തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരേ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പദയാത്രയും പ്രതിഷേധവും സംഘടിപ്പിച്ചിട്ടും തെരഞ്ഞെടുപ്പിൽ ഒരക്ഷം മിണ്ടാത്തത് സിപിഎമ്മുമായുള്ള അന്തർധാരയുടെ തെളിവെന്ന് പ്രതിപക്ഷം.കരുവന്നൂർ വിഷയത്തിൽ വൻ പ്രതിഷേധമായിരുന്നു ബിജെപി ഉയർത്തിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ സുരേഷ് ഗോപി രംഗത്തെത്തി വിഷയം ആളികത്തിക്കുകയും കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്രയും സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ഈ വിഷയം ആളിക്കത്തിക്കുമെന്നായിരുന്നു മുന്നറിയിപ്പു നൽകിയത്. പക്ഷേ സിപിഎം ബിജെപിയെ സഹായിക്കാമെന്ന അന്തർധാരയാണ് വിഷയം മുഖ്യ പ്രശ്നമായി ഉയർത്തിക്കാണിക്കാത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ ആരോപണം. ഇത് ഏതാണ്ട് ശരിയാണെന്ന് സംശയമുണ്ടെന്ന് ബിജെപിയിലെ ചില പ്രവർത്തകരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കരുവന്നൂർ വിഷയത്തിന്റെ പേരിൽ സുരേഷ് ഗോപിക്ക് വോട്ട് കിട്ടാനുള്ള നീക്കമാണ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കം വിവിധ ഭാഗങ്ങളിൽ പ്രസംഗിച്ചിരുന്നു. നിരന്തരമായി ഇതാവർത്തിച്ചതോടെ തൃശൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ സുരേഷ് ഗോപിക്ക് വോട്ട്…
Read MoreCategory: Top News
അങ്ങനെയെങ്കിൽ പത്മജയെ എടുക്കില്ലായിരുന്നു; മെമ്പർഷിപ്പ് നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമെന്ന് ബിജെപി നേതാവ് സുരേഷ്ഗോപി
തൃശൂർ: കോണ്‍ഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിക്കില്ലെന്ന അഭ്യൂഹം നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ പ്രചാരണത്തിൽ പങ്കെടുപ്പിക്കേണ്ടെന്ന് ബിജെപി തീരുമാനിച്ചുവെന്ന അഭ്യൂഹം തൃശൂരിൽ ശക്തമായിരുന്നു. അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കിൽ പത്മജയെ പാർട്ടിയിലേക്ക് എടുക്കില്ലായിരുന്നെന്നു തൃശൂർ ലോക്സഭമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. പത്മജയെ പാർട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ കേരളനേതാക്കൾക്ക് ആർക്കും പങ്കില്ല. തന്നെ സ്ഥാനാർഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കിൽ ആ നേതൃത്വം പറയുന്നതാകും താൻ അനുസരിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജ വേണുഗോപാൽ തന്റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്ക്കൊപ്പം പാർട്ടി നിശ്ചയിക്കുന്ന വേദികൾ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമർപ്പണമാണെന്നും സുരേഷ്ഗോപി പറഞ്ഞു.
Read Moreവഴിവിട്ട സമ്മർദങ്ങൾക്ക് കൂട്ടുനിന്നില്ല; ഭരണകക്ഷി നേതാവിന്റെ ഭീഷണിയിൽ വില്ലേജ് ഓഫീസർക്ക് പിടിച്ചുനിൽക്കാനായില്ല; ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിച്ച് മനോജ്
അടൂർ: ജോലി സംബന്ധമായ മാനസിക സമ്മർദത്തിലായിരുന്ന വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കടമ്പനാട് വില്ലേജ് ഓഫീസർ പള്ളിക്കൽ പയ്യനല്ലൂർ ഇളംപള്ളിൽ കൊച്ചുതുണ്ടിൽ മനോജിനെ(47)യാണ് ഇന്നലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സംബന്ധമായി വഴിവിട്ട പല സമ്മർദങ്ങൾക്കും കൂട്ടുനിൽക്കാത്തതാണ് മനോജിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ നേതാവ് മനോജിനെ പലതവണ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇന്നലെ രാവിലെ അധ്യാപികയായ ഭാര്യ സുധീന സ്കൂളിലേക്ക് പോയശേഷമാണ് കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയശേഷം മനോജ് ഫാനിൽ തൂങ്ങിയത്. സർട്ടിഫിക്കറ്റുകൾക്കായിട്ടുള്ള ജോലികൾ തീർക്കാനുണ്ടെന്നും ലാപ്ടോപ്പിൽ വർക്കുകൾ ചെയ്യാനുണ്ടെന്നും ഭാര്യയോട് രാവിലെ പറഞ്ഞിരുന്നു. കടമ്പനാട് വില്ലേജിൽ അമിതമായ ജോലിഭാരമാണ് മനോജ് നേരിടേണ്ടി വന്നിരുന്നതെന്നും ദിനംപ്രതി വിവിധ സർട്ടിഫിക്കറ്റുകൾക്കായി നൂറുകണക്കിന് അപേക്ഷകൾ ഉണ്ടാകുമെന്നും ഇതിനാൽ രാത്രി വൈകിയും പുലർച്ചെയുമൊക്കെ ജോലി ചെയ്യാറുണ്ടെന്നും വീട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ ഓഫീസിലെ ഒരു…
Read Moreആഘോഷങ്ങൾക്ക് ഒരു കുറവും സംഭവിക്കരുത്… ഒരു മാസത്തെ പെൻഷൻ കുടിശിഖ അനുവദിച്ചു; ബാക്കി ആറുമാസത്തെ കുടിശിഖയെക്കുറിച്ച് ധനമന്ത്രിയുടെ ഉറപ്പിങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തെ പണം അനുവദിച്ച് ധനവകുപ്പ്. മാര്‍ച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ മുതൽ പെൻഷൻ വിതരണം കൃത്യമായി നടക്കും. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴി പണം ലഭ്യമാക്കും. മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. കേരളത്തിനുള്ള നികുതി വിഹിതം കേന്ദ്രം നിഷേധിച്ചു. അർഹതപ്പെട്ട തുക കടമെടുക്കൽ പരിധി വെട്ടിക്കുറച്ചും കേരളത്തെ ഞെരുക്കുകയാണ് കേന്ദ്രം. സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്പയ്ക്കും കേന്ദ്രം തടസമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക് ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Read Moreസിഎഎ നിയമം സാമൂഹിക ഐക്യം തകര്‍ക്കും; തമിഴ്നാട്ടില്‍ നടപ്പിലാക്കരുതെന്ന് നടൻ വിജയ്; തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് സ്റ്റാലിന്
ചെന്നൈ: പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടിൽ ഈ നിയമം നടപ്പിലാക്കരുതെന്നും നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ഈ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും സ്റ്റാലിന് വിമര്‍ശിച്ചു. ഇത്രയും നാൾ സിഎഎ ഫ്രീസറില്‍ വച്ചതായിരുന്നു. തെരഞ്ഞെടുപ്പ് ലാഭം മാത്രം മുന്നില്‍ കണ്ടാണ് ഇത് പുറത്തെടുത്തത്. മുങ്ങുന്ന കപ്പലിനെ താങ്ങി നിര്‍ത്താനുള്ള ശ്രമമായേ ഇതിനെ കാണാനാകൂ. മതവികാരം ഉണര്‍ത്തി തെരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും സ്റ്റാലിന് കുറ്റപ്പെടുത്തി.
Read Moreകാട് അരിച്ചുപെറുക്കിയിട്ടും കാണാത്ത മൃതദേഹങ്ങൾ; ശാസ്താംപൂവം ആദിവാസിക്കുട്ടികളുടെ മരണത്തിൽ സംശയങ്ങൾ ബാക്കി
തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ രണ്ടു കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംശയങ്ങൾ ഇപ്പോഴും ബാക്കി. കുട്ടികൾ മരത്തിൽനിന്നു വീണാണ് മരിച്ചതെന്ന് പോലീസ് ആദ്യംതന്നെ സംശയിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനവും ഇതു ശരിവയ്ക്കുന്നതാണ്. മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു കുട്ടികൾ വ്യത്യസ്തത ദിവസങ്ങളിലാണ് മരിച്ചതെന്നും വ്യക്തമായിട്ടുണ്ട്. രണ്ട് കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. 16കാരനായ സജി കുട്ടന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെയും എട്ട് വയസുള്ള അരുണ്‍ കുമാറിന്റെ മൃതദേഹത്തിന് അഞ്ചു ദിവസത്തെയും പഴക്കമുണ്ടെന്നാണ് കണ്ടെത്തൽ. രണ്ട് പേരും ഒരേ ദിവസമല്ല മരിച്ചതെന്ന് ഇതോടെ വ്യക്തമായി.മൃഗങ്ങൾ ആക്രമിച്ച പാടുകളൊന്നും ശരീരത്തിലില്ല. തേനെടുക്കാൻ കയറിയപ്പോൾ മരത്തിൽനിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തേൻ ശേഖരിക്കുന്ന സ്ഥലത്ത് മരത്തിന് താഴെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. തേൻ ശേഖരിക്കുന്നതിനിടെ ഇരുവരും…
Read Moreഎഴുപത്തിയൊന്നുകാരിയുടെ മാലപൊട്ടിച്ചത് സൗഹൃദം സ്ഥാപിച്ചശേഷം; കൂട്ടാച്ചിയേയും കൂട്ടാളിയേയും ഒന്നരവർഷത്തിന് ശേഷം വലയിൽ വീഴ്ത്തിയത് മാവേലിക്കരിയിലെ കിടുക്കാച്ചി പോലീസ്
ആലപ്പുഴ: എഴുപത്തൊന്നുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതികള്‍ പിടിയില്‍. അറുന്നൂറ്റി മംഗലം സ്വദേശിയായ സ്ത്രീയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ചത്. പെരിങ്ങാല വില്ലേജില്‍ മുരുകാലയം വീട്ടില്‍ സതീഷ് എന്നു വിളിക്കുന്ന കൃഷ്ണകുമാര്‍ (36), ചെട്ടികുളങ്ങര ഈരേഴ് വടക്ക് തണല്‍ വീട്ടില്‍ കുട്ടാച്ചി എന്നുവിളിക്കുന്ന സുജിത്ത് (41) എന്നിവരാണ് പിടിലായത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം. അറുന്നൂറ്റിമംഗലം ഭാഗത്ത് പെയിന്റിംഗ് ജോലിക്കു പോയ പ്രതികള്‍ സ്ഥിരമായി സ്ത്രീയുടെ കടയില്‍ കയറുകയും സാധനങ്ങള്‍ വാങ്ങിക്കുകയും ചെയ്ത് അടുപ്പം സ്ഥാപിക്കുകയും സ്ത്രീയുടെ കടയില്‍ ആരുമില്ലാത്ത സമയം നോക്കി ഏഴുമണിക്ക് കടയില്‍ തനിച്ച് നില്‍ക്കുകയായിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. മോഷണം നടത്തിയശേഷം പ്രതികള്‍ മാല കായംകുളത്തുള്ള ഒരു ജ്വല്ലറിയില്‍ വിറ്റിരുന്നു. ശാസ്ത്രീയമാര്ഗങ്ങളിലൂടെയും ആലപ്പുഴ ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെയും മാവേലിക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി…
Read Moreതൃശൂരിൽ മുരളി ജയിക്കുമോ, ജാതകം നോക്കണമെന്ന് പത്മജ; രാഹുൽ മാങ്കുട്ടത്തിന് രാജാവിനേക്കാൾ വലിയ രാജഭക്തി; കൂടുതൽ ചൊറിഞ്ഞാൽ പലതും പുറത്തുപറയുമെന്ന് ബിജെപി നേതാവ് പത്മജ
തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി തന്നെ വിജയിക്കുമെന്ന് പത്മജ വേണുഗോപാല്‍. വടകരയില്‍ മത്സരിച്ചിരുന്നെങ്കില്‍ കെ.മുരളീധരന് ജയിക്കുമായിരുന്നു. തൃശൂരിൽ ജയിക്കുമോയെന്നറിയാൻ ജാതകം നോക്കേണ്ടിവരും. എന്തിനാണ് തൃശൂരില്‍ കൊണ്ട് നിര്‍ത്തിയതെന്ന് മനസിലാകുന്നില്ല. തൃശൂരില്‍ കാലുവാരാന്‍ ഒരുപാട് പേരുണ്ടെന്നും പത്മജ പ്രതികരിച്ചു. തന്നെ രണ്ടാം വട്ടവും പാര്‍ട്ടി തന്നെ തോല്‍പ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് വിടുമെന്ന് തീരുമാനിച്ചിരുന്നു. ഇലക്ഷൻ പ്രചരണത്തിൽ മുരളിയുടെ ഇടവും വലവും നിന്നവർ കാലുവാരിയവരിൽ ഉണ്ടെന്നും അവർ പറഞ്ഞു. ടി.എന്‍.പ്രതാപന് അടക്കമുള്ളവര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ചാനല്‍ ചര്‍ച്ചയിലിരുന്ന് നേതാക്കളായ യൂത്ത് കോണ്‍ഗ്രസുകാരോട് തനിക്ക് പുച്ഛമാണ്. വടകരയില്‍ ഷാഫി പറമ്പിലിനെ നിര്‍ത്തിയത് രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കിട്ടാന്‍ വേണ്ടിയാണെന്ന പത്മജ ആരോപിച്ചു. പാലക്കാട് സീറ്റിന് വേണ്ടിയാണ് രാജാവിനേക്കാള്‍ വലിയ രാജഭക്തി രാഹുല്‍ കാണിക്കുന്നതെന്നും പത്മജ വിമര്‍ശിച്ചു.
Read Moreഓസ്കർ വേദിയിൽ മികച്ച നഗ്നതയ്ക്ക് കൈയടി… മികച്ച കോസ്റ്റിയൂം ഡിസൈനറെ തിരഞ്ഞെടുക്കാൻ നടൻ എത്തിയത് കോസ്റ്റ്യൂം ഇല്ലാതെ..(വീഡിയോ കാണാം)
ഹോളിവുഡ്: ഓസ്കര് പുരസ്കാര പ്രഖ്യാപന വേദിയില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ട് ഡബ്ലൂഡബ്യൂഡബ്യൂ താരവും നടനുമായ ജോണ്‍ സീന. നടന്റെ വരവിനെ നിറഞ്ഞ കൈയടിയോടും ചിരിയോടുമാണ് വേദി വരവേറ്റത്. മികച്ച കോസ്റ്റ്യൂം ഡിസൈനറിന് പുരസ്കാരം നല്‍കാനാണ് സീനയെ അവതാരകനായ ജിമ്മി കിമ്മല്‍ ക്ഷണിച്ചത്. തുടക്കത്തില്‍ വേദിയില്‍ പ്രവേശിക്കാന്‍ മടിച്ച സീനയെ ജിമ്മി കിമ്മലാണ് നിര്‍ബന്ധിച്ച വേദിയിലെത്തിച്ചത്. നോമിനേഷനുകള്‍ എഴുതിയ കാര്‍ഡുകെണ്ട് മുന്‍ഭാഗം മറച്ചാണ് സീന വേദിയില്‍ നിന്നത്. ഒടുവില്‍ ഒരു തുണി എടുത്തുകൊണ്ട് വന്ന് സീനിയുടെ നഗ്നത മറക്കുകയായിരുന്നു.
Read More24 മണിക്കൂറിൽ ചേർന്നത് 30 ലക്ഷം അംഗങ്ങൾ; ഓൺലൈൻ അംഗത്വവുമായി വിജയ്യുടെ പാർട്ടി
ചെന്നൈ: അംഗത്വ വിതരണം ആരംഭിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ 30 ലക്ഷംപേർ പാർട്ടിയിൽ ചേർന്നതായി നടൻ വിജയ്യുടെ തമിഴക വെട്രിക് കഴകം അവകാശപ്പെട്ടു. വിജയ് കഴിഞ്ഞ മാസമാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പ്രത്യേക മൊബൈൽ ആപ് വഴി പാർട്ടിയിൽ അംഗമാകുന്ന കാംപെയ്ൻ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ അംഗമായി വിജയ് ചേർന്നിരുന്നു. എന്നാൽ പ്രവർത്തനം ആരംഭിച്ച് മിനിറ്റുകൾക്കകം ആപ് തകരാറിലായി. ഒരേ സമയം ഒട്ടേറെയാളുകൾ അംഗത്വമെടുക്കാൻ ശ്രമിച്ചതാണ് ഇതിന് കാരണമെന്നും തകരാർ പരിഹരിച്ചതായും ഭാരവാഹികൾ വ്യക്തമാക്കി. തകരാർ പരിഹരിച്ചതിന് പിന്നാലെ 24 മണിക്കൂറിനകം 30ലക്ഷം പേരാണ് അംഗത്വമെടുത്തത്. 2 കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നതെന്നും പാർട്ടി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
Read More