ഹരിപ്പാട്: ശാസ്ത്രത്തെയും ലോകത്തെയും തന്റെ നിശ്ചയദാർഡ്യം കൊണ്ട് അമ്പരപ്പിച്ച മലയാളക്കരയുടെ അഭിമാനമായ കാർത്ത്യായനിയമ്മ ഇനി ചരിത്രം. തൊണ്ണൂറ്റിയാറാം വയസിൽ ലോകത്തിന് വിദ്യാഭ്യാസത്തിലൂടെ മാതൃകയായി മാറിയ നാരീശക്തി കാർത്ത്യായനിയമ്മ ലോകത്തോട് വിട പറയുമ്പോൾ ഏത് പ്രായത്തിലും പഠിക്കാമെന്നും ഉന്നത വിജയം കരസ്ഥമാക്കാമെന്നുമുള്ള വലിയ സന്ദേശം നൽകിയുള്ള മടക്ക യാത്രയായി ചരിത്രമതിനെ രേഖപ്പെടുത്തും. ഹരിപ്പാട് മുട്ടം ചിറ്റൂർ പടീറ്റതിൽ കാർത്ത്യായനിയമ്മ (102) ചൊവ്വാഴ്ച രാത്രി 11.15 ഓടെയാണ് അന്തരിച്ചത്. വീട്ടിൽ വച്ചായിരുന്നു അന്ത്യം. 2018ൽ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയിലെ പരീക്ഷയിൽ 98 ശതമാനം മാർക്ക് നേടി മിന്നും വിജയം കരസ്ഥമാക്കിയാണ് കാർത്ത്യായനിയമ്മ ലോക ശ്രദ്ധയിൽ ഇടം പിടിക്കുന്നത്. പിന്നീട് 78 ശതമാനം മാർക്കോടെ നാലാം ക്ലാസ് തുല്യത പരീക്ഷയിൽ വിജയം നേടി. രാജ്യത്തിന്റെ നാരീശക്തി പുരസ്കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകി ആദരിച്ചിരുന്നു. ആഫ്രിക്കയിലെ ബോട്സ്വാന മുതൽ പസഫിക്…
Read MoreCategory: Top News
സ്കൂൾവിട്ട് വീട്ടിലെത്തിയ വിദ്യാർഥിനി വിശ്രമിക്കാൻ കിടന്നു; മുത്തശ്ശിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് നടുക്കുന്ന കാഴ്ച
ആലപ്പുഴ: കുട്ടനാട്ടിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്തിൽ ചേന്നങ്കരി ചാലച്ചിറ വീട്ടിൽ ആർ. നിരഞ്ജനയാണ് മരിച്ചത്. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയാണ് സംഭവം. സംഭവസമയം മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ ശേഷം മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാത്തതിനെ തുടർന്നു മുറിയ്ക്കുള്ളിൽ കയറി നോക്കിയപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തി. ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവസമയം മുത്തശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിലെത്തിയ ശേഷം മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാത്തതിനെ തുടർന്നു മുറിയ്ക്കുള്ളിൽ കയറി നോക്കിയപ്പോൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തി. ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി…
Read Moreനവംബർ ഒന്നു മുതൽ കെഎസ്ആർടിസി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധം;മന്ത്രി ആന്റണി രാജു
കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻനിര സീറ്റ് യാത്രക്കാർക്കും നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങൾ തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. എഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് അപകടങ്ങൾ കുറഞ്ഞുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റേയും ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റേയും വാദം പച്ചക്കള്ളമെന്ന് വി.ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എഐ ക്യാമറ സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ കൃത്യമാണെന്ന് മന്ത്രി പറഞ്ഞു. കേരള പൊലീസിന്റെ റാപിഡ് സോഫ്റ്റ്വെയറിൽനിന്നു ലഭ്യമായ കണക്കുകൾ മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. നിയമസഭയിൽ പറഞ്ഞതും കോടതിയിൽ നൽകിയതും പൊലീസിന്റെ കയ്യിൽ ഉള്ളതുമായ കണക്കുകളെല്ലാം ഒന്നാണെന്നും മന്ത്രി വിശദമാക്കി.
Read Moreസിനിമ റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ല; ഹൈക്കോടതി
.സിനിമ റിവ്യൂവിന് വിലക്കേർപ്പെടുത്തിയിട്ടില്ല കോടതി.സിനിമ റിവ്യു വിഷയത്തിൽ ഇടപെട്ട് ഹെെക്കോടതി. സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ നടത്താൻ പറ്റില്ല എന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. അത്തരത്തിലുള്ള ഒരു ഉത്തരവും ഇറക്കിയിട്ടില്ലന്ന് ഹെെക്കോടതി പറഞ്ഞു. റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവിയും വ്യക്തമാക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോൾ മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തുവന്നതെന്നും കോടതി വിമർശിച്ചു. ബ്ലാക്ക്മെയിൽ ചെയ്യുന്ന വ്ളോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലിൽ പോകാൻ തയാറാണെന്നു വിളിച്ചുപറയുന്ന വ്ളോഗർമാർ അങ്ങനെ പൊകട്ടെ എന്ന് കോടതി പറഞ്ഞു.
Read Moreഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് നാളെ ഒരാണ്ട്; പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചില്ല; വിചാരണ നടപടികൾ വൈകിയേക്കും; കേസിൽ 3000 പേജുള്ള കുറ്റപത്രം
സീമ മോഹന്‍ലാല്‍കൊച്ചി: കേരളത്തെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിക്കേസിന് നാളെ ഒരാണ്ട് തികയുന്പോഴും പുതിയ പ്രോസിക്യൂട്ടര്‍ നിയമനം ഇതുവരെ നടക്കാത്തതിനാല്‍ വിചാരണ നടപടികള്‍ വൈകിയേക്കുമെന്നു സൂചന. പെരുമ്പാവൂര്‍ നിയമ വിദ്യാര്‍ഥിനി വധക്കേസിലും കൂടത്തായി കൂട്ടക്കൊലക്കേസിലും സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എന്‍.കെ. ഉണ്ണിക്കൃഷ്ണനെ ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലും പ്രോസിക്യൂഷനു വേണ്ടി നിയമിച്ചിരുന്നു. എന്നാല്‍ കൂടത്തായി കേസിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി അദേഹം അതില്‍നിന്ന് മാറിയിരുന്നു. എന്നാല്‍ പകരമായി ആരെയും ഇതുവരെ നിയമിച്ചിട്ടില്ല. കേസില്‍ ഒന്നാംപ്രതി മുഹമ്മദ് ഷാഫി(52), രണ്ടാംപ്രതി ആയുര്‍വേദ ചികിത്സകന് ഭഗവല്‍സിങ്(70) എന്നിവര്‍ വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ്. മൂന്നാംപ്രതിയും ഭഗവല്‍സിംഗിന്റെ ഭാര്യയുമായ ലൈല(58) വിയ്യൂര്‍ വനിതാ ജയിലിലുമാണ്. വിചാരണയ്ക്ക് മുന്നോടിയായി മജിസ്ട്രേട്ട് കോടതി നടപടികള്‍ക്കായി പ്രതികളെ ഈ മാസം 17ന് ഹാജരാക്കുന്നുണ്ട്. തുടര്‍ന്നാണ് വിചാരണ സെഷന്‍സ് കോടതിയിലേക്ക് മാറ്റുക. എന്നാല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ നിയമം ഇതുവരെ തീരുമാനമാത്തതിനാൽ വിചാരണ…
Read Moreഅഖിൽ മാത്യുവിന് പണം നൽകിയെന്ന് പറഞ്ഞത് ബാസിതിന്റെ നിർദേശാനുസരണമെന്ന് ഹരിദാസൻ
തിരുവനന്തപുരം: നിയമനക്കോഴ വിവാദവുമായി ബന്ധപ്പെട്ട് ഹരിദാസനെ അന്വേഷണ സംഘം ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുശേഷം ഹരിദാസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ചാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയെടുപ്പിക്കും. ഇന്നലെ രാവിലെ പത്ത് മുതൽ വൈകുന്നേരം ആറ് വരെ കന്റോണ്‍മെന്റ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന് കോഴപ്പണം നൽകിയിട്ടില്ലെന്ന് ഹരിദാസൻ സമ്മതിച്ചിരുന്നു. അഖിൽമാത്യുവിന് പണം നൽകിയെന്ന് നേരത്തെ പറഞ്ഞത് എഐഎസ്എഫ് നേതാവ് ബാസിതിന്റെ നിർദേശാനുസരണമാണെന്നും ഹരിദാസ് വെളിപ്പെടുത്തി. പണം കൊടുത്തുവെന്ന് ഹരിദാസ് പറഞ്ഞ ഏപ്രിൽ പത്താം തീയതിയിലെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചായിരുന്നു ചോദ്യം ചെയ്യൽ. സെക്രട്ടേറിയറ്റ് പരിസരത്ത് വന്ന് 37 സെക്കന്‍ഡിനുള്ളിൽ ഹരിദാസ് മടങ്ങുന്ന ദൃശ്യങ്ങളാണ് പോലീസ് കാട്ടിയത്. പണം എങ്ങനെയാണ് കൊണ്ട് വന്നതെന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ ഹരിദാസ് പതറി. ചോദ്യം ചെയ്ത് തുടങ്ങിയപ്പോൾ ഒന്നും ഓർമയില്ലെന്നായിരുന്നു…
Read Moreനിയമനക്കോഴയിൽ ചിലത് തുറന്നു പറയാനുണ്ട്; രണ്ടുദിവസം കാത്തിരിക്കൂ എന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ പോലീസ് അന്വേഷണം നടക്കട്ടെയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോപണം ഉന്നയിച്ചവർ ഇപ്പോൾ എന്താണ് പറയുന്നത്. തനിക്ക് വിശദമായി പറയാനുണ്ട്. രണ്ട് ദിവസം കാത്തിരിക്കൂ, വൈകാതെ പറയുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാരിനെതിരേ നടക്കുന്ന പ്രവർത്തനങ്ങളുടെ ഉദാഹരണമാണ് ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു. ആയുഷ് മിഷന് നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പണം നല്‍കിയെന്ന ആരോപണത്തില്‍ പരാതിക്കാരന് ഹരിദാസന് മൊഴിമാറ്റിയെന്ന് പോലീസ് പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കോഴ വാങ്ങിയത് തന്റെ ബന്ധുവാണെന്ന് പറഞ്ഞവർ ഇവിടുണ്ട്. തന്റെ ബന്ധുവായ പേഴ്സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്നല്ലേ പ്രചരിപ്പിച്ചത്. അന്വേഷണം പൂര്‍ത്തിയായ ശേഷം കാണാം- വീണാ ജോർജ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ഹരിദാസന് ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് പോലീസ് പറയുന്നത്. അതേസമയം ഹരിദാസന് അഖില്‍ സജീവനും ലെനിനും പണം നല്‍കിയിട്ടുണ്ടെന്ന് പോലീസ്…
Read Moreനടപ്പിലെ വിമ്മിഷ്ടം എല്ലാം കുളമാക്കി..! ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ആരുമാറിയാതെ കടത്താൻ ശ്രമിച്ചത് ഒരുകോടിയിലധികം രൂപയുടെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയിലധികം രൂപ വരുന്ന സ്വർണവുമായി രണ്ടു വിമാന യാത്രക്കാർ പിടിയിൽ. ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വടകര സ്വദേശി മഹമൂദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഒരു കോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണമാണ് ഇവരിൽ നിന്നു പിടികൂടിയത്. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു കസ്റ്റംസ് അസി.കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും കടത്താൻ ശ്രമിച്ചത്.മഹമൂദിൽ നിന്നും 44 ലക്ഷം വരുന്ന 739…
Read Moreതട്ടിപ്പ് നടത്തി ലക്ഷങ്ങളുമായി മുങ്ങിയ മുൻ ഡിവൈഎഫ് നേതാവും കൂട്ടാളിയേയും കാണാനില്ലെന്ന് പോലീസ്; നാട്ടിൽ സ്വതന്ത്രമായി വിഹരിച്ച് പ്രതികൾ
വൈക്കം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 42.72 ലക്ഷം രൂപയും ജൂവലറി ഉടമയുടെ 47.79 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസിൽ പ്രതികളായ ദമ്പതികളും കൂട്ടാളിയും ഇപ്പോഴും ഒളിവിലെന്ന് പോലീസ്. അതേസമയം, പ്രതികൾ നാട്ടിൽ തന്നെ ഉണ്ടെന്നാണ് വിവരം. ഡിവൈഎഫ്ഐ മുൻ നേതാവ് തലയോലപ്പറമ്പ് പുത്തൻപുരയ്ക്കൽ കൃഷ്ണേന്ദു (27), ഭർത്താവ് സിപിഎം. മുൻ നേതാവ് അനന്തു ഉണ്ണി(29), ഇവരുടെ കൂട്ടാളി വൈക്കം വൈക്കപ്രയാർ ബ്രിജേഷ് ഭവനിൽ ദേവി പ്രജിത്ത് (35) എന്നിവർ ഒളിവിലാണെന്നാണ് തലയോലപ്പറമ്പ് പോലീസ് പറയുന്നത്. എന്നാൽ, തലയോലപ്പറമ്പ് പഞ്ചായത്തിന്റെ താൽക്കാലിക ആംബുലൻസ് ഡ്രൈവറായ അനന്തു കഴിഞ്ഞദിവസങ്ങളിൽ ആംബുലൻസുമായി പോകുന്നത് കണ്ടവരുണ്ട്. ആംബുലൻസിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ പഞ്ചായത്തിന്റെ രേഖകളിലും ഉണ്ട്. രണ്ട് കേസിലെയും പരാതിക്കാർ സകല തെളിവുകളും പോലീസിനെ ഏൽപ്പിച്ചിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. കാര്യമായ വരുമാനം ഇല്ലാത്ത അനന്തു ഉണ്ണിയുടെയും കൃഷ്ണേന്ദുവിന്റയും…
Read Moreഐവിഎഫ് ചികിത്സയ്ക്കിടെ ഫാർമസിയിൽ നിന്ന് മാറി നൽകിയത് ഗർഭഛിദ്രത്തിന്റെ മരുന്ന്; യുവതിയ്ക്ക് നഷ്ടമായത് ഇരട്ട കുട്ടികളെ
ഐവിഎഫ് ചികിത്സയിലൂടെ അമ്മയായ ധാരാളം സ്ത്രീകളുണ്ട്. അതിലൊരാളായിരുന്നു ടിമികയും. എന്നാൽ ഒരു ഫാർമസിയുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച മൂലം ഇരട്ട കുട്ടികളെയാണ് ലാസ് വെഗാസിൽ നിന്നുള്ള ടിമികയ്ക്ക് നഷ്ടമായത്. ടിമികയും ഭർത്താവും ഐവിഎഫ് തിരഞ്ഞെടുത്തത് ഫലോപ്യൻ കുഴലുകൾ നീക്കം ചെയ്തതിന് ശേഷമാണ്. രണ്ട് ഭ്രൂണങ്ങളാണ് ഇതിനായ് നിക്ഷേപിച്ചത്. സമീപത്തുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നും ചികിത്സയുടെ ഭാഗമായാണ് ഇവർ മരുന്നു വാങ്ങിച്ചത്. എന്നാൽ മരുന്ന് കഴിച്ചതിന് തൊട്ടുപിന്നാലെ ടിമികയ്ക്ക് വയറ്റിൽ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. വേദന സഹിക്കാവുന്നതിലും അപ്പുറമായതോടെ ഫാർമസിയിൽ നിന്നും മരുന്ന് നൽകിയ കുപ്പി ടിമിക പരിശോധിച്ചു. വേദന അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് രണ്ട് ഡോസ് മരുന്നാണ് ടിമിക കഴിച്ചത്. കുപ്പി പരിശോധിച്ചപ്പോൾ അതിൽ ഗർഭഛിദ്രത്തിനായുള്ള മരുന്ന് എന്നാണ് അവർ കണ്ടത്. തുടർന്ന് സിവിഎസ് എന്ന ഫാർമസിയ്ക്കെതിരായ് ടിമിക പരാതി നൽകി. ഡോക്ടർ എഴുതിയത് ശ്രദ്ധിക്കാതെ മരുന്ന് കൊടുക്കുക,…
Read More