂടിയിരുന്നു. കാബൂൾ വിമാനത്താവളത്തിൽ…
Read Moreഇടുക്കിയിൽ പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിൽക്കുകയാണ്..! സംസ്ഥാനത്തെ അണക്കെട്ടുകൾ നിറയുന്നു! വൈദ്യുതി ഉത്പാദനം പരമാവധിയാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകൾ നിറഞ്ഞുതുടങ്ങുകയും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ പ്രവചിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ വൈദ്യുതി ഉത്പാദനം പരമാവധിയാക്കി. ഇടുക്കിയിൽ പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വിൽക്കുകയാണ്. ഇടുക്കിയിൽ 8.2 മെഗാ യൂണിറ്റ് വൈദ്യുതി ദിവസേന ഉത്പാദിപ്പിക്കുന്നു. ഇടുക്കിയിൽ ഇനി 30 അടി ജലംകൂടി സംഭരിക്കാൻ ശേഷിയുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജല വൈദ്യുതിയായ പന്പ ശബരിഗിരി പവർ ഹൗസിൽ ജൂലൈ മുതൽ തുടർച്ചയായി പരമാവധി ഉത്പാദനം നടത്തുകയാണ്. പന്പയിൽ 69% വെള്ളമുണ്ട്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിൽ സംഭരണശേഷി ഇനിയുമുണ്ട്. എന്നാൽ നീരൊഴുക്ക് കൂടുന്നതിനാൽ ജലം കക്കയം റിസർവോയറിലേക്ക് തിരിച്ചുവിടാൻ നിർദേശം നൽകി. പെരിങ്ങൽകുത്ത്, കല്ലാർകുട്ടി, മൂഴിയാർ, ലോവർ പെരിയാർ എന്നീ അണക്കെട്ടുകളിൽ ജലം ക്രമീകരിച്ച് നിയന്ത്രിതമായി ഒഴുക്കിവിടുകയാണ്. ഷോളയാർ പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം പരമാവധിയാക്കുകയും ഷോളയാറിൽനിന്ന് ചാലക്കുടി പുഴയിലേക്ക് ജലം ഒഴുക്കിവിടുകയും ചെയ്യുകയാണ്. മാത്രമല്ല…
Read Moreകോവിഡ് മുക്തരില്‍ ഭീതി പടര്‍ത്തി ‘ബെല്‍സ് പാള്‍സി’ ! നിരവധി ആളുകളില്‍ പുതിയ രോഗം പടരുന്നുവെന്ന് കണ്ടെത്തല്‍…
കോവിഡ് മുക്തരായ പലരും നിരവധി സങ്കീര്‍ണമായ ശാരീരിക അവസ്ഥകളിലൂടെയാണ് കടന്നു പോകുന്നത്. ഓര്‍മക്കുറവ്, മസ്തിഷ്കവീക്കം, മ്യൂക്കോര്‍മൈകോസിസ് തുടങ്ങിയ നാഡീ രോഗങ്ങള്‍ നിരവധി കോവിഡ് മുക്തരില്‍ ഇതിനോടകം റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിലേക്ക് പുതുതായി എത്തുകയാണ് മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം. ഇത് ബാധിച്ച് കോവിഡ് രോഗമുക്തരില്‍ പലരും ചികിത്സ തേടിയെത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് അണുബാധയെ തുടര്‍ന്ന് മുഖത്തെ ഞരമ്പുകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടാണ് ബെല്‍സ് പാള്‍സിയിലേക്ക് നയിക്കുന്നത്. മുഖത്തെ പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് ഈ ഞരമ്പുകളാണ്. അണുബാധയെ തുടര്‍ന്ന് ഈ ഞരമ്പുകള്‍ മുഖത്തെ പേശികളിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് നിര്‍ത്തും. ഇത് മുഖത്തെ പേശികളുടെ തളര്‍ച്ചയ്ക്കും മുഖം കോടലിനും കാരണമാകും. മുഖത്തിന്റെ ഏത് വശം വേണമെങ്കിലും ഇത്തരത്തില്‍ ബാധിക്കപ്പെടാം. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വന്നവരില്‍ പോലും രോഗമുക്തിക്ക് ശേഷം ബെല്‍സ് പാള്‍സി കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോവിഡ്…
Read Moreനവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു ! പിണറായിക്കെതിരേ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്…
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പിണറായി വിജയന് നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും ഉദ്യോഗസ്ഥ നിയമനവും പിഎസ് സി നിയമനവും അതിന്റെ തെളിവാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രിതന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന് നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു. സിപിഎമ്മില്‍ എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ടെന്നും അവര്‍ക്കാര്‍ക്കെങ്കിലും മകളെ വിവാഹം ചെയ്താല്‍ അത് നവോത്ഥാനമാകുമായിരുന്നു.…
Read Moreകേരളത്തിലെ താലിബാനുകളെ പൂട്ടും! കത്തിന് പിന്നില്‍ അഭ്യസ്തവിദ്യര്‍; സമൂഹമാധ്യമങ്ങളിൽ താലിബാന് അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്നരെ നിരീക്ഷിക്കും
പ്രത്യേക ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് തീവ്രവാദ സ്ലീപ്പര്സെല്ലുകളുടെ സാന്നിധ്യമുണ്ടെന്ന മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തലുകള്‍ വിവാദമായി നിലനില്‍ക്കെ താലിബാന് അനുകൂലികളെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന അഫ്ഗാനിസ്ഥാന്,താലിബാന് പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്ന കമന്റുകളും മറ്റും വിശദമായി പരിശോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം ഏതെങ്കിലും വ്യക്തികള്‍ താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലോ മറ്റു പൊതുവേദികളിലോ പരാമര്‍ശം നടത്തിയാല്‍ അക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എയ്ക്ക് താലിബാന് അനുകൂലികളുടെ പേരില്‍ വന്ന ഭീഷണിക്കത്തുമായി ബന്ധപ്പെട്ടും താലിബാന് അനുകൂലികളാണോയെന്ന് അന്വേഷിച്ചുവരികയാണ്. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്സംബന്ധിച്ച് സൈബര്‍ ഡോമും സൈബര്‍ സെല്ലും വിശദമായി പരിശോധിക്കുന്നുണ്ട്. താലിബാനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് മറ്റു സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗുവാഹത്തിയില്‍ മാത്രം 20 ഓളം പേര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. ഐഎസ് അനുകൂലികള്‍…
Read Moreമൈസൂരുവിലെ നിര്‍ഭയ മോഡല്‍ ക്രൂരതയ്ക്കു പിന്നില്‍ പഴക്കച്ചവടക്കാര്‍ ! മലയാളി വിദ്യാര്‍ഥികള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തല്‍; നിര്‍ഭയക്കേസിലെ പ്രതികളിലൊരാളും പഴക്കച്ചവടക്കാരന്…
മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനിയെ ക്രൂരമായി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ പിടിയില്‍. പ്രതികളില്‍ നാലുപേരെ തമിഴ്നാട്ടില്‍നിന്നും അഞ്ചാമത്തെയാളെ കര്‍ണാടകയിലെ ചാമരാജ് നഗറില്‍ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര് ക്രിമിനല്‍ സ്വഭാവം ഉള്ളവരാണ്. പ്രതികള്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍ തുടരന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്ന് കണ്ടെത്തുകയായിരുന്നു.അഞ്ച് പ്രത്യേകസംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. അറസ്റ്റിലായവരില്‍ എല്ലാവരും കൂലിപ്പണിക്കാരാണ്. ഇവര്‍ മൈസൂരു ചന്തയില്‍ പഴക്കച്ചവടം നടത്താനായി എത്തിയവരാണ്. കച്ചവടം നടത്തി തിരിച്ചുപോകുമ്പോള്‍ അവര്‍ മദ്യപിച്ചിരുന്നു. അതിനിടയൊണ് യുവാവിനൊപ്പം പതിവായി ഈ പെണ്‍കുട്ടി ചാമുണ്ഡിഹില്‍സില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മൂന്ന് ദിവസം പ്രതികള്‍ അവരെ പിന്തുടര്ന്നു. നാലാം ദിവസമാണ് യുവതിയെയും സുഹൃത്തിനെയും ഇവര്‍ ആക്രമിച്ചത്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കിലും പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സമീപത്തുനിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസില്‍ നിര്‍ണ്ണായകമായത്. കൃത്യം…
Read More