വൈക്കം: മുഖ്യമന്ത്രിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലിസ് പിടികൂടിയ കോട്ടയം തിരുവഞ്ചൂർ ചിറയിൽ അനിൽ സണ്ണി(41) യെ ത്രിപ്പുണിത്തുറ പോലിസ് തിരുവനന്തപുരം മ്യൂസിയം പോലിസിനു കൈമാറി. ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പോലിസ് ത്രിപ്പുണിത്തുറ പോലിസ് സ്റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് ഇയാളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. തിരുവഞ്ചൂരിലെ ഇടത്തരം കുടുംബത്തിലെ അംഗമായ അനിൽ സണ്ണി അവിവാഹിതനാണ്. മനോനില തകരാറിലായ ഇയാൾ മദ്യപിച്ചാൽ കൂടുതൽ പ്രശ്നക്കാരനാകാറുണ്ടെന്ന് പോലിസ് പറഞ്ഞു. ഫോണിലൂടെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഇതിനു മുന്‍പും ഇയാൾക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്കു മുന്‍പ് ബസിനു കുറുകെ ബൈക്ക് നിർത്തി ബസ് സർവീസ് തടസപ്പെടുത്താൻ ശ്രമിച്ചതും ഇയാളായിരുന്നെന്ന് പോലിസ് പറഞ്ഞു. മനോനില തകരാറിലായ ആളായതിനാൽ ബന്ധുക്കൾ ആരെങ്കിലുമെത്തിയാൽ ഇയാൾക്ക് ജാമ്യം ലഭിക്കുമെന്നും പോലിസ് പറഞ്ഞു. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളുടെ ഫോണിന്റെ ടവർ ലൊക്കേഷൻ വൈക്കമാണെന്ന് സൈബർ…
Read MoreCategory: Top News
കുട്ടനാട്ടിൽ കൂട്ടപാലായനം; തുടർച്ചയായ വെള്ളപ്പൊക്കം; ഭരണകൂടത്തെ നോക്കി കുട്ടനാട് നിശബ്ദമായി നിലവിളിക്കുന്നു
തിരുവനന്തപുരം: കുട്ടനാട്ടിലെ തുർച്ചയായ വെള്ളപ്പൊക്ക ദുരിതം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കുട്ടനാട്ടിൽ കൂട്ടപ്പലായനമാണ് നടക്കുന്നത്. ഭരണകൂടത്തെ നോക്കി കുട്ടനാട് നിശബ്ദമായി നിലവിളിക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് നൽകിയ പി.സി. വിഷ്ണുനാഥ് പറഞ്ഞു. കുട്ടനാട്ടിൽ ഒരു വാർഡിൽ മുപ്പതോളം കുടുംബങ്ങൾ വരെ പലായനം ചെയ്യുന്നു. രണ്ട് ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക സർക്കാർ കാണുന്നില്ല. പ്രഖ്യാപിച്ച 500 കോടിയുടെ പദ്ധതിയിൽ ഒന്ന് പോലും നടപ്പായിട്ടില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി.സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി. കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്നകാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഡിസിസി പ്രസിഡന്റുമാരും ഹൈക്കമാന്‍ഡിന്റെ ‘കൈപ്പിടിയില്‍’; ഐ, എ കാർക്ക് എത്ര? കണ്ണുംനട്ട് ഗ്രൂപ്പ് നേതാക്കൾ; കോണ്‍ഗ്രസ് പുനഃസംഘടന പ്രഖ്യാപനം 16-ന്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയുടെ ഭാഗമായി പൊട്ടിത്തെറി ഒഴിവാക്കാനും പാര്‍ട്ടിയുടെ മുന്നോട്ടുള്ളപോക്ക് സുഗമമാക്കാനും വഴിയൊരുക്കി കേന്ദ്ര നേതൃത്വം. സ്വന്തം അടുപ്പക്കാരോടുപോലും മനസുതുറക്കാതെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് നല്കിയ ഡിസിസി പട്ടിക പൂര്‍ണമായും ഹൈക്കമാന്‍ഡ് അംഗീകരിച്ചതെന്ന രീതിയിലുള്ള പ്രഖ്യാപനമായിരിക്കും ഉണ്ടാകുക. പ്രതിപക്ഷസ്ഥാനവും കെപിസിസി പ്രസിഡന്റ് സ്ഥാനവും നേരിട്ട് എഐസിസി തീരുമാനിച്ചപോലെ തന്നെയായിരിക്കും ഡിസിസി പ്രസിഡന്റുമാരുടെ കാര്യത്തിലും സംഭവിക്കുക. പരാതികളുണ്ടെങ്കില്‍ അത് കേന്ദ്ര നേതൃത്വത്തിന് നല്കിയാല് മതിയെന്നും നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളും എംപിമാരുമായ എം.കെ.രാഘവന്, കെ.മുരളീധരന് തുടങ്ങിയ നേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഇത്തവണ മലബാറിലെ ഡിസിസി പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത്. മറ്റിടങ്ങളിലും എംപിമാരുടെ അഭിപ്രായങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതായാണ് വിവരം.നിലവിലെ സാഹചര്യത്തില്‍ 16-ന് പുതിയ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രവര്‍ത്തന മികവ്, സംഘാടന ശേഷി, പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഇടയിലെ സ്വീകാര്യത എന്നിവ അടിസ്ഥാനമാക്കി മാത്രം മതി…
Read Moreചുവപ്പുകാറിന്റെ ഡ്രൈവർ രണ്ട് കുട്ടികളുടെ അച്ഛൻ; പതിനാലുകാരിയുടെ ഗർഭത്തിന്റെ ഉത്തരവാദിയെ കണ്ട് ഞെട്ടി നാട്ടുകാർ; കഥയിലെ വില്ലനെ കോട്ടയം ടൗണിൽ നിന്ന് ഓടിച്ചിട്ട് പിടിച്ച് പോലീസ്
മണർകാട്: പതിനാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ ട്വിസ്റ്റ്.സംഭവത്തിൽ പിടിയിലായ രണ്ടാനച്ഛനു നാട്ടിൽ ഭാര്യയും രണ്ടു കുട്ടികളും. ഏന്തയാർ മണൽപാറയിൽ എം.വി. അരുണി (29)നെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതു പാന്പാടി പോലീസാണ്. പതിനാലു വസുകാരിയായ പെണ്‍കുട്ടി മാസം തികയാതെ പ്രസവിച്ചിരുന്നു. തുടർന്നു കുഞ്ഞ് മരിച്ചു പോയി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചതാണ്. മാതാവിനു ഫാക്ടറിയിലായിരുന്നു തൊഴിൽ. ലോക്ക്ഡൗണിനുശേഷം പെണ്‍കുട്ടിയും സഹോദരനും കരകൗശല വസ്തുക്കൾ നിർമിച്ച് വീടുകളിലും കടകളിലും കയറി വിറ്റു വരികയായിരുന്നു. ഏപ്രിലിൽ പെരുമാനൂർകുളം കവലയിൽനിന്നും മണർകാട് കവലയിലേക്കു വിൽപന സാധനങ്ങളുമായി പെണ്‍കുട്ടി നടന്നു പോകുന്ന സമയം ചുവന്ന കാറിലെത്തിയ മധ്യവയസ്കനായ ആൾ തട്ടിക്കൊണ്ടു പോകുകയും ലഹരി വസ്തുക്കൾ ചേർത്ത ഭക്ഷണം നൽകി…
Read More34-ാം സാക്ഷി കാവ്യ മാധവന് കൂറു മാറി;കാവ്യയെ ക്രോസ് വിസ്താരം നടത്താന്‍ അനുമതി തേടി പ്രോസിക്യൂഷന്; സാക്ഷിയായി കാവ്യയെ ഉൾപ്പെടുത്തിയ കാരണം ഇതാണ്…
കൊച്ചി: അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലെ 34ാം സാക്ഷി കാവ്യ മാധവന് വിസ്താരത്തിനിടെ കൂറുമാറിയതായി പ്രോസിക്യൂഷന്. വിചാരണക്കോടതി മുമ്പാകെ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷന് കാവ്യ മാധവനെ ക്രോസ് വിസ്താരം നടത്താന്‍ അനുമതി തേടി. കോടതിയുടെ അനുമതിയോടെ കാവ്യയെ ഒരുമണിക്കൂര്‍ ക്രോസ് ചെയ്തു. വിസ്താരം ഇന്നും തുടരും. അതിക്രമം നേരിട്ട നടിയോട്, കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളിലൊരാളുമായ നടന് ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന് വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിസ്തരിച്ചത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാന്പ് നടന്ന ഹോട്ടലില്‍ കേസിലെ ഇരയായ നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. ഇക്കാര്യം കോടതി മുമ്പാകെ ബോധിപ്പിക്കാനാണു കേസില്‍ കാവ്യയെ 34-ാം സാക്ഷിയാക്കിയത്. കാവ്യ കൂറുമാറിയതോടെ കേസില്‍ വിശദമായ ക്രോസ് വിസ്താരത്തിന്…
Read Moreഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്! പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreഓണ ഇളവുകൾ ഗുരുതര സാഹചര്യം സൃഷ്ടിച്ചേക്കും! കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഓണത്തോടനുബന്ധിച്ച ലോക്ഡൗൺ ഇളവുകൾ കേരളത്തിൽ ഗുരുതര സാഹചര്യം സൃഷ്ടിച്ചേക്കുമെന്ന് കേന്ദ്ര വിദഗ്ധ സംഘം. ടൂറിസം മേഖല തുറന്നുകൊടുത്തതും ലോക്ഡൗൺ ഇളവുകളും ദോഷമാകുമെന്നാണ് കേരളത്തിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ മുന്നറിയിപ്പ്. ഈ മാസം ഒന്നു മുതൽ 20 വരെ സംസ്ഥാനത്ത് ഏകദേശം 4.6 ലക്ഷം കോവിഡ് കേസുകൾ ഉണ്ടായേക്കാമെന്നും കേന്ദ്ര ടീമിന് നേതൃത്വം നൽകിയ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡോ. സുജീത് സിംഗ് പറഞ്ഞു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് കേന്ദ്ര സംഘം സന്ദർശിച്ചത്. കേരളത്തിൽ വാക്സിൻ സ്വീകരിച്ചവരിലും രോഗം കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്നും ഡോ. സുജിത് സിംഗ് പറയുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രം ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ 14,974 പേർക്ക് കോവിഡ് പിടിപെട്ടപ്പോൾ രണ്ട് ഡോസും സ്വീകരിച്ചവരിൽ 5,042 പേർക്ക്…
Read Moreഇനി മദ്യം വാങ്ങാന്‍ കുറച്ചു ബുദ്ധിമുട്ടും! മദ്യം വാങ്ങാൻ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി തീരുമാനങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: മദ്യം വാങ്ങാൻ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സർക്കാർ. കോവിഡ് അവലോകന യോഗത്തിലാണ് നിബന്ധന കടുപ്പിക്കാനുള്ള തീരുമാനം. ഒരുമാസം മുമ്പ് കോവിഡ് പോസിറ്റീവായതിന്റെ പരിശോധനഫലം ഉളളവര്‍ക്കും അനുമതി നൽകാനും യോഗത്തിൽ തീരുമാനമെടുത്തു. അതേസമയം, പ്രതിവാര ഇന്ഫക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആർ) എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടയ്ൻമെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും. ശബരിമലയില്‍ മാസപൂജക്ക് പ്രതിദിനം 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കും. 15 ന് നട തുറക്കുമ്പോള്‍ രണ്ടു ഡോസ് വാക്സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം അനുവദിക്കും. ഓണത്തിന് ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ അനുവദിക്കില്ല. ബീച്ചുകളില്‍ നിയന്ത്രണമുണ്ടാകും. ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വ്യാപാരികളുടെ…
Read Moreഗയ്സ് പെട്ടുമക്കളെ..! ഇ ബുൾ ജെറ്റിന്റെ വാഹന രജിസ്ട്രേഷൻ റദ്ദാക്കും; ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനം
കണ്ണൂർ: കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയതോടെ ഇ ബുൾ ജെറ്റ് സോഹദരൻമാരുടെ വാഹനത്തിനെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കാന്‍ എംവിഡിക്ക് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ എം.ആര്. അജിത്കുമാർ നിർദേശം നൽകി. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്ക്കുന്ന പാര്‍ട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. ഇ ബുൾ ജെറ്റ് യുട്യൂബേഴ്സിന്റെ കൂടുതൽ ഗതാഗതലംഘനങ്ങളെക്കുറിച്ചു അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. വാഹനത്തിൽ ആംബുലൻസിന്റെ സൈറൺ ഘടിപ്പിക്കുകയും തിരക്കുള്ള റോഡുകളിലൂടെ സൈറണിട്ടു പോകുകയും ചെയ്യുന്ന ഇവരുടെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബിഹാറിൽവച്ചാണ് ഇത്തരം സംഭവങ്ങൾ നടന്നതെന്നാണ് സൂചന.
Read Moreഞാൻ ചാണകമല്ലേ, എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല; നിങ്ങൾ മുഖ്യമന്ത്രിയെ വിളിക്ക്..! “ഇ ബുള്‍ ജെറ്റ്’ ആരാധകരോട് സുരേഷ് ഗോപി
തിരുവനന്തപുരം: യാത്രാ ബ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യസഭാ എംപിയും സിനിമാ താരവുമായ സുരേഷ് ഗോപിയോട് സഹായമഭ്യർഥിച്ച് ഇ ബുൾ ജെറ്റ് ആരാധകര്‍. വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തെന്നും, സാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സുരേഷ് ഗോപിയുടെ ഫോണിലേക്ക് ഒരാൾ വിളിച്ചത്. എന്നാൽ ഇതിനുള്ള സുരേഷ് ഗോപിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. പ്രശ്നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിയെ വിളിക്കൂ. എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ഞാന്‍ ചാണകമല്ലേ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇതിനിടെ നടനും എംഎൽഎയുമായ മുകേഷിനെയും ഇ ബുൾ ജെറ്റ് ആരാധകർ ഫോണിൽ വിളിച്ചതിന്റെ ഓഡിയോ സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read More