ലക്നോ: ഗർഭസ്ഥശിശു ആൺകുട്ടിയാണോ എന്നറിയാനായി എട്ടുമാസം ഗർഭിണിയായ ഭാര്യയുടെ വയറുകീറിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. യുപിയിലെ ബദാവുൻ സ്വദേശി പന്നാലാലിനാണ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പെൺമക്കളുള്ള പന്നാലാൽ ആൺകുട്ടി വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അനിതയെ നിരന്തരം മർദിക്കുമായിരുന്നു. ആൺകുഞ്ഞിന് വേണ്ടി രണ്ടാം വിവാഹം കഴിക്കുമെന്നും പന്നാലാൽ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവം നടക്കുന്ന ദിവസം പന്നാലാൽ ഭാര്യയെ മർദിക്കുകയും വയറുകീറി കുട്ടി ആണോ പെണ്ണാണോ എന്ന് പരിശോധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അനിത ഇതിനെതിരേ പ്രതികരിച്ചതോടെ പന്നാലാൽ അരിവാളുമായി പ്രതി ആക്രമിക്കുകയായിരുന്നു. അനിത ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെ ചെന്ന പ്രതി ഇവരുടെ വയറ് കീറുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ അനിതയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോൾ തന്നെ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. അനിതയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗർഭത്തിലുണ്ടായിരുന്ന…
Read MoreCategory: Top News
നൊന്തുപെറ്റതിനേക്കാൾ എത്രയോ വേദന… അത്താഴം വിളമ്പി നൽകിയില്ല; മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി
ഭോപ്പാൽ: അത്താഴം വിളമ്പി നൽകാത്തതിലെ വൈരാഗ്യത്തിൽ മകൻ അമ്മയെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ ശരവൻ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മകനെതിരേ അച്ഛൻ മലിയ ഭീൽ ആണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മകൻ ആശാറാം അമ്മ ജീവാബായിയെ(65) കൊലപ്പെടുത്തിയെന്ന് ഇയാൾ പോലീസിനെ അറിയിച്ചു. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി പ്രതി അമ്മയുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. അമ്മയുമായി ആശാറാം വഴക്കിട്ടപ്പോൾ വിഷയത്തിൽ പിതാവ് ഇടപെട്ടു. ഇതോടെ ആശാറാം വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയി. തുടർന്ന് ഉറങ്ങിക്കിടന്ന അമ്മയെ മകൻ വടികൊണ്ട് അടിക്കുകയും ഇഷ്ടികകൾ കൊണ്ട് മർദ്ദിക്കുകയും ചെയ്തു. തുടർന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അമ്മയുടെ മൃതദേഹം മുറ്റത്തെ മരത്തിൽ ആശാറാം കെട്ടിത്തൂക്കി. സംഭവത്തിന് പിന്നാലെ ആശാറാം വീട്ടിൽ നിന്നും മുങ്ങി. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreമുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നിർദേശം തള്ളി സ്റ്റാലിൻ
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിനുള്ള പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട്. 28നുചേരുന്ന വിദഗ്ധസമിതി യോഗത്തിൽ വിഷയം ചർച്ച ചെയ്യരുതെന്നും കേന്ദ്രസർക്കാരിനയച്ച കത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ധിക്കരിച്ചാൽ നിയമനടപടികളിലേക്കു നീങ്ങും- കേന്ദ്ര പരിസ്ഥിതി, വനം മന്ത്രിക്കയച്ച കത്തിൽ സ്റ്റാലിൻ പറഞ്ഞു.
Read Moreഅതിതീവ്ര മഴ: സംസ്ഥാനത്ത് 101.74 കോടി രൂപയുടെ കൃഷിനാശം
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക കൃഷിനാശം. സംസ്ഥാന കൃഷി വകുപ്പിന്റെ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ഇന്നലെ വരെ 101.74 കോടി രൂപയുടെ കൃഷിനാശമുണ്ടായി. സംസ്ഥാനത്താകെ 8510.91 ഹെക്ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. 26936 കർഷകരെയാണ് ഇതു ബാധിച്ചത്. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷി നാശമുണ്ടായത്. 2848.93 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചപ്പോൾ 1548 കർഷകരെ അത് പ്രതികൂലമായി ബാധിച്ചു. ഇന്നലെ വരെ 19.42 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 1880.46 ഹെക്ടറിലും ആലപ്പുഴയിൽ 746.81 ഹെക്ടറിലും കോഴിക്കോട് 746.36 ഹെക്ടറിലെയും കൃഷി നശിച്ചതിലൂടെ യഥാക്രമം 1.33 കോടി രൂപയുടെയും 14.7 കോടി രൂപയുടെയും 3.78 കോടി രൂപയുടെയും നഷ്ടമുണ്ടായി. എറണാകുളം-303.6 ഹെക്ടർ (8.41 കോടി), കണ്ണൂർ- 297.36 (9.6 കോടി), കാസർഗോഡ്-190.7 (15.27 കോടി), കാസർഗോഡ്-190.7 (15.2 കോടി), കൊല്ലം-29.21 (2.0 കോടി),…
Read Moreസാക്ഷിയായ ഭാര്യക്ക് പ്രതിയുടെ കത്ത്; “സ്വർണവും പണവും നല്‍കാം, മൊഴി മാറ്റണം’; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ
തലശേരി: കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യയേയും ഒന്നരവയസുകാരിയായ ഏക മകളേയും പുഴയിൽ തള്ളിയിടുകയും മകൾ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി 30 ന് കോടതി പരിഗണിക്കും. കുടുംബ കോടതി ജീവനക്കാരനായിരുന്ന പാട്യം പത്തായകുന്നിലെ കുപ്പിയാട്ട് മടപ്പുര വീട്ടിൽ കെ.പി. ഷിനു (45) പ്രതിയായ കേസിലാണ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഗവ.പ്ലീഡർ അഡ്വ. കെ.അജിത്ത് കുമാർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. കേസിലെ സാക്ഷിയായ ഭാര്യ സോനക്ക് പ്രതി അയച്ച 15 കത്തുകളിൽ അഞ്ച് കത്തുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. “തെറ്റു ചെയ്തു, മാപ്പാക്കണം, സ്വർണവും പണവും തിരിച്ചു നൽകാം, മൊഴി മാറ്റി പറയണം’ എന്നിങ്ങനെ എഴുതിയ കത്തുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ കത്തുകൾ പ്രതി എഴുതയതെല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. വിചാരണക്ക് മുന്നോടിയായി…
Read Moreമലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആൾ; കാസര്‍ഗോട്ട് പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആന്ധ്രയിൽ പിടിയിൽ
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ആന്ധ്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി വീട്ടിലേക്ക് വിളിച്ചത് നിര്‍ണായകമായി. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത ഇയാള്‍ മറ്റൊരു ഫോണിലാണ് വീട്ടിലേക്ക് വിളിച്ചത്. ഇയാളെ വൈകാതെ കേരളത്തിലെത്തിക്കും. ഇക്കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടി മൊഴി നല്‍കിയിരുന്നു. കേസിലെ പ്രതി കുടക് സ്വദേശി സലീമിനെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്. നേരത്തെ, പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പോലീസ് വരച്ചിരുന്നു. ഏതാനും വര്‍ഷങ്ങളായി അതിജീവിതയായ കുട്ടിയുടെ വീടിന് സമീപം താമസിക്കുകയാണ് ഇയാളും കുടുംബവും.…
Read Moreസിനിമകളിലെ ലഹരി ഉപയോഗം; യുവസമൂഹത്തില്‍ സാമൂഹ്യതിന്മകളോട് ആവേശമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തെറ്റായ സന്ദേശമെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യൻ
കൊച്ചി: മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ദൃശ്യങ്ങളുള്ള സിനിമകളും മാധ്യമപരിപാടികളും പുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍. ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ, സമുദായിക, സാംസ്കാരിക നേതൃത്വങ്ങളും ഇതിനെതിരേ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത നാളുകളില്‍ പുറത്തിറങ്ങിയ ചില സിനിമകളും മയക്കുമരുന്നിന്റെ ഉപയോഗം ഉയര്‍ത്തിക്കാട്ടി യുവസമൂഹത്തില്‍ സാമൂഹ്യതിന്മകളോട് ആവേശമുണ്ടാക്കാന്‍ ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണു നല്‍കുന്നത്. സാമൂഹ്യവിപത്തുകളെ ചൂണ്ടിക്കാട്ടി സമൂഹത്തിന് ശരിയായ വഴികളാണു മാധ്യമങ്ങൾ തുറന്നുനൽകേണ്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
Read Moreകൊട്ടിയം ഷിജുവിനെ നിക്കറിയില്ലേട; ഗുണ്ടകളെ തിരിച്ചറിഞ്ഞില്ലെന്നാരോപിച്ച് വിദ്യാർഥിയെ കൊല്ലാൻ ശ്രമം
കൊല്ലം: ഗുണ്ടയായതന്നെ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്. കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ ഏപ്രിൽ 17നായിരുന്നു സംഭവം. ഒരു മാസത്തിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. കേസിലെ രണ്ടാംപ്രതി തീപ്പൊരി ഷിബു നേരത്തെ പിടിയിലായിരുന്നു. പാങ്ങോട് മൂന്നുമുക്ക് സ്വദേശി മുസമ്മിൽ (18) ആണ് ആക്രമണത്തിനിരയായത്. മുസമ്മിൽ ഉൾപ്പെടെയുള്ള വിദ്യാർഥികൾ റോഡിൽ നിന്ന സമയത്താണ് കൊട്ടിയം ഷിജു അതുവഴിയെത്തിയത്. തുടർന്ന് വിദ്യാർഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. മുസമ്മിൽ മാറാൻ ശ്രമിക്കവേ ഷിജു സ്കൂട്ടറിൽനിന്നും ഇറങ്ങി വന്ന് മാറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടായെന്ന് ചോദിച്ച് തള്ളി മാറ്റി. ഞാൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ മുസമ്മിൽ അറിയില്ലെന്ന് മറുപടി നൽകി. തുടർന്നാണ് ഇയാൾ വിദ്യാർഥിയെ പൊതുജനമധ്യത്തിൽവച്ച് ക്രൂരമായി…
Read Moreരാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നു; ഈ വർഷം പ്രതിദിനം 7000 പരാതികൾ
ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ ഗണ്യമായ വർധന. ഈ വർഷം മേയ് വരെ പ്രതിദിനം 7000 ത്തോളം പരാതികൾ രജിസ്റ്റർ ചെയ്തതായി സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ സിഇഒ രാജേഷ് കുമാർ വെളിപ്പെടുത്തി. തെക്കുകിഴക്കൻ ഏഷ്യയിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് തട്ടിപ്പുമായി ബന്ധപ്പെട്ടവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 മുതൽ ഇതുവരെ രാജ്യത്ത് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നു. ഈവർഷം ഇതുവരെ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 740,957 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ട്രേഡിംഗ് ആപ്പുകൾ, ലോണ്‍ ആപ്പുകൾ, ഗെയിമിംഗ് ആപ്പുകൾ, ഡേറ്റിംഗ് ആപ്പുകൾ തുടങ്ങിയവയാണ് തട്ടിപ്പുകൾക്കായി പ്രധാനമായും ഉപയോഗിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെ ഡിജിറ്റൽ തട്ടിപ്പുമായി ബന്ധപ്പെട്ട് 1203.06 കോടി രൂപയുടെ 4599 പരാതികളാണു ലഭിച്ചത്. കൂടാതെ ട്രേഡിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് 14,204 കോടി രൂപയുടെ 20,043 പരാതികളും ലഭിച്ചതായി രാജേഷ് കുമാർ പറഞ്ഞു. ഡേറ്റിംഗ്…
Read Moreഅറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം; ഇന്നും മഴ തോരില്ല
തിരുവനന്തപുരം: തുടർച്ചയായി പെയ്തിറങ്ങുന്ന മഴയ്ക്ക് ഇന്നും ശമനമുണ്ടാവില്ലെന്നു സൂചന. അറബിക്കടലിലും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദങ്ങൾ മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറുമോ എന്നതാണു നിർണായകമെന്നും ചുഴലിക്കാറ്റിനുള്ള സാധ്യത തള്ളിക്കളയുന്നുമില്ലെന്നും വ്യക്തമാക്കി. ചുഴലിക്കാറ്റായി മാറിയാൽ റിമാൽ എന്ന പേരിലാവും അറിയപ്പെടുക. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദം ഞായറാഴ്ച യോടെ അതിതീവ്ര ന്യൂനമർദമായി ഒഡീഷാ തീരത്തെത്താനാണു സാധ്യത. അധികം വൈകാതെതന്നെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്നും നിലവിൽ പെയ്യുന്ന മഴ വേനൽ മഴയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നുമാണു കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ പെയ്ത വേനൽമഴ മൂലം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മലയോര പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. ജനങ്ങൾ…
Read More