കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്ററിൽ അവസാനിക്കാനിടയായത് സിപിഎം-കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ധാരണ പ്രകാരമെന്ന് കണ്ണൂരിലെ പ്രമുഖ അഭിഭാഷകനും കോൺഗ്രസ് സഹയാത്രികനുമായ ടി.പി. ഹരീന്ദ്രൻ. ടി. പി. കൊലക്കേസ് അന്വേഷണം മോഹനൻ മാസ്റ്ററിൽ അവസാനിപ്പിച്ചതിൽ സോളാർ സമരം പൊടുന്നനേ നിർത്തിയതിന് അനിഷേധ്യ ബന്ധമുണ്ടായിരുന്നു. ഇക്കാര്യം യുഡിഎഫിന്റെ പ്രമുഖ നേതാക്കളിൽ പലരുമായും അടുത്ത ബന്ധമുണ്ടായിരുന്ന ഞങ്ങളിൽ ചിലർക്കെങ്കിലും അന്ന് തന്നെ അറിയാമായിരുന്നുവെന്ന് ടി.പി. ഹരീന്ദ്രൻ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു. “”മഹാരാഷ്ട്രയിൽ താമസമാക്കിയ ഒരു പ്രതി നിരന്തരം മൊബൈലിലൂടെ സംസ്ഥാനത്തെ ഏറ്റവും ഉന്നതനായ സിപിഎം നേതാവുമായി ടി.പി. യുടെ മരണത്തിനു മുമ്പും ശേഷവും ബന്ധപെട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സമർഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ ബന്ധിക്കാൻ ഒത്തു തീർപ്പ് വ്യവസ്ഥകൾ കാരണമാവുകയും ചെയ്തു.അണികൾ 100 ശതമാനവും ആത്മാർത്ഥത മാത്രം…
Read MoreCategory: Top News
മകളുടെ ആത്മാവ് ഇപ്പോൾ സന്തോഷിക്കുകയാണ്; എത്രയും വേഗം വധശിക്ഷ നടപ്പാക്കണം; നിയമ വിദ്യാർഥിനിയുടെ മാതാവ്
പെരുമ്പാവൂര്‍: നിയമ വിദ്യാർഥിനി വധക്കേസില്‍ പ്രതി അമിറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് യുവതിയുടെ മാതാവ്. പ്രതീക്ഷിച്ചിരുന്ന വിധിയായിരുന്നു ഇത്. മകൾക്ക് നീതി ലഭിച്ചു. ഇപ്പോൾ അവളുടെ ആത്മാവ് സന്തോഷിക്കുകയായിരിക്കും. എത്രയും വേഗം ശിക്ഷ നടപ്പാക്കണം. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ഗതി വരരുതെന്ന് യുവതിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പെരുമ്പാവൂര്‍ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചതിന്റെ പിന്നാലെയായിരുന്നു മാതാവിന്റെ പ്രതികരണം. 2016 ഏപ്രില്‍ ആയിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർഥിനി അതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16ന് അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. സംഭവശേഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക്…
Read Moreപെരുമ്പാവൂർ നിയമ വിദ്യാർഥിനി വധക്കേസ്; പ്രതി അമിറുള്‍ ഇസ്ലാം നല്കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവച്ച് ഹൈക്കോടതി
കൊച്ചി: പെരുമ്പാവൂര്‍ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. 2016 ഏപ്രില്‍ ആയിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർഥിനി അതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16ന് അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. സംഭവശേഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു പ്രതി. അവിടെയെത്തി ഊരും പേരുമാറ്റി കാർ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.
Read Moreമക്കൾ മൂവരും വിദേശത്ത്; സ്വത്ത് വീതം വയ്ക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ ജോസഫിന്റെ വെട്ടേറ്റ് ലീല മരിച്ചു; കനത്ത മഴയിൽ നിലവിളി ആരും കേട്ടില്ല; നാട്ടുകാർ കണ്ടകാഴ്ച നടുക്കുന്നത്
കോലഞ്ചേരി: നാടിനെ നടുക്കി കോലഞ്ചേരിക്കടുത്ത് തോന്നിക്കയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് കാരണം സ്വത്ത് വീതംവയ്ക്കുന്നത് സംബന്ധിച്ച തർക്കങ്ങളെന്ന് സൂചന. വേണാട്ട് വീട്ടിൽ ലീലയെയാണ് (64) ഭർത്താവ് ജോസഫ് (ജോയി-75) കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് 5.30 ഓടെ യായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴയായിരുന്നതിനാൽ വീട്ടിൽ വഴക്കുണ്ടായതും അക്രമം നടത്തിയതും തൊട്ടടുത്തുള്ളവർ പോലും അറിഞ്ഞില്ല. കൊലപാതകം നടത്തിയ ശേഷം ജോയി പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പോലീസ് അറിയുന്നതിന് ശേഷമാണ് തൊട്ടടുത്തുള്ള അയൽവാസികൾ പോലും സംഭവം അറിയുന്നത്. പ്രതിയായ ജോയി അരിവാൾ ഉപയോഗിച്ചാണ് ലീലയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. സ്വത്ത് വീതം വയ്ക്കുന്നതിനെപ്പറ്റിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്നുള്ള പ്രാഥമിക നിഗമനം. ഇവരുടെ മൂന്നു മക്കളും വിദേശത്താണ് ജോലി ചെയ്യുന്നത്. ഇവർ തനിച്ചാണ് താമസിക്കുന്നത്. മകൻ എൽദോയുടെ അടുത്ത് നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് ലീല…
Read Moreറെംഗാര പോൾ മയക്കുമരുന്ന് വിതരണ ലോകത്തെ “കുക്ക് ക്യാപ്റ്റൻ ‘; പഠനത്തിനായി എത്തിയ യുവാവ് പാസ്പോർട്ട് ഉപേക്ഷിച്ച് മാഫിയ സംഘത്തിൽ ചേർന്നു; റെംഗാരയുടെ ക്യാപ്റ്റനിലേക്കുള്ള വളർച്ചപെട്ടെന്ന്…
ആലുവ: ബംഗളുരുവിലെ താമസ സ്ഥലത്ത് നിന്ന് മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്പോൾ എറണാകുളം റൂറൽ പോലീസ് അറിഞ്ഞിരുന്നില്ല പിടികൂടിയത് വമ്പൻ സ്രാവിനെയാണെന്ന്. മയക്കു മരുന്ന് മാഫിയയ്ക്കിടയിൽ നിർമാണത്തിന് ‘കുക്ക്’ എന്നാണ് പറയുക. മയക്ക് മരുന്ന് നിർമാണം നടത്താൻ ഡൽഹി പ്രാന്തപ്രദേശത്തെ മരുന്നു നിർമാണ കമ്പനികൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. പിടിയിലായ റെംഗാര പോൾ (29) നിർമാണത്തിന് നേതൃത്വം നൽകുന്നതിനാൽ ക്യാപ്റ്റൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ റെംഗാര പാസ്പോർട്ട് ഉപേക്ഷിച്ച് മാഫിയ സംഘത്തിൽ ചേരുകയായിരുന്നു. മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലെ മയക്കുമരുന്നുവിതരണവും ഇയാളിലൂടെയാണെന്നാണ് പോലീസ് പറയുന്നത്. ബംഗളൂരുവിൽ മലയാളി വിദ്യാർഥികൾ ഇയാളുടെ വലയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. ഹോസ്റ്റലുകളും കാമ്പസുകളും കേന്ദ്രീകരിച്ചാണ് വിതരണം നടക്കുന്നത്. എളുപ്പത്തിൽ പണം ഉണ്ടാക്കാം എന്നതാണ് വിദ്യാർഥികളെ ഇതിലേക്ക് ആകർഷിക്കുന്നത്. ബംഗളൂരുവിലെ മടിവാള ആഫ്രിക്കൻ വംശജരായ വിദേശികൾ തിങ്ങിപാർക്കുന്ന സ്ഥലമാണ്. ഏറെ…
Read Moreഇന്ത്യ ഇറാനൊപ്പം; ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇബ്രാഹിം റെയ്സി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കും; നരേന്ദ്ര മോദി
ന്യൂഡൽഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും എക്സിലൂടെ മോദി അറിയിച്ചു. ഈ ദു:ഖസമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഇന്ന് രാവിലെയാണ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചത്. വടക്കുപടിഞ്ഞാറൻ ഇറേനിയൻ പ്രവിശ്യയായ ഈസ്റ്റ് അസർബൈജാനിലെ ജോൽഫ നഗരത്തിൽ ഞായറാഴ്ച റെയ്സിയുടെ ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയെന്നാണ് ഇറേനിയൻ മാധ്യമങ്ങൾ അറിയിച്ചത്. ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മാതി അടക്കമുള്ളവരും ഈ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. അയൽ രാജ്യമായ അസർബൈജാനിലെ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം അണക്കെട്ട് ഉദ്ഘാടനംചെയ്തു മടങ്ങുകയായിരുന്നു റെയ്സി. അദ്ദേഹവും അനുചരരും മൂന്നു ഹെലികോപ്റ്ററുകളിലാണ് സഞ്ചരിച്ചത്.…
Read Moreരണ്ടെണ്ണം അടിച്ചതേ ഓർമ്മയുള്ളു..! ദീപുവിന്റെ കളിപിന്നെ പെരുമ്പാമ്പുമായി; വനംവകുപ്പെത്തി വലവിരിച്ച് രണ്ടിനെയും അകത്താക്കി; ഞെട്ടിക്കുന്ന കാഴ്ച അടൂരിൽ
പത്തനംതിട്ട:പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നില്‍ അഭ്യാസപ്രകടനം നടത്തിയ ആള് പിടിയില്‍. അടൂരില്‍ പറക്കോട് സ്വദേശി ദീപുവിനെയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. പറക്കോടുള്ള ബാറിന് മുന്നില്‍വച്ചാണ് ഞായറാഴ്ച വൈകിട്ടോടെ ഇയാള്‍ പാമ്പുമായി അഭ്യാസം നടത്തിയത്. ഇതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തിയ ശേഷം വനംവകുപ്പിനെ വിവരം അറിയിച്ചു. ഇതോടെ വനംവകുപ്പ് സ്ഥലത്തെത്തി ദീപുവിനെയും പാമ്പിനെയും കസ്റ്റഡിയിലെടുത്തു. ബാറിന് സമീപമുള്ള തോട്ടില്‍നിന്നാണ് ഇയാള്‍ക്ക് പെരുമ്പാമ്പിനെ കിട്ടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Read Moreകുറ്റപ്പെടുത്തൽ, സൈബർ ആക്രമണം: നാലാം നിലയിൽനിന്ന് വീണ കുഞ്ഞ് രക്ഷപ്പെട്ട സംഭവം; വിഷാദരോഗത്തിന് ചികിത്സയിലിരിക്കെ അമ്മ ജീവനൊടുക്കി
ചെന്നൈ: ഏഴ് മാസം പ്രായമായ കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിൽ സൈബർ ആക്രമണം താങ്ങാനാവാതെ മാതാവ് ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരിയായ രമ്യ(33)യാണ് വിഷാദ രോഗത്തിന് ചികിത്സയിലിരിക്കെ ജീവനൊടുക്കിയത്. കഴിഞ്ഞ മാസം 28 ന് ആണ് അപ്പാർട്മെന്റിലെ ബാൽക്കണിയിൽ നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ കൈയിൽ നിന്ന് കുഞ്ഞ് താഴേക്ക് വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ 15 മിനിറ്റിലേറെ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ യുവതിക്കെതിരേ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. ബന്ധുക്കളിൽ നിന്ന് കുറ്റപ്പെടുത്തലുകൾ കേട്ടതോടെ രമ്യ വിഷാദത്തിലായി ചികിത്സ തേടിയിരുന്നു. രണ്ടാഴ്ച മുൻപാണ് രമ്യയും രണ്ട് മക്കളും സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. രമ്യയുടെ മാതാപിതാക്കളും ഭർത്താവ് വെങ്കിടേഷും ശനിയാഴ്ച വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വന്നപ്പോഴാണ് മരിച്ച നിലയിൽ രമ്യയെ…
Read Moreപണം വാഗ്ദാനം ചെയ്ത് സാധാരണക്കാരെ വിദേശത്ത് കൊണ്ടുപോകും, അവയവം കവര്‍ന്നശേഷം തുച്ഛമായ തുക നല്കി തിരികെ അയയ്ക്കും, ഒടുവിൽ ഈ അവയവം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ തുകയ്ക്ക് മറിച്ചുവില്‍ക്കും; അവയവക്കച്ചവടത്തിലെ മുഖ്യകണ്ണി പിടിയില്‍
നെടുമ്പാശേരി: ഇന്ത്യയില്‍നിന്ന് ആളുകളെ വിദേശത്തേക്കു കടത്തി അവയവക്കച്ചവടം നടത്തുന്ന റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് വിദേശത്തുനിന്നു മടങ്ങിവരുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ പോലീസ് പിടിയിലായത്. ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ച് വിദേശത്തു കൊണ്ടുപോയി വൃക്കക്കച്ചവടം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇയാളുടെ ഫോണില്‍നിന്ന് അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പോലീസിനു ലഭിച്ചതായാണു റിപ്പോര്‍ട്ട്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റിന്റെ ഏജന്റാണ് ഇയാളെന്നാണു പോലീസ് പറയുന്നത്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് അവരെ വിദേശത്തു കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുന്നത്. അവയവം നല്കുന്നതു നിയമവിധേയമാണെന്നു വിശ്വസിപ്പിച്ചായിരുന്നു ഇടപാട്. ഇരകളെ കുവൈറ്റില്‍ എത്തിച്ചശേഷം അവിടെനിന്ന് ഇറാനിലേക്കു കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയിലാണു ശസ്ത്രക്രിയ നടത്തിയിരുന്നത്. അവയവം കവര്‍ന്നശേഷം തുച്ഛമായ തുക നല്കി ഇരകളെ തിരികെ അയയ്ക്കും. ഇത്തരത്തില്‍ ലഭിക്കുന്ന അവയവം ഇരകള്‍ അറിയാതെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ തുകയ്ക്കു…
Read Moreകാട്ടാനകളുടെ കണക്കെടുക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ; 23 മുതൽ 25 വരെ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ സെൻസസ്
തിരുവനന്തപുരം: വന്യജീവി ആക്രമണം വ്യാപകമായതിനു പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരുമിച്ചു കാട്ടാനകളുടെ കണക്കെടുക്കുന്നു. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ആനകളുടെ സെൻസസ് നടത്തും. 23 മുതൽ 25 വരെയാണ് ആന സെൻസസ്. വന്യജീവി പ്രശ്നം ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിനായി രൂപവത്കരിച്ച അന്തർ സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം പ്രകാരമാണു നടപടി. ഇതുവഴി കേരളത്തിലെ കാട്ടാനകളുടെ എണ്ണം തിട്ടപ്പെടുത്താനാകുമെന്നാണു വനംവകുപ്പ് പറയുന്നത്. കേരളത്തിലെ വനാതിർത്തികളിൽ കാട്ടാനകളുടെ കണക്കെടുക്കുന്ന അതേ ദിവസംതന്നെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും ആനകളുടെ കണക്കെടുക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മൂന്നു മാർഗങ്ങൾ മൂന്നു വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ആനകളുടെ എണ്ണം കണക്കാക്കുന്നത്. ആദ്യദിവസമായ 23ന് നേരിട്ടുള്ള കണക്കെടുപ്പു രീതിയായ ബ്ലോക്ക്കൗണ്ട് രീതിയും 24ന് പരോക്ഷ കണക്കെടുപ്പായ ഡങ്കൗണ്ട് രീതിയുമാ ണ് ഉപയോഗിക്കുക. 25ന് വാട്ടർഹോൾ അല്ലെങ്കിൽ ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയാലാണ്…
Read More