തിരുവനന്തപുരം: നേമത്ത് രാജീവ് ചന്ദ്രശേഖറിന്റെയും കഴക്കൂട്ടത്ത് വി. മുരളീധരന്റെയും വിജയം ഉറപ്പാണെന്ന് ബിജെപി. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിലാണ് നേതാക്കൾ വിജയ പ്രതീക്ഷ പങ്കുവച്ചത്. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ട്. തൂക്ക് സഭ വരുമെന്നും ബിജെപി കറുത്ത കുതിരകളാകുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു. നേമത്ത് ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ചു. നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ശബരിമല വിഷയം ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി. മുരളീധരന് അനുകൂലവുമായി. വട്ടിയൂർക്കാവിലെയും കാട്ടാക്കടയിലെയും ഉയർന്ന പോളിംഗ് തങ്ങളെ തുണച്ചു. പാലക്കാട്, ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു. വരും ദിവസങ്ങളിൽ ഓരോ മണ്ഡലമെടുത്ത് വിശദമായ ചർച്ച നടത്തുമെന്നും നേതാക്കൾ പറഞ്ഞു.
Read MoreCategory: Top News
ഭരണമാറ്റം അനിവാര്യം; പറവൂർ സതീശൻ ചേട്ടന്റെ കോട്ട; നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും; പാലക്കാട് പിഷാരടി നേടുമെന്ന് ധർമജൻ
കൊച്ചി: കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ധർമജൻ ബോൾഗാട്ടി. പറവൂർ മണ്ഡലത്തിൽ മുട്ടിനകത്താണ് ധർമജൻ വോട്ട് ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കോട്ടയാണ് ഇതെന്നും ഭരണമാറ്റം അനിവാര്യമായതിനാൽ യുഡിഎഫ് വരുമെന്നും ധർമജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സതീശൻ ചേട്ടന്റെ കോട്ടയാണിത്. ഏറ്റവും കൂടുതൽ വോട്ടുകൾ സതീശൻ ചേട്ടന് ലഭിക്കുന്ന സ്ഥലമാണ് മുട്ടിനകം. കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടു കൂടി യുഡിഎഫ് അധികാരത്തിൽ വരാൻ വളരെ സാധ്യത കൂടുതലാണ്. ഭരണമാറ്റം അനിവാര്യമായ സന്ദർഭമാണ്. അതുകൊണ്ട് നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് വരുമെന്നും ധർമജൻ പറഞ്ഞു. പാലക്കാട് പിഷാരടി ഉറപ്പായും നേടുമെന്നും ധർമജൻ പറഞ്ഞു. പിഷാരടിക്ക് ദീർഘവീഷണമുണ്ട്. വിദ്യാഭ്യാസമുണ്ട്. എല്ലാവരോടും പെരു മാറാൻ അറിയാം. പാലക്കാട് അവൻ ജനിച്ചുവീണ സ്ഥലമാണ്. എല്ലാവരുമായി ബന്ധമുണ്ട്. യുഡിഎഫിന് ഇത്തവണയുള്ള ആധികാരിക തയും കൂടിയാവുന്നതോടെ പിഷാരടിക്ക് തന്നെ പാലക്കാട് കിട്ടും. വിവാദങ്ങൾ വന്നതു ഗുണം…
Read Moreതല മുണ്ഡനം, ഒറ്റക്കാലില്‍ ഓട്ടം, സ്വര്‍ണമോതിരം… നാട്ടിൻ പുറങ്ങളിൽ ഇലക്ഷൻ ചലഞ്ച് നീളുകയാണ്; ഫലത്തിനായി കാത്തിരിക്കേണ്ടത് 25 ദിവസം
തൊടുപുഴ: തെരഞ്ഞെടുപ്പിനു വീറുംവാശിയും മുറുകിയതോടെ നാട്ടിലാകെ പന്തായങ്ങളും നിറഞ്ഞു. തലമുണ്ഡനം, പാതിമീശ വടിക്കല്‍, 500 മുതല്‍ ഒരുലക്ഷം രൂപവരെ… ഇങ്ങനെ പന്തയങ്ങള്‍ നാട്ടിൻപുറങ്ങളിൽ നിരവധിയാണ്.മുന്നണിക്കായി മത്സരിക്കുന്ന സ്ഥാനാര്‍ഥി തോറ്റാല്‍ ടൗണിലൂടെ ഒറ്റക്കാലില്‍ ഓടാമെന്ന് പറഞ്ഞുറപ്പിച്ചവരുമുണ്ട്. എതിര്‍സ്ഥാനാര്‍ഥി ജയിച്ചാല്‍ ഒരു പവന് സ്വര്‍ണമോതിരം നൽകാമെന്ന പ്രഖ്യാപനവുമുണ്ട്. പക്ഷേ, പൊന്നിന് വില ലക്ഷം കടന്നത് ഓർത്തിട്ടാണോ എന്നറിയില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും പന്തയങ്ങളുടെ എണ്ണം കുറവായിരുന്നില്ല. ഉടുമ്പന്‍ചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തന്നെ പന്തയത്തിൽ തോറ്റ് തലമുണ്ഡനം ചെയ്തയാളാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ ഏതെങ്കിലും നിയമസഭാ സീറ്റിൽ എൽഡിഎഫ് ലീഡ് ചെയ്താൽ സ്വർണമോതിരം എന്ന് പന്തയംവിളിച്ച ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനോട് പക്ഷേ ആരും മുട്ടിയില്ല. ഡീൻ കുര്യാക്കോസ് മിന്നും ജയം നേടിയ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റിന്റെ വെല്ലുവിളി അക്ഷരംപ്രതി ശരിയാവുകയായിരുന്നു. ഇന്ന് വിധിയെഴുതിയാൽ 25 ദിവസം…
Read Moreഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചതിൽ ഗുരുവായൂരപ്പന് നന്ദി; ശോഭയെ ഹത്യ ചെയ്യാൻ ശ്രമിച്ചവരുടെ ലക്ഷ്യം നടക്കില്ല; എൻഡിഎ മികച്ച വിജയം നേടുമെന്ന് സുരേഷ് ഗോപി
തൃശ്ശൂർ: കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. തന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും തനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നു. ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. കോടതിയിൽ പോകാനുള്ള ഒരു തുണ്ടാണ് ഇപ്പോൾ അരങ്ങേറിയത്. ഈ വിവാദങ്ങളൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്നും എൻഡിഎ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Read More‘നേമത്ത് ബിജെപി മദ്യവും കോടികളും ഒഴുക്കുന്നു, തുക കേട്ടാൽ അന്തംവിട്ടുപോകും, പണാധിപത്യം കൊണ്ട് തകർക്കാൻ നോക്കുന്നു’: വി. ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപി ഈ തെരഞ്ഞെടുപ്പിൽ മദ്യവും കോടികളും ഒഴുക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് മദ്യം ഒഴുകിയിരിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. തുക കേട്ടാൽ അന്തം വിട്ടു പോകുമെന്നും ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ ഈഞ്ചയ്ക്കൽ യുപി സ്കൂളിലെ 61-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ശിവൻകുട്ടി. ജനാധിപത്യപരമായിട്ടുള്ള സംവിധാനത്തെ പണാധിപത്യം കൊണ്ട് തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. ബിജെപി കിറ്റ് കൊടുക്കുന്നു, മദ്യം കൊടുക്കുന്നു, പണം കൊടുക്കുന്നു, ജോലി വാഗ്ദാനം ചെയ്യുന്നു, ഇതെല്ലാം രാജീവ് ചന്ദ്രശേഖർ നേരിട്ടുതന്നെ ചെയ്യുന്നു. ജനാധിപത്യത്തിന് അപമാനമാകുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ബിജെപി ചെയ്യുന്നത്. കോൺഗ്രസും ഒട്ടും മോശമല്ല. കേരളത്തിലെ ജനങ്ങൾ ഇതെല്ലാം വിലയിരുത്തുമെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഇല്ല. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ്. മൂന്നാം…
Read Moreകേരളം വിധിയെഴുതുന്നു; ആദ്യമണിക്കൂറിൽ മികച്ച പോളിംഗ്; എല്ലായിടത്തും നീണ്ട നിര; ഭരണതുടർച്ചയെന്ന് എൽഡിഎഫ്, ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്
കൊച്ചി: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ച് 3 മണിക്കൂർ പിന്നിട്ടപ്പോൾ ബൂത്തുകളിൽ നീണ്ട നിര. നിലവിൽ 5.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു. പുന്നപ്ര പറവൂർ വി.എസ്.അച്യുതാനന്ദൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 92-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് മൂലം രാവിലെ എട്ടു മണിയായിട്ടും വോട്ടെടുപ്പ് ആരംഭിക്കാൻ ആയിട്ടില്ല. പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകുന്നേരം ആറുവരെയ ക്യൂവിലുളള എല്ലാവർക്കും ടോക്കൺ…
Read More‘മോശം ആംഗ്യം കാണിച്ചിട്ടില്ല, പണം നൽകിയതിന്റെ വീഡിയോ പുറത്തുവന്നത് പിടിക്കപ്പെട്ടതിന്റെ ചമ്മൽ മറയ്ക്കാൻ വെറുതെ ഓരോന്ന് പറയുന്നു’: ശോഭയുടെ ആരോപണം പൂർണമായും തള്ളി കോൺഗ്രസ് പ്രവർത്തകർ
പാലക്കാട്: എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ ആരോപണം പൂർണമായും തള്ളി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ശോഭാ സുരേന്ദ്രനോട് മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും വോട്ടറായ വയോധികയ്ക്ക് പണം നൽകിയതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നത് കൈയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത മറക്കാൻ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു. അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോൾ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്. കാറിലുണ്ടായിരുന്നു സ്ത്രീയാണ് പണം ശോഭയ്ക്ക് കൊടുത്തത്. ഈ സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. പാലക്കാട് കണ്ണാടിയിലാണ് സംഭവം.
Read Moreകോൺഗ്രസ് എഴുതിയ തിരക്കഥ; തന്നെ വേട്ടയാടുന്നത് തോൽക്കുമെന്നുള്ള ഭയം കൊണ്ട്; കോഴ ആരോപണത്തെ ഉണ്ടയില്ലാ വെടിയെന്ന് പരിഹസിച്ച് ശോഭാ സുരേന്ദ്രൻ
പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നതെന്ന് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേകം തിരക്കഥ തയാറാക്കി വേട്ടയാടുകയാണെന്നും അവർ പറഞ്ഞു. താൻ കണ്ണാടി പഞ്ചായത്തിൽ എത്തിയത് കാൻസർ രോഗിയെ കാണാനാണ്. അപ്പോൾ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. ആ കാറിലുണ്ടായിരുന്നു ചെറുപ്പക്കാരൻ മോശമായി ആംഗ്യം കാണിച്ചതിനാലാണ് താൻ തന്റെ കാറിൽനിന്നും ഇറങ്ങി ചെന്ന് ആ യുവാവിനെതിരെ പ്രതികരിച്ചത്. ആ കാറിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന വിനേഷ് ഉണ്ടായിരുന്നു. മോശമായ രീതിയിലും വൃത്തിക്കെട്ട രീതിയിലും ഏതോരു സ്ത്രീയും വേദനിക്കുന്ന രീതിയിലുമാണ് ആ കാറിലുണ്ടായിരുന്നു യുവാവ് പ്രതികരിച്ചത്. ആ അമ്മയ്ക്ക് പണം നൽകിയത് വിനേഷിനോപ്പം കാറിലെത്തിയ യുവതിയായിരിക്കുമെന്നും ശോഭ ആരോപിച്ചു. തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ എല്ലാം ഉണ്ടയില്ലാ വെടിയാണെന്നും ശോഭ…
Read Moreശോഭ കെടുമോ? പാലക്കാട്ടെ സ്ഥാനാർഥിക്കൊപ്പമെത്തിയ വനിതാ പ്രവർത്തകർ വോട്ടർക്ക് പണം നൽകിയെന്ന് ആരോപണം; ശോഭയുടെയും പ്രവർത്തകരുടെയും ചിത്രങ്ങൾ പുറത്ത്
പാലക്കാട്: വോട്ടെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകുന്നെന്ന ആരോപണവു മായി കോൺഗ്രസ്. ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകുന്നു എന്ന ആരോപിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടു. കണ്ണാടി പഞ്ചായത്തിലുള്ള പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ സ്ഥാനാർഥിയും പ്രവർത്തകരും കണ്ണാടിയിലുള്ള വീട്ടിലെത്തിയിരുന്നു. പിന്നീട് സ്ഥാനാർഥി മടങ്ങിയ ശേഷം കൂടെ ഉണ്ടായിരുന്ന സ്ത്രീ വീട്ടിലുണ്ടായിരുന്ന വയോധികയ്ക്ക് പണം നൽകി എന്നാണ് ആരോപിക്കുന്നത്. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 5000 രൂപയാണ് വോട്ടർക്ക് നൽകിയെതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. പിന്നീട് കോൺഗ്രസ് പ്രവർത്തർ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് മനസിലാക്കിയ ശോഭയും കൂട്ടരും കോൺഗ്രസ് പ്രവർത്തകരോട് തർക്കിക്കുകയും ദൃശ്യങ്ങൾ മായ്ച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
Read Moreപൂച്ച ചത്തമണമെന്ന് നാട്ടുകാർ വിചാരിച്ചു; ജോലികഴിഞ്ഞ് വീട്ടിലെത്തിയ അമ്മ കണ്ടത് അഴുകിയ നിലയിലെ മകളുടെ മൃതദേഹം; നടുക്കുന്ന സംഭവം വൈക്കത്ത്
വൈക്കം: തോട്ടുവക്കത്തിന് സമീപം വാടകവീട്ടിൽ 22കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വല്ലകം പടിഞ്ഞാറേക്കര മംഗലശേരിയിൽ ഷിബുവിന്റെ മകൾ സീതാലക്ഷ്മിയെ (22) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്.തിങ്കളാഴ്ച വീട്ടിൽനിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചെങ്കിലും പൂച്ച ചത്തതുമൂലമുള്ള ദുർഗന്ധമാണെന്നാണ് സമീപവാസികൾ കരുതിയത്. എറണാകുളത്ത് കടയിൽ ജോലി ചെയ്യുന്ന മാതാവ് സജിനി ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മകൾ മരണപ്പെട്ട വിവരം പുറംലോകം അറിയുന്നത്. മാതാപിതാക്കൾ ഏതാനും വർഷമായി അകന്നാണ് കഴിയുന്നത്. മാതാവിനൊപ്പമായിരുന്നു മക്കൾ. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. സഹോദരങ്ങൾ: അനന്തകൃഷ്ണൻ, സേതു കൃഷ്ണ.
Read More