ടോക്കിയോ: ഹോക്കിയിൽ നീലക്കുപ്പായക്കാർ പുതുചരിത്രമെഴുതിയപ്പോൾ കേരളത്തിനും ഇത് അഭിമാന നിമിഷം. ഗോൾ പോസ്റ്റിനു കീഴെ വൻമതിലായിനിന്ന് ഇന്ത്യയെ ജയത്തിലേക്ക് നയിച്ച ശ്രീജേഷിലൂടെ അഞ്ച് പതിറ്റാണ്ടുകൾക്കു ശേഷം കേരളവും മെഡൽ സ്വന്തമാക്കിയിരിക്കുന്നു. 1972-ല്‍ മാനുവല്‍ ഫ്രെഡറിക്സ് ഉള്‍പ്പെട്ട ഹോക്കി ടീം വെങ്കലം നേടിയശേഷം കേരളീയര്‍ക്ക് ഒളിമ്പിക്സ് വേദിയില്‍ അഭിമാനിക്കാന്‍ ഒരു മുഹൂര്ത്തമുണ്ടായിട്ടില്ല. ഇതാ, മറ്റൊരു ഹോക്കി ഗോൾകീപ്പർ ചരിത്രത്തിന്റെ നിയോഗമെന്നപോലെ ആ സങ്കടത്തെ വെങ്കലത്തിളക്കമായിരിക്കുന്നു. ഇതോടെ ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയായി ശ്രീജേഷ് മാറി. ടോക്കിയോയിലെ ഇന്ത്യയുടെ ചരിത്രയാത്രയിൽ ഉടനീളം ശ്രീജേഷിന്റെ മിന്നൽസേവുകളാണ് മുന്നോട്ടുള്ള കുതിപ്പിന് തുണയായത്. വെങ്കലപ്പോരാട്ടത്തിൽ ജർമനിക്കെതിരെ ഇന്ത്യൻ പ്രതിരോധം സ്കൂൾകുട്ടികൾപോലും വരുത്താത്ത പിഴവുകളിലൂടെ ആടിയുലഞ്ഞപ്പോഴൊക്കെ ഗോൾ വീഴാതെ കാത്തു. ആദ്യ ക്വാർട്ടറിൽ മൂന്നു ഗോളുകൾ വഴങ്ങേണ്ടിവന്നതും പ്രതിരോധത്തിന്റെ പിഴവായിരുന്നു. തുടരെ ആക്രമണം അഴിച്ചുവിട്ട ജർമിന പത്തോളം പെനാൽറ്റി കോർണറുകളാണ് നേടിയെടുത്തത്. അതിൽ പലതും…
Read MoreCategory: Top News
നാദിര്‍ഷയുടെ “ഈശോ’സിനിമയ്ക്കെതിരേ തിരക്കഥ മോഷണ ആരോപണവും! തിരുവല്ല സ്വദേശിയായ തിരക്കഥാകൃത്ത് ഷാജി കാരയ്ക്കല്‍ പറയുന്നത് ഇങ്ങനെ…
കൊച്ചി: “ഈശോ’ എന്ന പേരു സിനിമയ്ക്കു നല്കി വിശ്വാസത്തെയും വിശ്വാസികളെയും വ്രണപ്പെടുത്തിയെന്ന ആക്ഷേപം നേരിട്ടു വിവാദത്തിലായ നാദിര്‍ഷ ചിത്രത്തിനെതിരേ തിരക്കഥ മോഷണ ആരോപണവുമായി എഴുത്തുകാരന്. തിരുവല്ല സ്വദേശിയായ തിരക്കഥാകൃത്ത് ഷാജി കാരയ്ക്കലാണ് ഈശോ എന്ന സിനിമയുടെ ടൈറ്റിലും പ്രമേയവും തന്റേതാണെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയത്. “ഈശോ വക്കീലാണ്’ എന്ന പേരില്‍ താന്‍ തയാറാക്കിയ തിരക്കഥയുടെ പ്രചോദനത്തിലാണു നാദിര്‍ഷ ഈശോ എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം ഒരുക്കിയിട്ടുള്ളതെന്നു ഷാജി പറയുന്നു. 2019 മേയ് ആദ്യവാരം നാദിര്‍ഷയ്ക്കു തന്റെ തിരക്കഥ വായിക്കാന്‍ നല്‍കിയിരുന്നു. നാദിര്‍ഷയുടെ ആവശ്യപ്രകാരം ഇടപ്പള്ളിയിലെ അദ്ദേഹത്തിന്റെ ഹോട്ടലിന്റെ മാനേജര്‍ സന്തോഷിന്റെ പക്കലാണു തിരക്കഥ ഏല്പിച്ചത്. തിരക്കഥ വായിച്ചു മൂന്നു മാസം കഴിഞ്ഞ് തിരിച്ചേല്‍പ്പിച്ചു. സീരിയസായ പ്രമേയമാണെന്നും താന്‍ ചെയ്താല്‍ ശരിയാകില്ലെന്നും പറഞ്ഞാണു തിരക്കഥ മടക്കി നല്‍കിയത്. മാസങ്ങള്‍ക്കുശേഷം ഈശോ എന്ന പേരിലുള്ള സിനിമയുടെ ഫസ്റ്റ് ലുക്ക്…
Read Moreമൂന്നു വിഭാഗം ആളുകൾക്ക് മാത്രം കടകളിൽ പ്രവേശനം! പുതിയ മാർഗരേഖ പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം:കടകളിലും പൊതു ഇടങ്ങളിലും പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവ്. കടകൾ, മാർക്കറ്റുകൾ, ബാങ്കുകൾ, സർക്കാർ- സ്വകാര്യ ഓഫീസുകൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, തുറസായ വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവർ ആദ്യഡോസ് വാക്സിൻ എങ്കിലും എടുത്തവരാകണം. അതും രണ്ടാഴ്ചയെങ്കിലും മുൻപ് ആദ്യ ഡോസ് എടുത്തവരാകണം. അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധനയിലൂടെ രോഗമില്ലെന്ന് സ്ഥിരീകരിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണമെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. അതേസമയം, വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് മുതിർന്നവർക്കൊപ്പം ഇവിടം സന്ദർശിക്കാം. കടകളിലെ ജീവനക്കാരുടെ വാക്സിനേഷൻ സംബന്ധിച്ച വിവരം, എത്രപേർക്കു പ്രവേശനമുണ്ട് തുടങ്ങിയ കാര്യങ്ങൾ പ്രദർശിപ്പിക്കണം. കടകളിൽ ആളകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലായിയിരിക്കും പ്രവേശനം. സന്പൂർണ ലോക്ഡൗണ്‍ ഞായറാഴ്ച മാത്രം. ഓഗസ്റ്റ് 15, 22 എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ ഒഴിവാക്കി. ആരാധനാലയങ്ങളിൽ…
Read Moreസ്റ്റേഷനകത്ത് വനിത എസ്ഐമാരുടെ തമ്മിലടി; പരസ്പര പോരിൽ ഒരാളുടെ കൈക്ക് പൊട്ടൽ; പോലീസ് സേനയ്ക്ക് കടുത്ത നാണക്കേടായ സംഭവം ചർച്ചയാകുന്നു
കൊട്ടാരക്കര: വനിതാ പോലീസ് സ്റ്റേഷനിൽ എസ്ഐമാർ ഏറ്റുമുട്ടിയ സംഭവത്തിൽ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് പോലീസ് അന്വേഷണമാരംഭിച്ചു. റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈ എസ്പിക്കാണ് അന്വേഷണ ചുമതല. എന്നാൽ സംഭവം മറച്ചു പിടിക്കാനും ഒതുക്കി തീർക്കാനുമുള്ള ശക്തമായ ശ്രമങ്ങളും നടന്നു വരുന്നുണ്ട്. ഇന്നലെയാണ് കൊട്ടാരക്കര വനിതാ പോലീസ് സ്റ്റേഷനിൽ വനിതാ എസ്ഐമാർ തമ്മിൽ കൈയാങ്കളി നടന്നത്. ഏറ്റുമുട്ടിയ എസ്ഐമാരിൽ ഒരാൾക്ക് പരിക്കേറ്റു. സ്റ്റേഷനിൽ പരാതിക്കാരുടെ മുന്നിലായിരുന്നു വനിതാ എസ്ഐമാരുടെ കൈയാങ്കളി. വനിതാ സ്റ്റേഷനിലെ ചുമതലക്കാരിയായ എസ്ഐ ഫാത്തിമക്കാണ് പരിക്കേറ്റത്. വനിതാ സ്റ്റേഷനിൽ എസ്ഐയുടെയും എസ്എച്ച്ഒയുടെയും ചുമതല വഹിച്ചു വന്നിരുന്നത് ഫാത്തിമയായിരുന്നു. തെരഞ്ഞെടുപ്പു കാലത്ത് ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റപ്പെട്ടയാളാണ് ഡെയ്സി. കൊട്ടാരക്കരയിലേക്ക് പുനർ നിയമനമായതോടെയാണ് ഇന്നലെ ചുമതലയേൽക്കാൻ ഡെയ്സി വനിതാ സ്റ്റേഷനിലെത്തിയത്. എന്നാൽ ഇതു സംബന്ധിച്ച ഒരറിവും ഫാത്തിമയ്ക്കു ലഭിച്ചിരുന്നില്ല. ഇതു മൂലം ചുമതല ഒഴിയാൻ…
Read Moreസമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ; നയതന്ത്ര സ്വര്‍ണക്കടത്തിനും ഉപയോഗിച്ചു ? കോഴിക്കോട് സ്വദേശിയുടെ ഫോണ്‍കോളുകളില്‍ അവ്യക്തത
കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്തിന് പിന്നിലുള്ള സംഘം സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിച്ചിരുന്നതായി സൂചന. നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വര്‍ണം കൈപ്പറ്റിയവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നത്. എന്നാല്‍ അന്ന് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിക്കാനുള്ള സാധ്യതയെ കുറിച്ച് അന്വേഷിച്ചിരുന്നില്ല. അടുത്തിടെ കോഴിക്കോട് സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് പിടികൂടിയതിന് ശേഷമാണ് നയതന്ത്ര കേസിലുള്‍പ്പെട്ടവരും ഇത് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സംശയിക്കുന്നത്. സംശയാസ്പദമായി തോന്നിയ ഫോണ്‍ കോളുകളിലെല്ലാം വീണ്ടും പുന:പരിശോധന നടത്തി സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ബന്ധം ഉറപ്പിക്കാനാണ് കസ്റ്റംസ് തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് സംഘവും ഹവാല സംഘവും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപയോഗിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടികൊണ്ടുപോയ കേസിലുള്‍പ്പെടെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിനു ബന്ധമുണ്ടായിരുന്നു. കൂടാതെ…
Read Moreതാജുദ്ദീന് തട്ടിപ്പിന്റെ ആശാൻ; വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; ഒരുക്കിയിരുന്നത് ആഡംബര ഓഫീസ്; വിലങ്ങുമാ യെത്തിയ മുതലാളിയെ കണ്ട് ഞെട്ടി ജീവനക്കാർ
കൊച്ചി: ഒരിടവേളയ്ക്കുശേഷം കൊച്ചിയില്‍ വീണ്ടും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങ ളുടെ തട്ടിപ്പ്.സ്ഥാപന ഉടമയായ പ്രതിയുടെ യഥാര്‍ഥ വിവരങ്ങള്‍ ഓഫീസ് സ്റ്റാഫുകള്‍ പോലും അറിയുന്നത് ഇയാളെ അറസ്റ്റ് ചെയ്തു സ്ഥാപനത്തില്‍ കൊണ്ടുവന്നപ്പോള്‍ മാത്രം. ഇംഗ്ലണ്ടിലും നെതര്‍ലന്‍ഡിലും ആശുപത്രികളിലേക്കു കോവിഡ് ഡ്യൂട്ടിക്കായി ആളുകളെ ആവശ്യമുണ്ടെന്ന പേരില്‍ പരസ്യം നല്കി ഉദ്യോഗാര്ഥികളില്നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വ്യാജ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ നെടുമങ്ങാട് പനകോട് കരിയാട്ടി താജി മന്‍സിലില്‍ താജുദ്ദീന് (ദിലീപ്-49) ആണ് അറസ്റ്റിലായത്. പിതാവിന്റെ പേരുവരെ മാറ്റിയ പ്രതിക്കു വിവിധയിടങ്ങളിലായി മൂന്നിലേറെ വ്യാജ അഡ്രസുകള്‍ ഉള്ളതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് വ്യാജ അഡ്രസുകള്‍ ഉള്ളത്. താജുദ്ദീന് എന്ന പ്രതി ഇയാളുടെ പേര് ദിലീപ് എന്ന് മാറ്റിയതായും കൂടാതെ ഇയാളുടെ പിതാവിന്റെ പേരും മാറ്റിയതായും കണ്ടെത്തിയിരുന്നു. വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള യാതൊരുവിധ ലൈസന്‍സും പ്രതിയുടെ കമ്പനിക്ക് ഇല്ലെന്നും…
Read Moreസ്വാതന്ത്ര്യം തന്നെ അമൃതം..! സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗണില്ല; ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ അഴിച്ചുപണിത് സർക്കാർ. ടിപിആർ അടിസ്ഥാനത്തിലുള്ള നിലവിലെ നിയന്ത്രണം ഒഴിവാക്കി. പകരം ആയിരത്തിൽ എത്ര രോഗികൾ എന്നത് കണക്കിലെടുത്താവും ഇനിയുള്ള നിയന്ത്രണങ്ങൾ. നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് പുതിയ മാർഗനിർദേശം പ്രഖ്യാപിച്ചത്. ശനിയാഴ്ചത്തെ ലോക്ഡൗണ്‍ പൂർണമായി ഒഴിവാക്കി. ഞായർ മാത്രം അടച്ചിടും. ഓഗസ്റ്റ് 15, ഓണത്തിന്റെ അവിട്ടം നാൾ എന്നീ ഞായറാഴ്ചകളിൽ ലോക്ഡൗണ്‍ ഉണ്ടാവില്ല. കടകളും വ്യാപാര സ്ഥാപനങ്ങളും ആഴ്ചയിൽ ആറു ദിവസവും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കും. രാവിലെ ഏഴു മുതൽ രാത്രി ഒൻപതു വരെ കടകൾ തുറക്കാനാകും. കടകളിലെ ജോലിക്കാരും സാധനം വാങ്ങാൻ എത്തുന്നവരും ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരാകുന്നതാണ് അഭികാമ്യം. അല്ലെങ്കിൽ ഒരു തവണയെങ്കിലും കോവിഡ് വന്നു പൂർണമായി ഭേദമായവരാകണം. കല്യാണത്തിനും മരണത്തിനും 20 പേർക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിൽ പരാമവധി 40 പേർക്ക് സംബന്ധിക്കാമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അറുപത്…
Read Moreതലശേരിയിലെ ബിടെക് വിദ്യാർഥിയുടെ മരണത്തിൽ ദുരൂഹത; പ്രതികളെ രക്ഷിക്കാൻ ഉന്നതർ രംഗത്ത്; അവർ പുറപ്പെട്ടത് കൊല്ലണമെന്ന ലക്ഷ്യത്തോടെ ?
തലശേരി: ബലിപ്പെരുന്നാൾ തലേന്ന് ബിടെക് വിദ്യാർഥിയായ താഴെ ചമ്പാട് എഴുത്തുപള്ളിയിൽ ആമിനാസിലെ അഫ്ലാഹ് ഫറാസിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ദുരൂഹതയേറുന്നു.സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്ത പോലീസ് നടപടി വിവാദത്തിലേക്ക്. ഉന്നത ഇടപെടലിലൂടെ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാനും മുൻകൂർ ജാമ്യത്തിന് വഴിയൊരുക്കാനും നീക്കം നടക്കുന്നതായും കാറിലുണ്ടായിരുന്ന മറ്റ് നാലുപേരെ കേസിൽ നിന്ന് ഒഴിവാക്കാൻ ശ്രമമുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നും കാറിലുണ്ടായിരുന്ന മറ്റ് നാല് പേരുടെ പങ്ക് കണ്ടെത്തണമെന്നും ഫറാസിന്റെ മാതാവ് ഫാസില അഡ്വ. കെ. വിശ്വൻ മുഖാന്തിരം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേർന്നു കൊണ്ടാണ് ഫാസില കോടതിക്ക് മുന്നിലെത്തിയിട്ടുള്ളത്. കേസിലെ ഒന്നാം പ്രതി കതിരൂർ ഉക്കാസ്മൊട്ട ഉമ്മേഴ്സിൽ റൂബിൻ (19) സമർപ്പിച്ച മുൻകൂർ ജാമ്യഹർജി നാളെ തലശേരി ജില്ലാ കോടതി പരിഗണിക്കും.…
Read Moreഓടിച്ചു നോക്കാൻ മേടിച്ച ബൈക്കുമായി മുങ്ങി; ആഡംബര ബൈക്ക് കണ്ടാൽ അപ്പോൾ തട്ടിയെടു ക്കും; 27കാരൻ പ്രണവിനെ പൊക്കിയത് പോലീസിന്റെ ആ ഒരൊറ്റ ബുദ്ധി
ചാലക്കുടി: ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഡംബര ബൈക്ക് വാങ്ങി കടന്നു കളയുകയും ഇതേ മാതൃകയിൽ മറ്റൊരു ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിക്കുകയും ചെയ്ത കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ. തളിക്കുളം കച്ചേരിപ്പടി പ്രണവ് ദേവ് എന്ന പ്രണവ് പ്രദീപിനെ (27)യാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ 29നു വൈകീട്ട് നാലോടെ ആനമല ജംഗ്ഷനിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കിലെത്തിയ പരിയാരം സ്വദേശിയായ യുവാവിന്റെ ആഡംബര ബൈക്ക് അപരിചിതനായ ഒരാൾ പരിചയംനടിച്ച് ഓടിച്ചുനോക്കാൻ വാങ്ങി അമിതവേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ പരിഭ്രാന്തനായിപ്പോയ യുവാവിന് അൽപ സമയത്തിനുശേഷമാണ് മറ്റുള്ളവരെ വിവരമറിയിക്കാനായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഉപകാരപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചില്ല. തുടർന്ന് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മുൻകാല ക്രിമിനലുകളെ…
Read Moreഡെൽറ്റ വകഭേദം പ്രധാന പ്രശ്നമാണ്! കേരളം അടക്കം എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് കുതിക്കുകയാണ്; കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കേരളം അടക്കം എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന തോതായ ആർ വാല്യു (റീപ്രൊഡക്ടീവ് നമ്പർ) ഒന്നിൽ കൂടുതലാണെന്നും ഗുരുതര സ്ഥിതിവിശേഷമാണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. 44 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് വളരെ ഉയർന്ന നിലയിലാണ്. ഡെൽറ്റാ വകഭേദം നയിക്കുന്ന രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും കോവിഡ് ടാസ്ക് ഫോഴ്സ് തലവൻ വി.കെ പോൾ പറഞ്ഞു. കഴിഞ്ഞ നാല് ആഴ്ചകളായി 18 ജില്ലകളിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്നതായാണ് കാണുന്നത്. ഇതിൽ 10 ജില്ലകളും കേരളത്തിലാണ്. ഡെൽറ്റ വകഭേദം പ്രധാന പ്രശ്നമാണ്. കോവിഡ് ഇപ്പോഴും രൂക്ഷമാണ്, രണ്ടാമത്തെ തരംഗം രാജ്യത്ത് തുടരുകയാണെന്നും വി.കെ പോൾ പറഞ്ഞു. കോവിഡ് ബാധിതനായ ഒരാളിൽ നിന്ന് എത്ര പേരിലേക്ക് വൈറസ് പകരുന്നുണ്ടെന്ന് കണക്കാക്കുന്ന തോതാണ് ആർ വാല്യു. കേരളത്തിന്റെ ആർ വാല്യു 1.1 ആണ്. അതായത് ഒരാളിൽ നിന്ന് ഒന്നിലധികം പേരിലേക്കു രോഗം…
Read More