കൊല്ലം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ശബരി ഉത്പന്നങ്ങളുടെ വിൽപന കുത്തനെ ഇടിഞ്ഞതിനാൽ മാവേലി സ്റ്റോറുകളിൽ മറ്റ് ബ്രാന്റുകളുടെ വിൽപ്പനയ്ക്ക് നിരോധനം. ശബരി അല്ലാത്ത മറ്റ് ബ്രാൻഡ് ഉത്പന്നങ്ങൾ ഒന്നും ജൂലെ ഒന്നു മുതൽ മാവേലി സ്റ്റോറുകളിൽ വിൽക്കില്ല. ഇതു സംബന്ധിച്ച സപ്ലൈക്കോ മാനേജിംഗ് ഡയറക്ടറുടെ നിർദേശം റീജണൽ മാനേജർമാർ, ഡിപ്പോ മാനേജർമാർ, ഔട്ട്ലെറ്റ് ഇൻ ചാർജുമാർ എന്നിവർക്ക് ലഭിച്ചു കഴിഞ്ഞു. ജൂൺ ഒന്നു മുതൽ ഡിപ്പോകളിൽ നിന്ന് മറ്റ് ബ്രാൻഡ് ഉത്പന്നങ്ങൾ മാവേലി സ്റ്റോറുകൾക്ക് കൈമാറാനോ ട്രാൻസ്ഫർ ചെയ്യാനോ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.മാവേലി സ്റ്റോറുകൾ, സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ശബരി ബ്രാൻഡ് ഉത്പന്നങ്ങളുടെ വിൽപ്പനയിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ഗണ്യമായ കുറവ് ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. മാത്രമല്ല എല്ലായിടത്തും ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ ആവശ്യത്തിന് സ്റ്റോക്കില്ല എന്ന വിവരവും പരിശോധനയിൽ അധികൃതർക്ക്…
Read MoreCategory: Top News
അഞ്ചാംനാൾ പെട്ടി പൊട്ടാനിരിക്കെ,തോമസ് ഐസക്കിന്റെ പോസ്റ്ററുകൾ ‘കെട്ടുപൊട്ടിക്കാതെ’ ആക്രിക്കടയിൽ; പന്തളത്തെ പോസ്റ്റർ കച്ചവടം വിവാദത്തിന്റെ പടികയറുന്നു
പന്തളം: പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തയാറാക്കിയ പോസ്റ്ററുകൾ കെട്ടുപൊട്ടിക്കാത്ത നിലയിൽ ആക്രിക്കടയിൽ തൂക്കിവിറ്റു. പ്രാദേശിക തലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പാർട്ടിയുടെ മേൽഘടകങ്ങൾ നൽകിയ പോസ്റ്ററുകളാണ് പന്തളത്തെ ആക്രിക്കടയിൽ വിറ്റത്. മുട്ടാർ മുസ്ലിം പള്ളിക്ക് സമീപമുള്ള ആക്രിക്കടയിലാണ് നാലു കെട്ട് പോസ്റ്ററുകൾ വിറ്റിരിക്കുന്നത്. ഇതു സംബന്ധിച്ച് എന്തെങ്കിലും പറയാൻ കടയിലെ ജോലിക്കാർ വിസമ്മതിച്ചു. അടൂർ നിയോജകമണ്ഡലം പരിധിയിലെ പ്രദേശമാണ് പന്തളം. എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് അടൂർ മണ്ഡലത്തിലെ ഉന്നതനേതാക്കൾ അടക്കമുള്ളവർക്കെതിരേ ആക്ഷേപം ഉയർന്നിരുന്നു. ഇതിനിടെയാണ് പോസ്റ്റർ കച്ചവടം. വിഭാഗീയത ഏറെ നിലനിൽക്കുന്ന പ്രദേശമാണ് പന്തളം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന് ഏരിയാ സെക്രട്ടറിയെ മാറ്റുകയും അടൂരിൽനിന്നുള്ള ഹർഷകുമാറിന് ചുമതല നൽകുകയും ചെയ്തിരുന്നു. താഴേത്തട്ടിൽ പ്രചാരണ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന വിമർശനം ജില്ലാ കമ്മിറ്റി യോഗത്തിലും ഉയർന്നിരുന്നു. അതിന്റെ പേരിൽ…
Read Moreകെഎസ്ആർടിസിയുടെ എല്ലാ പ്രശ്നങ്ങളും തീരാൻ സ്നേഹിക്കണം; യാത്രക്കാർ തമ്മിലുള്ള ബന്ധം എന്താണെന്ന് കണ്ടക്ടർ അന്വേഷിക്കേണ്ട; നിർദേശങ്ങളുമായി മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് സ്നേഹത്തോടെ പെരുമാറണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഗതാഗത മന്ത്രി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിയത്. കെഎസ്ആർടിസിയുടെ യജമാനൻ യാത്രക്കാരാണ്. അവരോട് സ്നേഹത്തോടെ പെരുമാറണം. കെഎസ്ആർടിസിയിലെയും സ്വിഫ്റ്റിലെയും കണ്ടക്ടർമാർ ഇക്കാര്യം ശ്രദ്ധിക്കണം. ഇത് ശ്രദ്ധിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. യാത്രക്കാരോട് മര്യാദയുള്ള ഭാഷ ഉപയോഗിക്കണം. വൃദ്ധരായ അമ്മമാർ, കുഞ്ഞുങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരോട് കൂടുതൽ കരുതൽ കാണിക്കണം. യാത്രക്കാർ തമ്മിലുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കേണ്ട കാര്യം കണ്ടക്ടർക്കില്ല. ജീവനക്കാർ മദ്യപിച്ചു ഡ്യൂട്ടിക്ക് വരരുത്. മദ്യത്തിന്റെ ദുർഗന്ധം യാത്രക്കാർക്ക് സഹിക്കാനാവില്ല. മദ്യപിച്ചെത്തുന്നതിലൂടെ ജീവനക്കാർ പൊതുജനത്തിനു മുന്നിൽ തങ്ങൾക്കുള്ള വില കളയരുത്. രാത്രികാലങ്ങളിൽ എട്ടു മണി കഴിഞ്ഞാൽ സ്ത്രീകൾക്ക് ഇറങ്ങേണ്ട സ്ഥലങ്ങളിൽ ബസ് നിർത്തി ക്കൊടുക്കണം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള ബസുകൾ ഇതു പാലിക്കണം. ഇതിന്റെ പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ…
Read Moreപാസഞ്ചറിൽ ഡോക്ടറെ കടിച്ചതു പാമ്പല്ല; വിദഗ്ധപരിശോധനയിൽ വിഷാംശം കണ്ടെത്താനായില്ല; കടിച്ചത് പാസഞ്ചറിലെ തൊരപ്പൻ
ഷൊർണൂർ: ഒടുവിൽ ആശങ്കകൾക്കെല്ലാം വിരാമമായി. വനിതാ ഡോക്ടറെ കടിച്ചതു പാമ്പല്ല, എലി. ഷൊർണൂർ – നിലമ്പൂർ പാസഞ്ചറിൽ യാത്രക്കാരിയെ പാമ്പു കടിച്ചെന്ന വാർത്ത ഇന്നലെ രാവിലെയാണ് വ്യാപകമായി പ്രചരിച്ചത്. ഇതോടെ അന്വേഷണങ്ങളുടെ ബഹളമായി. നിലമ്പൂർ പാസഞ്ചറിൽ യാത്രയ്ക്കിറങ്ങിയവരുടെ ബന്ധുക്കളും അങ്കലാപ്പിലായി. അവസാനം കടിച്ച “പ്രതി’യെയും കടികൊണ്ടയാളെയും തിരിച്ചറിഞ്ഞതോടെയാണു പുകിൽ അവസാനിച്ചത്. കുളപ്പുള്ളി വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രി(25)ക്കാണു കടിയേറ്റത്. വിദഗ്ധപരിശോധനയിൽ വിഷാംശം കണ്ടെത്താനായില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഡോ. ഗായത്രി ആശുപത്രി വിട്ടു. ബോഗിയിൽ നടത്തിയ പരിശോധനയിൽ എലിയെ കണ്ടെത്തുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴിനു നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കുവന്ന ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനുമുന്പാണ് സംഭവം. വാണിയമ്പലത്തുനിന്നാണ് ഗായത്രി ട്രെയിനിൽ കയറിയത്. വല്ലപ്പുഴയെത്തുന്ന സമയത്താണ് കാലിലെന്തോ കടിച്ചതായി സംശയം തോന്നിയത്. ചെറിയ മുറിവും കണ്ടു. തെരഞ്ഞെങ്കിലും കടിച്ചതെന്താണെന്നു മനസിലായില്ല. വല്ലപ്പുഴ സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങി…
Read Moreഎക്സാലോജിക്കിന് വിദേശത്ത് അക്കൗണ്ട്; ഒഴുകിയെത്തിയത് കോടികൾ ; കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഷോൺ ജോർജ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഹൈക്കോടതിയിൽ ഉപഹർജി നൽകി ഷോൺ ജോർജ് വീണയുടെ കമ്പനിക്ക് വിദേശത്തും അക്കൗണ്ട്. ഈ അക്കൗണ്ടിലേക്ക് കോടികൾ എത്തിയിട്ടുണ്ട്. എസ്എൻസി ലാവ്ലിൻ, പിഡബ്ല്യുസി എടക്കമുള്ള കമ്പനികൾ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ 11.30 ന് വാർത്താ സമ്മേളനത്തിൽ പുറത്തുവിടുമെന്നും ഷോൺ അറിയിച്ചു. നിലവിൽ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കണമന്ന ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.
Read Moreകഞ്ചാവ് പ്രതിയെ തേടിയെത്തിയ പോലീസിനോട് കട്ടക്കലിപ്പിൽ വീട്ടുകാർ; ഒടുവിൽ വീട്ടുകാരുടെ മിണ്ടാട്ടം മുട്ടിച്ച് പോലീസ്
തിരുവില്വാമല : കഞ്ചാവു കേസിലെ പ്രതിയെ തേടി വീട്ടിൽ തിരച്ചിലിനെത്തിയ പോലീസിനെ തടഞ്ഞ് വീട്ടുകാർ. ഒടുവിൽ വീട്ടിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയപ്പോൾ വീട്ടുകാർ വയലന്റ് സീൻ അവസാനിപ്പിച്ച് പോലീസിനോടു സഹകരിച്ചു.സാധനം തേടി വന്ന ഫോണ് കോൾ കൂടി സ്പീക്കർ ഓണ് ചെയ്ത് ലൈവായി കേൾപ്പിച്ചുകൊടുത്തതോടെ വീട്ടുകാർ അടങ്ങിത്തണുത്തു. പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം തിരുവില്വാമല ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപമുള്ള വീട്ടിൽ പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീട്ടുകാരുടെ സീനുകൾ അരങ്ങേറിയത്.ഇവിടെ പരിശോധന നടത്താൻ കഴിയില്ലെന്നും തേടിവന്നയാൾക്ക് അങ്ങിനെയുള്ള ഡിലീംഗ് ഒന്നുമില്ലെന്നും പരിശോധന നടത്തിയാൽ പ്രാദേശിക നേതാവിനെ വിളിക്കുമെന്നെല്ലാം വീട്ടുകാർ കട്ടക്കലിപ്പിൽ പോലീസിനോടു പറഞ്ഞു. എന്നാൽ തികഞ്ഞ സംയമനം പാലിച്ച് ഒട്ടും ചൂടാവാതെ പോലീസ് പരിശോധന നടത്തുകയും തിരച്ചിലിനൊടുവിൽ പെയിന്റടിച്ച സോഡാ കുപ്പിക്കത്തു ഒളിപ്പിച്ചു വച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഇതിനിടയിൽ സാധനം ആവശ്യപ്പെട്ട് യുവാവിന്…
Read Moreനരേന്ദ്ര മോദിയുടെ ഹോട്ടൽ ബില്ലിനെച്ചൊല്ലി വിവാദം; 80 ലക്ഷത്തിന്റെ ബിൽ അടയ്ക്കാമെന്നു കർണാടക
ബംഗളൂരു: കർണാടകയിലെ മൈസൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോട്ടൽ ബില്ലിനെച്ചൊല്ലി വിവാദം. പ്രൊജക്ട് ടൈഗറിന്റെ 50 വർഷത്തെ സ്മരണയ്ക്കായി കഴിഞ്ഞ വർഷം ഏപ്രിലിലാണ് മോദി മൈസൂരുവിലെത്തിയത്. ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിലുണ്ടായിരുന്നു. ഈ ഘട്ടത്തിൽ പ്രോജക്റ്റ് ടൈഗർ പദ്ധതി ആസൂത്രണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ടിരുന്നില്ല. അതിനാൽ പൂർണമായും ഒരു കേന്ദ്ര സർക്കാർ പരിപാടിയായി അതു മാറിയിരുന്നു.മൂന്ന് കോടിയോളം രൂപ ചെലവിടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 6.33 കോടിയോളം രൂപയാണ് ചെലവായത്. ബാക്കി 3.3 കോടി ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയിൽനിന്നു ലഭിക്കണം. ഇതിനായി ദേശീയ കടുവ സംരക്ഷണ അഥോറിറ്റിക്ക് സംസ്ഥാന വനംവകുപ്പ് കത്തെഴുതിയിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഹോട്ടൽ ബിൽ സംസ്ഥാന സർക്കാർ തിരികെ നൽകണമെന്ന് അവർ അറിയിച്ചു. സംഭവം വിവാദമായതോടെ പണം നൽകുമെന്നു കർണാടക വനം…
Read Moreശമ്പളംവേണം പക്ഷേ… രോഗിയേയും കൊണ്ട് മെഡിക്കൽ കോളജിൽ പോകാൻ പറ്റില്ലെന്ന് ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരൻ; ഒടുവിൽ അഴിയെണ്ണി നഴ്സ്…
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം തോലാനിക്കൽ ജോബി ജോസഫി (43)നെയാണ് അറസ്റ്റ് ചെയ്തത്.ഇയാൾ 25ന് രാത്രി ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും രോഗികളെ ചികിത്സിക്കുന്നത് തടസപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. രാത്രി 11ന് അസുഖം കൂടുതലായ രോഗിയെ മെഡിക്കൽ കോളജിലേക്ക് ജോബി ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലൻസിൽ കൊണ്ടുപോകുവാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നമുണ്ടായത്. പൊൻകുന്നം എസ്എച്ച്ഒ ടി. ദിലീഷ്, എസ്ഐ അജി പി. ഏലിയാസ്, എഎസ്ഐ ഷീനാ മാത്യു, സിപിഒ സബീർ മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇരുട്ടിയിൽ ആദ്യഇടപാടിനായി ബാങ്കിലെത്തിയത് മൂർഖൻ; പണം എടുക്കാൻ വന്നവരെ ഫണം വിരിച്ച് മുൾമുനയിൽ നിർത്തിയത് ഒരുമണിക്കൂറിലേറെ; ഒടുവിൽ…
ഇരിട്ടി: ബാങ്കിനുള്ളിൽ നുഴഞ്ഞു കയറിയ മൂർഖൻ പാമ്പ് ഒരുമണിക്കൂർ നേരം ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ഭീതിയിലാക്കി. ഒരു മണിക്കൂറോളം ബാങ്ക് ഇടപാടുകൾ സ്തംഭിച്ചു. ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന്ന പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിലാണ് ഇന്നലെ രാവിലെ 10.45ന് മൂർഖൻപാന്പിനെ കണ്ടത്. ബാങ്കിൽ വന്ന ഇടപാടുകാരനാണു പടിക്കെട്ടിലൂടെ പാന്പ് അകത്തേക്കു കയറുന്നത് കണ്ടത്. അകത്തു കയറി പാന്പ് മുറിയിലെ ഒരു മൂലയിൽ നിലയുറപ്പിച്ചു. ഇതോടെ ജീവനക്കാർ ഉൾപ്പെടെയുള്ളവർ ഭീതിയിലായി. ഇടയ്ക്കിടെ പാന്പ് പത്തി വിടർത്തി ചീറ്റിത്തുടങ്ങുകയും ചെയ്തു. ബാങ്കിൽ മൂർഖൻ കയറിയതറിഞ്ഞ സമീപത്തെ കച്ചവടക്കാരും ചുമട്ടുതൊഴിലാളികളുൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. ഉടൻതന്നെ വനംവകുപ്പ് താത്കാലിക ജീവനക്കാരനും സ്നേക്ക് റെസ്ക്യുവറും മാർക്ക് എന്ന സന്നദ്ധസംഘടനയുടെ പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരമറിയിക്കുകയും ഫൈസൽ സ്ഥലത്തെത്തി പാന്പിനെ പിടികൂടുകയുമായിരുന്നു. മഴ പെയ്തതോടെ പൊത്തിനുള്ളിലുള്ള പാന്പുകൾ പുറത്തേക്കിറങ്ങുന്ന സമയമാണിതെന്നും ജനം ജാഗ്രത പുലർത്തണമെന്നും ഫൈസൽ പറഞ്ഞു. ഒരു…
Read Moreസേനയ്ക്ക് ദഹിക്കാത്തവനെ വേണ്ട… ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പി സാബുവിനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ പാർട്ടിയിലാണ് എം.ജി. സാബു ഉൾപ്പടെ നാലു പോലീസുകാർ പങ്കെടുത്തത്. ഇതിൽ മൂന്നുപേരെ നേരത്തെതന്നെ സസ്പെൻഡ് ചെയ്തിരുന്നു. ഒരു സിപിഒയെയും പോലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ്പി സസ്പെൻഡ് ചെയ്ത്. മൂന്നാമതൊരു പോലീസുകാരൻ വിജിലൻസില് നിന്നുള്ളയാളാണ്. ഇദ്ദേഹത്തെയും സസ്പെൻഡ് ചെയ്തു. തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് ഞായറാഴ്ച ഡിവൈഎസ്പി എം.ജി.സാബുവും, പോലീസ് ഡ്രൈവറും മറ്റ് രണ്ട് പോലീസുകാരും വിരുന്നിന് എത്തിയത്. ഇതിനിടെ അങ്കമാലി എസ്ഐ പരിശോധനയ്ക്കെത്തിയപ്പോള് ഡിവൈഎസ്പി ശുചിമുറിയില് കയറി ഒളിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
Read More