ഇരിട്ടി: മകളുടെ പേരിടൽ ചടങ്ങിനിടെ പോലീസ് എത്തി കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയായിരുന്നു സംഭവം. രണ്ട് കൊലക്കേസിൽ അടക്കം 12 കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ജയിലിൽനിന്നും മോചിതനായി ദിവസങ്ങൾക്കുള്ളിലാണ് മുഴക്കുന്ന് സിഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീണ്ടും അറസ്റ്റ് ചെയ്തത്. ജയിലിൽ കഴിയവേ ജയിൽ വാർഡനെ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ നൂലുകെട്ടൽ ചടങ്ങിന് ഇടയിൽ ആകാശിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ചടങ്ങിൽ എത്തിയവർ ആരും ഭക്ഷണം കഴിക്കാതെയാണ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയത്. ആകാശിന്റെ ഭാര്യയും കുട്ടിയും സ്റ്റേഷനിൽ എത്തി. തുടർന്ന് ഒന്നിച്ചു ചടങ്ങിന്റെ ഭക്ഷണം കഴിക്കാൻ പോലീസ് സൗകര്യം ഒരുക്കി. കുട്ടിയുടെ…
Read MoreCategory: Top News
വീടിന്റെ ടെറസിൽ നിന്നും അലർച്ച; ഓടിയെത്തിയ അമ്മ കണ്ടത് കഴുത്തറുത്ത് കിടക്കുന്ന മകളെ; വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ പറയുന്ന കാരണം ഞെട്ടിക്കുന്നത്
കൊല്ലം: യുവതിയെ വീടിന്റെ ടെറസില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗര്‍ നന്ദനം വീട്ടില്‍ എന്‍.ജയകൃഷ്ണ പിള്ളയുടെയും രമാദേവി അമ്മയുടെയും മകള്‍ സൂര്യ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയം മാതാപിതാക്കളും സഹോദരിയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത നിലയില്‍ സൂര്യയെ കാണുന്നത്. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ താമസിച്ച കാരണത്താല്‍ ആണ് മരിക്കുന്നതെന്നും മരണത്തില്‍ ആരും ഉത്തരവാദികള്‍ അല്ലെന്നും പറയുന്ന ആത്മഹത്യാ കുറിപ്പ് വീട്ടില്‍ നിന്നും കിട്ടിയിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ കോളജില്‍ ഡിഗ്രി പഠനം പൂര്‍ത്തിക്കിയ സൂര്യയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. മറ്റ് കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടര്‍ന്ന് സൂര്യ മനോവിഷമത്തില്‍ ആയിരുന്നുവെന്നും പറയപ്പെടുന്നു. കൊല്ലം റൂറല്‍ എസ്പി സുനില്‍ എം. എല്‍, ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫ്, കുണ്ടറ…
Read Moreആ “ഇഡിയറ്റിനെ’ കൂടി കാമറയിൽ കാണിക്കൂ..! ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയെ മോശമായി സ്പർശിച്ചു; എട്ടിന്റെ പണിവാങ്ങി യുവാവ്…
മാഡ്രിഡ്: ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം. തന്നെ മോശയി സ്പർശിച്ച യുവാവിനെതിരെ പ്രതികരിച്ച് അവതാരക. സ്പാനിഷ് ചാനലിലെ മാധ്യമപ്രവർത്തകയെയാണ് ഒരു യുവാവ് അപമാനിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു. ഇസ ബലാഡോ എന്ന റിപ്പോർട്ടർക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മാഡ്രിഡിലെ ഒരു തെരുവിൽ നിന്ന് തത്സമയം വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മോശമായി സ്പർശിക്കുകയായിരുന്നു. ബലാഡോ റിപ്പോർട്ടിംഗ് തുടർന്നെങ്കിലും പ്രോഗ്രാം അവതാരകൻ നാച്ചോ അബാദ് അത് തടസപ്പെടുത്തി. തന്റെ പുറകിൽ സ്പർശിച്ചെന്ന് ബലാഡോ സ്ഥിരീകരിച്ചതോടെ ആ “ഇഡിയറ്റിനെ’ കൂടി കാമറയിൽ കാണിക്കാൻ അബാദ് ആവശ്യപ്പെട്ടു. മോശമായി സ്പർശിച്ചതിനെക്കുറിച്ച് ബലാഡോ യുവാവിനോട് ചോദിച്ചെങ്കിലും തമാശയോടു കൂടി അയാൾ അത് നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്പോൾ അയാൾ മാധ്യമപ്രവർത്തകയുടെ തലയിൽ തൊടുന്നതും വീഡിയോയിൽ കാണാം. മാധ്യമപ്രവർത്തകയെ…
Read Moreഫെനി ബാലകൃഷ്ണനെ പരിചയമില്ല; ഫെനിക്ക് പിന്നില്‍ മറ്റാരോ; തങ്ങള്‍ ഉന്നതമായ രാഷട്രീയ നിലവാരം പുലര്‍ത്തുന്നവരെന്ന് ഇ.പി.ജയരാജന്
ന്യൂഡല്‍ഹി: ഫെനി ബാലകൃഷ്ണന് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതം.സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനെ തനിക്ക് പരിചയമില്ലെന്ന്ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് താന്‍ കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടില്ല. ഫെനിക്ക് പിന്നില്‍ മറ്റാരോ ആണെന്നും ജയരാജന് പറഞ്ഞു. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയോട് എന്താണ് ചെയ്യുന്നതെന്നും ജയരാജന് ചോദിച്ചു. മണ്മറഞ്ഞ് പോയ നോതാവിനെ നിയമസഭയില്‍ വച്ച് കീറി മുറിച്ച് ചര്‍ച്ച ചെയ്യുന്നത് തെറ്റാണ്. അത്തരം പ്രവണതകളില്‍നിന്ന് യുഡിഎഫ് പിൻതിരിയണം. തങ്ങള്‍ ഉന്നതമായ രാഷട്രീയ നിലവാരം വച്ച് പുലര്‍ത്തുന്നവരാണ്. അത് കാത്ത് സൂക്ഷിക്കാന്‍ മാധ്യമങ്ങളും സഹകരിക്കണമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു. ഫെനി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എന്ത് വേണമെങ്കിലും തരാമെന്ന് ജയരാജന് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം. സോളാർ വിഷയം എങ്ങനെയും കത്തിച്ച് നിർത്തണമെന്ന് ആവശ്യപ്പെട്ടു. ജയരാജന് ഒരു കാറില്‍ കൊല്ലത്തെ ഗസ്റ്റ്…
Read Moreഅയ്യേ അയ്യേ നാണക്കേട്; ഇതാണോ കേരള പോലീസ്, കള്ളന്മാർപോലും ഇങ്ങനെ ഒറ്റില്ല; ക്രൈംബ്രാഞ്ച് എസ്ഐക്കെതിരേ കള്ളക്കേസ് എടുത്ത സിഐക്കെതിരേ നടപടി വരും
സ്വന്തം ലേഖകൻതൃശൂർ: ആഭ്യന്തരവകുപ്പിനും കേരള പോലീസിനും നാണക്കേടുണ്ടാക്കി തൃശൂരിലെ പോലീസിന്റെ കള്ളക്കളി. സ്വന്തം കൂട്ടത്തിലുള്ള പോലീസുകാരനെ കള്ളക്കേസിൽ കുടുക്കി ഒറ്റിയ സിഐയുടെ നാടകവും കള്ളക്കഥയും പൊളിഞ്ഞതോടെ സിഐയെ സംരക്ഷിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥരും വെട്ടിലായി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് എസ്ഐക്കെതിരേ നെടുപുഴ സിഐ ചുമത്തിയത് കള്ളക്കേസ് ആണെന്ന് തെളിഞ്ഞു. എസ്ഐയുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലത്തിൽ എസ്ഐ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ കള്ളക്കേസെടുത്ത സിഐയും എസ്ഐ കുറ്റം ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് പൂഴ്ത്തിയ ഉദ്യോഗസ്ഥരും വെട്ടിലായി. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് സംഭവത്തിന്റെ നിജസ്ഥിതി തേടിക്കഴിഞ്ഞു. എസ്ഐയെ കുടുക്കാൻ കള്ള കേസ് മെനഞ്ഞ സിഐക്കെതിരെ കടുത്ത ശിക്ഷാ നടപടി വരുമെന്ന് ഉറപ്പായിട്ടുണ്ട്. സിഐയെ സംരക്ഷിക്കാൻ ശ്രമിച്ചവരും കുടുങ്ങും. കള്ളക്കഥ, തിരക്കഥ, സംഭാഷണം സംവിധാനം നെടുപുഴ സിഐ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച് എസ്ഐ ആമോദ് പൊതുസ്ഥലത്ത്…
Read Moreസോളാർ കേസിലെ വിവാദ കത്ത്; കത്ത് തനിക്ക് നല്‍കിയത് ശരണ്യ മനോജ്; പിണറായി വിജയനുമായി ചര്‍ച്ച നടത്തി; കത്ത് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാര്‍
കൊച്ചി: സോളാര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കുന്ന കത്ത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയെന്ന് വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാര്‍. പിണറായിയെ കണ്ടത് എകെജി സെന്ററിനു മുന്നിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു. അദ്ദേഹം തന്നോട് കടക്കു പുറത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും നന്ദകുമാര്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ദല്ലാള്‍ നന്ദകുമാര്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലാണ് മുഖ്യമന്ത്രി ദല്ലാള്‍ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടെന്ന് പറഞ്ഞത്. കേരള ഹൗസില്‍ പ്രാതല്‍ കഴിക്കുമ്പോഴാണ് നന്ദകുമാര്‍ എത്തിയതെന്നും ഇറങ്ങിപോകാന്‍ പറഞ്ഞെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. താന്‍ കത്തുകള്‍ കാണിച്ചത് സിപിഎം ഉന്നതരെയാണ്. കത്ത് ആവശ്യപ്പെട്ടത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു. ഈ കത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ്…
Read Moreവീണ്ടും വില്ലൻ വവ്വാലോ? ഇത്തവണയും നിപ വവ്വാൽ വഴിയാകാൻ സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് രണ്ടുപേരുടെ മരണം നിപ മൂലമെന്ന് സ്ഥീരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കാന്‍ ആരോഗ്യവകുപ്പ്. ആശുപത്രിയില്‍നിന്നാണ് വൈറസ് കൂടുതല്‍ പേരിലേക്ക് പടര്ന്നതെന്നനിഗമനത്തില് ആരോഗ്യ പ്രവര്‍ത്തകരെയും രോഗിയുടെ കൂട്ടിരിപ്പുകാരെയുംസമ്പര്ക്കപ്പട്ടികയില് ഉള്‍പ്പെടുത്തും. 168 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതുകൂടാതെ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരണപ്പെട്ട ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസ്(40), ഓഗസ്റ്റ് 30ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലി (49) എന്നിവരുടെ റൂട്ടുമാപ്പിലുള്പ്പെട്ട സ്ഥലങ്ങളിലെ സമ്പര്ക്കബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഹാരിസുമായി അടുത്തിടപഴകിയവരുടെ സമ്പര്‍ക്കപട്ടികയാണ് ഇപ്പോള്‍ തയാറാക്കികൊണ്ടിരിക്കുന്നത്. മുഹമ്മദലിക്ക് സ്വന്തം പറമ്പിലെ തെങ്ങിന്തോട്ടത്തില്നിന്നായിരിക്കാം നിപ പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ തേങ്ങയിടാന്‍ തെങ്ങുകയറ്റുകാരനൊപ്പം മുഹമ്മദാലിയും പോയിരുന്നു. ഇവിടെ പ്രത്യേക സംഘം പരിശോധന നടത്തും. ധാരാളം കവുങ്ങുകളും തെങ്ങുകളും ഉള്ള സ്ഥലമായതിനാല്‍ വവ്വാലുകളുടെ സാന്നിധ്യം ഉറപ്പാണെന്ന വിലയിരുത്തലുമുണ്ട്. ഇവിടെനിന്നും വൈറസ് പിടിപെടാനുള്ള വലിയ സാധ്യതയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍…
Read Moreസ്കൂൾ ഉച്ച ഭക്ഷണത്തിൽ നിന്ന് ഓന്തിനെ കണ്ടെത്തി; ഭക്ഷണം കഴിച്ച 50ഓളം വിദ്യാർഥികൾ ആശുപത്രിയിൽ
സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. ബീഹാറിലെ ഒരു പ്രൈമറി സ്കൂളിലെ 50 ഓളം വിദ്യാർത്ഥികളെയാണ് ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സീതാമർഹി ജില്ലയിലെ ദുമ്ര ബ്ലോക്കിലെ ഒരു പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയും ഉണ്ടായി. സ്കൂളിലെ ഉച്ചഭക്ഷണത്തിൽ നിന്ന് ഓന്തിനെ കണ്ടെത്തിയതായി പരാതിയുണ്ട്. അതേ ഭക്ഷണമാണ് വിദ്യാർഥികൾ കഴിച്ചത്. തുടർന്ന് കുട്ടികളെ സദർ ആശുപത്രിയിലേക്ക് മാറ്റി എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണെന്നും മാതാപിതാക്കൾ അവർക്കൊപ്പമുണ്ടെന്നും ഡോക്ടർ അറിയിച്ചു. .
Read Moreപെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്ത്രീക്ക് 75 വർഷം തടവ്; കൂട്ടുനിന്ന പങ്കാളിക്ക് ആറുമാസം തടവും
കോഴിക്കോട്: നാദാപുരത്ത് 10 വയസുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്ത്രീക്ക് 75 വർഷം തടവുശിക്ഷ വിധിച്ച് കോടതി. പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയ്ക്ക്(സന്ധ്യ – 42) ആണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഈ ശിക്ഷ നൽകിയത്. വസന്ത 90,000 രൂപ പിഴ ഒടുക്കണമെന്നും ജഡ്ജ് എം. ഷുഹൈബ് വ്യക്തമാക്കി. വാണിമേൽ പരപ്പുപാറ മേഖലയിലെ വാടകവീട്ടിൽവച്ചും മറ്റും വസന്ത കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നാണ് കുറ്റ്യാടി പോലീസ് കണ്ടെത്തിയത്. ഇതേ പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ഒത്താശ ചെയ്തെന്ന കുറ്റത്തിന് മൂന്ന് കേസുകൾ ഇതേ കോടതിയിൽ വസന്തയ്ക്കെതിരേ നിലവിലുണ്ട്. വസന്തയുടെ പങ്കളായിയായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ(42) ആറ് മാസം തടവിനും ശിക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചു വച്ചതിനാണ് ദാസിനെ ശിക്ഷിച്ചത്.
Read Moreജനറൽ കോച്ചിലിരുന്ന സത്രീയെ എഴുനേൽപ്പിക്കാൻ യുവാവിന്റെ ശ്രമം; സീറ്റിനെ ചൊല്ലി മെട്രോയിൽ പൊരിഞ്ഞ അടി
വിവാദ ഫോട്ടോഷൂട്ടുകളും വാക്ക് തർക്കങ്ങളുമൊക്കെ ഡൽഹി മെട്രോയിലെ സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സീറ്റിന് വേണ്ടി ഒരു പുരുഷനും സ്ത്രീയും പരസ്പരം തർക്കിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. വീഡിയോയിൽ ഇരുവരും മെട്രോ കോച്ചിലെ സീറ്റിനായി വാദിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് സമയത്തിന് ശേഷം, മറ്റൊരു സ്ത്രീയും സ്ത്രീയുടെ പക്ഷം പിടിച്ചു. വനിതാ സ്പെഷ്യൽ കോച്ചിൽ ആളൊഴിഞ്ഞതിനാൽ അതിലേക്ക് പോകാൻ പുരുഷൻ യുവതിയോട് നിർദ്ദേശിച്ചു. ഇത് അംഗീകരിക്കാൻ അവർ തയാറായില്ല. മറ്റ് യാത്രക്കാർ വഴക്ക് തടയാൻ ശ്രമിച്ചെങ്കിലും അവർ സീറ്റിനെച്ചൊല്ലി തർക്കം തുടരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമുതൽ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു. നിരവധിപേർ വീഡിയോയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്ക് വച്ചു. മറ്റ് യാത്രക്കാർക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായപ്പെട്ടത്. Kalesh b/w a Guy and a lady inside…
Read More