തോക്കിന്‍റെ മുൾമുനയിൽ നിർത്തി കവർന്നത് 10 ലക്ഷം രൂപ; 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി പോലീസ്; കുട്ടിക്കള്ളനെ കണ്ട് അച്ഛന് ഞെട്ടൽ

ന്യൂഡൽഹി: പിതാവിന്‍റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ മകനും സുഹൃത്തുക്കളും പിടിയിൽ. തവ്‌ലീൻ എന്നയാളും കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പിടിയിലായത്. മൂന്നുപേരും വീട്ടിൽ കയറി തവ്‌ലീന്‍റെ പിതാവിന്‍റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതിന് ശേഷമാണ് സംഘം മടങ്ങിയത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി. തവ്‌ലീന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ ജോലിക്കാരാണ് മറ്റ് രണ്ടുപേർ. തട്ടിയെടുത്ത 10 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തവ്‌ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ലക്നോവിലേക്ക് കടന്നു. പിന്നീട് ഇവരെ ലക്നോവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ചാണ് പിടികൂടിയത്. ബിഹാർ സ്വദേശികളാണ് ഇരുവരും. മൂന്ന് പ്രതികളെയും ജുഡീഷൽ കസ്റ്റഡിയിൽ…

Read More

ഹിപ്നോട്ടിസത്തിന്‍റെ മറവിൽ മയക്ക് മരുന്ന് നൽകി പീഡനം; വിഐപി ജ്യോത്സ്യന്‍ അശോക് അറസ്റ്റിൽ; പ്രതിയെ കുടുക്കിയത് പോലീസിന്‍റെ ഒളികാമറ തന്ത്രം

മുംബൈ: വിഐപി ജ്യോത്സ്യന്‍ അശോക് ഖരാത്ത് അറസ്റ്റിൽ. പിന്നാലെ ഇയാളുമായി ബന്ധമുള്ള ഉന്നത രാഷ്‌ട്രീയ നേതാക്കളുടെ പേരുകളും പുറത്ത്. മഹാരാഷ്‌ട്രയിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക. എൻസിപി അജിത്പവാർ വിഭാഗം നേതാവും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന രൂപാലി ചകങ്കർ, മുൻമന്ത്രിയും ശിവസേന നേതാവുമായ ദീപക് കെസാർക്കർ എന്നിവർക്കു ഖരാത്തുമായുള്ള ബന്ധം പുറത്തുവന്നു. പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനവും പാർട്ടിയിലെ സ്ഥാനങ്ങളും രൂപാലി രാജിവച്ചു. എന്നാൽ, രൂപാലിയെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. അശോക് ഖരാത്തിന്‍റെ ട്രസ്റ്റിൽ ഇവരും അംഗമാണ്. കഴിഞ്ഞ 19നാണ് ഖരാത്തിനെ അറസ്റ്റ് ചെയ്തത്. ഹിപ്നോട്ടിസമെന്നു പറഞ്ഞ ലഹരിമരുന്നു നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പ്രതിയുടെ ഓഫീസിനുള്ളിൽ രഹസ്യ കാമറ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന് ഇയാളെ കാണാനെത്തുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്‍റെ ഞെട്ടിക്കുന്ന വീഡിയോകൾ പോലീസിനു ലഭിച്ചു.

Read More

ജി.സുധാകരന്‍ അവസരവാദി; ഇപ്പോൾ അണിയുന്നത് കോൺഗ്രസിന്‍റെ തൊപ്പി; സിപിഎം പ്രവർത്തകരുടെ വോട്ട് സുധാകരന് ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ജി.സുധാകരന്‍ അവസരവാദിയെന്ന് പിണറായി വിജയന്‍. അവസരവാദിക്ക് ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്നും ആലപ്പുഴയിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ജി.സുധാകരനെ വിജയിപ്പിക്കാന്‍ യുഡിഎഫ് ബിജെപി കൂട്ടുകെട്ടുണ്ട്. രണ്ട് കൂട്ടരും വല്ലാത്ത ഗതികേടിലാണ്. വോട്ട് കിട്ടാനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഈ ബുദ്ധിക്കു പിന്നില്‍ കോണ്‍ഗ്രസും ബിജെപിയുമാണ്. സുധാകരന്‍ ഇനി പലതും വിളിച്ച് പറയും. അങ്ങനെയുള്ള സ്ഥലത്തേക്കാണ് സുധാകരന്‍ ചെന്ന് കയറിയത്. കോണ്‍ഗ്രസിന്‍റെ തൊപ്പിയാണ് സുധാകരന്‍ ഇപ്പോള്‍ അണിയുന്നത്. സുധാകരന്‍ സ്വന്തം ഭൂതകാലം ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരനെ നിരവധി തവണ വിജയിപ്പിച്ചത് സിപിഎമ്മാണ്. വ്യക്തികള്‍ക്കു പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോകില്ല. സിപിഎം പ്രവര്‍ത്തകരുടെ വോട്ട് സുധാകരനു ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Read More

വാടകയ്ക്ക് നല്‍കിയ വസ്തുവില്‍ ഉടമയ്ക്ക്നിയമവിരുദ്ധമായി പ്രവേശിക്കാനാവില്ല; വാടകക്കാരന് നേരെ അതിക്രമം കാട്ടിയ വീട്ടുടമയ്ക്ക് ഒരു വർഷം തടവും പിഴയും

കൊച്ചി: മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്ന വസ്തുവില്‍ ഉടമയ്ക്ക് പോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.വാടകക്കാരന്‍റെ മുറിയില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥന് എതിരെയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന്‍ സെബാസ്റ്റ്യന്‍റെ ഉത്തരവ്. കുറ്റാരോപിതന്‍ മുറിയുടെ ഉടമയാണെന്നതുകൊണ്ട് നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്താല്‍ അയാള്‍ക്ക് ക്രിമിനല്‍ ബാധ്യതയില്‍ നിന്ന് മുക്തി നേടാനാവില്ലെന്ന് കോടതി പറഞ്ഞു.വിചാരണ കോടതിയും അപ്പീല്‍ കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി ദാമോദരന്‍ എന്നയാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വാടകക്കാരന്റെ വീട്ടുപകരണങ്ങള്‍ വലിച്ചെറിഞ്ഞ് 10,000 രൂപയുടെ നാശനഷ്ടം വരുത്തിയതായാണ് കേസ്. ഐപിസിയിലെ സെക്ഷന്‍ 454 (വീട്ടില്‍ അതിക്രമിച്ചു കടക്കല്‍). 427 (അമ്പത് രൂപ വരെ നാശനഷ്ടമുണ്ടാക്കുന്ന ദുഷ്പ്രവൃത്തി) എന്നീ വകുപ്പുകള്‍ പ്രകാരം ഉടമ കുറ്റക്കാരനാണെന്ന് കോടതികള്‍ കണ്ടെത്തി . സെക്ഷന്‍ 454 പ്രകാരമുള്ള കുറ്റത്തിന്…

Read More

സൈബര്‍ ഇടങ്ങളില്‍ വ്യാജ അക്കൗണ്ടുകളില്‍ നിന്നും വ്യക്തിഹത്യ നടത്തുന്നു: രാഷ്‌ട്രീയം പറഞ്ഞ് വിജയിക്കാന്‍ അവർക്ക് കഴിയില്ലെന്ന് വീണാ ജോര്‍ജ്

പത്തനംതിട്ട: രാഷ്‌ട്രീയം പറഞ്ഞ് വിജയിക്കാന്‍ കഴിയില്ലെന്നത് കൊണ്ട് മുഖം മൂടിയിട്ട് സോഷ്യല്‍മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്നുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്. കഴിഞ്ഞ അഞ്ച് വര്‍ഷവും സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം നടത്തിയവർ തന്നെയാണ് ഇതിനു പിന്നിൽ. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ആക്രമണം വര്‍ധിച്ചതായും അധിക്ഷേപങ്ങള്‍ കൊണ്ട് തന്‍റെ സോഷ്യല്‍മീഡിയ പേജുകള്‍ നിറയുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.കുളനട, മെഴുവേലി പഞ്ചായത്തുകളിലായിരുന്നു വീണാ ജോര്‍ജിന്‍റെ ഇന്നലത്തെ പര്യടനം. രാവിലെ കൈപ്പുഴ കൊട്ടാരത്തില്‍പ്പടിയില്‍ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. ആർ. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു 43 കേന്ദ്രങ്ങളിലെയും സ്വീകരണം. ഇലവുംതിട്ടയില്‍ സമാപിച്ചു. എം.വി. സഞ്ജു, ടി.വി സ്റ്റാലിൻ, കെ.സി. രാജഗോപാല്‍, സുനിത കുര്യൻ, ടി. പി. സതീഷ് കുമാർ, മാത്യു മരോട്ടില്‍മൂട്ടില്‍, ജോണ്‍ വി. തോമസ്, പി.ബി. സതീഷ്‌കുമാർ, രാജു കടകരപ്പള്ളി, വി.സി. അനില്‍കുമാർ, വി. പി. രാജേശ്വരന്‍ നായർ, പോള്‍ രാജന്‍,…

Read More

എകെജി സെന്‍റർ പ്രമുഖ കോർപ്പറേറ്റ് ഭീമന്‍റെ കാണിക്ക; പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ സ്മാരകങ്ങളെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പത്തു വർഷത്തിനുള്ളിൽ തഴച്ചുവളർന്ന കേരളത്തിലെ ഏറ്റവും ആസ്തിയുള്ള ഒന്നാമത്തെ കോർപ്പറേറ്റ് ഹൗസ് സിപിഎം ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഒരു പ്രസ്ഥാനമായിരുന്ന സിപിഎം ഇപ്പോൾ ഒരു സ്ഥാപനമാണ്. ബക്കറ്റുപിരിവും കൂപ്പൺ പിരിവും നടത്തി നിർമിച്ചതായി അവകാശപ്പെടുന്ന പാർട്ടി സ്ഥാപനങ്ങളെല്ലാം അഴിമതിയുടെ നിത്യ സ്മാരകങ്ങളാണ്. ശതകോടികൾ മുടക്കി സ്ഥാപിച്ച തിരുവനന്തപുരം നഗര മധ്യത്തിലെ പുതിയ എകെജി സെന്‍റർ എന്ന ബഹുനില പാർട്ടി ഓഫീസ് ഇന്ത്യയിലെ ഒരു പ്രമുഖ കോർപ്പറേറ്റ് ഭീമന്‍റെ കാണിക്കയാണ്. സംസ്ഥാന തലം മുതൽ ബ്രാഞ്ച് തലം വരെയുള്ള പാർട്ടി ഓഫീസുകൾ, സിഐടിയു, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങിയ പോഷക വിഭാഗങ്ങളുടെ ബഹുനില മന്ദിരങ്ങൾ, പഠന കേന്ദ്രങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്മാരക മന്ദിരങ്ങൾ എന്നിവയിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ സിപിഎം കരസ്ഥമാക്കിയിട്ടുള്ളതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

Read More

കാരവാനിൽ വെച്ച് കയറിപ്പിടിച്ചു; യുവനടിയുടെ ലൈംഗീക പരാതിയിൽ അറസ്റ്റിലായ രഞ്ജിത്ത് ജയിലിലേക്ക്; രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് രക്ഷപ്പെടാൻ ശ്രമിക്കുന്നതനിടെ…

കൊച്ചി: ലൈംഗീക പരാതിക്ക് പിന്നാലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്‍റെ വസതിയിലാണ് രഞ്ജിത്തിനെ എത്തിച്ചത്. ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ പ്രതികരിച്ചു. നേരത്തെ, ശാരീരികാസ്വസ്ഥ്യം നേരിട്ട രഞ്ജിത്തിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇവിടെ നിന്നും വനിതാ പോലീസ് സ്റ്റേഷനിൽ എത്തിച്ച രഞ്ജിത്തിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Read More

പിണറായി അവസരവാദി; രക്തസാക്ഷി ഫണ്ട് മുക്കുന്ന പാർട്ടി; രക്തസാക്ഷി ഉണ്ടാവുന്നത് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെ: കടുത്ത പരിഹാസവുമായി വി.ഡി. സതീശന്‍

കൊച്ചി: രക്തസാക്ഷി ഉണ്ടാവുന്നത് സിപിഎമ്മിന് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. . ഫണ്ട് കട്ടെടുത്തവരെ പാര്‍ട്ടി സംരക്ഷിക്കുകയും ചോദ്യം ചെയ്തവരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്യുകയാണ് . രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ച് സതീശന്‍. സിപിഎം എസ്ഡിപിഐയുമായി ചേരുമ്പോള്‍ എസ്ഡിപിഐ നേതാക്കള്‍ അഭിമന്യുവിന്‍റെ വീട്ടിൽ പോയി അച്ഛന്‍റെയും അമ്മയുടെയും കാലു പിടിച്ച് മാപ്പ് ചോദിക്കണം. അഭിമന്യുവിനെ എസ്ഡിപിഐ കൊന്നതാണെന്ന് ദേശാഭിമാനിയിയില്‍ വാര്‍ത്ത വന്നതാണ്. രക്തസാക്ഷികളോട് പോലും നീതി കാണിച്ചില്ലല്ലോ. പണി പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയനാടിലെ കണക്ക് ഞങ്ങള്‍ കാണിക്കും. ഞങ്ങളോട് കണക്ക് ചോദിക്കാതെ അഭിമന്യുവിനെ വേണ്ടി പിരിച്ച ഫണ്ടും തിരുവനന്തപുരത്ത് വിഷ്ണുവിന് വേണ്ടി പിരിച്ച ഫണ്ടും എവിടെ മുക്കിയെന്ന് അന്വേഷിക്ക്. രക്തസാക്ഷികള്‍ക്ക് വേണ്ടി പിരിക്കുന്ന ഫണ്ട് വരെ മുക്കുന്ന പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വയനാട്ടിലെ കണക്ക് ചോദിച്ച്…

Read More

കടം നൽകിയ പണം തിരികെ ചോദിച്ചപ്പോൾ പീഡന ആരോപണം; മനംനൊന്ത് എസ്. ബാബു ആത്മഹത്യ ചെയ്ത കേസ്; ഭാര്യയും ഭർത്താവുമടക്കം അഞ്ചുപേർ പ്രതികൾ

അമ്പലപ്പുഴ: ബിഎംഎസ് കൺവീനർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം പുർത്തിയാക്കി പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഒരു വനിതയടക്കം അഞ്ചു പ്രതികളെന്ന് പോലീസ്.ബിഎംഎസ് കൺവീനർ വണ്ടാനം ബാബു നിവാസിൽ എസ്. ബാബു (62) തീവണ്ടിക്കു മുന്നിൽ ചാടി മരിച്ച സംഭവത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പുന്നപ്ര പോലീസ് അമ്പലപ്പുഴ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. 2024 നവംബർ 20 നായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ വണ്ടാനം കിഴക്കേ ഇളന്താശേരി വീട്ടിൽ കുഞ്ഞുമോൾക്ക് ബാബു പണം കടമായി നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞ് തന്‍റെ ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഈ പണം തിരികെ ചോദിച്ചപ്പോൾ പണം തനിക്ക് നൽകിയത് ഭർത്താവ് രാജേഷ് അറിയരുതെന്നും സാവകാശം നൽകണമെന്നും കുഞ്ഞുമോൾ പറഞ്ഞു. എന്നാൽ, പണം അത്യാവശ്യമാണെന്ന് പറഞ്ഞപ്പോൾ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് കുഞ്ഞുമോൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതിൽ…

Read More

ഒന്നാം ക്ലാസ് വിദ്യാർഥിയെ വഴക്കു പറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവും സുഹൃത്തുക്കളും; ആക്രമണം ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട്

ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് കൂട്ടിയുടെ പിതാവ് മദ്യപിച്ചെത്തി അധ്യാപകനെ വീട്ടിൽ കയറി മർദിച്ചു. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശി കളരിക്കൽ ലിൻസ് ജോർജിനെയാണ് പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് വീട്ടിൽ കയറി മർദിച്ചത്. ലിൻസിന്‍റെ മക്കളുടെയും ഭാര്യയുടെയും മുന്നിൽ വച്ചാണ് ആക്രമിച്ചത്. ആക്രമണത്തിൽ ശരീരത്തിന് ക്ഷതമേറ്റ ലിൻസിനെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കു പറഞ്ഞെന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത്തും സുഹൃത്തും ചേർന്ന് മർദിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ബൈക്കിൽ ലിൻസിന്‍റെ വീട്ടിലെത്തി വീടിനുള്ളിൽനിന്നു വിളിച്ചിറക്കി മർദിക്കുകയായിരുന്നു. സംഭവത്തിൽ ശരത്തിനും സുഹൃത്തിനുമെതിരേ തങ്കമണി പോലീസ് കേസെടുത്തു.

Read More