മീററ്റ്: കല്യാണ ചടങ്ങിൽ വരന്റേയും വധുവിന്റേയും വീട്ടുകാർ തമ്മിൽ പൊരിഞ്ഞ അടി. ഉത്തർപ്രദേശിലെ മീററ്റിലാണ് കല്ല്യാണ ദിവസം തന്നെ കുടുംബങ്ങൾ തമ്മിൽ അടിയായത്. വിവാഹ ദിവസം വേദിയിൽ നിന്ന് വധുവരൻമാർ പരസ്പരം ചുംബിച്ചതാണ് ഇരു കുടുംബങ്ങളെയും ചൊടിപ്പിച്ചത്. ഹാപൂരിലെ അശോക് നഗർ പ്രദേശത്തു വച്ചായിരുന്നു വിവാഹം. ഒരു വേദിയിൽ തന്നെ രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ച് നടത്താനാണ് തീരുമാനിച്ചത്. അതിൽ ഇളയ സഹോദരിയും വരനുമാണ് വിവാഹ വേദിയിൽ നിന്ന് പരസ്പരം ചുംബിച്ചത്. ഇതിൽ പ്രകോപിതരായ വീട്ടുകാർ തമ്മിലാണ് അടിയായത്. ആദ്യം വാക്കു തർക്കത്തിൽ തുടക്കമിട്ടെങ്കിലും പിന്നീട് അടിപിടിയിൽ കലാശിക്കുകയായിരുന്നു. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതെത്തുടർന്ന് വിവാഹം മാറ്റി വച്ചു.
Read MoreCategory: Top News
കേരളത്തിൽ പ്രളയമെന്ന് രാജീവ് ചന്ദ്രശേഖർ; ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ ബോധം പോകാതെ രക്ഷപ്പെടാമെന്ന് വി. ശിവൻകുട്ടി; ഇത് സിനിമയാണെന്ന് ആരെങ്കിലും ഒന്നറിയിക്കണേയെന്ന് ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: കേരളത്തെ ഇല്ലാത്ത പ്രളയത്തിൽ മുക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കേരളം പ്രളയത്തിൽ വലയുകയാണെന്ന തരത്തിലാണ് അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചത്. കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അപകടത്തില്‍ പെട്ടവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ട് മിനിറ്റുകൾക്കുള്ളിൽ സൈബറിടങ്ങൾ ട്രോളുകൾ കൊണ്ട് ആറാടി. പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു. അദ്ദേഹത്തെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടിയും, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഇപ്പോൾ കണ്ടത് “2018” സിനിമയാണ്…തെരെഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാൽ പൂർണ ബോധം പോകാതെ രക്ഷപ്പെടാം..!’- എന്നാണ് ശിവൻകുട്ടിടെ പരിഹാസം. 2018 സിനിമയിലെ രംഗത്തോടൊപ്പം ‘ഇനിയിപ്പോ ഇതെങ്ങാനും കണ്ടീട്ടാണോ എന്തോ…ഇത് സിനിമയാണെന്ന് ആരെങ്കിലും…
Read Moreകനത്ത മഴ തുടരുന്നു: മധ്യകേരളത്തിലും വടക്കൻകേരളത്തിലും മഴ ശക്തമാകും; മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ നിർത്താതെ പെയ്ത മഴ എറണാകുളം, കോഴിക്കോട്, തൃശൂർ മേഖലകളിൽ വെള്ളക്കെട്ടും ദുരതവും വിതച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഇന്നും മഴ ശക്തമാകാനാണ് സാധ്യത. ഇന്നും എല്ലാ ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതേസമയം നാളെ മുതൽ മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. കടലാക്രമണത്തിനു സാധ്യത; ജാഗ്രതാ നിർദേശം കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉയർന്ന തിരമാലയ്ക്കും…
Read Moreഅവനെന്റെ മകനെ കൊന്നില്ലായിരുന്നെങ്കിൽ ഇന്നും എനിക്കൊപ്പം എന്റെ പൊന്നുമോൻ ഉണ്ടാകുമായിരുന്നു;പൂനെയിൽ 17കാരന്റെ ആഡംബര കാറിടിച്ച് മരിച്ച യുവാവിന്റെ അമ്മ
പൂനെ: അവനെന്റെ മകനെ കൊന്നു, ഇനിയൊരിക്കലും എനിക്ക് എന്റെ മകനെ കാണാനാകില്ല’. തേങ്ങലോടെ കല്യാണി നഗർ ഏരിയയിൽ 17കാരന്റെ ആഡംബര കാർ ഇടിച്ച് മരിച്ച ഐടി ജീവനക്കാരന് അനീഷ് അവാധിയയുടെ അമ്മ സവിത. മകന്റെ വേർപാട് മനസാൽ ഉൾക്കൊള്ളുന്നതിനു സാധിക്കാതെ വിങ്ങുന്ന ഹൃദയത്തോടെ നീതിക്ക് വേണ്ടി പോരാടാനൊരുങ്ങി സവിത. ‘‘ആ കുട്ടിയുടെ തെറ്റാണ്. വേണമെങ്കിൽ കൊലപാതകമെന്നും വിളിക്കാം. അവൻ ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ആരും മരിക്കില്ലായിരുന്നു. അവന്റെ കുടുംബം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇന്ന് എന്നോടൊപ്പം എന്റെ മകൻ ജീവനോടെയുണ്ടാകുമായിരുന്നു.17കാരനെ രക്ഷിക്കാൻ അവന്റെ കുടുംബം പരമാവധി ശ്രമിച്ചു. അവർ പണവും സ്വാധീനവുമുള്ളവരാണ്. നഷ്ടം ഞങ്ങൾക്ക് മാത്രമാണ്’’ എന്നും അമ്മ വിലപിച്ചു. പുനെയിലെ കല്യാണി നഗർ പ്രദേശത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് 17 വയസുകാരന് ഓടിച്ച ആഡംബര കാര്‍ അപകടത്തിലായത്. കൂട്ടുകാർക്കൊപ്പം പ്ലസ്ടു പാസായത് ആഘോഷിക്കുകയായിരുന്നു വിദ്യാർഥി. ആഘോഷങ്ങൾക്ക് ശോഷം ബാറില്‍ നിന്നും…
Read Moreചലച്ചിത്രമേഖലയിലെ പ്രമുഖരുടെ ജീവിതം ഡോക്യുമെന്ററിയാക്കും; സജി ചെറിയാൻ
തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ പ്രമുഖരെ പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്. തൈക്കാട് ഭാരത് ഭവന് ഈയിടെ അന്തരിച്ച ചലച്ചിത്രരംഗത്തെ പ്രമുഖര്‍ക്കായി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചലച്ചിത്രമേഖലയിലെ പ്രഗത്ഭരായ വ്യക്തികൾ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോക്യുമെന്ററികൾ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. ഗ്രാമങ്ങളില്‍ ചലച്ചിത്രപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതാവും പുതിയ പദ്ധതിയെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. ഗാനരചയിതാവ് ജി.കെ പള്ളത്ത്, സംവിധായകന് ഹരികുമാര്‍, ടി. കനകലത, സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്, തിരക്കഥാകൃത്തും സംവിധായകനുമായ ബിജു വട്ടപ്പാറ എന്നിവര്‍ക്കായാണ് അനുസ്മരണം ഒരുക്കിയത്. ചലച്ചിത്ര അക്കാദമി, തിരുവനന്തപുരം ഫിലിം ഫ്രറ്റേര്‍ണിറ്റി എന്നിവരുമായി സഹകരിച്ചാണ് ഭാരത് ഭവന് അനുസ്മരണം സംഘടിപ്പിച്ചത്.
Read Moreവീണയുടെ വിരട്ട്; സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും
തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കേളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശം നൽകി. ഡോക്ടർമാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാവാൻ പാടില്ല. രോഗികളോട് ഇടപെടുന്പോൾ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളുടെ പ്രിൻസിപ്പൽമാർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം. ആലപ്പുഴ മെഡിക്കൽ കോളജിനെതിരേ ഉയർന്ന പരാതികളിൽ ഡിഎംഒ റിപ്പോർട്ട് നൽകണമെന്നും യോഗത്തിൽ മന്ത്രി നിർദേശം നൽകി.
Read Moreആയിരം ബസ് വാങ്ങാൻ കെഎസ്ആർടിസി; ഇത്രയധികം ബസുകൾ ഒരുമിച്ചു വാങ്ങുന്നത് എട്ടുവർഷത്തിന് ശേഷം
ചാത്തന്നൂർ: കെഎസ്ആർടിസിക്കായി ആയിരം ബസുകൾ വാങ്ങാൻ ശ്രമം തുടങ്ങി. ഇതിനു വായ്പ കിട്ടുന്നതിനായി സിഎംഡി പ്രമോജ് ശങ്കർ എസ്ബിഐയുമായി പ്രാഥമിക ചർച്ചകൾ നടത്തി. കെഎസ്ആർടിസിയുടെ സിബിൽ സ്കോർ ഏറ്റവും താഴേത്തട്ടായ ഡി ഗ്രേഡിലായിരുന്നത് ഇപ്പോൾ സി ആയതോടെയാണ് വായ്പയെടുത്ത് ബസ് വാങ്ങാൻ നീക്കം തുടങ്ങിയത്. എട്ടുവർഷത്തിനു ശേഷമാണ് ഇത്രയധികം ബസുകൾ ഒരുമിച്ചു വാങ്ങുന്നത്. സെറ്റിൽമെന്റിനു ശേഷം ബാങ്ക് കൺസോർഷ്യത്തിന് 3,100 കോടിയായിരുന്നു കെഎസ്ആർടിസിയുടെ കടം. ഇത് മാസംതോറും 30 കോടി വീതം അടച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം 1,000 കോടി അടച്ചുകഴിഞ്ഞു. ഇതിൽ 800 കോടി പലിശയും 200 കോടി കടത്തിലും അഡ്ജസ്റ്റ് ചെയ്ത് ഇപ്പോൾ കടം 2900 കോടിയായി. തിരിച്ചടവ് കൃത്യമായതോടെയാണ് ഡി ഗ്രേഡിൽനിന്നു സി ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടത്. വായ്പ ലഭിക്കുന്നതിന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണം. 2022-23 വർഷത്തെ ഓഡിറ്റ് തയാറാക്കി എജിക്ക് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ്.…
Read Moreറിക്കാർഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ; കേന്ദ്രത്തിന് 2.11 ലക്ഷം കോടി രൂപ കൈമാറും
മുംബൈ: 2023-24 സാമ്പത്തികവർഷത്തിൽ കേന്ദ്രസർക്കാരിന് 2.11 ലക്ഷം കോടി രൂപയുടെ റിക്കാർഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇന്നലെ മുംബൈയിൽ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ നടന്ന റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ 608-ാമത് യോഗത്തിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. മുൻവർഷത്തേക്കാൾ 140 ശതമാനം വർധനവാണിത്. 2022-23 വർഷത്തിൽ റിസർവ് ബാങ്കിൽനിന്ന് കേന്ദ്രത്തിന് 87,416 കോടി രൂപയാണു ലാഭവിഹിതം ലഭിച്ചത്. 2023-24ൽ ഒരു ലക്ഷം കോടി രൂപയായിരിക്കും ലാഭവിഹിതമെന്നായിരുന്നു സൂചനകൾ. എന്നാൽ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി തുകയാണ് കഴിഞ്ഞവർഷത്തെ ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയർന്ന നിരക്കിലുള്ള അടിസ്ഥാന പലിശ നിരക്കുകളും ഉയർന്ന വിദേശനാണയ നിരക്കുകളും മികച്ച വരുമാനം നേടാൻ റിസർവ് ബാങ്കിനു സഹായകമായിട്ടുണ്ട്. ഇതാണ് റിസർവ് ബാങ്കിനെ കേന്ദ്രത്തിന് കൂടുതൽ ലാഭം നേടാൻ പ്രാപ്തമാക്കിയത്. ഈ മിച്ച കൈമാറ്റം സർക്കാരിന്റെ…
Read Moreപതിനഞ്ചുകാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
തിരുവല്ല: തിരുവല്ലയിലെ ചുമത്രയില്നിന്നു രണ്ടാഴ്ച മുന്‍പ് കാണാതായ പതിനഞ്ചുകാരനെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി വീട്ടുകാര്‍. എസ്എസ്എല്‍സി ഫലം അറിയുന്നതിന്റെ തലേ ദിവസമായ കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് ഒന്നോടെയാണ് ചുമത്ര പന്നിത്തടത്തില്‍ ഷ്വാൻ ജെയിംസ് (ലല്ലു -15) വീടുവിട്ട് ഇറങ്ങിയത്. ഞാന്‍ പോവുകയാണ് എന്നും എന്നെ ആരും അന്വേഷിക്കരുത് എന്നും കത്തെഴുതവച്ച ശേഷമാണ് ലല്ലു വീടു വിട്ടതെന്ന് പറയുന്നു. തിരുവല്ല നഗരസഭയിലെ മുന്‍ കൗണ്‍സിലറായ മുത്തശി കെ.കെ. സാറാമ്മയ്ക്ക് ഒപ്പമാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ രണ്ടാം വയസില്‍ മാതാവ് മരിച്ചു. പിതാവ് ജെയിംസ് ജോലി സംബന്ധമായി തിരുവനന്തപുരത്താണ് താമസം. കുട്ടിയെ കാണാതായ ദിവസം തന്നെ പരാതി നല്‍കിയെങ്കിലും നാലാം ദിവസമാണ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതെന്നും സാറാമ്മ പറയുന്നു. അതില്‍നിന്നും കുട്ടി രണ്ടു കിലോമീറ്ററോളം നടന്ന് മല്ലപ്പള്ളി-തിരുവല്ല റോഡില്‍ എത്തി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍…
Read Moreപാർട്ടി പത്രം വരുത്തിയില്ല, ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഇറക്കി വിട്ടു
പത്തനംതിട്ട: പാര്‍ട്ടി പത്രം വരുത്തുന്നില്ലെന്ന് ആരോപിച്ച് ഡിടിപിസി കെട്ടിടത്തില്‍ നിന്നും കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഇറക്കി വിട്ടതായി പരാതി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. നിലവിലുള്ള സംരംഭകരെ ഒഴിവാക്കി പുതിയ ആളുകള്‍ക്ക് കരാര്‍ നല്‍കിയെന്നും ഇവര്‍ പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് ഡിടിപിസി രംഗത്തെത്തി. പത്ത് വര്‍ഷമായി ഒരേ ആളുകള്‍ക്ക് കരാര്‍ നല്‍കുന്നതിലെ ഓഡിറ്റിൽ പ്രശ്നം ഉണ്ടായെന്നും നിയമപരമായി ടെന്‍ഡര്‍ വിളിച്ച് മറ്റ് ആളുകള്‍ക്ക് കരാര്‍ നല്‍കിയതാണെന്നും ഡിടിപിസി പറഞ്ഞു. പിന്നാലെ എസി ഉള്‍പ്പെടെയുള്ള കെട്ടിടത്തിലെ ഉപകരണങ്ങള്‍ തുശ്ചമായ വിലയ്ക്ക് വിറ്റ് കെട്ടിടത്തില്‍ നിന്നും സംരംഭകര്‍ ഇറങ്ങി.
Read More