ന്യൂഡൽഹി: ഡൽഹിയിൽ ദളിത് ബാലികയെ ലൈംഗീകമായി പീഡിപ്പിച്ചു കൊന്നു. ഡൽഹി കന്റോണ്‍മെന്റിനോട് ചേർന്ന പുരാന നംഗൽ ഗ്രാമത്തിലായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേർന്നുള്ള ശ്മശാനത്തിലെ കൂളറിൽ നിന്നു തണുത്ത വെള്ളം എടുക്കാൻ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ആറു മണിയായപ്പോൾ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തെത്തി കുട്ടി കൂളറിൽ നിന്നു ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞു. എന്നാൽ, പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും മറ്റും മുറിവുകളും പാടുകളുമുണ്ടായിരുന്നു. ചുണ്ടുകൾ നീലിച്ചിരുന്നതായും കണ്ടെത്തി. പൂജാരി രാധേ ശ്യാമും കൂട്ടാളികളും പെണ്‍കുട്ടിയുടെ കുടുംബത്തോട് പോലീസിൽ വിവരം അറിയിക്കരുതെന്നു ശഠിച്ചു. കേസ് കൊടുത്താൽ പോസ്റ്റുമോർട്ടം നടത്തുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്ടിച്ചെടുക്കുമെന്നും ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചു. അതോടെ സ്ത്രീ ബഹളംവച്ചു ഭർത്താവിനെ വിളിച്ചു വരുത്തിയെങ്കിലും പൂജാരിയും കൂട്ടാളികളും ചേർന്ന് ഇയാളെ…
Read MoreCategory: Top News
അമ്മയും മകനും തട്ടിപ്പിൽ ചില്ലറക്കാരല്ല; ഐ20 കാർ വാങ്ങി ആർ സി ബുക്ക് തിരുത്തി ക്രെറ്റയാനാക്കി തട്ടിയത് 24 ലക്ഷം; മുൻപ് ഐപിഎസ് ഓഫീസറായി ചമഞ്ഞായിരുന്നു തട്ടിപ്പ്
ഗുരുവായൂർ: ഐപിഎസ് ചമഞ്ഞ് തട്ടിപ്പ് നടത്തി മുന്‍പ് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കോഴിക്കോട് ഫറോഖ് പെരുമുഖം നികേതം വീട്ടിൽ വിബിൻ കാർത്തിക് (29), അമ്മ ശ്യാമള എന്നിവരെ തട്ടിപ്പുകേസിൽ വീണ്ടും ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 24 ലക്ഷം തട്ടിയ കേസിലാണ് ഗുരുവായൂർ എസിപി കെ.ജി.സുരേഷ്, സിഐ സി. പ്രോമാനന്ദ കൃഷ്ണൻ, എസ്.ഐ.കെ.വി.സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാത്രി വാഹനപരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. ക്രെറ്റ കാർ വാങ്ങാനായി 14 ലക്ഷം ലോണെടുത്ത ശേഷം ഐ20 കാർ വാങ്ങുകയും ആർസി ബുക്ക് തിരുത്തി ക്രെറ്റയാണെന്ന് വരുത്തി ബാങ്കിനെ കബളിപ്പിച്ചു. പിന്നീട് മറ്റൊരു വാഹനത്തിന് ലോണിനായി 10 ലക്ഷവും എടുത്തു. രണ്ട് വാഹനങ്ങളുടേയും തിരച്ചടവ് ഇല്ലാതായതോടെയാണ് ബാങ്ക് തട്ടിപ്പ് അറിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരി 26 ന് ബാങ്ക് പോലീസിൽ പരാതി നൽകി.ഗുരുവായൂരിലെ തട്ടിപ്പിന്…
Read Moreഇതും ന്യൂജെൻ ഓണ്‍ലൈൻ തട്ടിപ്പ്! പോണ് സൈറ്റുകൾ കാണുന്നവരെ ബ്ലാക്ക് മെയിൽ ചെയ്ത് വ്യാജ പോലീസ്; തട്ടിപ്പിന്റെ ഞെട്ടിക്കുന്ന രീതി ഇങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: അശ്ലീല സൈറ്റുകൾ കാണുന്നവരെ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുന്ന വ്യാജ പോലീസ് സംഘം സജീവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്തിടെ ഇതുപോലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിലെ പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു. എന്നാൽ വലിയൊരു നെറ്റ്വർക്ക് തന്നെ ഈ തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. അശ്ലീല സൈറ്റുകൾ സന്ദർശിച്ചുവെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. പ്രതികൾ പിടിയിലായത് ഡൽഹിയിൽനിന്നു തന്നെയാണ്. പോണ് സൈറ്റുകൾ സന്ദർശിച്ചതിന് കേസെടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. കംബോഡിയയിൽനിന്നു നിയന്ത്രിക്കുന്ന തട്ടിപ്പ് സംഘത്തിലെ മൂന്നു പേരാണ് ഡൽഹിയിൽ അറസ്റ്റിലായത്. ഇവർ തമിഴ്നാട് ചെന്നൈ, ട്രിച്ചി സ്വദേശികളാണ്. ചെന്നൈ, ട്രിച്ചി, കോയന്പത്തൂർ, ഉദംഗമണ്ഡലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പ്രതികൾ 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.…
Read Moreമാനസയുടെ കൊലപാതകം! ബീഹാറില്‍ നിന്നു തെളിവു ലഭിക്കുമെന്ന പ്രതീക്ഷയില്‍ അധികൃതര്‍; ആഴ്ചകള്‍ക്കുമുമ്പ് സുഹൃത്തിനൊപ്പം രാഖില്‍ ബീഹാറില്‍ പോയിരുന്നു
കൊച്ചി: കോതമംഗലത്ത് ദന്തല്‍ കോളജ് വിദ്യാര്‍ഥിനി മാനസയെ വെടിവച്ച് കൊല്ലാനുപയോഗിച്ച തോക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബീഹാറില്‍നിന്നു ലഭിക്കുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം. സഹായത്തിനായി ബീഹാര്‍ പോലീസ് മേധാവിയുമായി അന്വേഷണസംഘം ആശയവിനിമയം നടത്തിയിട്ടുണ്ട്. കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ച രാഖില്‍ ലൈസന്‍സില്ലാത്ത തോക്ക് വാങ്ങിയതു ബീഹാറില്നിന്നാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു അന്വേഷണസംഘം ഇന്നലെ ബീഹാറിലേക്കു തിരിച്ചത്. ഇവിടെ തോക്കുകള്‍ വില്‍ക്കുന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം നടത്താനാണു നീക്കം. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു ഇന്നലെ പോയത്. ഇവിടെയെത്തിയശേഷം തോക്ക് വാങ്ങിയെന്നു കരുതുന്ന പ്രദേശത്ത് അന്വേഷണം നടത്തും. ആഴ്ചകള്‍ക്കുമുമ്പ് സുഹൃത്തിനൊപ്പം രാഖില്‍ ബീഹാറില്‍ പോയിരുന്നുവെന്നു സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഏതാനും ദിവസം ഇവിടെ തങ്ങിയതായാണ് വിവരം. ഇക്കാര്യങ്ങളിലെല്ലാം അന്വേഷസംഘം വ്യക്തതവരുത്തിയേക്കും.
Read Moreഎക്സൈസ് കേസിലെ റിമാൻഡ് പ്രതി മരിച്ചു; പേശികൾക്കും ആന്തരിക അവയവങ്ങൾക്കും ക്ഷതം ഉണ്ടായിരുന്നതായി ഡോക്ടർമാർ; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
കാഞ്ഞങ്ങാട്: കാസർഗോഡ് എക്സൈസ് കേസിലെ റിമാൻഡ് പ്രതി മരിച്ചു. ബെള്ളൂർ കലേരി ബസ്തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതോടെയാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയിൽ കിടന്ന ശേഷമാണ് മരണം. പേശികൾക്കും ആന്തരിക അവയവങ്ങൾക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. എക്സൈസ് ഉദ്യോഗസ്ഥരുടെ മർദ്ദനത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് ഇവർ പറയുന്നത്
Read Moreഷറാറയ്ക്ക് ലൈംഗിക ശേഷിക്കുറവില്ല; റിപ്പോർട്ട് രാഷ്ട്രദീപികയ്ക്ക്; ശേഷിയില്ലെന്ന് റിപ്പോർട്ട് ചെയ്ത ഡോക്ടർ കുടുങ്ങും
സ്വന്തം ലേഖകൻതലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ തലശേരി ഗുഡ്ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ (68) ന് ലൈംഗിക ശേഷിക്ക് കുറവില്ലെന്ന് റിപ്പോർട്ട്. “There is nothing to suggest that he is impotent’ എന്നാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് ഷറാറ ഷറഫുവിന് ലൈംഗികശേഷിക്കുറവില്ലെന്ന് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്. പരിശോധന റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഡിഎംഒ കോടതിക്ക് മുമ്പാകെ എത്തിക്കുകയായിരുന്നു. ഏറെ വിവാദമുയർത്തിയ ലൈഗിംക ക്ഷമതാ പരിശോധന റിപ്പോർട്ട് കേസിൽ നിർണായകമാകും. തലശേരി ജനറൽ…
Read Moreപതിനാലുകാരിയുടെ ഗർഭത്തിന്റെ കാരണക്കാരൻ ചുവപ്പ് കാറിലെത്തിയ മധ്യവയസ്കൻ? കരകൗശല വസ്തു വിൽക്കാൻ മണർകാട് നിന്ന എന്നെ കാറിൽ കറ്റി; പിന്നെ പറഞ്ഞകഥ ഞെട്ടിക്കുന്നത്….
ഗാന്ധിനഗർ: പീഡനത്തിനിരയായ പതിനാലുവയസുകാരി വിദ്യാർ ഥിനി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പെണ്‍കുട്ടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.പാന്പാടി സ്വദേശിനിയായ പെണ്‍കുട്ടിയെ വയറുവേദനയെതുടർന്ന് ഞായറാഴ്ചയാണ് അമ്മ പാന്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രക്തസ്രവം രൂക്ഷമായതോടെ പെണ്‍കുട്ടിയെ ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി നാലു മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്.തുടർന്നു ചികിത്സ നൽകി വരുന്നതിനിടെ അപകടാവസ്ഥയിലായിരുന്ന നാലരമാസം പ്രായമായ ഗർഭസ്ഥശിശുവാണ് മരിച്ചത്. മെഡിക്കൽ കോളജിൽനിന്ന് ചൈൽഡ് ലൈൻ വിഭാഗത്തിലും പോലീസിനും വിവരം കൈമാറി. ഞായറാഴ്ച രാത്രി തന്നെ പാന്പാടി പോലീസ് ഗൈനക്കോളജി വിഭാഗത്തിൽ എത്തിയെങ്കിലും പെണ്‍കുട്ടി ലേബർ റൂമിൽ ആയിരുന്നതിനാൽ കൃത്യമായ മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞിരുന്നില്ല. മാതാവിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് പോലീസ് മടങ്ങി. ഇന്നലെയാണ് പെണ്‍കുട്ടിയുടെ ഉദരത്തിൽനിന്നും കുട്ടിയെ പുറത്തെടുത്തത്. മൃതദേഹത്തിൽ നിന്ന് ഡിഎൻഎ പരിശോധനയ്ക്കുള്ള സാംന്പിൾ…
Read Moreനൈജീരിയയിൽ ദിവസവും 17 ക്രൈസ്തവർ കൊല്ലപ്പെടുന്നു! ഈ വർഷം കൊല്ലപ്പെട്ടത് 3,462 ക്രൈസ്തവര്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…
ഒനിറ്റ്ഷാ: നൈജീരിയയിൽ ദിവസവും 17 ക്രൈസ്തവർ ഭീകരരാൽ കൊല്ലപ്പെടുന്നു. ഈ വർഷത്തെ ആദ്യ 200 ദിവസത്തെ കണക്കാണിത്. 3,462 ക്രൈസ്തവരാണ് ഈ വർഷം കൊല്ലപ്പെട്ടത്. ആഫ്രിക്കയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. ജനുവരി ഒന്നിനും ജൂലൈ 18നും ഇടയിൽ 10 വൈദികരും പാസ്റ്റർമാരും നൈജീരിയയിൽ കൊല്ലപ്പെട്ടു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ ആണ് ഇക്കാര്യം അറിയിച്ചത്. 2020ൽ 3,530 ക്രൈസ്തവരെയാണു ജിഹാദികളും ജിഹാദി അനുകൂല സൈനികരും കൊന്നൊടുക്കിയത്. ബോക്കോ ഹറാം, ഫുലാനി ഭീകരരാണു ക്രൈസ്തവവരെ ഉന്മൂലനം ചെയ്യുന്നവരിൽ മുന്നിലുള്ളത്. 2014ൽ അയ്യായിരത്തിലേറെ ക്രൈസ്തവർ കൊല്ലപ്പെട്ടതിനുശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് 2020ലാണ്. 2014ൽ നാലായിരത്തിലധികം ക്രൈസ്തവരെ കൊലപ്പെടുത്തിയത് ബോക്കോഹറാം ഭീകരരാണ്. ക്രിസ്ത്യൻ കർഷകരെ നിരന്തരം ആക്രമിക്കുന്ന ഫുലാനി ഭീകരർ 1,229 പേരെ കൊലപ്പെടുത്തി. ഈ വർഷം മേയ് മാസത്തിനു ശേഷം…
Read Moreമൂന്നാം തരംഗം രണ്ടാം തരംഗത്തോളം രൂക്ഷമായിരിക്കില്ല! കോവിഡ് മൂന്നാംതരംഗം ഈ മാസം തുടങ്ങുമെന്നു വിദഗ്ധർ; മുന്നറിയിപ്പ് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ ആരംഭിച്ചേക്കുമെന്നു മുന്നറിയിപ്പ്. കേരളത്തിലും മഹാരാഷ്ട്രയിലും മൂന്നാം തരംഗം കൂടുതൽ രൂക്ഷമാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിൽ ആരംഭിക്കുന്ന മൂന്നാം തരംഗം, ഒക്ടോബർ ആകുന്നതോടെ മൂർധന്യാവസ്ഥയിൽ എത്തും. മൂന്നാം തരംഗം രണ്ടാം തരംഗത്തോളം രൂക്ഷമായിരിക്കില്ല. സാധാരണ നിലയിൽ പ്രതിദിനം ഒരു ലക്ഷം കേസുകളും അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഒന്നര ലക്ഷം കേസുകളും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമേ, മറ്റു 17 സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനയുണ്ട്. വാക്സിനേഷൻകൊണ്ടു മാത്രമേ കൂടുതൽ പ്രതിരോധം സാധ്യമാകൂ എന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രണ്ടാം തരംഗത്തക്കുറിച്ച് മുന്നറിയിപ്പു നൽകിയ ഹൈദരാബാദ് ഐഐടിയിലെ മധുകുമള്ളി വിദ്യാസാഗർ, കാണ്‍പുർ ഐഐടിയിലെ മനീന്ദ്ര അഗർവാൾ എന്നിവരാണ് മൂന്നാം തരംഗത്തിൽ കൂടുതൽ കരുതിയിരിക്കണം എന്ന മുന്നറിയിപ്പു നൽകുന്നത്. ഗണിതശാസ്ത്ര മാതൃകയുടെ അടിസ്ഥാനത്തിലായിരുന്നു ഇവർ കോവിഡിന്റെ രണ്ടാം വരവ്…
Read Moreരേഷ്മയുമായി ഏറ്റവും കൂടുതൽ സമയം ചാറ്റു ചെയ്തിട്ടുള്ളവർ, സംസാരവിഷയം, എത്രഅനന്തുമാരുമായുള്ള ബന്ധം ? ഫേയ്സ്ബുക്കിൽ നിന്നും വിവരങ്ങൾ കിട്ടിയില്ല; രേഷ്മയ്ക്കെതിരെയുള്ള കുറ്റപത്രം വൈകുന്നു
പ്രദീപ് ചാത്തന്നൂർ ചാത്തന്നൂർ: ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകനോടൊപ്പം ജീവിക്കാൻ സ്വന്തം ഭർത്താവിൽ ജനിച്ച കുഞ്ഞിനെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മയ്ക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ വൈകുന്നു. രേഷ്മ തിരുവനന്തപുരം അട്ട കുളങ്ങര വനിതാ ജയിലിൽ റിമാന്റിൽ കഴിയുകയാണ്. ഫേയ്സ്ബുബുക്കിൽ നിന്നും വിവരങ്ങൾ ലഭിക്കാത്തതാണ് കോടതിയിൽകുറ്റപത്രം നല്കാൻ വൈകുന്നതിന് കാരണമെന്ന് പാരിപ്പള്ളി സിഐ അൽ ജബാർ പറഞ്ഞു. രേഷ്മയ്ക്കെതിരെ നരഹത്യയ്ക്കാക്കാണ് കേസ് . കുഞ്ഞ് മരിച്ചകേസിൽ കല്ലുവാതുക്കൽ ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) യെ കഴിഞ്ഞ ജൂൺ 22 -നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 4-ന് രാത്രിയാണ് രേഷ്മ പ്രസവിച്ച ഉടൻ ആൺകുഞ്ഞിനെ റബ്ബർ തോട്ടത്തിലെ കരിയിലക്കാട്ടിൽ ഉപേക്ഷിച്ചത്. രേഷ്മയുടെ ഗർഭവും പ്രസവവും രേഷ്മ എല്ലാവരിൽ നിന്നും മറച്ചു വച്ചാണ് പെരുമാറിയത്. ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരിക്കലും. കണ്ടിട്ടില്ലാത്ത കാമുകനോടൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പോലീസ്…
Read More