ഇടുക്കി: പോലീസുകാർക്കെതിരേ മോഷണക്കേസ് പ്രതികളുടെ ആക്രമണം. മോഷ്ടാക്കളെ പിടികൂടുന്നതിനിടയിൽ കായംകുളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപക്കിനു കുത്തേറ്റു. ഇന്നു പുലർച്ചെ രണ്ടോടെ ഇടുക്കി ചിന്നക്കനാൽ പവർഹൗസിൽ വച്ചാണു സംഭവം. പോലീസുകാരായ ഷാനവാസ്, ഇല്യാസ് എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റ പോലീസുകാരെ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പോലീസിനെതിരേ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. ശാന്തൻപാറ പോലീസിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ മൂന്നു പേരെ പിടികൂടി. ഷെമീർ ബാബു, ഫിറോസ്, മുഹമ്മദ്, മുനീർ എന്നിവരാണു പിടിയിലായത്. പ്രതികളിൽ മൂന്നു പേർ കായംകുളം സ്വദേശികളും ഒരാൾ ചിന്നക്കനാൽ സ്വദേശിയുമാണ്. ഒരാൾ കൂടി പിടിയിലാകാനുണ്ട്. ആലപ്പുഴ ജില്ലയിലെ കരിയിലകുളങ്ങര, കായംകുളം സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളാണു പ്രതികൾക്കെതിരേയുള്ളത്. മൂന്നാർ പോലീസെത്തി അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ…
Read MoreCategory: Top News
പീഡന പരാതി നൽകിയതിന് ദളിത് പെൺകുട്ടിക്ക് മർദനം; ആൾക്കൂട്ടം സഹോദരനെ തല്ലിക്കൊന്നു; അമ്മയെ വിവസ്ത്രയാക്കി
ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരി നൽകിയ ലൈംഗിക പീഡനക്കേസിന്റെ പേരിൽ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. സഹോദരിയെ ക്രൂരമായി മർദിച്ച ആക്രമികൾ ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകർക്കുകയും ചെയ്തു. സാഗർ ജില്ലയിലാണ് സംഭവം. 2019ലാണ് 18കാരിയായ ദളിത് പെൺകുട്ടിക്ക് നേരെ ലൈംഗീക പീഡനമുണ്ടായത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. പെൺകുട്ടിയും കുടുംബവും ഇവരുടെ ആവശ്യത്തിന് വഴങ്ങാത്തതാണ് സംഭവത്തിന് പിന്നിലെ കാരണം. വീട്ടിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് ആളുകൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് കണ്ട് സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമികൾ മാതാവിനെ വിവസ്ത്രയാക്കിയത്. തുടർന്ന് പോലീസ എത്തിയാണ് ഇവർക്ക് ധരിക്കാൻ വസ്ത്രം നൽകിയത്. പെൺകുട്ടിയുടെ മറ്റ് സഹോദരങ്ങൾക്ക് വേണ്ടിയും ആക്രമികൾ ഗ്രാമത്തിൽ തെരച്ചിൽ…
Read Moreരോഗിയായ പിതാവിനെ വധിക്കാൻ മകന്റെ ശ്രമം; മുളക് വെള്ളം മുഖത്തൊഴിച്ചു, തലയിൽ കുത്തിക്ക് കുത്തി; പതിനഞ്ചുകാരന്റെ കൂരകൃത്യത്തിൽ നടുങ്ങി തിരുവനന്തപുരം
തിരുവനന്തപുരം: സുഹൃത്തിന്റെ സഹായത്താൽ രോഗിയായ പിതാവിനെ വധിക്കാൻ 15കാരനായ മകന്റെ ശ്രമം. പോലീസ് പിടിക്കുമെന്ന് അറിഞ്ഞപ്പോൾ സുഹൃത്തിനെ രക്ഷപെടുത്തിയ ശേഷം മകൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഞായറാഴ്ച രാവിലെ പോത്തൻകോട് ആണ് സംഭവം. സംഭവ സമയം മാതാവ് ജോലിക്ക് പോയിരുന്നു. മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തുന്നതിന് മകനെ പിതാവ് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിതാവിനെ അപായപ്പെടുത്താൻ സുഹൃത്തുമായി മകൻ വീട്ടിലെത്തി. ഈ സമയം പിതാവ് ഉറങ്ങുകയായിരുന്നു. മുറിയിലെത്തിയ ഇവർ മുളക് പൊടി കലക്കിയെ വെള്ളം പിതാവിന്റെ മുഖത്ത് ഒഴിച്ചതിന് ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു. ഇതിനിടയിൽ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി. പോലീസ് വരുന്നതു കണ്ട് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ്…
Read Moreബിജെപി എംപിയുടെ വസതിയില്‍ 10 വയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി ! വില്ലനായത് വീഡിയോ ഗെയിം എന്ന് സംശയം
അസമില്‍ ബിജെപി എംപിയുടെ വസതിയില്‍ 10 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജ്ദീപ് റോയി എംപിയുടെ സില്‍ച്ചാറിലുള്ള വസതിയില്‍ ശനിയാഴ്ച വൈകിട്ടാണ് വീട്ടുജോലിക്കാരിയുടെ മകന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി രാജ്ദീപ് റോയിയെ (എംപിയുടെ അതേ പേരാണ് കുട്ടിയ്ക്കും) മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് (എസ്എംസിഎച്ച്) അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കച്ചാര്‍ ജില്ലയിലെ പലോങ് ഘട്ട് പ്രദേശത്തുനിന്നുള്ളവരാണ് കുട്ടിയുടെ കുടുംബം. കുറച്ച് വര്‍ഷങ്ങളായി എംപിയുടെ വീട്ടില്‍ അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം താമസിക്കുകയായിരുന്നു കുട്ടി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിഡിയോ ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതില്‍ അമ്മയോട് കുട്ടി വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു. വീട്ടിലെത്തി എല്ലാം വിശദമായി പരിശോധിച്ചതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു. കുട്ടിയുടെ മരണത്തില്‍ ഞെട്ടിപ്പോയെന്ന് രാജ്ദീപ് റോയി എംപി പ്രതികരിച്ചു. അദ്ദേഹത്തിന്റെ…
Read Moreതിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! വിവാഹം കഴിഞ്ഞത് രണ്ടു മാസം മുമ്പ്
തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ ഭര്‍തൃഭവനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ജൂണ്‍ 12നാണ് അക്ഷയ് രാജുമായുള്ള വിവാഹം നടന്നത്. സംഭവ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ അറിയിച്ചുവെന്ന് വീട്ടുകാര്‍ പറയുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ പതിവായി ഫോണില്‍ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ചിലര്‍ പറയുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാര് പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണവിവരം അറിഞ്ഞ് രേഷ്മയുടെ കുടുംബം ഭര്‍ത്താവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.…
Read Moreകുട്ടികളെക്കൊണ്ട് മറ്റൊരു വിദ്യാർഥിയുടെ മുഖത്തടിപ്പിച്ചത് നിസാരകാര്യം; വെറുതേ ഊതിവീർപ്പിച്ചകേസ്; വിചിത്ര ന്യായവുമായി അധ്യാപിക
ലക്നോ: മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിയ സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി അധ്യാപിക. ഗൃഹപാഠം ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാന്‍ നിര്‍ദേശിച്ചതെന്നാണ് അധ്യാപിക ത്രിപ്ത ത്യാഗിയുടെ വാദം. “നിസാര കാര്യം’ എന്നാണവര്‍ മുസഫര്‍നഗറില്‍ സ്കൂളില്‍ ഏഴുവയസുകാരനെ തല്ലിയ സംഭവത്തെ വിശേഷിപ്പിച്ചത്. മകനോട് കര്‍ശനമായി പെരുമാറണമെന്ന് മാതാപിതാക്കള്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി ത്രിപ്ത പറഞ്ഞു. ക്ലാസിലുണ്ടായിരുന്ന കുട്ടിയുടെ ബന്ധുവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ശേഷം ദൃശ്യങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന് അധ്യാപിക ആരോപിച്ചു. അവരെല്ലാം തനിക്ക് കുട്ടികളെപ്പോലെയാണ്. തെറ്റ് അംഗീകരിക്കുന്നു. പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റിയെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിന് പിന്നില്‍ വര്‍ഗീയ വിദ്വേഷമല്ല. താന്‍ ഭിന്നശേഷിക്കാരിയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു കുട്ടിയുടെ മര്‍ദിപ്പിക്കുന്ന സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദേശീയതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുസാഫര്‍നഗറിലെ മന്‍സൂര്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഖബര്പുര് ഗ്രാമത്തിലാണ്…
Read Moreജീപ്പ് ദുരന്തം: മരിച്ച 9 പേരുടെ സംസ്കാരം ഇന്നു വൈകിട്ട് ; ആദരാഞ്ജലിയർപ്പിക്കാൻ നിറകണ്ണുകളുമായി ആയിരങ്ങൾ; ഞെട്ടല്‍ മാറാതെ അഞ്ചു പേര്
മാനന്തവാടി: ഒമ്പത് സ്ത്രീകളുടെ ദാരുണ മരണത്തിനിടയാക്കിയ മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ വയനാട് തേങ്ങുന്നു. ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടെയും പോസ്റ്റുമോർട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഇന്ന് രാവിലെ എട്ടോടെയാണ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ മോര്‍ട്ടം തുടങ്ങിയത്. തുടർന്നു മൃതദേഹങ്ങള്‍ മക്കിമല സർക്കാർ എൽപി സ്കൂളിലേക്ക് എത്തിച്ചശേഷം പൊതുദര്‍ശനത്തിന് വച്ചു. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരംഇന്ന് വൈകുന്നേരം നടക്കും. പോസ്റ്റുമോർട്ടം നടന്ന മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലേക്കും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ച മക്കിമല സർക്കാർ എൽപി സ്കൂളിലേക്കും ആയിരക്കണക്കിനാളുകളാണ് നിറകണ്ണുകളുമായെത്തിയത്. വൈകുന്നേരം നാലോടെ റാബിയയുടെ മൃതദേഹം മക്കിമല ജുമാമസ്ജിദ് ഖബര്‍ സ്ഥാനിലും മറ്റുള്ളവരുടേത് വീട്ടുവളപ്പിലും ആറാം നമ്പര്‍ പൊതുശ്മശാനത്തിലുമായാണ് സംസ്കരിക്കുന്നത്. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ ജില്ലയിൽ ക്യാമ്പ് ചെയ്താണ് തുടർ നടപടികൾ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള…
Read Moreമകള്‍ക്ക് രക്ഷാബന്ധന് രാഖികെട്ടാന്‍ അനിയനെ വേണം; ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ ദമ്പതികള്‍ പിടിയില്‍
വരാനിരിക്കുന്ന രക്ഷാബന്ധന് ഉത്സവത്തില്‍ രാഖി കെട്ടാന്‍ സഹോദരനെ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസം പ്രായമുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികള്‍ പോലീസ് പിടിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വികലാംഗയായ സ്ത്രീ തന്റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയന്ന് പോലീസിൽ അറിയിക്കുന്നത്. ഛട്ടാ റെയില്‍ ചൗക്കിലെ നടപ്പാതയില്‍ താമസിക്കുന്ന പരാതിക്കാരായ ദമ്പതികള്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഉണര്‍ന്നപ്പോഴാണ് തങ്ങളുടെ കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിനിടെ സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേര് ഈ പ്രദേശത്ത് സംശയാസ്പദമായി നില്പുണ്ടായിരുന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് 400 ഓളം സിസിടിവി കാമറകള്‍ പരിശോധിച്ച് ആശുപത്രിവരെ ഇവർ പോയതായി കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ ബൈക്ക് സഞ്ജയ് എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ടാഗോര്‍ ഗാര്‍ഡനിലെ രഘുബാര്‍ നഗറിലെ താമസക്കാരായ സഞ്ജയ് ഗുപ്ത, അനിത ഗുപ്ത…
Read Moreഓണസദ്യയൊരുക്കി മുഖ്യമന്ത്രി; സദ്യയ്ക്കെത്തുന്നത് പൗരപ്രമുഖർ;മുഖ്യമന്ത്രിമാർ ഓണസദ്യ ഒരുക്കുന്നത് ആദ്യമാണ്
തിരുവനന്തപുരം: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന ഓണസദ്യ ഇന്നു നടക്കും.ഉച്ചയ്ക്ക് 12.30ന് നിയമസഭാ ശങ്കരനാരായണൻ തന്പി ഹാളിലാണ് പൗരപ്രമുഖർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസദ്യ. മുഖ്യമന്ത്രിമാർ ഓണസദ്യ ഒരുക്കുന്നത് ആദ്യമാണ്. പൗരപ്രമുഖർക്കുള്ള ഓണസദ്യയ്ക്ക് തൊട്ടു മുൻപ് 12ന് എംഎൽഎ ക്വാർട്ടേഴ്സിലെ പന്പാ ബ്ലോക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിക്കും. ശിലാസ്ഥാപന ചടങ്ങിന് എത്തുന്നവരെ ഒഴിപ്പിച്ച ശേഷമാണ് 12.30ന് പൗരപ്രമുഖർക്കുള്ള മുഖ്യമന്ത്രിയുടെ ഓണസദ്യ നടക്കുന്നത്.
Read Moreമുസ്ലിം വിദ്യാർഥിയെ സഹപാഠികൾ മർദിച്ചത് അധ്യാപികയുടെ നിർദേശപ്രകാരം; കുട്ടികൾ സുഹൃത്തിനെ മുഖത്തടിച്ച് വരിവരിയായി നിന്ന്
ലക്നോ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികൾ അധ്യാപികയുടെ നിർദേശപ്രകാരം മർദിച്ചു.സ്കൂളിലെ ജോലികൾ ചെയ്യാത്തതിന്റെ പേരിലായിരുന്നു അധ്യാപികയുടെ ക്രൂരകൃത്യം. മുസാഫർനഗറിലെ മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖബ്ബർപൂർ ഗ്രാമത്തിലാണ് സംഭവം. ക്ലാസ് മുറിയിൽ മറ്റ് വിദ്യാർഥികളെ വരിയായി നിർത്തി ഊഴംവച്ച് കുട്ടിയെ തല്ലിക്കുകയായിരുന്നു. ശക്തമായി അടിക്കാൻ വിദ്യാർഥികളെ അധ്യാപിക പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു വിദ്യാർഥിയോട് കുട്ടിയുടെ അരക്കെട്ടിൽ തൊഴിക്കാനും അധ്യാപക ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയിട്ടില്ല. സ്കൂളുമായി നടത്തിയ ഒത്തുതീർപ്പിലാണ് പരാതി നൽകണ്ടെന്ന് തീരുമാനമായത്. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമ്പോൾ സ്കൂളിലെ ഫീസ് തങ്ങൾക്ക് തിരികെ ലഭിക്കുമെന്നും പിതാവ് പറയുന്നു. കരാർ പ്രകാരമാണ് പരാതി നൽകാത്തതെന്നും അദ്ദേഹം പറഞ്ഞു.
Read More