പത്തനംതിട്ട: ഒന്നിനു പകരം മൂന്ന് വോട്ടർ ഐഡികൾ ലഭിച്ച അമ്പരിപ്പിലാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ബെഞ്ചമിൻ. ഒറ്റ തവണ വോട്ടർ ഐഡിക്ക് വേണ്ടി അപേക്ഷിച്ച ബെഞ്ചമിന്‍ ലഭിച്ചത് 3 വോർട്ടേർസ് ഐഡികളാണ്. വോട്ടർ ഐഡിക്കായി ബെഞ്ചമിൻ ആറുമാസം മുമ്പാണ് അപേക്ഷ നൽകിയത്. തപാൽ വഴി ഒന്നരമാസം മുൻപ് ഐഡി കാർഡ് ലഭിച്ചു. എന്നാൽ ദിവസങ്ങൾക്ക് ശേഷം മറ്റൊരു ആവശ്യത്തിനായി ബെഞ്ചമിൻ പോസ്റ്റ് ഓഫീസിൽ എത്തിയപ്പോഴാണ് അധികൃതർ രണ്ട് കാർഡുകൾ കൂടി ഇയാൾക്ക് കൈമാറിയത്. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ഐഡി കാർഡിന്റെ നമ്പറുകൾ വ്യത്യസ്തമാണെന്ന് മനസിലായത്. എന്താണ് സംഭവിച്ചതെന്ന് അറിയാത്ത അവസ്ഥയിലാണ് ബെഞ്ചമിനും കുടുംബവും. അതേസമയം, ഇനിയും വോട്ടർ ഐഡികൾ വരുമോ എന്ന ആശങ്കയും ബെഞ്ചമിനുണ്ട്. ഈ മൂന്ന് കാർഡിൽ ഏത് ഉപയോഗിച്ചാണ് താൻ വോട്ട് ചെയ്യേണ്ടതെന്നും ഇയാൾ ചോദിക്കുന്നു. സംഭവത്തിൽ മേലധികാരികൾക്ക് പരാതി നൽകാനാണ് ബെഞ്ചമിന്റെ തീരുമാനം.…
Read MoreCategory: Top News
വളർത്തിയതും പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചയച്ചതും അമ്മ; സ്വത്തിനായി മകളുടെയും മരുമകന്റെയും ഉപദ്രവം; ജീവിക്കാൻ കോടതികയറി വൃദ്ധമാതാവ്
ചാവക്കാട്: മാതാവിനെ വീട്ടിൽനിന്നു പുറത്താക്കരുതെന്നും ഉപദ്രവിക്കരുതെന്നും മകളോടും ഭർത്താവിനോടും കോടതി. മുല്ലശേരി പാടൂർ പോക്കാക്കിലത്തു കദീജ നൽകിയ കേസിൽ മകൾ ഹസീമ, മരുമകൻ ഷെക്കിർ എന്നിവർക്കെതിരെയാണ് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉത്തരവിട്ടത്. ഭർത്താവിന്റെ മരണത്തെത്തുടർന്നു സ്വന്തം അധ്വാനംകൊണ്ടാണു ഹർജിക്കാരി കദീജ മകൾക്കു വിദ്യാഭ്യാസം നൽകിയതും വിവാഹം നടത്തിയതും. മകൾ ഹസീമയുടെ ആവശ്യങ്ങൾക്കായി പല സാന്പത്തിക ഇടപാ ടുകളിലും ജാമ്യം നില്കാൻ നിർബന്ധിതയാകുകയും തുടർന്നു കിട്ടിയ തുകകളെല്ലാം മകളും മരുമകനും. ചേർന്ന് ധൂർത്തടിച്ച് കളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇത്തരം സാന്പത്തിക ഇടപാടുകൾക്ക് തുടർന്നും ജാമ്യം നിൽക്കാനാവശ്യപ്പെട്ട് മകൾ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ മകളും മരുമകനും ചേർന്നു ശാരീരികയായി പീഡിപ്പിക്കുകയാണെന്നും പരാതിയിൽ പറഞ്ഞു. താത്കാലികമായി വീട്ടിൽ കയറിക്കൂടിയ എതിർകക്ഷികൾ പിന്നിട് ക്രൂരമായി പെരുമാറുകയും ശരീരികോപദ്രവങ്ങളും ചെയ്ത് വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്നാണ് അഡ്വ. സുജിത് അയിനിപ്പുള്ളി…
Read Moreആർസി, ലൈസൻസ് കാർഡുകൾക്കായി പിരിച്ച 146 കോടി എവിടെ? അച്ചടിക്കുടിശിക നൽകാൻ 8.66 കോടി; പണം എവിടെ പോയെന്ന ചോദ്യത്തിനു ഉത്തരമില്ലാതെ വകുപ്പ് മന്ത്രിയും
കണ്ണൂർ: സംസ്ഥാനത്ത് വിതരണം ചെയ്യാൻ കെട്ടിക്കിടക്കുന്ന ആർസി, ലൈസൻസ് കാർഡുകൾക്കായി ഉപഭോക്താക്കളിൽനിന്നു സർക്കാർ പിരിച്ചത് 146 കോടി രൂപ. ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന തപാൽ ചാർജ് ഒഴികെയുള്ള കണക്കാണിത്. എന്നാൽ, ആർസിയും ലൈസൻസ് കാർഡും അച്ചടിച്ചതിന് എട്ടരക്കോടി രൂപ കുടിശിക നൽകാൻ ബാക്കിനിൽക്കുന്നു. കുടിശികയുടെ അഞ്ചിരിട്ടി പിരിച്ചിട്ടും അച്ചടികന്പനിക്ക് നല്‍കാതെ പണം എവിടെ പോയെന്ന ചോദ്യത്തിനു വകുപ്പ് മന്ത്രിക്കുപോലും ഉത്തരമില്ല. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാർ നിയമസഭയിൽ അറിയിച്ചത് 3,80,000 ആർസി ബുക്കുകളും 3,50,000 ലൈസൻസുകളും അച്ചടിച്ച് വിതരണം ചെയ്യാനുണ്ടെന്നാണ്. 2023 ഓഗസ്റ്റ് മുതൽ ഡിസംബർവരെയുള്ള കണക്കാണിത്. കാർഡ് ഒന്നിന് പോസ്റ്റൽ ചാർജ് ഒഴിച്ച് 200 രൂപയാണ് ഉപഭോക്താക്കൾ സർക്കാരിന് നല്‍കുന്നത്. പോസ്റ്റൽ ചാർജായി 45 രൂപയും നല്‍കണം. അതിനാൽ, ആർസി ബുക്കിനായി 76 കോടി രൂപയും ലൈസൻസിനായി 70 കോടി രൂപയുമാണ് ഉപഭോക്താക്കളിൽനിന്നു സർക്കാർ…
Read Moreഇപ്പോ, ശബ്ദം വന്നില്ലോ… പഞ്ചവാദ്യത്തിന് ശബ്ദം പോരെന്നാരോപിച്ച് ക്ഷേത്ര ജീവനക്കാരന് ക്രൂരമര്‍ദനം; മുൻ ഉപദേശക സമിതി സെക്രട്ടറിക്കെതിരെ പരാതി
കൊല്ലം: പഞ്ചവാദ്യത്തിന് ശബ്ദം പോര, ക്ഷേത്ര ജീവനക്കാരനെ തോര്‍ത്തില്‍ കല്ലു കെട്ടി മര്‍ദിച്ചു. ചവറ തേവലക്കര ദേവീക്ഷേത്രത്തിലെ താല്‍ക്കാലിക പഞ്ചവാദ്യ ജീവനക്കാരനായ വേണുഗോപാലിനാണ് മര്‍ദനമേറ്റത്. ക്ഷേത്ര ഉപദേശക സമിതിയുടെ മുന്‍ സെക്രട്ടറിയാണ് വേണുഗോപാലിനെ മര്‍ദിച്ചത്. വേണുഗോപാലിന്റെ പരാതിയില്‍ തെക്കുംഭാഗം പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തില്‍ ശീവേലി ചടങ്ങിന് എത്തിയ പ്രതി പഞ്ചവാദ്യത്തിന് ശബ്ദം കുറഞ്ഞെന്ന് പറഞ്ഞ് മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇയാളുടെ തലയ്ക്കും മുതുകിനും പരിക്കേറ്റു. പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാല്‍ നല്കിയ പരാതിയില്‍ പറയുന്നു. മറ്റ് ക്ഷേത്ര ജീവനക്കാര്‍ എത്തിയാണ് വേണുഗോപാലിനെ ആക്രമണത്തില്‍ നിന്നും രക്ഷപെടുത്തിയത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. ഇതിന് പിന്നില്‍ ഒത്തുകളിയുണ്ടെന്നും ആരോപണമുണ്ട്.
Read Moreകൊല്ലത്തെ ആയുർവേദ ഡോക്ടറുടെ അടുപ്പിൽ മുള്ളൻപന്നി തയാർ; മണം പുറത്തെത്തിയപ്പോഴേക്കും വനപാലകരും അടുക്കളയിലെത്തി; കറിയും ഡോക്ടറേയും കസ്റ്റഡിയിലെടുത്തു…
കൊല്ലം: വാഹനമിടിച്ച് പരിക്കേറ്റ മുള്ളന്‍പന്നിയെ വഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. വീട്ടിലേക്ക് എടുത്തുകൊണ്ടുവന്ന് കൊന്ന് കറിവച്ച് ആയുര്‍വേദ ഡോക്ടര്‍. വാളകം സ്വദേശി പി. ബാജിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കരയിലേക്ക് പോകുമ്പോള്‍ വാളകം മേഴ്സി ആശുപത്രിക്ക് സമീപത്തുവച്ചാണ് ഡോക്ടറുടെ വാഹനം മുള്ളന്‍പന്നിയെ ഇടിച്ചത്. തുടര്‍ന്ന് മുള്ളന്‍പന്നിയെ വാഹനത്തിലിട്ട് വീട്ടിലെത്തിച്ച ഡോക്ടര്‍ കറിവയ്ക്കുകയായിരുന്നു. അഞ്ചൽ വനം റേഞ്ച് ഓഫിസർ അജികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുള്ളൻപന്നിയെ കറിവച്ചതായി കണ്ടെത്തിയത്. ഡോക്ടറുടെ വീട്ടിൽ പരിശോധനയ്ക്കായി എത്തുമ്പോൾ അടുപ്പിൽ കറി തയാറായി കൊണ്ടിരിക്കുകയായിരുന്നുവെന്ന് വനപാലർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മുള്ളൻ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്ന് കണ്ടെത്തി.
Read Moreഭാര്യയ്ക്ക് ജോലിചെയ്യുന്ന സ്ഥാപനത്തിലെ മുതലാളിയുമായി അവിഹിതബന്ധം; ഭർത്താവ് ഭാര്യയുടെ കഴുത്തറുത്ത് കൊന്നു
കോട: ഭാര്യയ്ക്ക് വിവാഹേതര ബന്ധം ആരോപിച്ച് ഭർത്താവ് കഴുത്തറുത്ത് കൊന്നു. രാജസ്ഥാനിലെ കോടയിലാണ് സംഭവം. ടിങ്കു ഭായ് (26) ആണ് ഭർത്താവ് കൈലാഷ് ബഗാറിയുടെ ആക്രമണത്തിൽ മരിച്ചത്. പത്ത് വർഷമായി വിവാഹിതരായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. ഭാര്യ ജോലിചെയ്തിരുന്ന കടയുടമയുമായി ഇവർക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു. കടയുടമയുമായി ഭാര്യ ഫോണിൽ സംസാരിക്കുന്നതിനെ ചൊല്ലി മാസങ്ങളായി ഇവർക്കിടയിൽ പ്രശ്നങ്ങൾ പതിവായിരുന്നു. ഇതേതുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
Read Moreസപ്ലൈകോ സാധനങ്ങൾക്ക് വിലകൂടും; ജനങ്ങളെ ബാധിക്കില്ല, വില വര്‍ധന സപ്ലൈകോയെ രക്ഷിക്കാനെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിനുശേഷമാണ് സപ്ലൈകോ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ധിക്കുക. വിദഗ്ധ സമിതി ശിപാർശ പ്രകാരമാണ് വില വർധന. നേരത്തെ സാധനങ്ങളുടെ വില കൂട്ടാൻ ഇടതുമുന്നണി യോഗത്തിലും ധാരണയായിരുന്നു. സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിലവര്‍ധനയില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. വിലവര്‍ധന സപ്ലൈക്കോയെ രക്ഷിക്കാനുള്ള ചെറിയ നീക്കമാണെന്ന് മന്ത്രി പ്രതികരിച്ചു. കുടിശിക…
Read Moreഎട്ടാം തവണ മത്സരിക്കുന്നതും രണ്ടില ചിഹ്നത്തിൽ; വീണ്ടും വോട്ടുതേടിയെത്തുന്നത് ആത്മവിശ്വാസത്തോടെ; തോമസ് ചാഴികാടന് രാഷ്ട്രദീപികയോട്…
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ഏറിയാല്‍ രണ്ടാഴ്ചമാത്രം. കോട്ടയത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ തോമസ് ചാഴികാടന് ജനസമ്പര്‍ക്കം സജീവമാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം ചെയര്മാന് ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ തിരുനക്കരയില്‍ രണ്ടില വരച്ചാണ് ജോസ് കെ. മാണിയും റോഷിയും ചുവരെഴുത്തു പ്രചാരണത്തിനു തുടക്കമിട്ടത്. ഇന്നലെ കോട്ടയം, കുമരകം, മേലുകാവ്, ഉഴവൂര്‍, കുടമാളൂര്‍ എന്നിവിടങ്ങളില്‍ തോമസ് ചാഴികാടന് വിവിധ പരിപാടികളില്‍ പങ്കെടുത്തു. മണ്ഡലത്തിലുടനീളം പ്രവര്‍ത്തകര്‍ ചുവരെഴുതാനുള്ള ഒരുക്കത്തിലാണ്. ഇന്നും രാവിലെ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പര്യടനത്തിലാണ്. വൈകുന്നേരങ്ങളില്‍ നടക്കുന്ന എല്‍ഡിഎഫിന്റെ ബൂത്തുതല യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ തോമസ് ചാഴികാടന് 1.7 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കഴിഞ്ഞ 10നു എല്‍ഡിഎഫ് യോഗം ചേര്‍ന്നു കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കിയിരുന്നു. തോമസ് ചാഴികാടന് രാഷ്ട്രദീപികയോട് കാലുമാറ്റ ആരോപണത്തിനു…
Read Moreഭാര്യയുമായി അകന്നുകഴിഞ്ഞ യുവാവ് കുറ്റിക്കാട്ടിൽ മരിച്ചനിലയിൽ; ഒരു കാലും രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടനിലയിൽ; പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്…
ചാത്തന്നൂർ: ആൾ താമസമില്ലാത്ത കാട് നിറഞ്ഞ പുരയിടത്തിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ അസ്വഭാവികതയില്ലെന്നാണു പ്രാഥമിക നിഗമനമെന്ന് പോലീസ്. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചാത്തന്നൂർ ചിറക്കര ഉളിയനാട് കോളനിയിൽ പൊയ്കയിൽ സന്തോഷ് ഭവനിൽ ഷിജു(38) വിന്റെ മൃതദേഹമാണ് പുരയിടത്തിൽനിന്നു കണ്ടെത്തിയത്. ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് റോഡിലൂടെ പോയവർ സംശയത്തെ തുടർന്ന് പുരയിടത്തിൽ കയറി നോക്കിയപ്പോഴാണ് കുറ്റിക്കാട്ടിൽമൃതദേഹം കണ്ടത് തുടർന്ന് നാട്ടുകാർ വസ്തു ഉടമസ്ഥനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ചാത്തന്നൂർ പോലീസ് സ്ഥലത്തെ ത്തി മൃതദേഹ പരിശോധന നടത്തി. അഞ്ചു ദിവസത്തോളം പഴക്കം തോന്നിക്കും. ശരീരാവയവങ്ങൾ നായകളോ കുറുക്കന്മാരോ കടിച്ചുകീറിയ നിലയിലായിരുന്നു. ഒരു കാലും കാൽ പാദവും രണ്ട് കൈപ്പത്തികളും ഇല്ലായിരുന്നു. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നായ മൃതദേഹം കിടന്ന സ്ഥലത്തു നിന്നും ടാർ ചെയ്തറോഡു വരെ…
Read Moreഭിക്ഷാടനത്തിന് മക്കളെയും കൂടെക്കൂട്ടി; 45 ദിവസങ്ങൾക്കൊണ്ട് യുവതി സമ്പാദിച്ചത് 2.5 ലക്ഷം രൂപ; രാജസ്ഥാനിൽ യുവതിക്ക് ഇരുനിലവീടും ഭൂമിയും
ഭോപ്പാൽ: ഇൻഡോറിലെ തെരുവിൽ ഭിക്ഷ യാചിക്കാൻ എട്ട് വയസുള്ള മകളെയും രണ്ട് ആൺമക്കളെയും കൂടെക്കൂട്ടിയ സ്ത്രീ 45 ദിവസം കൊണ്ട് സമ്പാദിച്ചത് 2.5 ലക്ഷം. നഗരത്തിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 150 ഓളം പേരുടെ സംഘത്തിലെ അംഗമായ യുവതിയുടെ കുടുംബത്തിന് രാജസ്ഥാനിൽ ഭൂമിയും ഇരുനില വീടും ഉണ്ടെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ഒരു എൻജിഒ അവകാശപ്പെട്ടു. ഇൻഡോർ-ഉജ്ജയിൻ റോഡിലെ ലുവ്-കുഷ് ഇന്റർസെക്ഷനിൽ ഭിക്ഷാടനം നടത്തുന്ന ഇന്ദ്ര ബായി എന്ന സ്ത്രീയെ അടുത്തിടെ കണ്ടെത്തുമ്പോൾ അവരുടെ കൈവശം 19,200 രൂപയോളം പണം കണ്ടെത്തിയെന്ന് ഇൻഡോറിനെ യാചക രഹിത നഗരമാക്കാൻ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രവേഷ് എന്ന സംഘടനയുടെ പ്രസിഡന്റ് രൂപാലി ജെയിൻ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ 45 ദിവസത്തിനുള്ളിൽ താൻ ഭിക്ഷയായി 2.5 ലക്ഷം രൂപ സമ്പാദിച്ചതായും അതിൽ ഒരു ലക്ഷം രൂപ ഭർത്താവിന് അയച്ചുകൊടുത്തതായും 50,000 രൂപ ബാങ്ക് അക്കൗണ്ടിൽ…
Read More