ഇൻഡോർ: സംസ്കാര ചടങ്ങുകൾ നടത്താൻ പണമില്ലാത്തതിനെ തുടർന്ന് പങ്കാളിയുടെ മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. മൂന്ന് ദിവസം വീട്ടിൽ വീട്ടിൽ സൂക്ഷിച്ചതിന് ശേഷമാണ് 57കാരിയുടെ മൃതദേഹം റോഡിൽ തള്ളിയത്. എന്നാൽ സ്ത്രീയുടേത് സ്വഭാവിക മരണമായിരുന്നെന്നും മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇവർക്ക് കരൾ സംബന്ധമായ രോഗങ്ങളുൾപ്പെടെയുണ്ടെന്ന് കണ്ടെത്തിയിരുന്നു. മരിച്ച സ്ത്രീയുടെ പങ്കാളിയെ പ്രദേശത്ത് നിന്ന് തന്നെ കണ്ടെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് മരിച്ചതിന് ശേഷം സ്ത്രീയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചതായി പറയുന്നത്. അയൽക്കാർ വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ പരാതിയുമായി രംഗത്തെത്തി. തുടർന്ന് ഇയാൾ മൃതദേഹം ചാക്കിൽക്കെട്ടി റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് 200 മീറ്റർ അകലെയാണ് മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചത്. കൂടുതൽ ദൂരം മൃതദേഹം ചാക്കിൽ കെട്ടി വലിച്ചുകൊണ്ട് പോകാൻ ഇയാൾക്ക്…
Read MoreCategory: Top News
പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ: ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു
തൃശൂർ: പെരിഞ്ഞനത്ത് കുഴിമന്തിയിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം. കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ ഇവരുടെ കുടുംബാംഗങ്ങളും ചികിത്സയിലാണ്. പെരിഞ്ഞനത്തെ ഹോട്ടലിൽനിന്ന് 178 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. തുടർന്ന് വിവിധ ശാരീരിക അസ്വസ്ഥതകളുമായി ഇവർ ചികിത്സയിലായിരുന്നു. പെരിഞ്ഞനത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽനിന്ന് ശനിയാഴ്ച കുഴിമന്തി, അൽഫാം തുടങ്ങിയവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കൂടുതലും പാഴ്സൽ വാങ്ങിക്കൊണ്ടുപോയവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്. ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി. തുടർന്ന് ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു.
Read Moreഗുണ്ടാ- പോലീസ് ബന്ധം; മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയാകും
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടകളുമായുള്ള അടുത്ത ബന്ധവും ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചർച്ചയാകും. അങ്കമാലിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംഭവം വിവാദമായ സാഹചര്യത്തിലാണ് ഗുണ്ടകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിഷയവും ചർച്ചയാകുന്നത്. സംസ്ഥാനത്തു ഗുണ്ടാരാജ് വ്യാപകമായതിനു പിന്നാലെ സംസ്ഥാന പോലീസ് മേധാവി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തെ തുടർന്ന് ഓപറേഷൻ ആഗ് എന്ന പേരിൽ ഗുണ്ടകളേയും സാമൂഹിക വിരുദ്ധരേയും അടിച്ചമർത്താനും അറസ്റ്റ് ചെയ്യാനും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റെയ്ഡിനായി ഗുണ്ടയുടെ വീട്ടിൽ പോലീസ് എത്തിയപ്പോഴായിരുന്നു ഡിവൈഎസ്പി റാങ്കിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥനും പോലീസുകാരും ഇവിടെ നടന്ന പാർട്ടിയിൽ പങ്കെടുത്തതായി കണ്ടെത്തിയത്. ഗുണ്ടകളുമായി അടുത്ത ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയാണു പ്രധാനം.
Read Moreഅയല പൊരിച്ചതുണ്ട്, കരിമീൻ വറുത്തതുണ്ട്; ഗുണ്ടയുടെ വിരുന്നുണ്ട് നിറയും മുൻപേ ഡിവൈഎസ്പിക്ക് നേരെ വകുപ്പ് തല അന്വേഷണം
അങ്കമാലി: കുപ്രസിദ്ധ ഗുണ്ടാനേതാവിന്റെ വിരുന്നിൽ പങ്കെടുത്ത് ഡിവൈഎസ്പിയും സംഘവും. ഗുണ്ട തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലൊരുക്കിയ വിരുന്നിൽ പങ്കെടുക്കുന്നതിനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.ജി.സാബുവും മൂന്നു പോലീസുകാരും എത്തിയത്. നാല് ദിവസം മാത്രമാണ് ഡിവൈഎസ്പി സാബുവിന് സർവീസ് ബാക്കിയുണ്ടായിരുന്നത്. സർവീസിൽനിന്ന് വിരമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിവൈഎസ്പിക്ക് ഗുണ്ടയുടെ വിരുന്ന്.വിരമിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് സസ്പെൻഷൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന ‘ഓപ്പറേഷൻ ആഗ്’ പരിശോധനയുടെ ഭാഗമായിട്ടാണ് അങ്കമാലി പോലീസ് തമ്മനം ഫൈസലിന്റെ വീട്ടിൽ എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിക്കുകയായിരുന്നു. അപ്പോഴാണ് സൽക്കാരത്തിന്റെ കാര്യം അങ്കമാലി പോലീസ് മനസിലാക്കിയത്. പിടിക്കപ്പെടുമെന്ന് മനസിലായതോടെ ഡിവൈഎസ്പി എസ്ഐയെ വിരട്ടാൻ ശ്രമിച്ചു. തന്റെ കൂടെ വിരുന്നിനെത്തിയ മറ്റ് മൂന്ന് പോർ പോലീസുകാർ ആണെന്ന് മറച്ചു വയ്ക്കുകയും ചെയ്തു. അവർ തന്റെ സുഹൃത്തുക്കളാണെന്നാണ് ഡിവൈഎസ്പി പറഞ്ഞത്. തന്നെ പിടി…
Read Moreവൃക്ക നല്‍കിയിട്ടും പണം തന്നില്ല; ലൈംഗിക ചൂഷണത്തിന്റെ ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എറണാകുളത്തെ വീട്ടമ്മ
കൊച്ചി: താന്‍ വൃക്ക നല്‍കിയിട്ടും പണം തന്നില്ലെന്നും ലൈംഗികമായി ചൂഷണം ചെയ്ത ശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. വൃക്ക റാക്കറ്റിന്റെ പിടിയില്‍പ്പെട്ട എറണാകുളം സ്വദേശിനിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ വൃക്ക വാങ്ങിയശേഷം പറഞ്ഞുറപ്പിച്ച പ്രതിഫലം നല്‍കിയില്ലെന്നും പണം ചോദിച്ചപ്പോള്‍ ദിവസങ്ങളോളം മുറിയിലച്ചിട്ട് മര്‍ദിച്ചെന്നും വീട്ടമ്മ ആരോപിക്കുന്നു. വൃക്ക വാങ്ങിയശേഷം എട്ടരലക്ഷം നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിഫലമായി കിട്ടിയത് മൂന്നര ലക്ഷം മാത്രമാണ്. ബാക്കി ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി, ശാരീരികമായി ചൂഷണം ചെയ്തുവെന്നുമാണ് വീട്ടമ്മ പറയുന്നത്.ബാക്കി തുക ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ലൈംഗികമായി ചൂഷണം ചെയ്തശേഷം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ പരാതിക്കാരി തന്നെയാണ് കുടുങ്ങുകയെന്നും പറഞ്ഞു. തന്റെ സാമ്പത്തിക പരാധീനതയാണ് റാക്കറ്റ് ഉപയോഗപ്പെടുത്തിയത്. വൃക്ക സ്വീകരിക്കുന്നയാളുടെ ബന്ധുവെന്ന് പറയാന്‍ പ്രേരിപ്പിച്ചു. അതല്ലെങ്കില്‍ ആ വീട്ടില്‍ ജോലി ചെയ്യുന്നതാണെന്ന് പറയാന്‍ പഠിപ്പിച്ചു. വൃക്ക നല്കാന്…
Read Moreസ്കൂട്ടർയാത്രികയെ സ്കൂട്ടറിന് ഇടിച്ചുവീഴ്ത്തി; കാലിലെ പാദസരം ബലമായി ഊരിയെടുത്തു; ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിക്കുത്തിന് പിടിച്ചു നിർത്തി; നടുക്കുന്ന ഓർമകളെന്ന് ആര്യ
ഹരിപ്പാട്: സ്കൂട്ടർ യാത്രക്കാരിയെ മറ്റൊരു സ്കൂട്ടറിൽ എത്തിയ രണ്ടുപേർ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയശേഷം ദേഹത്ത് അണിഞ്ഞിരുന്ന മൂന്നു പവൻ ആഭരണങ്ങൾ കവർന്നു. കരിപ്പുഴ നാലുകെട്ടും കവല കവലക്കൽ രവിയുടെ മകൾ ആര്യ(23)ക്കാണ് സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയശേഷം ആഭരണങ്ങൾ നഷ്ടമായത്. ശനിയാഴ്ച രാത്രി 7.45ന് മുട്ടം എൻടിപിസി റോഡിലായിരുന്നു സംഭവം. രാമപുരത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ആര്യ ജോലികഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്നതിനിടയിൽ പിന്നിലൂടെയെത്തിയ സ്കൂട്ടർ ആര്യയുടെ സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആര്യയെ രക്ഷിക്കാനെന്ന വ്യാജേന അടുത്തെത്തി ഒരു കാലിൽ കിടന്ന പാദസരം ബലമായി ഊരിയെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് മറ്റേ കാലിൽക്കിടന്ന പാദസരം പൊട്ടിച്ചെടുത്തു. ഇരുകൈകളിലും കിടന്ന രണ്ടു മോതിരവും കൈ ചെയിനും ബലമായി ഊരിയെടുത്തെന്നും ആര്യ പറഞ്ഞു. ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ആര്യ പോലീസിന് കൊടുത്ത…
Read Moreമഴക്കാലമാണ് ഡ്രൈവർമാർക്ക് ഏറെ ശ്രദ്ധിക്കാനുണ്ട്; ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തെല്ലാം
മഴക്കാലത്ത് പാടം, നദീതീരം, തോടുകള്‍ എന്നിവയില്‍നിന്ന് വെള്ളം റോഡില്‍ കയറാന്‍ സാധ്യതയേറെ. കഴിവതും രാത്രിയാത്ര ഒഴിവാക്കുക. യാത്ര ആവശ്യമെങ്കില്‍ വേഗം കുറയ്ക്കുക. കാഴ്ച മങ്ങുകയോ വെള്ളക്കെട്ടിന് സാധ്യതയോ കണ്ടാല്‍ നിർത്തി റോഡ് സുരക്ഷിതമെന്ന് ഉറപ്പാക്കുക. പാലങ്ങളിലും കലുങ്കുകളിലും വെള്ളം കയറിയിട്ടുണ്ടെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. ഒഴുക്ക് ശക്തമാകാനും തടയും ചപ്പും തടയാനും സാധ്യതയേറെയാണ്. മഴക്കാലത്ത് ഇലക്ട്രിക്കല്‍ ഭാഗങ്ങളും ബ്രേക്കും ടയറും പരിശോധിക്കണം. കാഴ്ച കുറയുമെന്നതിനാല്‍ ലൈറ്റുകളും ബാറ്ററിയും നല്ല അവസ്ഥയിലായിരിക്കണം. ടയറുകളില്‍ അമിത മര്‍ദം പാടില്ല. വൈപ്പറുകള്‍ നല്ല നിലയിലായിരിക്കണം. നാലു ചക്രവാഹനങ്ങളില്‍ എസി ഇട്ടാല്‍ ഗ്ലാസിലെ ഈര്‍പ്പം ഒഴിവാകും. ബസര്‍ (കത്തുകയും കെടുകയും ചെയ്യുന്നത്) ഇടാന്‍ അനുവാദമില്ല. ഫോഗ് ലൈറ്റോ ഹെഡ് ലൈറ്റോ സാഹചര്യമനുസരിച്ച് ഉപയോഗിക്കാം. ഹെല്‍മറ്റ് കാഴ്ച മറയ്ക്കരുത്. അമിതവേഗം പാടില്ല. ബ്രേക്ക് മോശമെങ്കില്‍ സര്‍വീസ് വൈകിക്കരുത്. വെള്ളക്കെട്ടുണ്ടെങ്കില്‍ സൈലന്‍സര്‍ വെള്ളത്തില്‍ മുങ്ങാതെ നോക്കണം. ജലനിരപ്പു…
Read More3,500 കോടി കടമെടുക്കുന്നു, ശന്പളവും പെൻഷനും മുടങ്ങില്ല; സാന്പത്തികവർഷം തുടങ്ങി ഒന്നര മാസം പിന്നിടുന്പോൾ കേരളം കടമെടുക്കുന്നത് 6,500 കോടി
തിരുവനന്തപുരം: കേന്ദ്രാനുമതിക്കു പിന്നാലെ കേരളം 3,500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിനായുള്ള ലേലം 28ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. 12 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2,000 കോടിയും 31 വർഷത്തെ കാലാവധിയിൽ 1,500 കോടി രൂപയുമാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാന്പത്തികവർഷം തുടങ്ങി ഒന്നര മാസം പിന്നിടുന്പോൾ കേരളം കടമെടുക്കുന്ന തുക 6,500 കോടിയായി ഉയരും. സാന്പത്തികവർഷത്തിന്റെ ആദ്യമാസമായ ഏപ്രിലിൽ 3,000 കോടി കടമെടുത്തിരുന്നു. 3500 കോടി കടമെടുക്കുന്നതോടെ മേയിലെ ശന്പളവും പെൻഷനും കൊടുക്കാൻ സാധിക്കുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടൽ. കടമെടുപ്പ് വൈകിയതിനാൽ ഒന്നാം തീയതി ശന്പളം കൊടുക്കാൻ സാധിക്കുമോയെന്ന് ധനവകുപ്പിന് ആശങ്കയുണ്ടായിരുന്നു. കടമെടുത്താണ് സർക്കാർ ജീവനക്കാർക്ക് ശന്പളവും പെൻഷനും നൽകുന്നതെന്ന അവസ്ഥയിലേക്കു കേരളം മാറി. ഒരു മാസത്തെ കുടിശിക ക്ഷേമപെൻഷൻ വിതരണത്തിനായി 900 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. ഈ…
Read Moreസംശയ രോഗം സംസാരിച്ച് തീർക്കാവുന്നതല്ല; കാമുകനെന്നു സംശയിച്ച് ഭാര്യയുടെ ബന്ധുവിനെ ഭർത്താവ് കൊലപ്പെടുത്തി; സംശയത്തിന്റെ പേരില്‍ അജീഷ് ഭാര്യയെ നിരന്തരം മർദിക്കുമായിരുന്നു
കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ കാമുകനെന്നു സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭര്‍ത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തില്‍ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ചെങ്ങളം സ്വദേശിയായ രഞ്ജിത്ത് (40) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ സുഹൃത്ത് റിജോയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വടവാതൂര്‍ കുരിശിന് സമീപമായിരുന്നു സംഭവം. രഞ്ജിത്തിനെയും സുഹൃത്തിനെയും ആക്രമിച്ച ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ പ്രതി അജീഷ് ഒളിവിലാണ്. കൊല്ലപ്പെട്ട രഞ്ജിത്ത് ഇന്നലെ സുഹൃത്തിനൊപ്പം വടവാതുര്‍ കുരിശിന് സമീപം ബസിറങ്ങി നടന്നുപോകുമ്പോള്‍ വഴിയില്‍ പതിയിരുന്ന അജീഷ് ആയുധവുമായി ആക്രമിക്കുകയായിരുന്നു. റിജോയെ വെട്ടുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പ്രതി രഞ്ജിത്തിനെ ആക്രമിച്ചത്. ഇതിനിടെ റിജോ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. എന്നാല്‍ നിലത്തുവീണ രഞ്ജിത്തിനെ അജീഷ് പിന്നെയും ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അജീഷ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. രഞ്ജിത്തിനെ ആദ്യം സമീപത്തെ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലുമെത്തിച്ചെങ്കിലും…
Read Moreഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയും; മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം പുനരാവിഷ്കരിച്ച് പോലീസ്
തിരുവനന്തപുരം: ഡ്രൈവർ മോശമായി ആഗ്യം കാണിച്ചാൽ കാറിന്റെ പിൻ സീറ്റിലിരിക്കുന്നയാൾക്ക് കാണാൻ കഴിയുമെന്ന് പോലീസ് കണ്ടെത്തൽ. മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പോലീസ്. ഡ്രൈവർ ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് അന്വേഷണം. രാത്രി പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറും ഓടിച്ചു പരിശോധിച്ചത്. മേയറുടെ പരാതി ശരിവയ്ക്കുന്ന തെളിവുകൾ ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു.
Read More