ആലപ്പുഴ: ലഹരി വാങ്ങാൻ പണം നൽകാതിരുന്നതിന് അമ്മൂമ്മയെ കൊലപ്പെടുത്തിയ ചെറുമകന് ഒമ്പതു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ അക്ഷയ് നിവാസിൽ അനന്തു (26) വാണ് അമ്മ ഷീലയുടെ അമ്മയായ ശാന്തയെ(72) വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. ലഹരിവാങ്ങാൻ പണം നൽകാത്ത വിരോധത്തിലായിരുന്നു കൊലപാതകം. 2019 ജൂൺ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവത്തിനു ശേഷം പ്രതി സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പട്ടണക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ദൃക് സാക്ഷികളില്ലായിരുന്നെങ്കിലും ശാസ്ത്രിയ തെളിവിന്റെ അടിസ്ഥാനത്തിൽ കുറ്റകൃത്യം തെളിയിക്കുകയായിരുന്നു.
Read MoreCategory: Top News
ജീവനക്കാർക്ക് കത്ത്: സ്വകാര്യതാ ലംഘനമാണിത്; മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ കേസെടുക്കണം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാരിൽ നിന്ന് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കത്ത് അയച്ചത് ജീവനക്കാരുടെ സ്വകാര്യതാ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവരുടെ സമ്മതമില്ലാതെ ചെയ്തതിനാൽ മുഖ്യമന്തിക്കും ഉദ്യോഗസ്ഥർക്കുമെതിരേ പോലീസ് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യതാ നിയമത്തെ സർക്കാർ തന്നെ ലംഘിച്ചിരിക്കുകയാണ്. മുമ്പ് സ്പ്രിംഗ്ളർ കേസിലും ഇതുതന്നെയായിരുന്നു. ഔദ്യോഗിക കാര്യത്തിനുള്ള സ്വകാര്യ ഡേറ്റ തെരത്തെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുകയാണ്. പോലീസ് കേസെടുത്തില്ലെങ്കിൽ കോൺഗ്രസ് അതിനു മുൻകൈ എടുക്കും. ആരോഗ്യരംഗം പൂർണമായി തകർത്ത മന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കുന്നതാണ് ഭേദമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Read Moreപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റും അംഗങ്ങളും പൂട്ടിയിട്ടു: ആത്മഹത്യ ഭീഷണിയുമായി പഞ്ചായത്ത് സെക്രട്ടറി
തിരുവനന്തപുരം: വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പഞ്ചായത്ത് ഓഫീസിൽ പൂട്ടിയിട്ടെന്ന് പരാതി. പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേർന്ന് മുറിയിൽ പൂട്ടിയിട്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി സിന്ധുവിന്റെ പരാതി. തിരുവനന്തപുരത്തെ വെള്ളനാട് പഞ്ചായത്തിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. സംഭവത്തിന് പിന്നാലെ ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ഇവർ ആത്മഹത്യ ഭീഷണിയും നടത്തി. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിക്കും രണ്ട് വനിതാ അംഗങ്ങൾക്കുമെതിരെയാണ് സിന്ധുവിന്റെ പരാതി. എത്രപറഞ്ഞിട്ടും വാതിൽ തുറന്നില്ലെന്നും ഇവർ പറയുന്നു. വെള്ളനാട് ശശിയും സെക്രട്ടറി സിന്ധുവും തമ്മിൽ നേരത്തേയും തർക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നത്. ഇതേവിഷയത്തെച്ചൊല്ലിയാണ് ശനിയാഴ്ച വീണ്ടും പ്രശ്നങ്ങളുണ്ടായത്. മൂന്നരയോടെ പഞ്ചായത്ത് വാഹനത്തിൽ താൻ കളക്ടറേറ്റിൽ പോയതിന് വെള്ളനാട് ശശി പ്രശ്നമുണ്ടാക്കിയെന്നാണ് സെക്രട്ടറി പറയുന്നത്. “ആരോട് ചോദിച്ചാണ് വണ്ടിയെടുത്തതെന്ന് പറഞ്ഞ് പ്രസിഡന്റ് ഡ്രൈവറെ മർദിച്ചു. ഡ്രൈവറുടെ…
Read Moreഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ; അന്തിമ വോട്ടർ പട്ടികയിൽ പരാതികൾ വ്യാപകം
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെ വിശദ പരിശോധനയ്ക്കൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ. അന്തിമ പട്ടികയിലും ചിലയിടങ്ങളിൽ ഒരേ കുടുംബത്തിലുള്ളവർ പല ബൂത്തുകളിലാണെന്ന സ്ഥിതിയുണ്ട്. അതേസമയം, അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും. അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സിപിഎം ഉന്നയിച്ചിരുന്നു. അതേസമയം, ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി. വോട്ടർപട്ടിക പരിശോധിക്കാം തെരഞ്ഞെടുപ്പ് രജിസ്ട്രേഷൻ…
Read Moreഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ഭർത്താവിന് നിർബന്ധം: പറ്റില്ലെന്ന് ആശുപത്രി അധികൃതർ; ലേബര്‍റൂം അടിച്ചുതകര്‍ത്ത് യുവാവ്
പരിയാരം: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് ആശുപത്രി അധികൃതർ അംഗീകരിക്കാത്തതില്‍ പ്രകോപിതനായ ഭര്‍ത്താവ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ലേബര്‍റൂം അടിച്ചുതകര്‍ത്തു. ഇയാളെ മെഡിക്കല്‍ കോളജ് പോലീസും ആശുപത്രി സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദാണ് (24) ആക്രമണം നടത്തിയത്. ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ലേബര്‍ റൂമില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച റാഷിദിന്റെ ഭാര്യയെ അവരുടെ അനുമതിയില്ലാതെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ ബഹളം വച്ചത്. നഴ്സിംഗ് ഓഫീസര്‍ സനിലയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ലേബര്‍ റൂമിലെ വാതിലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്ത് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മെഡിക്കല്‍ കോളജ് അധികൃതര്‍ വിവരമറിയിച്ചതു പ്രകാരം പരിയാരം പോലീസ് സ്റ്റേഷനില്‍ നിന്നുമെത്തിയ പോലീസുകാരും മെഡിക്കല്‍ കോളജ് സുരക്ഷ വിഭാഗം ജീവനക്കാരും ഏറെ പണിപ്പെട്ടാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അക്രമം നടത്തുന്നതിനിടെ പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജില്‍…
Read Moreനിങ്ങളോടുള്ള കരുതൽ തുടരും… ‘പേര് പറഞ്ഞും നമസ്കാരം പറഞ്ഞും സന്ദേശം’: സർക്കാർ ജീവനകാർക്ക് വാട്സാപ്പ് സന്ദേശം അയച്ച് മുഖ്യമന്ത്രി
കണ്ണൂർ: സർക്കാർ ജീവനകാർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പിലാക്കിയെന്നും കരുതൽ തുടരുമെന്നും പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാട്സാപ്പ് സന്ദേശം. ഇന്ന് രാവിലെ മുതലാണ് സർക്കാർ ജീവനക്കാരുടെ ഫോണിലെ വാട്സാപ്പിലേക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയത്. എല്ലാവരുടെയും പേര് പറഞ്ഞും നമസ്കാരം പറഞ്ഞുമാണ് സന്ദേശം. സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ; കഴിഞ്ഞ ബജറ്റിൽ നൽകിയ പ്രധാന വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുകയാണ്. ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിച്ച ഡിഎ, ഡിആര്‍ സർക്കാർ പൂർണമായും അനുവദിച്ചിരിക്കുന്നു. ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ അനുവദിച്ച 3 ശതമാനത്തിന് പുറമെ, ബാക്കിയുള്ള 10 ശതമാനം ഡിഎ കൂടി അനുവദിച്ച് ഉത്തരവിറങ്ങി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി വർധിപ്പിച്ചു. മാര്‍ച്ച് ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ആദ്യം വര്‍ധിപ്പിച്ച 3 ശതമാനം ഡിഎയും ഏപ്രിൽ ഒന്നിന് ലഭിക്കുന്ന ശമ്പളത്തോടൊപ്പം ഇപ്പോള്‍ വര്‍ധിപ്പിച്ച 10 ശതമാനം ഡിഎയും നിങ്ങളുടെ കൈകളിലെത്തും. സർക്കാർ…
Read Moreഅതിക്രമം സതീശന്റെ നിർദേശ പ്രകാരം; കോൺഗ്രസിന്റെ പരാജയഭീതിയാണ് ഇതിന് പിന്നിൽ: വീണാ ജോർജ്
പത്തനംതിട്ട: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സതീശന്റെ നിർദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു.യൂത്ത് കോൺഗ്രസ് എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും വീണാ ജോർജ് പറഞ്ഞു. ആലപ്പുഴയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കണം നടപടിയെടുത്തു. കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. എന്നാൽ ചില മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരണം നടത്തി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു. എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ്…
Read Moreഓട്ടത്തിനിടെ കെഎസ്ആർടിസിയുടെ ടയർ ഊരിപ്പോയി: ബസിൽ ഉണ്ടായിരുന്നത് 40 ഓളം യാത്രക്കാർ; കാലപ്പഴക്കം ചെന്ന ബസ് ആയതിനാലാവാം ടയർ ഊരിപ്പോയതെന്ന് ഡ്രൈവർ
കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിപ്പോയി. കൂത്താട്ടുകുളം-കലൂർ ബസിന്റെ മുൻവശത്തെ ടയറാണ് ഓട്ടത്തിൽ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വച്ച് രാവിലെ ആറരയോടെയാണ് സംഭവം. എന്നാൽ വലിയ അപകടം വഴിമാറി. 40 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പരിക്കില്ല. കാലപ്പഴക്കം ചെന്ന ബസ് ആയതിനാലാവാം ടയർ ഊരിപ്പോകാൻ കാരണമായത് എന്നാണ് ബസ് ഡ്രൈവർ എം.കെ ബിജുമോൻ പറയുന്നത്.
Read Moreജയിലിൽ കിടന്നാൽ നല്ലഭക്ഷണംകിട്ടും; കലക്ടറേറ്റിന് ബോംബ് ഭീഷണി; തന്നെ തേടി വരുന്ന പോലീസിനെയും കാത്ത് പ്രമോദ് വാതിൽപ്പടിയിൽ; കൊല്ലത്തെ സംഭവമിങ്ങനെ
കൊല്ലം: കളക്ടറേറ്റിൽ 50 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടുമെന്ന് പോലീസ് എമർജൻസി നമ്പരായ 112ൽ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് മുക്കാൽ മണിക്കൂറിനുള്ളിൽ വലയിലാക്കി. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോൺ(44) ആണ് പിടിയിലായത്. പ്രമോദ് ഇന്നലെ രാവിലെ പത്തോടെ തന്റെ മൊബൈൽ നമ്പരിൽ നിന്നും 112 -ൽ വിളിച്ചാണ് ബോബ് ഭീഷണി മുഴക്കിയത്. കളക്ടറേറ്റിൽ താൻ ബോംബ് വച്ചിട്ടുണ്ടെന്നും 50 മിനിറ്റിനുള്ളിൽ പൊട്ടുമെന്നുമായിരുന്നു ഭീഷണി. ഫോൺ നമ്പർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ സിമ്മിന്റെ ഉടമയെ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കി 10.45 ഓടെ പ്രമോദിന്റെ വീട്ടിൽ കൊല്ലം വെസ്റ്റ് പോലീസ് സംഘമെത്തി. അപ്പോൾ പോലീസ് തന്നെത്തേടി വരുമെന്ന പ്രതീക്ഷയിൽ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു പ്രമോദ്. ജയിലിൽ കഴിയാനാണ് മദ്യപിച്ചശേഷം ഫോൺ ചെയ്തതെന്ന് പ്രമോദ് പോലീസിനോട് പറഞ്ഞത്. മുമ്പ് കളക്ടറേറ്റിൽ ബോംബ് സ്ഫോടനം…
Read Moreവിട്ടുമാറാതെ ചുമയും ജലദോഷവും; കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാം; ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
കോട്ടയം: പനിയെത്തുടര്‍ന്നു വിട്ടുമാറാത്ത ചുമയുമായി കുട്ടികള്‍ അടക്കമുള്ള നിരവധിപേര്‍ ചികിത്സയില്‍.ദിവസങ്ങളായി തുടരുന്ന ചുമ ജാഗ്രതയോടെ ചികിത്സിച്ചില്ലെങ്കില്‍ ന്യുമോണിയയ്ക്കു മുതല്‍ ആസ്മയ്ക്കുവരെ കാരണമായേക്കാമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. കുട്ടികളടക്കം നിരവധിപ്പേരാണു പനിയും ചുമയുമായി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നത്. ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ പനി മാറുമെങ്കിലും ചുമ ആഴ്ചകളോളം നീണ്ടുനിൽക്കുകയാണ്. റെസ്പിറേറ്ററി സിന്‍സിഷല്‍ വൈറസ്, റൈനോ വൈറസ്, മെറ്റാന്യൂമോ വൈറസ് തുടങ്ങിയ വൈറസുകളാണു ചുമ മാറാതിരിക്കുന്നതിനു കാരണമെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.പകല്‍ സമയത്തെ കടുത്ത ചൂടും വെയിലും രാത്രിയിലെ തണുപ്പുള്ള കാലാവസ്ഥയും ഓരോ ദിവസവും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും അന്തരീക്ഷ മലിനീകരണവുമാണു പനിക്കും ചുമയ്ക്കും പ്രധാനകാരണം. ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുമായിട്ടാണെത്തുന്നത്. നുറൂകണനാളുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ക്ലിനിക്കില്‍ മാത്രം ചികിത്സ തേടിയെത്തുന്നത്. സ്വകാര്യ ആശുപത്രികളും പനിബാധിതരാല്‍ നിറഞ്ഞു.അന്തരീക്ഷ…
Read More