തീവ്രമഴ മുന്നറിയിപ്പ്; മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മൂന്നു ദിവസം അതിശക്തമായ മഴയ്ക്കു സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ തീവ്രമഴ സാധ്യതയെത്തുടർന്ന് മൂന്നു ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണു വിവരം. 30ഓടെ കാലവർഷം എത്തിയേക്കും. ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്തു ലഭിച്ചത്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്കു നിർദേശമുണ്ട്. തിരുവനന്തപുരത്ത് ശക്തമായ മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളം കയറി. അട്ടക്കുളങ്ങര, മുക്കോലയ്ക്കൽ, കുമാരപുരം, ഉള്ളൂർ തുടങ്ങി വിവിധയിടങ്ങളിൽ വെള്ളം കയറി. ചാല കന്പോളത്തിലും നിരവധി കടകളിൽ വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി വ്യാപാരികൾ പറഞ്ഞു. സ്മാർട്ട് റോഡ് നിർമാണത്തിനായി റോഡുകൾ കുഴിച്ചതാണ് തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷമാക്കിയത്. ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള…

Read More

പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വെട്ടിക്കൊല്ലാൻ ശ്രമം; മൂന്ന് ഗുണ്ടകൾ പിടിയിൽ

കായംകുളം: യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടികൊല്ലാൻ ശ്രമിച്ചു. ഗുണ്ടാ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. അരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ട് പോയി കൊല്ലാൻ നോക്കിയത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ പിടിയിൽ. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. മുൻ വൈരാഗ്യം മൂലമാണ് യുവാവിനെ ഇവർ തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ ദിവസം പോലീസും ഗുണ്ടകളും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. സംഘർഷത്തിനിടെ ഗുണ്ടാ നേതാവിന്‍റെ ഫോൺ നഷ്ടപ്പെട്ടത് യുവാവ് പോലീസിൽ ഏൽപ്പിച്ചതാണ് വൈരാഗ്യത്തിന് കാരണം. മർദനമേറ്റ് യുവാവിന്‍റെ വലത് ചെവിയുടെ കേൾവി ശക്തി നഷ്ടമായി. യുവാവിന്‍റെ ഐഫോണും ടൈറ്റാൻ വാച്ചും പ്രതികൾ കവർന്നു. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട്.

Read More

ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായത് 9900 കോടി രൂപ; അന്തംവിട്ട് യുവാവ്

ലക്നോ: അപ്രതീക്ഷിതമായി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് 9900 കോടി രൂപ വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ആരായാലും ഞെട്ടിപ്പോകില്ലേ. അത്തരത്തിൽ ഞെട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഒരു യുവാവ്. ഭാനു പ്രകാശ് എന്ന യുവാവിന്‍റെ അക്കൗണ്ടിലാണ് ഇത്രയും രൂപ അപ്രതീക്ഷിതമായി എത്തിയത്. 9900 കോടി രൂപ അക്കൗണ്ടിൽ ക്രെഡിറ്റായ സന്ദേശം കണ്ട് യുവാവ് ഞെട്ടിപ്പോയി. ഉടൻ തന്നെ യുവാവ് ബാങ്കിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫ്‌റ്റ്‌വെയർ പിഴവ് മൂലമാണ് ഭീമമായ തുക യുവാവിന്‍റെ അക്കൗണ്ടിലേക്ക് എത്തിയതെന്ന് മനസിലായത്. അക്കൗണ്ടിന്‍റെ എൻപിഎ സ്റ്റാറ്റസുമായി ബന്ധിപ്പെട്ടുള്ള സോഫ്റ്റ്‌വെയർ ബഗ് മൂലമാണ് ഈ പിഴവ് വന്നതെന്ന് ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം പറഞ്ഞു. പ്രശ്നം പരിഹരിക്കാനുളള നടപടിയെടുത്തെന്നും ബാങ്ക് അറിയിച്ചു.

Read More

കാലിന് ഇടേണ്ട വലിയ കമ്പി പൊട്ടിയ കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോഴിക്കോട് പയ്യാനയ്ക്ക‌ല്‍ സ്വദേശി അജിത്താണ് പരാതിക്കാരന്‍. അപകടത്തിൽ പരിക്കേറ്റ യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോഴാണ് പിഴവ് സംഭവിച്ചത് മനസിലായത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ അജിത്തിന്‍റെ കൈയിലെ എല്ലു പൊട്ടി. ഉടൻതന്നെ യുവാവിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നു. എന്നാൽ യുവാവിന്‍റെ കൈയിൽ ഇട്ടത് കാലിന് ഇടേണ്ട വലിയ കമ്പിയാണ്. ശസ്ത്രക്രിയയ്ക്കു ശേഷം അജിത്തിന് വേദന ശക്തമായപ്പോഴാണ് ശസ്ത്രക്രിയയിലെ പിഴവ് തിരിച്ചറിഞ്ഞത്. അതിനു പിന്നാലെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്ന് അജിത്തിന്‍റെ കുടുംബം ആരോപിച്ചു. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ തങ്ങള്‍ വാങ്ങി കൊടുത്തിരുന്നു എന്നും, പക്ഷേ അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും യുവാവിന്‍റെ അമ്മ പറഞ്ഞു.

Read More

വിശ്വാസം അതല്ലേ എല്ലാം; ‘കേജ്‌രിവാള്‍ കോണ്‍ഗ്രസിന്‍റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എഎപിയുടെ ബട്ടണ്‍ അമര്‍ത്തും’; രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമെന്ന പ്രഖ്യാപിച്ച് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് സഖ്യകക്ഷികള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ അടയാളമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്. അതിനാൽ താൻ ഈ തെരഞ്ഞെടുപ്പിൽ എഎപിക്കാണ് വോട്ട് ചെയ്യുന്നത്. അരവിന്ദ് കെജ്‌രിവാള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യും എന്ന് രാഹുൽ പറഞ്ഞു. ‘കെജ്‌രിവാള്‍ കോണ്‍ഗ്രസിന്‍റെ ബട്ടണ്‍ അമര്‍ത്തും, ഞാന്‍ എഎപിയുടെ ബട്ടണ്‍ അമര്‍ത്തും’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടുള്ള ഡല്‍ഹിയിലെ റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്‍റെ പ്രസ്ഥാവന. പ്രസംഗത്തിനിടയിൽ രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുൽ വെല്ലുവിളിച്ചു. വെല്ലുവിളിച്ചാലും മോദി താനുമായി സംവാദത്തിന് വരില്ലെന്നറിയാമെന്നും അദ്ദേഹം പരിഹസിച്ചു.

Read More

അതിജീവിതകളെ അപമാനിക്കുന്ന വാർത്തകൾ നൽകരുത്, പരിരക്ഷയും ആത്മവിശ്വാസവും നൽകാൻ പൊതുസമൂഹം തയാറാകണം: പി. സതീദേവി

പറവൂർ: അതിജീവിതകളെ അപമാനിക്കുന്ന തരത്തിൽ വാർത്തകൾ നൽകുന്നത് അവരുടെ ഭാവി ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നതിനാൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. അതിജീവിതകൾക്ക് പരിരക്ഷയും ആത്മവിശ്വാസവും നൽകാൻ പൊതുസമൂഹം തയാറാകണം. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതിയെ പറവൂരിലെ വസതിയിൽ പി. സതീദേവി സന്ദർശിച്ചു. അതിജീവിതകൾക്ക് സംരക്ഷണം നൽകുന്നതിനു പകരം മാനസികമായി തളർത്തി ജീവിതം തകർക്കുന്ന അവസ്‌ഥ ഉണ്ടാകരുത്. പൊതുസമൂഹത്തിന്‍റെ ജാഗ്രത ഇക്കാര്യത്തിൽ പ്രധാനമാണ്. പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയും കുടുംബവും പറയുന്ന കാര്യങ്ങൾ ചാനലുകളിൽ വലിയ വാർത്തയാക്കുന്നത് ശരിയല്ല. പെൺകുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാർത്തകളും വന്നുകൊണ്ടിരിക്കുന്നു. കേസിന്‍റെ തുടരന്വേഷണത്തെ വരെ ഇത് തെറ്റായി ബാധിക്കും. ശാരീരിക പീഡനത്തിന് ശേഷം പെൺകുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഭർത്താവിന് കൂട്ടുനിന്നത് പുരുഷ സുഹൃത്താണ്. പുരുഷ സുഹൃത്ത് രാത്രി സമയത്ത് ആ വീട്ടിൽ…

Read More

ഏപ്രിലിൽ സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 30.34 ലക്ഷം രൂപ; ഓരോ മാസവും ലക്ഷങ്ങൾ മുടക്കി എസികൾ വാങ്ങിച്ചുകൂട്ടി

തിരുവനന്തപുരം: കടുത്ത ചൂടിൽ കേരളം വെന്തുരുകിയപ്പോൾ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ വൈദ്യുതി ഉപയോഗവും കുത്തനെ ഉയർന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തെ സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ ഇനത്തിൽ കനത്ത തുകയാണ് നൽകേണ്ടി വന്നത്. സെക്രട്ടേറിയറ്റിലെ അഞ്ചു കണ്‍സ്യൂമർ നന്പരുകളിലായി 30.34 ലക്ഷം രൂപയുടെ ബില്ലാണ് കെഎസ്ഇബി നൽകിയത്. ചൂട് ഉയർന്നതോടെ കൂടുതൽ എസികൾ വിവിധ ഓഫിസുകളിലായി സ്ഥാപിച്ചതും പ്രവർത്തിപ്പിക്കാതിരുന്ന എയർകണ്ടീഷനുകൾ അടക്കം പ്രവർത്തിപ്പിച്ചതുമാണ് വൈദ്യുതി ബിൽ ഉയരാൻ കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഓരോ മാസവും ലക്ഷങ്ങൾ മുടക്കിയാണ് മന്ത്രിമാരുടെയും ഐഎഎസുകാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫിസുകൾക്കായി എസികൾ വാങ്ങിച്ചുകൂട്ടിയത്. കെഎസ്ഇബി പട്ടം ഓഫിസിൽ നിന്നു ലഭിച്ച ഏപ്രിൽ മാസത്തെ ബില്ല് പ്രകാരം മേയ് 15ന് 30,34,416 രൂപ അനുവദിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ പെയ്തു തുടങ്ങിയതിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനാൽ ഈ മാസത്തെ ബില്ലിൽ കുറവു…

Read More

നാലുവയസുകാരിയുടെ കൈവിരലിന് പകരം നാക്കിൽ ശസ്ത്രക്രിയ ചെയ്ത സംഭവം; ഡോക്ടറുടെ വീഴ്ച ലഘൂകരിച്ച് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നാലുവയസുകാരിയുടെ കൈവിരലിന് പകരം നാക്കിൽ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക‌്ടറുടെ വീഴ്ച ലഘൂകരിച്ച് മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രം സൂപ്രണ്ടിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നുവെന്നും അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും എന്നാല്‍ വിവരം മാതാപിതാക്കേളാട് പറയാതിരുന്നത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. കുട്ടിയുടെ നാവിന് പ്രശ്‌നങ്ങൾ കണ്ടു. എങ്കിൽതന്നെയും അത് ശസ്ത്രക്രിയയ്ക്കു മുന്നേ വാക്കാലെങ്കിലും ബന്ധുക്കളെ അറിയിക്കണമായിരുന്നു. അനുഭവപരിചയമുള്ള ഡോക‌്ടറുടെ ഭാഗത്തുനിന്ന് ഉണ്ടവേണ്ട നടപടിക്രമങ്ങള്‍ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അദ്ദേഹം ഇത്രനാൾ നടത്തിയ സേവന മികവും ശസ്ത്രക്രിയകളും കണക്കിലെടുത്ത് വലിയ നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചികിത്സാ പിഴവിൽ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ അമ്മ രംഗത്തെത്തി. കുഞ്ഞിന്‍റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ആറാം വിരൽ നീക്കുന്നതിനു പകരം കുഞ്ഞിന്‍റെ നാവിന് ശസ്ത്രക്രിയ ചെയ്ത…

Read More

ജോലിക്ക് പോകുന്നതിനെച്ചൊല്ലിയുള്ള തർക്ക; ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു; മൃതദേഹത്തിനൊപ്പം സെൽഫി എടുത്തശേഷം ഭർത്താവ് ജീവനൊടുക്കി

ഗാസിയാബാദ് (യുപി): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹത്തിനൊപ്പം സെൽഫിയെടുത്തശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണു സംഭവം. ഇറ്റാഹ് സ്വദേശികളാണു ദമ്പതികൾ. ഭർത്താവ് കൂലിപ്പണിക്കാരനാണ്. ഭാര്യക്ക് നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ഉണ്ടായിരുന്നു. യുവതി ജോലിക്കു പോകുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വഴക്കുണ്ടായതായി റിപ്പോർട്ടുണ്ട്. സ്കാർഫ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മടിയിലിരുത്തി സെൽഫിയെടുത്ത് ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. യുവാവിന്‍റെ ഇളയ സഹോദരൻ വീട്ടിലെത്തിയപ്പോൾ ഇരുവരുടെയും മൃതദേഹമാണു കണ്ടത്. യുവാവ് തൂങ്ങിമരിച്ചനിലയിലായിരുന്നു.

Read More

ബോംബ് സ്ഫോടനത്തിൽ  മരിച്ചവർക്ക്‌ സ്മാരകം നിർമിച്ച് സിപിഎം; സ്മാരകത്തിന്‍റെ ഉദ്ഘാടനം എം.വി. ഗോവിന്ദൻ നിർവഹിക്കും

കണ്ണൂർ: ബോംബ് സ്ഫോടനത്തിൽ മരിച്ചവർക്ക് പാനൂർ ചെറ്റക്കണ്ടിയിൽ സ്മാരകം നിർമിച്ച് സിപിഎം. 2015ൽ സ്ഫോടനത്തിൽ മരിച്ച സുബീഷ്, ഷൈജു എന്നിവരുടെ സ്മരണയ്ക്കായാണ് സ്മാരക മന്ദിരം നിർമിച്ചത്. ഇരുവരും ബോംബ് നിർമാണത്തിനിടെയാണ് മരിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി ഇരുവരെയും തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവരായിരുന്നു പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ഏറ്റു വാങ്ങിയതും സംസ്കാരമുൾപ്പെടെയുള്ളവയക്ക് നേതൃത്വം നൽകുകയും ചെയ്തത്. പാർട്ടി നേരത്തെ തള്ളിപ്പറഞ്ഞവർക്കാണ് ഇപ്പോൾ പാർട്ടിയുടെ നേതൃത്വത്തിൽതന്നെ സ്മാരകം ഒരുക്കിയിരിക്കുന്നത്. സ്മാരക മന്ദിരത്തിന്‍റെ ഉദ്ഘാടനം 22ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നിർവഹിക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടീസിൽ പറയുന്നത്.

Read More