വണ്ടിപ്പെരിയാർ: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടുതിനു പിന്നാലെ കോടതി വരാന്ത സാക്ഷിയായത് കുഞ്ഞിന്റെ മാതാപിതാക്കളുടെ നിലവിളിക്കാണ്. ‘എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല’എന്നുറക്കെ അലമുറയിട്ട് കുഞ്ഞിന്റെ അമ്മയുടെ കരച്ചിൽ കേട്ട് നിൽക്കാൻ മാത്രമെ മറ്റുള്ളവർക്കായുള്ളു. 12 വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമനയെ നിർദാർഷണ്യം പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയ പ്രതി അർജുൻ ഇന്ന് കോടതിക്ക് കുറ്റക്കാരനല്ല. പ്രതിക്കെതിരെയുള്ള കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടി കോടതി പ്രതിയെ വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ഈ ഒരു ദിവസത്തിനു വേണ്ടി കണ്ണും നട്ട് അക്ഷമരായി കാത്തു നിന്ന മാതാപിതാക്കളെ തേടിയെത്തിയത്…
Read MoreCategory: Top News
മകളെ മാപ്പ്… ഇടുക്കിയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അര്‍ജുനെ വെറുതെ വിട്ടു
വണ്ടിപ്പെരിയാർ: ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. പ്രതിക്കെതിരെയുള്ള കൊലപാതകം, ബലാത്സംഗം എന്നീ കുറ്റങ്ങൾ തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. കട്ടപ്പന അതിവേഗ സ്പെഷൽ കോടതി ജഡ്ജി വി. മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയത്. കളിച്ചുകൊണ്ടിരുന്ന സമയത്ത് കുഞ്ഞിന്റെ കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിന് ഇര ആയെന്ന് മനസിലായത്. തുടർ അന്വേഷണത്തിലാണ് പ്രതി അർജുൻ ആണെന്ന് തിരിച്ചറിഞ്ഞത്. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ…
Read Moreനരഭോജി കടുവയെ തിരിച്ചറിഞ്ഞു; യുവാവിനെ കൊന്നത് 13 വയസുള്ള ആൺ കടുവ; വെടിവച്ച് കൊല്ലാനുള്ള നടപടികളുമായി മുന്നോട്ട്; മന്ത്രി എ. കെ ശശീന്ദ്രൻ
വയനാട്: ആക്രമകാരിയായ നരഭോജി കടുവയെ വനം വകുപ്പ് തിരിച്ചറിഞ്ഞു. കടുവയെ വെടിവച്ചുകൊല്ലാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ ഡാറ്റ ബേസിൽ ഉൾപ്പെട്ട 13 വയസ് പ്രായമുള്ള ഡബ്ലു ഡബ്ലു 45 എന്ന ഇനത്തിൽപെട്ട ആൺ കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവ സെൻസസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തിലുള്ള ഈ കടുവയെ കണ്ടെത്തി ലിസ്റ്റ് ചെയ്തിരുന്നു. നരഭോജി കടുവയാണെന്ന് തിരിച്ചറിഞ്ഞതിനാൽ വെടിവച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിട്ടുണ്ട്. കടുവ നിരീക്ഷണത്തിലാണ്. 25 ക്യാമറകളും രണ്ട് കൂടും ഇതിനായി ഒരുക്കിയിട്ടുണ്ട്. പൂതാടി മൂടക്കൊല്ലിയിൽ മരോട്ടിപ്പറമ്പിൽ പ്രജീഷ് (36) എന്ന ക്ഷീരകർഷകൻ സ്വകാര്യഭൂമിയിൽ പുല്ലരിയാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ മൃതദേഹം കണ്ടെത്തിയത്.
Read Moreപണത്തിന്റെ ബുദ്ധിമുട്ട് ആഘോഷത്തിന് തടസമാവരുത്; ഗവർണറുടെ ക്രിസ്മസ് വിരുന്നിന് ഏഴു ലക്ഷം രൂപ അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്രിസ്മസ് വിരുന്നിന് തുക അുവദിച്ച് സംസ്ഥാന സർക്കാർ. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടയിലാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഏഴു ലക്ഷം രൂപ അനുവദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു രാജ്ഭവനിൽ പൗര പ്രമുഖർക്കുള്ള ക്രിസ്മസ് വിരുന്ന് നടന്നത്. അതേസമയം സംസ്ഥാനത്തെ ഒരു കാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്തെന്നും 16 ന് കോഴിക്കോടെത്തുന്ന താൻ 18 വരെ സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ താമസം കാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
Read Moreഅയ്യോ, പോത്തുംകാല്, പേടിയാവുന്നു… നവകേരള വേദിയുടെ സമീപമുള്ള ഇറച്ചിക്കടകള്‍ മൂടിയിടാന്‍ നിര്‍ദേശം; പ്രതിഷേധവുമായി വ്യാപാരികള്‍
ആലപ്പുഴ: കായംകുളത്ത് നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപമുള്ള ഇറച്ചിക്കടകള്‍ മൂടിയിടാന്‍ നിർദേശവുമായി നഗരസഭാ ആരോഗ്യവിഭാഗം. വേദിയുടെ 50 മീറ്റര്‍ അകലെയാണ് ഇറച്ചി മാര്‍ക്കറ്റ്. സദസ് നടക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ കടകള്‍ മൂടിയിടാനാണ് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിപാടിക്കെത്തുന്ന ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതുകൊണ്ടാണ് കടകള്‍ മൂടിയിടാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിശദീകരണം. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ഇറച്ചി വ്യാപാരികള്‍ രംഗത്തെത്തി. കടകള്‍ മൂടിയിട്ടാല്‍ കച്ചവടം എങ്ങനെ നടക്കുമെന്നാണ് വ്യാപാരികള്‍ ഉന്നയിക്കുന്ന ചോദ്യം. കച്ചവടം മുടങ്ങുന്നതിനാല്‍ നിര്‍ദേശം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കായംകുളത്തെ നവകേരള സദസ് നടക്കുന്ന വേദിക്ക് സമീപത്തെ ഹോട്ടലുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പാചകവാതകം ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം.
Read Moreപഴയ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പുതിയ മന്ദിരത്തിലും ആക്രമണം; ഏകാധിപത്യം അനുവദിക്കില്ലെന്ന മുദ്രാവാക്യം; രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി: ലോക്സഭയിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശക ഗാലറിയിൽ നിന്ന് പ്രതിഷേധവുമായി രണ്ടുപേർ നടുത്തളത്തിലേക്ക് ചാടി. ഉച്ചയ്ക്ക് 1.02 ന് ലോക്സഭയിലെ ശൂന്യവേളയ്ക്കിടെയാണ് സംഭവമുണ്ടായത്. രണ്ടുപേർ മഞ്ഞപ്പുക വമിക്കുന്ന ക്യാനുകളുമായി സന്ദർശക ഗാലറിയിൽ നിന്ന് ചാടുകയായിരുന്നു. സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലേക്ക് ചാടിയവർ എംപിമാരുടെ ഇരിപ്പിടങ്ങൾക്കു മുകളിലൂടെ ചാടി പുകപടർത്തി. സ്പീക്കറുടെ ചേംബർ ലക്ഷ്യമാക്കി ഓടിയ ഇരുവരെയും എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കീഴടക്കിയത്. ഇരുവരെയുംകൂടാതെ ഒരു പുരുഷനെയും സ്ത്രീയെയും പാർലമെന്റിനു പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ഇരുവരുടെയും കൈയിൽ നിന്നും പുക വമിക്കുന്ന ക്യാൻ കണ്ടെടുത്തു. പാർലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ടുമണിവരെ സഭ നിർത്തിവച്ചു. സംഘർഷത്തിന് ശേഷം സന്ദർശക പാസ് കണ്ടെടുത്തതായും അത് നൽകിയത് ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസാണെന്നും ബിഎസ്പി…
Read Moreഅശ്ലീല വീഡിയോ സന്ദേശം; മാപ്പു പറഞ്ഞ് യുവാവ്; നിയമപരമായി മുന്നോട്ടുപോകുമെന്ന് അരിത ബാബു
കായംകുളം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവിനു വിദേശനമ്പറിൽനിന്നു മൊബൈല്‍ ഫോണിലേക്ക് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ അയച്ചത് പ്രവാസിയായ മലപ്പുറം അമരമ്പലം സ്വദേശി ഷമീർ ആണെന്നു കണ്ടെത്തി. ഇയാൾക്കെതിരേ അരിത ബാബു കായംകുളം ഡിവൈഎസ്പി ഓഫീസില്‍ പരാതിയും നല്കി. അതിനിടെ ഇയാൾ മാപ്പുപറഞ്ഞ് തടിയൂരാൻ ശ്രമവും തുടങ്ങി. ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ കണ്ടപ്പോൾ വീഡിയോ കോൾ ചെയ്തു നോക്കിയതാണെന്നും ആളുമാറിയാണ് സന്ദേശം അയച്ചതെന്നും അതിനാൽ മാപ്പ് പറയുന്നു എന്നുമാണ് ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്. മാപ്പ് പറയുന്ന സന്ദേശങ്ങളും വീഡിയോയും ഇയാൾ അരിതയുടെ ഫോണിൽ വാട്സാപ്പ് മുഖേന നൽകിയിട്ടുമുണ്ട്. എന്നാൽ മാപ്പുപറച്ചിലിൽ കാര്യമില്ലെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അരിത രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞദിവസം വിദേശനമ്പരില്നിന്ന് അരിത ബാബുവിന്റെ ഫോണിലേക്ക് ആദ്യം വാട്സാപ്പില്‍ തുടര്‍ച്ചയായി വീഡിയോ കോള്‍ വരികയായിരുന്നു. പിന്നീട് അശ്ലീല ദൃശ്യങ്ങളും.…
Read Moreഡ്യൂട്ടിക്കിടയിൽ അത്യാഹിതം; സർക്കാർ ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതിക്ക് അഗീകാരം
തിരുവനന്തപുരം: ഡ്യൂട്ടിക്കിടയിൽ അത്യാഹിതം സംഭവിക്കുന്ന ജീവനക്കാർക്ക് പ്രത്യേക സഹായ പദ്ധതി നടപ്പാക്കുന്നതിനായുള്ള പൊതു മാനദണ്ഡങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം. തേക്കടി ബാംബൂ ഗ്രോവിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അസ്വാഭാവിക മരണമുൾപ്പെടെ സംഭവിക്കുന്ന അത്യാഹിതങ്ങൾ പദ്ധതിയുടെ പരിധിയിൽ വരുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. കളക്ടർ, വകുപ്പ് മേധാവി, സ്ഥാപന മേധാവി എന്നിവരാണ് ഡ്യൂട്ടിക്കിടയിലുള്ള മരണമാണ് എന്നുള്ളത് സാക്ഷ്യപ്പെടുത്തേണ്ടത്. ഇത്തരത്തിൽ ഏതെങ്കിലും രീതിയിലുണ്ടാകുന്ന അപകടങ്ങളും സഹായ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും. ഡ്യുട്ടി സമയത്തിൽ അത്യാഹിതങ്ങൾ സംഭവിക്കുന്ന ജീവനക്കാർക്ക് സഹായം അനുവദിക്കുന്നതിൽ നിലവിലെ പൊതുമാനദണ്ഡങ്ങളിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി വ്യക്തത വരുത്തി. പുതിയ മാനദണ്ഡം അനുസരിച്ച് ഡ്യുട്ടിക്കിടയിൽ സംഭവിക്കുന്ന അപകട മരണം, ഡ്യുട്ടിയുടെ ഭാഗമായി മറ്റുള്ളവരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിക്കുന്ന മരണം എന്നിവയെയും ഡ്യുട്ടിക്കിടയിലുള്ള അസ്വഭാവിക മരണമായി കണക്കാക്കും. ഇതിന് എഫ്ഐആറിലെ രേഖപ്പെടുത്തലോ,…
Read Moreഇരട്ടച്ചങ്കല്ല ഉണക്കച്ചങ്കൻ… എവിടെ അഴിമതി നടന്നാലും കമ്മീഷൻ മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലെന്ന് വി.ഡി. സതീശൻ
അമ്പലപ്പുഴ: കേരളത്തിൽ എവിടെ അഴിമതി നടന്നാലും കമ്മീഷൻ എത്തുന്നത് മുഖ്യമന്ത്രിയുടെ വീട്ടിലെ പെട്ടിയിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പുന്നപ്ര എംഇഎസ് മൈതാനിയിൽ യുഡിഎഫ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇത്രയും ഭീരുവായ ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടിട്ടില്ല. ക്രിമിനൽ മനസിന്റെ ഉടമയാണ്. ഇരട്ടച്ചങ്കല്ല ഉണക്കച്ചങ്കാണ് ഇദ്ദേഹത്തിന്റേത്. കമിഴ്ന്നു വീണാൽ കോടികളുമായി പൊങ്ങുന്ന കൊള്ള സർക്കാരാണിത്. ഏഴു കൊല്ലത്തെ ഭരണം കൊണ്ട് 40,000 കോടിയാണ് വൈദ്യുതി ബോർഡിന്റെ കടം. ഇതിന്റെ പാപഭാരം സാധാരണക്കാരന്റെ തലയിലായിരിക്കും അടിച്ചേൽപ്പിക്കുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ അധ്യക്ഷത വഹിച്ചു. ബി. ബാബുപ്രസാദ്, മരിയാപുരം ശ്രീകുമാർ, ഷാനിമോൾ ഉസ്മാൻ, എം.ജെ. ജോബ്, എ.എ. ഷുക്കൂർ, സിദിഖാലി വേങ്ങാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreഇത്ര സിംപിളായിരുന്ന പോലീസ്..! സെൻട്രൽ ജയിൽ തടവുകാരൻ വിവാഹവേദിയിൽ; നൃത്തമാടി ആഘോഷിക്കാൻ എല്ലാ ഒത്താശയും നൽകി പോലീസ്; വീഡിയോ പുറത്ത്
അമൃത്സർ: പഞ്ചാബിൽ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയ തടവുപുള്ളി വിവാഹവേദയിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്ത്. സംഭവം വിവാദമായതിന് പിന്നാലെ സബ് ഇൻസ്പെക്ടർ ഉൾപ്പടെ രണ്ടുപേരെ പോലീസ് സസ്പെൻഡ് ചെയ്തു. തട്ടിക്കൊണ്ടുപോകൽ കേസിൽ ലുധിയാന സെൻട്രൽ ജയിലിൽ കഴിയുന്ന ലക്കി സന്ധു എന്ന സവോത്തം സിംഗിനെ ഡിസംബർ എട്ടിനാണ് മൂത്രാശയ പ്രശ്നത്തെ തുടർന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് (പിജിഐഎംഇആർ) പോലീസ് കാവലിൽ കൊണ്ടുപോയത്. ലുധിയാന പോലീസ് കമ്മീഷണറേറ്റിൽ നിന്നുള്ള ഒരു പോലീസ് സംഘമാണ് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ജയിൽ ഉദ്യോഗസ്ഥർ ആരുംതന്നെ കൂടെ പോയില്ല. ഹോസ്പിറ്റലിൽ പരിശോധന നടത്തിയ ശേഷം, പോലീസ് സംഘത്തോടൊപ്പം മടങ്ങുന്നതിനിടെ, റായിക്കോട്ട് നടന്നുകൊണ്ടിരുന്ന ഒരു വിവാഹ ചടങ്ങിലേക്ക് ഇവർ എത്തി. വിവാഹ ചടങ്ങിൽ പങ്കെടുത്ത ഇയാൾ മറ്റ് അതിഥികൾക്കൊപ്പം നൃത്തവും ചെയ്തു. തുടർന്ന് ഇയാളെ…
Read More