പെരുമ്പാവൂർ: നവജാത ശിശുവിനെ തോടിന് സമീപം ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് മരിച്ച സംഭവത്തിൽ പെരുന്പാവൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപ പ്രദേശങ്ങളിലെ സിസിടിവി പരിശോധനയിൽ ചുവപ്പു നിറത്തിലുള്ള സ്കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നു വ്യക്തമായിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ സ്ഥിരീകരിച്ചിട്ടില്ല. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് പോലീസ് സൂചന നൽകുന്നത്. കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ഇതിന് ശേഷമാകും മരണ കാരണം സംബന്ധിച്ച കാര്യത്തിൽ വ്യക്തത വരിക. പെരുമ്പാവൂരിൽ വല്ലം-മുടിക്കൽ മുല്ലപ്പിള്ളി പാലത്തിനു സമീപത്തു ഇന്നലെ വൈകിട്ടാണ് അഞ്ചിനാണ് സംഭവം. തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലാണു കുഞ്ഞിനെ കണ്ടെത്തിയത്. കവറിൽ ഉപേക്ഷിക്കുന്നത് സമീപത്ത് മീൻ പിടിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് കണ്ടത്. എന്താണെന്ന് ചെന്ന് നോക്കിയപ്പോഴാണ് പിഞ്ചുകുഞ്ഞാണെന്ന് മനസിലായത്. ഉടൻ സമീപവാസികളെ വിവരം അറിയിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം…
Read MoreCategory: Top News
ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളും വിദ്യാർഥിനികളും പ്രധാന ഇര; ഫ്രീയായിനൽകി കുട്ടികളെ വലയിലാക്കും; മയക്കുമരുന്നുമായി പിടിയിലായ പടയപ്പ ബ്രദേഴ്സ് ചില്ലറക്കാരല്ല
കൊച്ചി: അതിമാരക മയക്കുമരുന്നായ നൈട്രാസെപാം ഗുളികളുമായി പിടിയിലായ പടയപ്പ ബ്രദേഴ്സിനെതിരേ വിശദമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു. പടയപ്പ ബ്രദേഴ്സ് എന്ന പ്രത്യേക തരം കോഡില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂര്‍ ഡിപ്പോ പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ് (35) എന്നിവരെയാണ് കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് അതിമാരക മയക്കുമരുന്നായ 130 നൈട്രാസെപാം ഗുളികകളാണ് എക്സൈസ് പിടിച്ചെടുത്തത്. വിഷ്ണു പ്രസാദിന്റെ കൈയില്‍നിന്ന് 50 എണ്ണം ഗുളികകളും ടോമി ജോര്‍ജിന്റെ പക്കല്‍ നിന്ന് 80 എണ്ണം ഗുളികകളുമാണ് കണ്ടെടുത്തത്. ഇത്തരത്തിലുള്ള മയക്ക് മരുന്ന് ഗുളികള്‍ 20 ഗ്രാമിലധികം കൈവശം വക്കുന്നത് 10 വര്‍ഷത്തെ കഠിനതടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ശിക്ഷ കിട്ടാവുന്ന ഗുരുതര കുറ്റകൃത്യമാണെന്നിരിക്കെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്ത ലഹരി…
Read Moreകബാലിയെ പ്രകോപിപ്പിച്ച് യുവാവ്; കാർ കൊമ്പിൽ കൂത്തിപൊക്കി ആന ; ഈ സമയം കെഎസ്ആർടി അവിടേക്ക് വന്നത് തുണയായി; മലക്കപ്പാറയിലെ സംഭവം ഞെട്ടിക്കുന്നത്
തൃശൂർ : മലക്കപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാന കബാലിയെ പ്രകോപിപ്പി്ച്ച യുവാവിനെ കണ്ടെത്താൻ ഉൗർജിത അന്വേഷണവുമായി വനംവകുപ്പ്. കബാലിയെ യുവാവ് പ്രകോപിപ്പിച്ചതിനെ തുടർന്ന് ആന അക്രമാസക്തനാവുകയും വിനോദസഞ്ചാരികളുടെ കാർ കുത്തിമറിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. പ്രകോപിതനായ ആനയുടെ ആക്രമണത്തിൽനിന്ന് വിനോദസഞ്ചാരികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിൽ അന്പലപ്പാറ ഗേറ്റിന് സമീപം വെച്ച് ഇന്നലെ രാത്രിയായിരുന്നു വിനോദസഞ്ചാരികളടക്കമുള്ളവരെ പരിഭ്രാന്തിയിലാഴ്ത്തിയ സംഭവം. രാത്രിയിൽ വിനോദസഞ്ചാരികൾ അതിരപ്പിള്ളി ഭാഗത്തുനിന്ന് മലക്കപ്പാറ ഭാഗത്തേക്കു പോകുന്ന സമയത്താണ് അന്പലപ്പാറ കഴിഞ്ഞു പെൻസ്റ്റോക്കിന് മുൻപ് കാടിനകത്ത് നിന്നും കബാലി എന്നറിയപ്പെടുന്ന കാട്ടാന വാഹനങ്ങൾക്ക് മുന്‍പിലേക്ക് ഇറങ്ങി വന്നത്. റോഡിന് ഒരു വശത്ത് ആന നിന്നതോടെ വാഹനങ്ങൾ ഒന്നും മുൻപോട്ടു പോകാതെ നിർത്തിയിട്ടു. ആന റോഡിൽ തടസം സൃഷ്ടിച്ച് നിൽക്കുന്നത് കണ്ട് നിർത്തിയിട്ട വാഹനങ്ങളിലൊന്നിൽ നിന്നും ഒരു യുവാവ് പുറത്തിറങ്ങുകയും തുടർന്ന് ആനയുടെ അടുത്തുചെന്ന് ആനയോടു നീങ്ങാനും…
Read Moreവാഹനം ഇടിച്ച് മരിച്ച വയോധികന്റെ മൃതദേഹം കനാലിലെറിഞ്ഞ് പോലീസ്; നടക്കുന്ന ദൃശ്യം പുറത്ത് ; പോലീസിന്റെ ചെയ്തികൾക്ക് വിശദീകരണവുമായി അധികൃതർ
പാറ്റ്ന: അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം കനാലിലേക്ക് വലിച്ചെറിഞ്ഞ് പോലീസ്. നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി അധികൃതര്‍. ഞായറാഴ്ച ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത്. വഴിയാത്രക്കാരനായ യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ട്രക്ക് ഇടിച്ച് മരിച്ച വയോധികന്റെ മൃതദേഹം മൂന്നു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കനാലിലേക്ക് ഇടുന്നതാണ് വീഡിയോയിലുള്ളത്. മുസാഫര്‍പൂരിലെ ഫകുലി ഒപി ഏരിയയിലെ ധോധി കനാല്‍ പാലത്തിന് സമീപത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ മണിക്കൂറുകള്‍ക്കകം സമൂഹ മാധ്യമത്തില്‍ വൈറലാകുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് വയോധികനെ ട്രക്ക് ഇടിച്ചത്. വയോധികന്റെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടത്തിനായി വീണ്ടെടുക്കാനാകില്ലെന്നാ യിരുന്നു ആദ്യം അധികൃതരുടെ വിശദീകരണം. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കനാലില്‍ നിന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ച്ചുവെന്ന് പോലീസ് വ്യക്തമാക്കി.
Read Moreപകൽ മാന്യൻ;രാത്രിയിൽ ഒളിഞ്ഞു നോട്ടം;യുവാവ് പിടിയിൽ
രാത്രികാലങ്ങളിൽ ആരും കാണാതെ വീടുകളിലെത്തി ഒളിച്ചിരുന്ന് ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കിഴക്കോത്ത് പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. വീടുകളിൽ അശ്ലീലമെഴുതിയ കുറിപ്പ് കൊണ്ടിടുന്നതും ഇയാളുടെ പതിവ് പരിപാടിയാണ്. രാത്രിയിൽ വീടിനുള്ളിൽ ഒളിച്ച് കടന്ന് ഇയാൾ സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകർത്തുകയുമാണ് ചെയ്തിരുന്നത്. സ്ത്രീകൾ കുളിക്കുന്നതുൾപ്പെടെ നിരവധി ഫോട്ടോകളാണ് ഇയാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. ഇയാൾ രാത്രിയിൽ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളിൽ കയറുന്നത്. നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച് വിവരം ലഭിക്കുന്നത്. രാത്രിയിൽ മൂടിപ്പുതച്ച് സമീപത്തെ ഒരു വീട്ടിൽ കയറാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. സംശയം തോന്നിയ നാട്ടുകാർ ഇയാളുടെ വീട്ടിൽ എത്തി. പക്ഷേ സാദിഖിനെ അവിടെ കണ്ടില്ല. ഫോണിൽ വിളിച്ച് നോക്കിയപ്പോൾ ഫോൺ…
Read Moreവയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്
47 -ാമത് വയലാർ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർഅവാർഡ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപവുമാണ് പുരസ്കാരം. വയലാർ രാമവർമ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ആണിത്. വയലാർ രാമ വർമയുടെ ചരമ വാർഷിക ദിനമായ ഈ മാസം 27ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുസ്കാരം സമ്മാനിക്കും. 1940 മാർച്ച് 16ന് ആലപ്പുഴ ജില്ലയിലാണ് ജനനം. 85 സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.മലയാള സിനിമക്ക് നൽകിയ സമഗ്രസംഭാവനകളെ മുൻനിർത്തി കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.
Read Moreഅമ്മയുടെ പേരിൽ 63 ലക്ഷം നിക്ഷേപം; അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷൻ തന്റെ അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് സമ്മതിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 90 വയസുള്ള അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷത്തിൻ്റെ നിക്ഷേപമാണുള്ളത്. കളളപ്പണ ഇടപാട് നടന്ന അതേ സമയങ്ങളിലാണ് ഈ പണം അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ളത്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ നടത്തിയ നിക്ഷേപത്തെ സംബന്ധിച്ചും അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി വ്യക്തമാക്കി. അരവിന്ദാക്ഷനെയും സി.കെ. ജിൽസിനെയും വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റഡി വേണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം ഒമ്പത് മുതൽ രണ്ടു ദിവസത്തേക്ക് അരവിന്ദാക്ഷനെയും ജിൽസിനേയും കസ്റ്റഡിയിൽ വിടണമെന്നാണ് ഇ ഡിയുടെ ആവശ്യം. അപേക്ഷ കോടതി നാളെ പരിഗണിക്കും. കരുവന്നൂർ ബാങ്കിൽ നടന്നത് സംഘടിതമായ കുറ്റകൃത്യമാണ്. ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുളളവർക്കും ഇതിൽ…
Read Moreമുനമ്പം വള്ളം അപകടം; കാണാതായവരില്‍ രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
മുനമ്പം കടലിൽ മുങ്ങിയ ഫൈബര്‍ വള്ളത്തിൽ നിന്നു കാണാതായ മത്സ്യത്തൊഴിലാളികളില്‍ രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിനടുത്ത് അപകടം ഉണ്ടായത്. ഏഴ് പേരടങ്ങുന്ന വള്ളമാണ് മുങ്ങിയത്. മൂന്ന് പേരെ വ്യാഴാഴ്ച രാത്രി തന്നെ രക്ഷപ്പെടുത്തി.മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശി ഷാജി, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കണ്ടെത്താനുള്ളത്. രാവിലെ ആറ് മണി മുതല്‍ കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ ആരംഭിച്ചു. മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ കൊല്ലംപറമ്പിൽ സഹജന്റെ മകൻ ശരത് (അപ്പു -24), ചേപ്പളത്ത് മോഹനൻ (55) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തി. മുനമ്പം ബോട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയിട്ടില്ലായെന്നും കടല്‍ സുരക്ഷയ്ക്ക് വേണ്ട എല്ലാ സംവിധാനങ്ങളും നിലവിലുണ്ടെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ക്ക് നീന്തലില്‍ പരിചയ കുറവാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്ന് അപകടത്തില്‍ നിന്ന്…
Read Moreസൗദിയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനം അനിശ്ചിത്വത്തില്‍
ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ വിദേശയാത്രക്ക് കേന്ദ്ര അനുമതി ലഭിച്ചില്ല. സൗദി അറേബ്യയില്‍ ഈ മാസം 19, 20, 21 തിയ്യതികളി നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് വിദേശയാത്രക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല. ജിദ്ദയിലും റിയാദിലും ദമാമിലുമായി ആണ് സമ്മേളനം നടത്താനിരുന്നത്. സമ്മേളനത്തിന്റെ യാത്രയ്ക്കും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിക്കുകയും ചെയ്തു. പക്ഷേ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്ക് കേന്ദ്രം ഇതുവരെ വിദേശയാത്രക്ക് അനുമതി കൊടുത്തിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചശേഷം സൗദിയിലെ മേഖലാസമ്മേളത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിക്കും. രാഷ്ട്രീയാനുമതി നല്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്…വണ്ടിയിൽ പുകവലിച്ചാൽ വന്ദേഭാരത് നിൽക്കും; കോച്ചിലും ബാത്ത്റൂമുകളിലും സ്മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ
എസ്.ആർ.സുധീർ കുമാർകൊല്ലം: വന്ദേ ഭാരത് എക്സ്പ്രസിലെ പുകവലിക്കാർ ജാഗ്രതൈ. ശൗചാലയത്തിലോ വാതിൽപ്പടിക്ക് സമീപമോ ഒളിച്ചിരുന്ന് പുകവലിച്ചാൽ വണ്ടി അവിടെ നിൽക്കും, അഥവാ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയിടും. പിന്നെ എന്തു ചെയ്യണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം ലോക്കോ പൈലറ്റിന്റേതാണ്.കോച്ചുകൾക്കുള്ളിൽ ശൗചാലയത്തിലടക്കം സ്മോക്ക് ഡിറ്റക്ഷൻ സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. പുകയുടെ അളവ് സെൻസറിൽ രേഖപ്പെടുത്തും. നിർദിഷ്ട അളവിൽ കൂടുതൽ പുക ഉണ്ടായാൽ ലോക്കോ പൈലറ്റിന്റെ കാബിനിൽ അലാറം മുഴങ്ങും. അപ്പോൾ തന്നെ വണ്ടി നിർത്തിയിടും. അലാറം മുഴങ്ങുന്ന സമയത്ത് തന്നെ ഏത് കോച്ചിൽ എവിടെ നിന്നാണ് പുക ഉണ്ടായതെന്ന് സ്ക്രീനിൽ കാണാനും ലോക്കോ പൈലറ്റിന്റെ കാബിനിൽ സൗകര്യമുണ്ട്. കോച്ചുകളിൽ റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാരുടെ സാന്നിധ്യമുണ്ട്. പുകയുടെ വിവരം ഉടൻ ലോക്കോ പൈലറ്റ് അവരെ അറിയിക്കും. ജീവനക്കാർ എത്തി ആദ്യം പുകയുടെ കാരണവും ഉറവിടവും കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്…
Read More