കോട്ടയം: വീട്ടുജോലിക്കാരിയുടെ വീട്ടിൽ മോഷണം നടത്തി ദമ്പതികൾ. തങ്ങളുടെ സ്വന്തം വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ വീട്ടിലാണ് ദമ്പതികളും സുഹൃത്തും ചേർന്ന് മോഷണം നടത്തിയത്. ജോലിക്കാരിക്ക് ശമ്പളം നൽകാൻ പണമില്ലാത്തതിനാൽ വീട്ടിലെ ടിവി എടുത്തോ എന്ന് ദമ്പതികൾ പറഞ്ഞിരുന്നു. തുടർന്ന് ടിവി ഫിറ്റ് ചെയ്യാനെന്ന വ്യാജേന ജോലിക്കാരിയുടെ വീട്ടിലെത്തി ഇവർ മോഷണം നടത്തുകയായിരുന്നു. സംഭവത്തിൽ എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി, ഭാര്യ നേഹാ രവി, ആലപ്പുഴ അരൂർ സ്വദേശി അർജുൻ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനം സ്വദേശിനിയുടെ വീട്ടിൽ നിന്നും ഒക്ടോബർ 16-ാം തിയതിയാണ് ഇവർ സ്വർണമാല മോഷ്ടിച്ചത്. ആഷിക് ആന്റണിയുടെ വീട്ടിലാണ് സ്ത്രീ വീട്ടുജോലി ചെയ്തിരുന്നത്. ഇവർക്ക് ശമ്പള കുടിശ്ശികയും ഉണ്ടായിരുന്നു. എന്നാൽ നൽകാൻ പണമില്ലാത്തതിനാൽ പകരം വീട്ടിലെ ടിവി അവർക്ക് നൽകുകയും കുടിശ്ശിക കുറച്ച് ബാക്കി 8000 രൂപ…
Read MoreCategory: Top News
യുവ ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ഡോ. റുവൈസുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിയായിരുന്ന ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡോ. റുവൈസുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നുണ്ടാകും. ഇന്നലെയാണ് അഡീഷണൽ സിജെഎം കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റുവൈസിനെ വിട്ടത്. അന്വേഷണസംഘം ഇന്നലെ പ്രതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇന്നലെ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയി. അതേസമയം, റുവൈസിന്റെ പിതാവ് ഒളിവിലാണ്. പിതാവിനായുള്ള തെരച്ചിൽ ഊർജിതമാണ്. ബന്ധുവീട്ടിലുൾപ്പെടെ ഇയാൾക്കായി പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഐപിസി 306 (ആത്മഹത്യാ പ്രേരണ), 34 എന്നീ വകുപ്പുകളും, സ്ത്രീധന നിരോധന നിയമപ്രകാരം എന്നിവയുൾപ്പെടെ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അവരുടെ സ്ത്രീധനമോഹം മൂലം എന്റെ ജീവിതം അവസാനിപ്പിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവന്റെ സഹോദരിക്ക് വേണ്ടിയാണോ.ഞാൻ വഞ്ചിക്കപ്പെട്ടു. എന്ന വാചകത്തോടെ ഒപി ടിക്കറ്റിന്റെ മറു പുറത്ത് ഡോ. ഷഹന ആത്മഹത്യാ കുറിപ്പ് എഴുതിയ…
Read Moreഇരുപത്തിരണ്ടുകാരനെ പ്രണയിച്ച് ഇരുപത്തിനാലുകാരി; വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച് സരിത; ആക്രമണത്തിന് പിന്നിലെ യഥാർഥകാരണം മറ്റൊന്ന്…
പട്ന: വിവാഹത്തില്‍ നിന്നും പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റില്‍. ബിഹാറിലെ വൈശാലി ജില്ലയിലെ സിമാര്വാഡ ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ സരിതകുമാരിയാണ് അറസ്റ്റിലായത്. യുവാവിന്റെ മുഖത്ത് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. 22കാരനായ ധര്‍മേന്ദ്ര കുമാറാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. ഇയാള്‍ ടാക്സി ഡ്രൈവറാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇരുവരും അയല്‍ക്കാരായിരുന്നു. അഞ്ച് വര്‍ഷമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും. യുവതിയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ധര്‍മേന്ദ്ര കുമാറിനെ വിളിച്ചു വരുത്തുകയും ഇവരും മറ്റൊരാളും ചേര്‍ന്ന് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പ്രദേശവാസികള്‍ ചേര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ചൊവാഴ്ച തന്നെ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്നും ഇതാണ് ആക്രമിക്കാന്‍ കാരണമെന്നും യുവതി പോലീസിന് മൊഴി നല്കി.
Read Moreഎനിക്കൊന്ന് അവരെ കാണണം… കൊല്ലത്തെത്തുന്ന മുഖ്യമന്ത്രിക്ക് ആറുവയസുകാരിയേയും സഹോദരനേയും കാണാൻ മോഹം
കൊല്ലം; നവകേരള സദസിന്റെ ഭാഗമായി കൊല്ലം ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തട്ടിക്കൊണ്ടുപോകലിന് ഇരയായ അറുവയസുകാരിയെയും സഹോദരനെയും നേരിൽ കണ്ട് സംവദിക്കും. ഇരുവരെയും കാണണമെന്നുള്ള മുഖ്യമന്ത്രിയുടെ ആഗ്രഹം നവകേരള സദസിന്റെ സംഘാടക സമിതി ഭാരവാഹികൾ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. തീർച്ചയായും എത്താമെന്ന് അവർ മറുപടിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലവും സമയവും പിന്നീട് അറിയിക്കാമെന്ന് സംഘാടകർ കുട്ടിയുടെ പിതാവ് റെജിയോട് പറഞ്ഞു. നവകേരള സദസ് കൊല്ലം ജില്ലയിൽ നടക്കുന്നത് 18 മുതൽ 20 വരെയാണ്. ചാത്തന്നൂരിലോ ചടയമംഗലത്തോ സദസ് എത്തുമ്പോൾ മുഖ്യമന്ത്രി കുട്ടികളെ നേരിൽ കണ്ട് അഭിനന്ദിക്കുമെന്നാണ് വിവരം.
Read Moreസൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്; വാട്സ് ആപ് അശ്ലീല ദൃശ്യം; നിയമനടപടിക്കൊരുങ്ങി അരിതബാബു
കായംകുളം: വാട്സ് ആപിൽ അശ്ലീല ദൃശ്യം അയച്ച ആളെ പിടികൂടാൻ യൂത്തുകോൺഗ്രസ് നേതാവ് അരിതബാബു നിയമനടപടിക്ക്. ഇതുസംബന്ധിച്ച് കായംകുളം ഡിവൈഎസ്പിക്കു പരാതി നല്‍കുമെന്ന് അരിത ബാബു രാഷ്ട്രദീപികയോടു പറഞ്ഞു. ഇന്നലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതബാബുവിന്റെ ഫോണിലേക്ക് വിദേശ നമ്പറിൽനിന്ന് ഒരാൾ അശ്ലീല സന്ദേശം അയച്ചത്. അശ്ലീല വാട്സാപ്പ് സന്ദേശം ലഭിച്ച വിവരം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് സഹിതം അരിതബാബു പങ്കുവച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് എംഎൽഎ അഡ്വ യു. പ്രതിഭയ്ക്കെതിരേ അരിത മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പുകാലത്തും നിരവധി സൈബർ ആക്രമണങ്ങൾ അരിത നേരിടേണ്ടിവന്നു.അരിതയുടെ കുറിപ്പിൽനിന്ന്: ഏറെനാളായി സൈബർ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്നലെ ഉച്ചമുതൽ തുടർച്ചയായി എന്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പറിൽനിന്നു വാട്സ്…
Read Moreയൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ ഭക്ഷണത്തിൽ പുഴു; പരാതിയുമായി വിദ്യാർഥികൾ; വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടും
തിരുവനന്തപുരം: യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് മോശം ഭക്ഷണം വിളമ്പിയ സംഭവത്തിൽ സർവകലാശാല രജിസ്ട്രാർ വിദ്യാർഥികളുമായി ചർച്ച നടത്തി. ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവരോട് വിശദീകരണം തേടുമെന്ന് രജിസ്ട്രാർ പറഞ്ഞു. മറുപടി തൃപ്തികരമല്ലെങ്കിൽ ഉടന നടപടി കൈകൊള്ളുമെന്ന് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. ഒരു മാസത്തിനുള്ളിൽ വിദ്യാർഥികൾ ഉന്നയിച്ച പരാതികൾ പരിഹരിക്കുമെന്ന് രജിസ്ട്രാർ വ്യക്തമാക്കി. യൂണിവേഴ്സിറ്റി വനിതാ ഹോസ്റ്റലിൽ കേടായ ഭക്ഷണമാണ് നൽകുന്നതെന്ന് വിദ്യാർഥികൾ പരാതി ഉന്നയിച്ചിരുന്നു. ഹോസ്റ്റലുകളിൽ നിശ്ചിത സമയത്തിനാകും ഭക്ഷണം തരിക. അതു പോലും വൃത്തിയായി നൽകാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നായിരുന്നു കുട്ടികളുടെ പരാതി. ഭക്ഷണത്തിൽ പുഴുവിനെയും ഉപയോഗിച്ച ബാൻഡ് എയ്ഡും കണ്ടെത്തിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതു സംബന്ധിച്ച് ഹോസ്റ്റൽ വാർഡനോട് പരാതി നൽകിയപ്പോൾ മോശം അനുഭവമാണ് തങ്ങൾക്ക് ഉണ്ടായെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇതിനെതിരെ യാതൊരു നടപടിയും ഹോസ്റ്റൽ അധികൃതർ കൈക്കൊണ്ടിട്ടില്ല. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഇതിനു മുന്‍പ്…
Read Moreകുളികഴിഞ്ഞെത്തിയപ്പോൾ നഷ്ടമായത് ആറേകാൽ കോടിയുടെ മോതിരം; ആഡംബര ഹോട്ടലിലെ ജീവനക്കാർക്കെതിരെ പരാതി നൽകി യുവതി; ഒടുവിൽ മോതിരം കിട്ടിയ സ്ഥലം കണ്ടോ..!
പാരീസ്: ആഡംബരഹോട്ടലിൽനിന്നു കാണാതായ ആറേകാൽ കോടി രൂപ വിലവരുന്ന മോതിരം വാക്വം ക്ലീനറിൽനിന്നു കണ്ടെത്തി. വെള്ളിയാഴ്ച പാരീസിലെ റിറ്റ്സ് ഹോട്ടലിൽ മുറിയെടുത്ത മലേഷ്യൻ ബിസിനസ് വനിതയുടെ പ്ലാറ്റിനത്തിൽ തീർത്ത വജ്രമോതിരമാണു നഷ്ടപ്പെട്ടത്. 7.5 ലക്ഷം ഡോളർ (ഏകദേശം 6.25 കോടി രൂപ) വിലവരുന്ന മോതിരം വെള്ളിയാഴ്ച ഷോപ്പിംഗിനു പോകുന്നതിനു മുന്‍പായി ഹോട്ടൽ മുറിയിലെ മേശപ്പുറത്ത് ഈരിവച്ചുവെന്നാണു വനിത പറഞ്ഞത്. തിരിച്ചുവന്നപ്പോൾ കണ്ടില്ല. ഹോട്ടൽ ജീവനക്കാർ മോതിരം മോഷ്ടിച്ചിരിക്കാം എന്നാരോപിച്ച് ഇവർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു. തുടർന്ന് ഹോട്ടൽ അധികൃതർ അരിച്ചുപെറുക്കി നടത്തിയ പരിശോധനയിലാണ് ഞായറാഴ്ച രാവിലെ വാക്വം ക്ലീനറിന്റെ ബാഗിൽനിന്നു മോതിരം കണ്ടെത്തിയത്.
Read Moreതിരക്ക് കഠിനമെന്റയ്യപ്പാ… ശബരിമലയിലെ തിരക്ക്; തിരുവഞ്ചൂരും സംഘവും പമ്പയിലേക്ക്
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി യുഡിഎഫ് സംഘം ചൊവ്വാഴ്ച പമ്പ സന്ദര്‍ശിക്കും. എംഎൽഎമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും മോന്‍സ് ജോസഫിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് പമ്പയിലെത്തുക. ദേവസ്വം ബോര്‍ഡുമായും പോലീസുമായും സംഘം ചര്‍ച്ച നടത്തും. ശബരിമലയില്‍ സര്‍ക്കാര്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നതിനിടയിലാണ് യുഡിഎഫ് സംഘം പമ്പയില്‍ എത്തുന്നത്. അതേ സമയം, ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താനും തീര്‍ഥാടനത്തിന്റെ നടത്തിപ്പ് സുഗമമാക്കാനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അവലോകന യോഗം ഓണ്‍ലൈന്‍ ആയി നടക്കും. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പ്ലാപള്ളി ഇലവുങ്കല്‍ പാതയില്‍ ഉള്‍പ്പെടെ വനമേഖലയില്‍ കുടുങ്ങിപ്പോകുന്ന തീര്‍ഥാടകര്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്നപരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ്…
Read Moreനാല് വയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി; നടുക്കുന്ന സംഭവം പാലക്കാട്
പാലക്കാട്: വണ്ണാമടയിൽ നാല് വയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമട തുളസി നഗറിൽ മധുസൂദനന്റെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ജ്യേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു ബന്ധുക്കൾ വീട്ടിൽ ഇല്ലാത്ത സമയമായിരുന്നു കൊലപാതകം. ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ദീപ്തി ദാസ് മാനസിക പ്രശ്നത്തിന് ചികിൽസയിലാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreഎസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെ; അക്രമികളെ എത്തിച്ചത് പോലീസ് വാഹനത്തിൽ; ആരിഫ് മുഹമ്മദ് ഖാൻ
ന്യൂഡൽഹി: മുഖ്യമന്ത്രിക്കെതിരായ ആരോപണം കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്കെതിരായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. വിദ്യാര്‍ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണ്. ആസൂത്രിതമായ പ്രതിഷേധമാണ് തനിക്കെതിരേ ഉണ്ടായത്. പ്രതിഷേധം കണ്ട് താന്‍ വാഹനത്തില്‍ ഇരിക്കണമായിരുന്നോ എന്നും ഗവര്‍ണര്‍ ചോദിച്ചു. മൂന്നിടത്താണ് തനിക്കെതിരേ പ്രതിഷേധമുണ്ടായത്. വാഹനത്തിന്റെ ഗ്ലാസ് പൊട്ടുന്ന തരത്തിലാണ് അക്രമികള്‍ കാറില്‍ ഇടിച്ചത്. ഇവരെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. പോലീസ് വാഹനത്തിലാണ് അക്രമികളെ കൊണ്ടുവന്നത്. അക്രമികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള ദുര്‍ബല വകുപ്പുകള്‍ നിലനില്‍ക്കില്ല. കേരളം ഇന്ത്യയിലാണെന്ന കാര്യം മറക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച വൈകുന്നേരം രാജ്ഭവനിൽ നിന്നു വിമാനത്താവളത്തിലേക്ക് പോയപ്പോഴാണ് ഗവർണർക്കെതിരേ എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധമുണ്ടായത്. ഇതോടെ കാർ റോഡിൽ നിർത്തി ഗവർണർ പുറത്തിറങ്ങി ക്ഷുഭിതനായിരുന്നു അതേസമയം ഗവർണറിനു എതിരായ പ്രതിഷേധത്തില്‍ പോലീസിന് എസ്എഫ്ഐ പ്രവര്‍ത്തകരോട് ചായ്വ്. വിമാനത്താവളത്തിലേക്കുള്ള…
Read More