കൊല്ലം: കൊല്ലത്ത് എം. മുകേഷ് എംഎൽഎയ്ക്കു സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സീറ്റ് നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ല സെക്രട്ടേറിയറ്റിൽ കൊല്ലത്ത് സിപിഎം ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ജില്ലയിൽ മൂന്നു സിറ്റിംഗ് എംഎൽഎമാർ മത്സരരംഗത്തുണ്ടാകും. കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ഇരവിപുരം എം. നൗഷാദ്, ചവറയിൽ ഡോ. സുജിത്ത് വിജയൻപിള്ള എന്നിവരാണ് മത്സരിക്കുന്ന എംഎൽഎമാർ. കുണ്ടറയിൽ പുതുമുഖസ്ഥാനാർഥിയായി എസ്.എൽ.സജിമോനെ മത്സരിപ്പിക്കും. സിനിമയിൽ സജീവമാകാൻ മത്സരരംഗത്തുനിന്നും മാറിനിൽക്കുമെന്ന് മുകേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതും പാർട്ടിയുടെ നിലപാട് കൊണ്ടുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Read MoreCategory: Top News
കോളജ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുകൾ; പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത
കോഴിക്കോട്: കൊയിലാണ്ടി പൊയില്‍കാവില്‍ കോളജ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പൊയില്‍കാവ് എടക്കുളം ചാലില്‍ പറമ്പില്‍ അനില്‍ കുമാര്‍, ലിസി ദമ്പതികളുടെ മകള്‍ ശ്രീനന്ദയാണ് (21) മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വര്‍ഷ സൈക്കോളജി ബിരുദ വിദ്യാര്‍ഥിനിയാണ്. ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുണ്ട്. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് അഞ്ചരയോടെ കോളജില്‍നിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്ത് കാണാന്‍ മാതാപിതാക്കള്‍ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയില്‍ കണ്ടത്. ജനലിലൂടെ നോക്കിയപ്പോള്‍ മകള്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ട പിതാവ് സമീപവാസിക്കൊപ്പം വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
Read Moreകെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയുടെ കഴുത്തിന് പരിക്ക്; കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് പരിക്ക്; മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. സ്ഥലത്ത് പ്രതിഷേധവുമായെത്തിയ കെഎസ്യു പ്രവർത്തകരുമായി മന്ത്രി വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം.
Read Moreലോകം കാണിക്കാതെ അവളെ കൊന്നു? മറൈൻ ഡ്രൈവിലെ ഓളപ്പരപ്പിൽ പൂർണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതദേഹം; രണ്ടുദിവസത്തെ പഴക്കമെന്ന് പോലീസ്
കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം കായലിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൂർണ വളർച്ചയെത്താത്ത പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ തലയിൽ മുറിവുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കളമേശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മറൈൻ ഡ്രൈവിൽ എത്തിയ രണ്ട് കുട്ടികളാണ് കായലിൽ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് സെൻട്രൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
Read Moreവനമില്ലാത്ത ജില്ലയെന്ന പേര് മാത്രമേയുള്ളു സാർ… പന്നിക്ക് പിന്നാലെ നൂറനാട് ആശങ്കപരത്തി കാട്ടുപോത്ത്; പന്നിയുടെ ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലെന്ന് കർഷകർ
ചാരുംമൂട് : കാട്ടുപന്നി ശല്യം രൂക്ഷമായ ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഇന്നു പുലർച്ചെകാട്ടുപോത്തിനെ കണ്ടത്. പറയംകുളത്തിനു കിഴക്ക് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി. വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനം വകുപ്പിനെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവർ സ്ഥലത്തു പരിശോധനകൾ നടത്തി. കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. നൂറനാട്, ചാരുംമൂട്, താമരക്കുളം,വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷി നശിപ്പിക്കുന്നത്. കനാലുകൾ വഴിയാണ്…
Read Moreസുധ ബേബിയെ കൊന്നത് അമ്മയുടെ സഹപ്രവർത്തകൻ; പരസ്പരം കണ്ടുമുട്ടൽ കടുത്ത സൗഹൃദത്തിലേക്ക്; യുവതിയെ വിജനമായസ്ഥലത്തേക്ക് എത്തിച്ചത് കരുതിക്കൂട്ടി
കൊച്ചി: വൈറ്റിലയിലെ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം മൂലേടം സ്വദേശിനിയായ സുധ ബേബി ആണ് കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ ഷാജിയും സുധയുടെ അമ്മയും ഹൈക്കോടതിയിൽ സഹപ്രവർത്തകരായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Read Moreകാർലോസും ഭാര്യ ബിന്ദുവിന്റെയും അതിബുദ്ധിപാളി; കുട്ടികളേയും വൃദ്ധയേയും മറയാക്കി കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 21 കിലോ കഞ്ചാവ്
വെങ്ങാനൂർ: തിരുവനന്തപുരത്ത് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തിയ പ്രതികൾ പിടിയിൽ. വലിയവേളി സ്വദേശി കാർലോസും ഭാര്യ ബിന്ദുവുമാണ് കുട്ടികളെയും വയോധികയെയും മറയാക്കി കാറിൽ കഞ്ചാവ് കടത്തവേ പിടിയിലായത്. 21 കിലോ കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. തിരുവനന്തപുരം വെങ്ങാനൂരിൽ നിന്നാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. രണ്ട് കുട്ടികൾക്കും വയോധികയ്ക്കുമൊപ്പം കാറിലെത്തിയ സംഘം രണ്ട് കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉള്ളതിനാൽ പരിശോധനകളുണ്ടാവില്ലെന്ന പ്രതീക്ഷയിലായിരുന്നു പ്രതികൾ. തമിഴ്നാട്ടിൽ നിന്ന് എത്തിച്ച കഞ്ചാവ് ആണ് പിടികൂടിയത്.
Read Moreലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയും കഞ്ചാവും; പ്രതികളായ യുവാക്കൾ പിടിയിലായത് കോകളജ് വിദ്യാർഥിനികൾ താമസിക്കുന്ന മുറിയിൽ നിന്ന്; നടുക്കുന്ന സംഭവം തൊടുപുഴയിൽ
തൊടുപുഴ: ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി നഗരത്തില്‍നിന്നു രണ്ടുയുവാക്കള്‍ എക്സൈസിന്റെ പിടിയിലായി. നെയ്യശേരി ഇടനയ്ക്കല്‍ ഹാരിസ് (31), മൈലക്കൊമ്പ് കണ്ണീറ്റില്‍ തോംസണ്‍ (31) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 39 ഗ്രാം എംഡിഎംഎയും ഇവരുടെ വാഹനത്തില്‍നിന്ന് 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഒളമറ്റം അറയ്ക്കപ്പാറയില് സ്വകാര്യവ്യക്തി വാടകയ്ക്കു നല്‍കിയിരിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് പ്രതികളെ മയക്കുമരുന്നുമായി പിടികൂടിയത്. പ്രതിയായ ഹാരിസിനെ നേരത്തേ 55 കിലോ കഞ്ചാവുമായി വെങ്ങല്ലൂര്‍ സിഗ്നല്ജംഗ്ഷനു സമീപത്തുനിന്നു പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിരിക്കെയാണ് ഇന്നലെ വീണ്ടും അറസ്റ്റിലായത്. എക്സൈസ് ഇന്റലിജന്റ്സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനികള്‍ താമസിച്ചിരുന്ന മുറിയില്‍നിന്നാണ് ഇന്നലെ രാവിലെ പത്തോടെ നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലായത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ ട്രേഡ് സി.എം. ബിന്‍സാദ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡുമാരായ കെ.ആര്. ബിജു,…
Read Moreകുരുന്നുകളുടെ ജീവനേക്കാൾ വിലയോ മരത്തിന്? അങ്കണവാടിക്ക് ഭീഷണിയായി ആഞ്ഞിലിമരം; മുറിക്കാനെത്തി ഉദ്യോഗസ്ഥർക്ക് മുന്നിൽ മരത്തിൽ കയറി ആത്മഹത്യാഭീഷണിയുമായി സ്ഥലഉടമ
ചിറക്കടവ്: അങ്കണവാടിക്ക് ഭീഷണിയെന്ന പരാതിയിൽ മരം മുറിച്ചുനീക്കാൻ അധികൃതരെത്തിയപ്പോൾ സ്ഥലമുടമ ചെറുവള്ളി കറുത്തമഞ്ഞാടി തുണ്ടത്തിൽ ശ്രീകുമാർ (അനി) ആത്മഹത്യാഭീഷണിയുമായി മരത്തിനുമുകളിൽ കയറി. അനുനയത്തിനൊടുവിൽ രണ്ടുമണിക്കൂറിന് ശേഷം താഴെയിറക്കി. അങ്കണവാടിക്ക് ഭീഷണിയെന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ റിപ്പോർട്ട് നൽകിയ ആഞ്ഞിലിമരം ലീഗൽ സർവീസ് കോടതിയുടെ ഉത്തരവിൻപ്രകാരം മുറിക്കാനെത്തിയപ്പോഴാണ് ഉടമ സമീപമുള്ള തേക്കുമരത്തിൽ കയറി കയറിൽ കുരുക്കിട്ട് ആത്മഹത്യാശ്രമം നടത്തിയത്. ചിറക്കടവ് പഞ്ചായത്ത് 13ാം വാർഡിലെ 19ാം നമ്പർ അങ്കണവാടി കെട്ടിടത്തിന് ഭീഷണിയാണെന്ന പരാതിയെ തുടർന്നുള്ള നടപടികളാണ് നാടകീയ നീക്കങ്ങൾ മൂലം തത്കാലം നിലച്ചത്. പാരാ ലീഗൽ വോളന്റിയറായ സോജാ ബേബിയാണ് മരം മുറിക്കണമെന്നാവശ്യപ്പെട്ട് ലീഗൽ സർവീസ് കോടതിയിൽ പരാതി നൽകിയത്. ഇതിൻപ്രകാരമാണ് മുറിച്ചുനീക്കാൻ പഞ്ചായത്തിന് ഉത്തരവ് നൽകിയതും പോലീസ് സംരക്ഷണയിൽ മുറിച്ചുനീക്കാനെത്തിയതും. മരം മുറിച്ചുനീക്കി ഈ മാസം 26നകം റിപ്പോർട്ട് നൽകാൻ ലീഗൽ സർവീസ് കോടതി നിർദേശം നൽകിയതിനാലാണ്…
Read Moreഎരിയുന്നവേനലിൽ ആശ്വാസമായി വേനൽമഴ, നെൽകർഷകർക്കിത് കണ്ണീർമഴ; നെല്ല് സംഭരണം ഇനിയും വൈകിയാൽ പാഡി ഓഫീസിനു മുന്നിൽ സമരം ചെയ്യുമെന്ന് കർഷകർ
കുമരകം: പുഞ്ചകൃഷിയുടെ വിളവെടുപ്പ് കുമരകം, കല്ലറ, കടുത്തുരുത്തി, ചങ്ങനാശേരി, വൈക്കം തുടങ്ങി അപ്പർകുട്ടനാടിന്റെ മിക്കയിടത്തും ആരംഭിച്ചു. ഇപ്പോൾ തുടങ്ങുന്ന കൊയ്ത്ത് ഏപ്രിൽ അവസാനമേ പൂർത്തിയാകൂ. നെല്ലുവിളഞ്ഞുവരുന്ന സമയത്തുതന്നെ മഴ ആരംഭിച്ചത് കർഷകരെ വളരെ പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല. വിളഞ്ഞതും വിളയാറായതുമായ നെൽച്ചെടികൾ മഴയോടൊപ്പം കാറ്റു വീശുന്നതോടെ വീണടിയും. നിലത്തു വീണുകിടക്കുന്ന നെൽച്ചെടികൾക്കിടയിലൂടെ മഴവെള്ളം ഒഴുകിമാറി നിലവും കതിരുകളും ഉണങ്ങാൻ ബുദ്ധിമുട്ടാണ്. മഴ തുടർന്നാൽ കതിരുകൾ കിളിർത്തും ചീഞ്ഞഴുകിയും നശിക്കും. വീണടിയുന്ന നെല്ല് കൊയ്തെടുക്കാൻ ഏറെ സമയം വേണം. കൊയ്ത്ത് യന്ത്രത്തിന് കൂടുതൽ തുക വാടകയായി നൽകേണ്ടിവരും. പ്രതീക്ഷിച്ച വിളവും ലഭിക്കില്ല. നെല്ല് സംഭരിക്കാനെത്തുന്ന മില്ലുകാർ പല കാരണങ്ങളും നിരത്തി കൂടുതൽ കിഴിവ് ആവശ്യപ്പെടാനും മഴയും കാറ്റും സാഹചര്യമൊരുക്കും.കുമരകം കൃഷിഭവന്റെ കീഴിൽ ഇക്കുറി 29 പാടശേഖരങ്ങളിലായി 1065 ഹെക്ടർ നിലത്താണ് പുഞ്ചകൃഷി ഇറക്കിയത്. ഇവിടെ അടുത്തമാസം ആദ്യം മുതൽ…
Read More