കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജില്ലയിലെ മുന്നണികളും സ്ഥാനാര്‍ഥികളും. മൂന്നു മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും കണക്കുകൂട്ടുന്നില്ല.കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകൾ എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ വലിയ തിരിച്ചുവരവ് നടത്തുമെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നു. ജില്ലയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം. ഏഴിടത്ത് ജയം ഉറപ്പിക്കുന്ന യുഡിഎഫ് ഏറ്റുമാനൂരിൽ അട്ടിമറി ജയം നേടുമെന്നും അവകാശപ്പെടുന്നുണ്ട്.ചാണ്ടി ഉമ്മനും തിരുവഞ്ചൂർ രാധാകൃഷ്ണനും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. പൂഞ്ഞാറിൽ വ്യക്തമായ മേല്‍കൈ ലഭിക്കുമെന്നാണ് കണക്കുകള്‍ നിരത്തി യുഡിഎഫ് പറയുന്നത്. ചങ്ങനാശേരിയിലും പാലായിലും കടുത്തുരുത്തിയിലും മികച്ച വിജയമുണ്ടാകുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അഞ്ച് സീറ്റ് ഇക്കുറി ആറായി വർധിപ്പിക്കുമെന്നാണ് എൽഡിഎഫിന്റെ അവകാശവാദം. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ പാലായിൽ കൂടി വിജയിക്കുമെന്നാണ് എൽഡിഎഫിന്റെ കണക്ക്. വൈക്കം ഇത്തവണയും തുണയ്ക്കുമെന്ന് സിപിഐയും കണക്കുകൂട്ടുന്നു. മൂന്നു മണ്ഡലങ്ങളിൽ…
Read MoreTag: vasavan
അയ്യപ്പൻമാരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരിന്റെ അങ്കത്തട്ടിൽ തീപാറും പോരാട്ടം; മണ്ഡലം തിരിച്ചുപിടിക്കാൻ നാട്ടകം, വിജയം ആവർത്തിക്കാൻ വി.എൻ. വാസവൻ
ഏറ്റുമാനൂർ: തീപാറുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ നടന്നിട്ടുള്ള നിയോജക മണ്ഡലമാണ് ഏറ്റുമാനൂർ. 1957ലും 1960ലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരുന്നു വിജയം. കേരള കോൺഗ്രസ് രൂപീകരിക്കപ്പെട്ട ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ1965 ൽ കേരള കോൺഗ്രസ് വിജയിച്ചു. 1967ലും 1970ലും കേരള കോൺഗ്രസ് രണ്ടാമതും കോൺഗ്രസ് മൂന്നാമതുമായി. 1977 ൽ യുഡിഎഫിൽ കോൺഗ്രസിനായിരുന്നു സീറ്റ്. കോൺഗ്രസ് രണ്ടാമതെത്തി. 1980ൽ എൽഡിഎഫ് വിജയിച്ചു. 1982ൽ യുഡിഎഫിൽ സീറ്റ് ലഭിച്ച കേരള കോൺഗ്രസ് വിജയിച്ചു. 1987ൽ ഇരു മുന്നണികളെയും തോല്പിച്ച് സ്വതന്ത്രൻ വിജയിച്ചു. 1991ൽ തോമസ് ചാഴികാടനിലൂടെ കേരള കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. 2006 വരെ കേരള കോൺഗ്രസും ചാഴികാടനും വിജയം ആവർത്തിച്ചു. 2011ൽ മണ്ഡലം പുനർനിർണയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുമാരനല്ലൂർ പഞ്ചായത്ത് കോട്ടയം നിയോജക മണ്ഡലത്തോട് ചേർക്കുകയും കോട്ടയത്തുനിന്നും കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ ഏറ്റുമാനൂരിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ മണ്ഡലത്തിന്റെ…
Read Moreശബരിമല സ്വര്‍ണക്കൊള്ള; മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ രാജി ആവശ്യപ്പെട്ട് ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. എസ്ഐടിക്ക് മേല്‍ സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം അവസാനിപ്പിക്കുക, ദേവസ്വം മന്ത്രി രാജി വയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ഏതാനും നാളുകളായി പ്രതിപക്ഷം നടത്തി വരികയായിരുന്ന പ്രതിഷേധം ഇന്നും തുടര്‍ന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം സഭ നടപടികളോട് സഹകരിക്കില്ലെന്ന് കെ.ബാബു സഭയില്‍ പറഞ്ഞു. തെളിവില്ലാതെ തന്ത്രിയെ ജയിലില്‍ അടച്ചുവെന്നും കെ. ബാബു പറഞ്ഞു.തന്ത്രിക്ക് പ്രത്യേക പരിഗണന വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കോടതി കണ്ടെത്തിയ കാര്യങ്ങളാണ് പ്രതിപക്ഷം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. പ്രതിപക്ഷത്തിന് നേരെ മന്ത്രിമാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ നടപടികളും പ്രവര്‍ത്തികളും കേരളത്തിനെതിരാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.പ്രതിപക്ഷത്തിന് ഭയമാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.…
Read More“വിലാപയാത്രയിലെന്തു രാഷ്ട്രീയം”; ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ പങ്കെടുത്തതിനെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതി മന്ത്രി വി.എന്‍. വാസവൻ
കോട്ടയം: തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയില്‍ ആദ്യാവസാനംവരെ പങ്കെടുത്ത മന്ത്രി വി.എന്‍. വാസവന്റെ ഫേസ് ബുക്ക് പോസ്റ്റ്. ബുധനാഴ്ച രാവിലെ 7.10ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതീകശരീരവും വഹിച്ചുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തുമ്പോള്‍ വ്യാഴാഴ്ച്ച രാവിലെ 10.30കഴിഞ്ഞിരുന്നു. നേരത്തോടു നേരത്തിലധികംനീണ്ട യാത്ര പൊതുപ്രവര്‍ത്തന ജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. വിലാപയാത്രയില്‍ ഞാന്‍ പങ്കെടുത്തത് അതില്‍ രാഷ്ട്രീയം കലര്‍ത്താത്ത ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി ആയതുകൊണ്ടുതന്നെയാണ്. അത് ഒരു സംസ്കാരമാണ്, ഇത് കേരള രാഷ്ട്രീയത്തില്‍ എല്ലാവരിലും വളര്‍ന്നുവരേണ്ട ഒന്നാണ്.ഒന്നര ദിവസത്തിലധികം നീണ്ട ആ യാത്രയില്‍ ഭക്ഷണം കഴിക്കുവാനോ ഉറങ്ങുവാനോ കഴിഞ്ഞിരുന്നില്ല. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടിമാത്രമാണു വാഹനത്തില്‍നിന്നു പുറത്തിറങ്ങിയത്. തിരുവനന്തപുരം മുതല്‍ പുതുപ്പള്ളി വരെ ചെറുതും വലിതുമായ ആള്‍ക്കൂട്ടം അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി വഴിയോരങ്ങളില്‍ കാത്തുനിന്നിരുന്നു. കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി…
Read Moreകോണ്‍ഗ്രസിന് ഇപ്പോള്‍ ഇന്ദ്രന്‍സിന്റെ വലിപ്പം ! ‘സാംസ്കാരിക’ മന്ത്രി വാസവന്റെ ആക്ഷേപ പരാമര്‍ശം വിവാദമാകുന്നു…
നടന് ഇന്ദ്രന്‍സിനെ പരിഹസിക്കുന്ന തരത്തില്‍ സാംസ്കാരിക മന്ത്രി വി.എന്‍ വാസവന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. 2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന് ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്. ‘സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.’ വാസവന് പറഞ്ഞു.
Read More