കൊച്ചി: പൊതുസ്ഥലത്ത് പുകവലിച്ചതിനു പിടിയിലായവർ കഴിഞ്ഞ അഞ്ചു മാസത്തിനിടെ സംസ്ഥാന ഖജനാവിലേക്കു പിഴയായി നല്‍കിയത് 42.4 ലക്ഷം രൂപ. സിഗരറ്റ് ആന്‍ഡ് അതര്‍ ടുബാക്കോ പ്രോഡക്ട് ആക്ട് വകുപ്പ് 4 പ്രകാരം (സിഒടിപിഎ) പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിനെത്തുടര്‍ന്ന് പിഴയിനത്തില്‍ മാത്രം ലഭിച്ച തുകയാണിത്. ഈ വര്‍ഷം മേയ് വരെ 23,886 പേര്‍ക്കെതിരേയാണ് ഇത്തരത്തില്‍ പിഴ ചുമത്തിയിട്ടുള്ളത്. ഇവരില്‍നിന്ന് 42,43,900 രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളത്. അതേസമയം പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് പോലീസിന്റെ കണക്കുകള്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നതിന്റെ നൂറു മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തിയ 58 പേര്‍ക്കെതിരേയാണ് ഈ വര്‍ഷം ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍നിന്ന് 1,07,300 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നടപടികള്‍ കര്‍ശനമാക്കിയതോടെ മലയാളികള്‍ക്കിടയിലെ പൊതുസ്ഥലത്തെ പുകവലി കുറഞ്ഞെങ്കിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഈ പ്രവണതയ്ക്ക് കുറവു വന്നിട്ടില്ല. ഒപ്പം പോലീസ് നിരീക്ഷണം ഇല്ലാത്ത…
Read MoreCategory: Top News
‘ലിവിംഗ് ടുഗതര്‍’; ഭാര്യാ-ഭര്‍ത്താവെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതര്‍ ബന്ധങ്ങളിലുള്ളവരെ ഭാര്യാ-ഭര്‍ത്താവെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നു ഹൈക്കോടതി. ലിവിംഗ് ടുഗതര്‍ ബന്ധത്തിലുള്ള സ്ത്രീ, ഭര്‍ത്താവും ഭര്‍ത്താവിന്റെ ബന്ധുക്കളും പീഡിപ്പിച്ചെന്ന രീതിയില്‍ നല്കുന്ന പരാതിയില്‍ ഐപിസി 498 എ പ്രകാരം കേസെടുക്കാനാകില്ലെന്നാണ് ജസ്റ്റീസ് ബദറുദ്ദീന്റെ ഉത്തരവ്. എറണാകുളം സ്വദേശിയായ ഡോക്ടര്‍ക്കെതിരേ കൂടെ ജീവിച്ച യുവതി നല്കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണു കോടതി നിര്‍ദേശം.
Read Moreനീറ്റ് ചോദ്യപേപ്പർ ചോർത്തിയത് ജാർഖണ്ഡിലേക്ക് കൊണ്ടുപോകവേ; ലക്ഷം വാങ്ങി വിദ്യാർഥികൾക്ക് വിറ്റു
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർത്തിയത് പരീക്ഷയ്ക്ക് വേണ്ടി ജാർഖണ്ഡിലെ സ്കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐ കണ്ടെത്തൽ. ചോർത്തിയ പരീക്ഷാ പേപ്പറുകൾ 50 ലക്ഷം വരെ വാങ്ങി ബിഹാറിലെ വിദ്യാർഥികൾക്ക് എത്തിച്ചു. പരീക്ഷാ പേപ്പർ ചോർന്ന വിഷയം വ്യക്തമായിരുന്നിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം സമയത്ത് എൻടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എൻടിഎയും തെളിവുകൾ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നീറ്റ് പരീക്ഷ വിവാദത്തിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകും. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ചിലയിടങ്ങളിൽ മാത്രം ഒതുങ്ങുന്ന ക്രമക്കേടാണ് നടന്നതെന്നും പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നുമാണ് എൻടിഎ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Read Moreവിഴിഞ്ഞം യുഡിഎഫ് സർക്കാരിന്റെ കുഞ്ഞാണ്; ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് അത്; വി. ഡി. സതീശൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്നും അത് യാഥാര്‍ഥ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. അന്ന് ഉമ്മൻ ചാണ്ടിയേയും യുഡിഎഫിനേയും അപഹസിച്ചവർ ഇന്ന് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് എടുക്കുന്നു എന്ന് സതീശൻ ആരോപിച്ചു. എന്തൊരു ഇരട്ടത്താപ്പാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പൽ എത്തി. പുതു ചരിത്രം പിറന്നു. 2015 ഡിസംബർ 5 ന് തറക്കല്ലിട്ട പദ്ധതി. പൂർണ തോതിൽ ചരക്കു നീക്കം നടക്കുന്ന തരത്തിൽ ട്രയൽ റണ്ണും നാളെ തുടങ്ങും. നിറഞ്ഞ സന്തോഷവും അഭിമാനവുമാണ്. കാരണം വിഴിഞ്ഞം യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഉമ്മൻചാണ്ടി…
Read Moreഅശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവെച്ചു; മുൻ എസ്എഫ്ഐ നേതാവിനെതിരേ 9 പെൺകുട്ടികൾ കൂടി പരാതി നൽകി
കൊച്ചി: അശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവച്ച മുൻ എസ്എഫ്ഐ നേതാവിനെതിരേ കൂട്ട പരാതി. കാലടി ശ്രീ ശങ്കര കോളജിലെ പൂർവ വിദ്യാർഥിയായ രോഹിതിനെതിരേ ആണ് വീണ്ടും പരാതിയുമായി കൂടുതൽ പെൺകുട്ടികൾ എത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടുന്നു. സമീപ കാലത്ത് ഇയാൾ കോളജിൽ നിരന്തരം വരുമായിരുന്നു. വിദ്യാർഥിയായിരുന്നില്ലെങ്കിലും ഫോട്ടോഗ്രാഫറായി കാമ്പസിൽ പതിവായി എത്തിയിരുന്ന രോഹിത് വിദ്യാർഥിനികളുമായി നല്ല രീതിയിലുള്ള സൗഹൃദം വളർത്തിയിരുന്നു. തുടർന്ന്, അവരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ അപകീർത്തികരമായ അടിക്കുറിപ്പുകളോടെ അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. വിദ്യാർഥികളുടെ പരാതിയിൽ ഇയാൾക്കെതിരേ കാലടി പോലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയുംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read Moreവിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാം; ഉത്തരവുമായി സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ഭർത്താവിൽനിന്നു ജീവനാംശം ലഭിക്കുന്നതിനുള്ള അവകാശമുണ്ടെന്ന് സുപ്രീംകോടതി. ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം ജീവനാംശത്തിനായി കേസ് നൽകാമെന്നും ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട 1986 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ജീവനാംശം നിശ്ചയിക്കണമെന്ന വാദം കോടതി തള്ളി. ജീവനാംശം തേടുന്നത്, മതം നോക്കാതെ വിവാഹിതരായ എല്ലാ സ്ത്രീകൾക്കുമുള്ള അവകാശമാണെന്നും കോടതി വ്യക്തമാക്കി. തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു മുഹമ്മദ് അബ്ദുൾ സമദ് എന്ന യുവാവ് സമർപ്പിച്ച ഹർജിയിലാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. യുവാവിന്റെ ഭാര്യക്ക് 10,000 രൂപ പ്രതിമാസം ജീവനാംശം നൽകാനായിരുന്നു തെലുങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട 1986ലെ നിയമപ്രകാരം വിവാഹമോചിതയായ തന്റെ മുൻ ഭാര്യക്ക് ക്രിമിനൽ നടപടിച്ചട്ടത്തിലെ 125-ാം വകുപ്പു പ്രകാരം ജീവനാംശത്തിന്…
Read Moreമറിയക്കുട്ടിക്ക് വീടൊരുങ്ങി; 650 ചതുരശ്രയടി വിസ്തീർണമുള്ള സ്വപ്ന ഭവനത്തിന്റെ താക്കോൽദാനം നാളെ
തിരുവനന്തപുരം: ക്ഷേമപെൻഷൻ ലഭിക്കാത്തതിനെതിരേ പരസ്യമായി പ്രതിഷേധിച്ചതിന്റെ പേരിൽ സിപിഎം അധിക്ഷേപിച്ച ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. നാളെ വൈകുന്നേരം നാലിന് അടിമാലിയിലെ പുതിയ വീട്ടിൽ താക്കോൽദാന കർമം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി നിർവഹിക്കും. കെപിസിസിയുടെ ‘ആയിരം വീട് പദ്ധതി’യിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 1118-ാമത്തെ വീടാണ് മറിയക്കുട്ടിയുടേതെന്നു കെപിസിസി ജനറൽ ടി.യു. രാധാകൃഷ്ണൻ പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനെയാണ് വീടിന്റെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കെപിസിസി ചുമതലപ്പെടുത്തിയിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ മറിയക്കുട്ടിയുടെ മകളുടെ ഭർത്താവിന്റെ വീടുനിന്ന സ്ഥലത്താണ് 650 ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമിച്ചത്. മറിയക്കുട്ടിയുടെയും കുടുംബത്തിന്റെയും ആഗ്രഹത്തിനും അഭിപ്രായത്തിനും അനുസരിച്ചാണ് വീടിന്റെ നിർമാണപ്രവൃത്തികൾ നടത്തിയതെന്നും ഇതുവരെ 12 ലക്ഷത്തോളം രൂപ വീടു നിർമാണത്തിനായി ചെലവായെന്നും വി.പി. സജീന്ദ്രൻ പറഞ്ഞു.
Read Moreമലബാറിലെ പ്ലസ് വണ്‍ താത്കാലിക ബാച്ച്; നിയമസഭയിൽ പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: മലബാറിൽ പ്ലസ് വണ്‍ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് നിയമസഭയിൽ പ്രഖ്യാപനമുണ്ടാകും. ശൂന്യവേളയ്ക്കു ശേഷം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. മലബാറിൽ പ്രത്യേകിച്ചു മലപ്പുറം ജില്ലയിൽ പ്ലസ് വണ്ണിനു വിദ്യാർഥികൾക്കു പ്രവേശനം ലഭിക്കാതെ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായി വ്യാപകപരാതി ഉയർന്നിരുന്നു. പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ഇതിന്റെ പേരിൽ പ്രക്ഷോഭവും ആരംഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യം പഠിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. 135 താത്കാലിക ബാച്ചുകൾ അനുവദിക്കാനാണ് ഇവരുടെ ശിപാർശ.
Read Moreസ്കൂൾ ഉച്ചഭക്ഷണ പദ്ധതി; ഫണ്ട് 15നകം നല്‍കുമെന്ന് സര്‍ക്കാര്‍
കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണില്‍ നല്‍കേണ്ട ഫണ്ട് ഈ മാസം 15നകം നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ സ്വന്തം പണം ചെലവഴിക്കേണ്ടി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് അടക്കം നല്‍കിയിട്ടുള്ള ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റീസ് സിയാദ് റഹ്മാന് ഹര്‍ജി വീണ്ടും 15ന് പരിഗണിക്കാന്‍ മാറ്റി.
Read More‘മുടിയിൽ കുത്തിപ്പിടിച്ച് നടുറോഡിലൂടെ വലിച്ചിഴച്ചു, അടിവയറ്റിൽ അടിച്ചു, നിവർന്ന് നിൽക്കാൻ പോലും സാധിക്കുന്നില്ല; മർദനമേറ്റ 19കാരി
ആലപ്പുഴ: സിപിഎം പ്രവർത്തകന് മർദിച്ച സംഭവത്തിൽ പ്രതികരിച്ച് 19കാരി. താനും സഹോദരങ്ങളും നേരിട്ടത് ക്രൂരമർദനമാണെന്നും, തന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും കുനിച്ച് നിർത്തി അടിക്കുകയും ചെയ്തെന്ന് പെൺകുട്ടി വെളിപ്പെടുത്തി. സംഭവസ്ഥലത്ത് വച്ച്തന്നെ പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നും എന്നാൽ പോലീസ് എത്താൻ ഒരുപാട് സമയം വൈകിയെന്നും തന്റെ മൊഴി എടുക്കാൻ താമസിച്ചു എന്നും പെൺകുട്ടി ആരോപിച്ചു. തൈക്കാട്ടുശേരി മണിയാതൃക്കൽ ജംഗ്ഷനിൽ താമസിക്കുന്ന വിദ്യാർഥിനിക്ക് നേരേ കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവർത്തകന്റെ അക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകനായ ഷൈജുവും സഹോദരനും ചേർന്ന് പെൺകുട്ടിയേയും തന്റെ രണ്ട് ഇളയ സഹോദങ്ങളെയും നടുറോഡിലിട്ട് മർദിച്ചെന്ന് കാണിച്ച് 19കാരി പൂച്ചാക്കൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മർദനത്തെ തുടർന്ന് പെൺകുട്ടിയെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പരാതിയിൽ ഷൈജുവിനും സഹോദരനുമെതിരേ പോലീസ് പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പടെ…
Read More