തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് ഷെൽ കന്പനിയാണോ എന്നു പരിശോധിക്കാൻ എറണാകുളം രജിസ്ട്രാർ ഓഫ് കന്പനീസ് (ആർഒസി) നിർദേശം. ഇതു സംബന്ധിച്ചു വിശദ പരിശോധന വേണമെന്നും ശിപാർശ ചെയ്യുന്നു. മാസപ്പടി ഇടപാടുകൾ സംബന്ധിച്ച് ആർഒസി ഉന്നയിച്ച ചോദ്യങ്ങൾക്കു കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ മറുപടി അവ്യക്തമാണ്. എക്സാലോജികും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെഎസ്ഐഡിസി) കണക്കു പുസ്തകങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിഎംആർഎല്ലിൽ 13.4 ശതമാനം ഓഹരിയുള്ള കെഎസ്ഐഡിസിയെ പ്രത്യക്ഷമായും അതുവഴി സിഎംആർഎല്ലിനെ പരോക്ഷമായും നിയന്ത്രിക്കുന്നതു മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബംഗളൂരു ആർഒസിയുടെ റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലുമായുള്ള ഇടപാടിലും വിശദ അന്വേഷണം ആവശ്യമാണ്. എക്സാലോജിക്- സിഎംആർഎൽ ഇടപാടിന്റെ കാലത്തു പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി.
Read MoreCategory: Top News
കരുണാനിധിയുടെ മകന്റെയും മരുമകളുടെയും കൊടിയ പീഡനക്കഥ; മുളകുവെള്ളം കലക്കി കുടിപ്പിക്കും, വയർ എരിഞ്ഞ് കരഞ്ഞാലും വെള്ളം തരില്ല, സിഗരറ്റ് കുത്തി ശരീരമാകെ പൊള്ളിക്കും
ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയിലെ മുതിർന്ന എംഎൽഎ ഐ. കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരേ ഗുരുതര ആരോപണവുമായി ദളിത് കുടുംബം രംഗത്ത്. എംഎൽഎയുടെ മകനും ഭാര്യയ്ക്കും ഒപ്പം വീട്ടുജോലിക്ക് നിന്ന പെൺകുട്ടി കൊടിയ ശാരീരിക പീഡനത്തിന് ഇരയായെന്നാണ് പരാതി. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ദമ്പതികൾ മുളകുവെള്ളം നിർബന്ധിച്ച് കുടുപ്പിച്ചുവെന്നും സിഗരറ്റ് കത്തിച്ച് ശരീരത്താകെ പൊള്ളിച്ചുവെന്നുമാണ് പരാതി. പീഡന വിവരം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും സമ്മതിക്കാതെയാണ് പീഡനം തുടർന്നതെന്നാണ് പെൺകുട്ടിയുടെ പരാതി. മുളകുവെള്ളം കുടിച്ചു വയറെരിഞ്ഞ് കരഞ്ഞാലും വെള്ളം കുടിക്കാൻ അനുവദിക്കില്ലെന്നും പതിവായി ഉപദ്രവിക്കുമായിരുന്നുവെന്നും പരാതിയുണ്ട്. സംഭവത്തിൽ ദമ്പതികൾക്കെതിരേ പോലീസ് കേസെടുത്തതോടെ ഡിഎംകെ പ്രതിരോധത്തിലായി. പരാതി ഉന്നയിച്ച പെൺകുട്ടിയുടെ ശരീരത്താകെ പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുന്ന പെൺകുട്ടി പരിശീലനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വീട്ടു ജോലിക്കിറങ്ങിയത്. ഒരു…
Read Moreമന്ത്രിമാർക്ക് കൃഷ്ണൻകുട്ടി മന്ത്രിയുടെ ‘സ്റ്റഡി ക്ലാസ്’; അധികാരം കിട്ടിയാൽ യജമാനനാണെന്ന് കരുതരുത്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവിധ കോണുകളിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ മന്ത്രിമാർക്ക് ഉപദേശവുമായി മുതിർന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി രംഗത്ത്. അധികാരം കിട്ടിയാൽ യജമാനനാണെന്ന ധാരണ മന്ത്രിമാർക്കുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുത്തവരാണെന്ന ബോധ്യം മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഉണ്ടാകണം. അധികാരം ഇന്ന് വരും നാളെ പോകുമെന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണം. ജനങ്ങൾക്ക് എല്ലാവർക്കും കൂടി അസംബ്ലിയിലേക്ക് പോകാൻ കഴിയില്ലെന്നും അതിനായി അവർ തെരഞ്ഞെടുത്ത് അയച്ച വ്യക്തികളാണ് നാം എന്ന ചിന്ത വേണമെന്നും കൃഷ്ണൻകുട്ടി ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ വിവിധ കോണുകളിൽ നിന്നും മുഖ്യമന്ത്രിക്കെതിരേ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. എം.ടിയുടെ വിമർശനങ്ങൾ പിണറായിയെ ഉദ്ദേശിച്ചല്ലെന്ന പ്രതിരോധം മന്ത്രിമാരും എൽഡിഎഫ് നേതാക്കളും ഉയർത്തിയെങ്കിലും വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയി. എം.ടിയുടെ വിമർശനങ്ങളോട് മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Read Moreശ്രീരാമ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചു; ആചാരത്തിന്റെ ഭാഗമായി ബ്രാഹ്മണർക്ക് വസ്ത്രം നല്കി; പ്രതിഷ്ഠാദിനത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് അവധി
അയോധ്യ: പ്രതിഷ്ഠാ ദിനത്തിനു മൂന്നു ദിവസം മാത്രം ബാക്കിനില്‍ക്കെ അയോധ്യയിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന പുതിയ രാമവിഗ്രഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ ഉച്ചയോടെ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ച വിഗ്രഹത്തിന്റെ ചിത്രമാണു പുറത്തുവന്നത്. വിഗ്രഹം വെള്ളത്തുണികൊണ്ടു മൂടിയിരിക്കുകയാണ്. മൈസൂരു സ്വദേശിയായ ശില്പി അരുണ്‍ യോഗിരാജ് രൂപകല്പന ചെയ്ത വിഗ്രഹത്തിന് 51 ഇഞ്ച് ഉയരമുണ്ട്. പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തിൽ രാമവിഗ്രഹം ശ്രീകോവിലില്‍ സ്ഥാപിച്ചതായി പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പുരോഹിതന് അരുണ്‍ ദീക്ഷിത് പറഞ്ഞു. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണു “പ്രധാന സങ്കല്‍പ്പ് ‘ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ ബ്രാഹ്മണര്‍ക്ക് “വസ്ത്രങ്ങള്‍’ നല്കുന്നതുപോലുള്ള മറ്റ് ആചാരങ്ങളും നടത്തി. 22നു നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിനു പിന്നാലെ തൊട്ടടുത്ത ദിവസംതന്നെ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറക്കുമെന്നാണ് പ്രതീക്ഷ. പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പ്രതിഷ്ഠാ ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍…
Read Moreമെട്രോയും വിഴിഞ്ഞവും വന്നത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നതിനാൽ; ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് ശശി തരൂര്‍
കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍ എംപി. ഓള് ഇന്ത്യ പ്രഫഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ ചാണ്ടി: ഒരു നിഷ്കാമ കര്‍മയോഗി’എന്ന പുസ്തകം എറണാകുളം സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തില്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും നടപ്പിലായത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നതിനാലാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു സ്റ്റാര്‍ട്ട് അപ്പ് പോളിസി പ്രഖ്യാപിച്ചത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന അവസരത്തിലായിരുന്നു. ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കും ഡോ. മറിയ ഉമ്മനും നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. പ്രമുഖരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകം എഡിറ്റ് ചെയ്തത് ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഡ്വ. പി.എസ്. ശ്രീകുമാറാണ് . എഐപി സി സംസ്ഥാന പ്രസിഡന്റ് ഡോ. എസ്.എസ്. ലാല്‍ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, എറണാകുളം ഡിസിസി പ്രസിഡന്റ്…
Read Moreകേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിപക്ഷവും പുരുഷന്മാർ; ഇതിൽ 54.6 ശതമാനം യുവാക്കളും അവിവാഹിതർ; പഠനത്തിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും പുരുഷന്മാർ. പതിനെട്ടു മുതൽ 45 വരെ പ്രായമുള്ളവരിൽ അഞ്ചു വർഷത്തിനിടെ നടന്ന ആത്മഹത്യകൾ പഠനവിധേയമാക്കിയതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കേരള സംസ്ഥാന യുവജന കമ്മീഷനാണ് പഠനം നടത്തിയത്. ആത്മഹത്യ ചെയ്തവരിൽ 79.6 ശതമാനവും പുരുഷന്മാരായിരുന്നു. സ്ത്രീകൾ 20.4 ശതമാനം. പുരുഷന്മാരിൽ 84.5 ശതമാനവും 31 നും 35 നുമിടയിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ സ്ത്രീകളിൽ 39.7 ശതമാനവും 18-20 പ്രായത്തിൽ പെട്ടവരാണ്. താഴ്ന്ന വിദ്യാഭ്യാസമുള്ളവർക്കിടയിലാണ് ആത്മഹത്യ കൂടുതലായി കണ്ടത്. തൊഴിൽരഹിതരേക്കാൾ തൊഴിൽ ചെയ്യുന്നവരാണ് കൂടുതൽ ആത്മഹത്യ ചെയ്തത്. ഇവരിൽ 60 ശതമാനവും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരായിരുന്നു. രാജ്യത്ത് ആത്മഹത്യകൾ കൂടുതലും വിവാഹിതരായവർക്കിടയിലാണെങ്കിൽ കേരളത്തിൽ അവിവാഹിതരായ യുവാക്കളാണ് ആത്മഹത്യ ചെയ്തവരിൽ 54.6 ശതമാനവും. ഒബിസി വിഭാഗത്തിനിടയിലാണ് ആത്മഹത്യ കൂടുതലായി കണ്ടത്-52.9 ശതമാനം. പട്ടികജാതി, പട്ടികവിഭാഗക്കാർ 23.8 ശതമാനവും ജനറൽ വിഭാഗത്തിൽ പെട്ടവർ 23.4…
Read Moreആരാണ് ടീച്ചറമ്മ, ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല, അവരവരുടെ പേര് വിളിക്കുന്നതാണ് ഉചിതം; കെ.കെ.ഷൈലജയ്ക്കെതിരേ ഒളിയമ്പുമായി ജി.സുധാകരൻ
തിരുവനന്തപുരം: മുൻമന്ത്രി കെ.കെ. ഷൈലജയ്ക്കെതിരേ ഒളിയമ്പുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ രംഗത്ത്. ആരാണ് ടീച്ചറമ്മ എന്നായിരുന്നു സുധാകരന്റെ ചോദ്യം. ഒരു അമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അവരുടെ പേര് പറയുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച തിരുവല്ലയിൽ കേരള കോൺഗ്രസ്-ജോസഫ് വിഭാഗം നേതാവ് ജോസഫ് എം. പുതുശേരിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ജി. സുധാകരന്റെ പരാമർശമുണ്ടായത്. ഒരു പ്രത്യേക വ്യക്തി മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ല. കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പുസ്തകം പ്രകാശനം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിയമസഭാ പ്രസംഗങ്ങളെ പ്രശംസിക്കാൻ തയാറായ സുധാകരൻ പുസ്തകത്തിൽ ഇടത് സർക്കാരിന്റെ സത്യപ്രതിജ്ഞയില്‍ മന്ത്രിമാരെക്കുറിച്ചു പറയുന്ന ഭാഗത്ത് കെ.കെ. ഷൈലജയെ ടീച്ചറമ്മ എന്ന് വിശേഷിപ്പിച്ചതാണ് പ്രകോപിപ്പിച്ചത്. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. നല്ലതുപോലെ സംസാരിക്കുന്നതല്ല മന്ത്രിസ്ഥാനം ലഭിക്കുന്നതിനുള്ള യോഗ്യത. മന്ത്രിയാകണമെങ്കിൽ…
Read Moreഊരൂം തോറും കേസെടുത്തെടുത്ത് പോലീസ്… ജയിലിന് മുന്നിലെ സ്വീകരണം; രാഹുല്‍ മാങ്കൂട്ടത്തിലിനും എംഎല്‍എമാര്‍ക്കുമെതിരേ കേസ്
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിന് മുന്നിലെ ആഹ്ലാദപ്രകടനത്തില് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും എംഎല്‍എമാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 50ല്‍ അധികം പേര്‍ക്കെതിരെയാണ് കേസ്. ഗതാഗത തടസമുണ്ടാക്കിയതിനും ജയില്‍ ഉദ്യോഗസ്ഥരുടെ സംഘടനയുടെ ബോര്‍ഡ് നശിപ്പിച്ചതിനുമാണ് കേസ്. അന്യായമായി സംഘം ചേരല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. സെക്രട്ടറിയേറ്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ രാഹുല്‍ കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. എട്ട് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ രാഹുലിന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു.
Read Moreഇന്ധനവിലയിൽ കൊള്ളയടി; സാമ്പത്തിക വർഷത്തിൽ എണ്ണക്കമ്പനി കളുടെ ലാഭം 75,000 കോടി; 47.35 രൂപയുള്ള പെട്രോളിന്റെ വില 107.8 രൂപയിലേക്കെത്തുന്ന കണക്കിങ്ങനെ…
കോഴിക്കോട്: 2023-24 സാന്പത്തിക വർഷത്തിൽ മൂന്നാം പാദ ത്തിൽ എണ്ണക്കന്പനികളുടെ ലാഭം 75,000 കോടി കടക്കുമെന്ന കണക്കുകൾ പുറത്തു വന്നിട്ടും വില കുറയ്ക്കാതെ കന്പനികളും സർക്കാരും. പെട്രോൾ ലിറ്ററിന് 10 രൂപയോളവും ഡീസലിന് അഞ്ചു രൂപയോളവും ഇപ്പോൾ എണ്ണക്കന്പനികൾക്കു ലാഭമുണ്ടെന്നാണ് കണക്ക്. 2022 മാർച്ച് ഏഴിന് സമീപകാലത്ത് ഏറ്റവും വലിയ വിലയായ 123 ഡോളർ ബാരലിന് രേഖപ്പെടുത്തിയിരുന്നു.എന്നാൽ 2023 ഡിസംബറിൽ ഇത് വെറും 73 ഡോളറായി കൂപ്പുകുത്തിയിട്ടും സർക്കാർ ഇതുവരെ വിലകുറയ്ക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. 77. 9 ഡോളറാണ് ഇന്നത്തെ ബെന്റ് ക്രൂഡ് വില. പലവട്ടം എണ്ണക്കന്പനികളുമായി ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പു വരെ കൊള്ള തുടരാനാണ് കേന്ദ്ര നീക്കം. വരുമാന നേട്ടമുള്ളതിനാൽ സംസ്ഥാനത്തിനും വില കുറയ്ക്കുന്നതിനോട് താത്പര്യമില്ല. വാസ്തവത്തിൽ പെട്രോളിന് ഇപ്പോൾ വെറും 47.35 രൂപ മാത്രമേ എല്ലാ ചെലവും കൂടി കൂട്ടിയാൽ ആകുന്നുള്ളൂ.…
Read Moreമദ്യം തലയ്ക്ക് പിടിച്ചപ്പോൾ യാത്രക്കാരന് കടിക്കാൻ തോന്നിയത് എയർ ഹോസ്റ്റസിനെ; അമ്പത്തഞ്ചുകാരന്റെ പ്രവൃത്തിയിൽ പിന്നീട് സംഭവിച്ചതിങ്ങനെ…
ടോക്കിയോ: മദ്യപിച്ചു ലക്കുകെട്ട യാത്രക്കാരൻ എയർ ഹോസ്റ്റസിനെ കടിച്ചതിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. ജപ്പാനിലെ ടോക്കിയോയിൽനിന്ന് അമേരിക്കയിലേക്കു പറന്ന എഎൻഎ (ഓൾ നിപ്പോൻ എയർവേസ്) വിമാനത്തിലായിരുന്നു സംഭവം. അന്‍പത്തഞ്ചുകാരനായ അമേരിക്കൻ പൗരനാണ് എയർ ഹോസ്റ്റസിന്റെ കൈയിൽ കടിച്ചത്. ഇയാൾ നന്നായി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൈലറ്റ് വിമാനം ടോക്കിയോയിൽ തിരിച്ചിറക്കി. അക്രമിയെ പോലീസനു കൈമാറി. ഉറക്കഗുളിക കഴിച്ചതിനാൽ ഒന്നും ഓർമയില്ലെന്നാണ് അക്രമി പോലീസിനോടു പറഞ്ഞത്.
Read More