കേന്ദ്ര സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കവുമായി മുമ്പോട്ടു പോകുമ്പോള്‍ അതിനെതിരേ സംഘടിപ്പിച്ച സെമിനാറിനു മുന്നോടിയായി സിപിഎം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏക സിവില്‍കോഡ് എന്നത് പുരോഗമന നിലപാടാണെന്ന് പറഞ്ഞ എം.വി.ഗോവിന്ദന്, അത് നടപ്പാക്കാനുള്ള ബിജെപിയുടെ ലക്ഷ്യം രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കുക എന്നതാണെന്നും വ്യക്തമാക്കി. ആര്‍എസ്എസിനും ബിജെപിക്കും ഏക സിവില്‍കോഡിനോട് താത്പര്യമുണ്ടെന്ന് തെറ്റിദ്ധാരണയുള്ള ആളല്ല താനെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. കോഴിക്കോട് നടത്തുന്ന ദേശീയ സെമിനാറിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇ.എം.എസ് അടക്കമുള്ള സിപിഎം നേതാക്കള്‍ നേരത്തെ ഏക സിവില്‍കോഡിനെ പിന്തുണച്ചത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കുന്നതിനിടയിലാണ് ഇത് സംബന്ധിച്ച് എം.വി.ഗോവിന്ദന് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എം വി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ…ഒരു ഏക സിവില്‍കോഡ് നടപ്പിലാക്കുക എന്ന പുരോഗമനപരമായ നിലപാട് അടിസ്ഥാനപ്പെടുത്തിയല്ല, ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നതിന് വേണ്ടിയുള്ള…
Read MoreCategory: Top News
ഗർഭിണിയായ ദർശന മകളെയും കൂട്ടി എന്തിന് പുഴയിൽ ചാടി; കുടുംബപ്രശ്നം ഉള്ളതായി അറിയില്ലെന്ന് നാട്ടുകാർ; മൂന്നാം ദിവസവും കുട്ടിയെ കണ്ടെത്താനായില്ല…
കൽപ്പറ്റ: അഞ്ചുവയസുള്ള മകളുമായി പുഴയിൽ ചാടിയ യുവതി ആശുപത്രിയിൽ മരിച്ചു. കുഞ്ഞിനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ രണ്ടാം ദിവസവും വിഫലം. വെണ്ണിയോട് അനന്തഗിരി ഓം പ്രകാശിന്റെ ഭാര്യ ദർശനയാണ്(32) മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മകൾ ദക്ഷയ്ക്കായുള്ള തെരച്ചിലാണ് ഇന്നലെയും വിഫലമായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിനെയുമെടുത്ത് വെണ്ണിയോട് പാത്തിക്കൽ പാലത്തിൽനിന്നു ദർശന പുഴയിൽ ചാടിയത്. ഗർഭിണിയായ ഇവരെ പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചത്. എൻഡിആർഎഫ് സംഘവും തുർക്കി ജീവൻ രക്ഷാ സമിതിയും പിണങ്ങോട് ബെറ്റ് അംഗങ്ങളും നാട്ടുകാരും സംയുക്തമായാണ് ദക്ഷയ്ക്കായി തെരച്ചിൽ നടത്തുന്നത്. കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിൽ യുകെജി വിദ്യാർഥിനിയാണ് ദക്ഷ. കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടാൻ ദർശനയ്ക്കു പ്രേരണയായത് എന്താണെന്നതിൽ ഇനിയും വ്യക്തതയായില്ല. കുടുംബപ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികൾ പറയുന്നത്.
Read Moreപിടി 7ന്റെ കാഴ്ച പോയതിന് പിന്നില്‍ ദുരൂഹത; പെല്ലറ്റ് കഥ ഉണ്ടാക്കുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാൻ; പരാതി നല്‍കുമെന്ന് ആനപ്രേമി സംഘം
പാലക്കാട്: പാലക്കാട്ട് ധോണിയില്‍ നിന്നും വനംവകുപ്പ് പിടികൂടിയ കൊമ്പന് പിടി 7ന്റെ കാഴ്ച പോയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പരാതി നല്‍കുമെന്ന് ആനപ്രേമി സംഘം. ആനയുടെ കാഴ്ച പോയതിന് പിന്നില്‍ ദുരൂഹതയെന്നാണ് ആനപ്രേമി സംഘത്തിന്റെ പരാതി. ആനയെ ചട്ടം പഠിപ്പിക്കുന്നതിനിടെ കാഴ്ച ശക്തി പോയതാകാമെന്നാണ് ആനപ്രേമി സംഘത്തിന്റെ വാദം. ഉദ്യോഗസ്ഥരുടെ വീഴ്ച മറയ്ക്കാനാണ് പെല്ലറ്റ് കഥ ഉണ്ടാക്കുന്നത്. ആനയുടെ ശരീരത്തില്‍ പെല്ലറ്റ് ഇല്ലെന്നാണ് വനംവകുപ്പ് വിവരാവകാശ രേഖയില്‍ പറയുന്നതെന്നും ആനപ്രേമി സംഘം പറയുന്നു. പിടി 7ന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് ഹൈക്കോടതി നിയോഗിച്ച സമിതിയാണ് കണ്ടെത്തിയത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന വേണ്ടി വരും. പിടികൂടുമ്പോൾ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. ആനയ്ക്ക് മറ്റ് പ്രശ്നങ്ങളൊന്നും തന്നെയില്ല.
Read Moreപാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, പ്രത്യേകം ക്ഷണിക്കേണ്ടതില്ല; ഇ.പിയുടെ വിട്ടുനിൽപിൽ താത്വിക അവലോകനമില്ലാതെ ഗോവിന്ദൻ
കോഴിക്കോട്: സിപിഎം സെമിനാറിൽ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ പങ്കെടുക്കാത്തതിൽ അമർഷവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഏക സിവിൽ കോഡിനെതിരായ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം എന്തെന്ന് ഇ.പി. ജയരാജനോട് ചോദിക്കണം. ചടങ്ങിലേക്ക് എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്. ഞങ്ങളെയൊക്കെ ആരെങ്കിലും ക്ഷണിച്ചിട്ടാണോ വന്നതെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മറ്റിയംഗങ്ങളും പങ്കെടുക്കണമെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോഴിക്കോട് സെമിനാര്‍ നടക്കുമ്പോള്‍ ഇ.പി. ജയരാജൻ തിരുവനന്തപുരത്താണ്. ഡിവൈഫ്ഐ നിര്‍മിച്ച് നല്കിയ സ്നേഹവീടിന്റെ താക്കോല്‍ദാനത്തിനാണ് ഇ.പി. തിരുവനന്തപുരത്ത് എത്തിയത്. പാര്‍ട്ടിയും ഇപിയും തമ്മിലെ നിസഹകരണം തുടരുന്നതിനിടെയാണ് നിര്‍ണായക സെമിനാറിലെ വിട്ട് നില്ക്കല്. വൈകുന്നേരം നാലിന് കോഴിക്കോട് സ്വപ്നനഗരിയിലാണ് സിപിഎമ്മിന്റെ ജനകീയ സെമിനാര്‍. സെമിനാറിന്റെ തീയതി…
Read Moreഅനിയന്റെ പിഴ ഏട്ടന്റെ ചുമലിൽ… കോടതി പിരിയും വരെ അവിടെ നിക്ക്; പ്രായപൂർത്തിയാകാത്ത അനിയൻ ബൈക്കോടിച്ചതിന് സഹോദരന് തടവും പിഴയും
കൊച്ചി: പ്രായപൂർത്തിയാകാത്ത അനിയൻ ബൈക്കോടിച്ചതിന് സഹോദരന് തടവും പിഴയും. ആലുവ സ്വദേശി റോഷനാണ് അനിയന്റെ തെറ്റിന് ശിക്ഷയേൽക്കേണ്ടിവന്നത്. സ്പെഷൽ കോടതി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കെ.വി. നൈനയാണ് ശിക്ഷിച്ചത്. കോടതിസമയം തീരുംവരെ ഒരുദിവസം വെറുംതടവിന് ശിക്ഷിച്ചതിനുപുറമെ 34,000 രൂപ പിഴയുമിട്ടു. റോഷന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹനത്തിന്റെ ആർസി ഒരുവർഷത്തേക്കും സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തിനാൽ 2000 രൂപയും ഇൻഡിക്കേറ്റർ, മിറർ എന്നിവ ഘടിപ്പിക്കാത്തതിനാൽ 1000 രൂപയും അനുബന്ധ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാത്തതിന് 1000 രൂപയും പിഴ അടയ്ക്കണം. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ആലുവ ഭാഗത്തുനിന്ന് ഏപ്രിലിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
Read Moreകല്ല്യാണവീരന്റെ തട്ടിപ്പിന് അമ്മയും സഹോദരനും കൂട്ട്; ബീഹാര്‍ സ്വദേശിനിയെ വിവാഹം ചെയ്തതിന് പിന്നാലെ എറണാകുളത്തുനിന്നും വിവാഹം; ബിടെക് തോറ്റ വൈശാഖിന്റെ തട്ടിപ്പും പൊളിഞ്ഞു
കൊച്ചി: ആദ്യ വിവാഹം മറച്ചുവച്ച് വീണ്ടും വിവാഹം കഴിച്ച സംഭവത്തില്‍ അറസറ്റിലായ തൃശൂര്‍ ചെമ്പൂക്കാവ് സ്വദേശി കെ. വൈശാഖിന്റെ അമ്മയേയും സഹോദരനെയും കേസില്‍ പ്രതിചേര്‍ത്തു. വൈശാഖിന്റെ രണ്ടാം വിവാഹം മാതാവിന്റെയും സഹോദരന്റെയും അറിവോടെയാണ് നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവരെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. വൈശാഖിന്റെ സഹോദരന് ഇപ്പോള്‍ വിദേശത്താണ്. അതിനിടെ പ്രതി സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് കഴിഞ്ഞദിവസം മുളവുകാട് പോലീസ് വൈശാഖിനെ പിടികൂടിയത്. ബിടെക്ക് പാസാകാത്ത പ്രതി ബംഗളൂരുവില്‍ സിവില്‍ സര്‍വീസ് കോച്ചിംഗിന് ചേര്‍ന്ന ശേഷം സ്വകാര്യ സ്ഥാപനത്തില്‍ ഉന്നത ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് ബീഹാര്‍ സ്വദേശിനിയെ വിവാഹം കഴിക്കുകയായിരുന്നു. ബീഹാറില്‍ വച്ചായിരുന്നു വിവാഹം. ഈ വിവാഹം നിലനില്‍ക്കെ പിന്നീട് കേരളത്തിലെത്തിയ പ്രതി കേരളാമാട്രിമോണി വഴി എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്യുകയായിരുന്നു. 20…
Read Moreസിൽവർലൈനിന് ബദൽ: പദ്ധതിയുമായി മുന്നോട്ടു പോകാൻ സാധ്യത; ചെലവിന്റെ ഭൂരിഭാഗവും കേന്ദ്രസർക്കാരിൽനിന്നു നേടിയെടുക്കാമെന്ന കണക്കുകൂട്ടലിൽ സർക്കാർ
തിരുവനന്തപുരം: സിപിഎമ്മിൽ ചർച്ച ചെയ്ത ശേഷം സിൽവർലൈനിന് ബദലായുള്ള പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സാധ്യതകൾ തെളിയുന്നു. സിൽവർ ലൈനിന് ബദലായി ഇ.ശ്രീധരൻ മുന്നോട്ട് വച്ച പദ്ധതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പക്കലാണുള്ളത്. റിപ്പോർട്ടിലെ വിവരങ്ങൾ ഉൾപ്പെടെ സിപിഎം സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ചർച്ചയ്ക്ക് വച്ച ശേഷമാകും തുടർ നടപടികൾ. ഇ.ശ്രീധരൻ മുന്നോട്ട് വച്ച നിർദേശങ്ങൾ അടങ്ങിയ പുതിയ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി വേണം. എന്നാൽ ഇത് ലഭിക്കണമെങ്കിൽ സിൽവർലൈനുമായി ബന്ധപ്പെട്ട് നിലവിൽ കേന്ദ്രത്തിന് മുന്നിലുള്ള ഡിപിആർ കേന്ദ്രസർക്കാർ തള്ളുകയോ ഭേദഗതി നിർദേശിക്കുകയോ ചെയ്യണം. അതല്ലെങ്കിൽ ശ്രീധരന്റെ റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ച് കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണം. ഇ.ശ്രീധരൻ മുന്നോട്ട് വച്ച ആശയം സംസ്ഥാന ബിജെപി നേതൃത്വം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ കോണ്‍ഗ്രസ് ഈ പദ്ധതിയെ എതിർക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി ഡൽഹിയിൽ പ്രവർത്തിക്കുന്ന കെ.വി.തോമസ്…
Read Moreവിദേശത്ത് ജോലി തരപ്പെടുത്തി; ലഹരിമരുന്ന് ഒളിപ്പിച്ച ബാഗ് നൽകി കുവൈറ്റിലേക്ക് കയറ്റി വിട്ടു; യുവാവിനെ വിദേശത്ത് കുടുക്കിയ പ്രതിയെ വലയിലാക്കി ചേർത്തല പോലീസ്
തൃപ്പൂണിത്തുറ: കുവൈത്തിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ കൈയിൽ ലഹരിമരുന്നു നൽകി കുടുക്കിയ കേസിൽ ചേർത്തല പള്ളിത്തോട് പറയക്കാട്ട് വീട്ടിൽ പി.ടി ആന്റണിയെ (43) റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-2 ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2018 ജനുവരിയിലാണ് ലഹരിമരുന്ന് കടത്തിയെന്ന കുറ്റത്തിന് നായരമ്പലം ശ്രാമ്പിക്കൽ വീട്ടിൽ ജോമോൻ കുവൈത്ത് വിമാനത്താവളത്തിൽ അറസ്റ്റിലായത്. സെയിൽസ്മാനായി സൂപ്പർമാർക്കറ്റിൽ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ജോമോനെ ആന്റണി കുവൈത്തിലേക്കു അയച്ചത്. സൂപ്പർമാർക്കറ്റിലെ മറ്റൊരു ജീവനക്കാരനു നൽകാൻ വേണ്ടിയാണെന്ന് പറഞ്ഞ് യാത്രയ്ക്ക് മുൻപായി കൊച്ചി വിമാനത്താവളത്തിൽവച്ച് ആന്റണി ഒരു ബാഗ് ജോമോനെ ഏൽപ്പിച്ചിരുന്നു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഈ ബാഗിൽ ലഹരിമരുന്നു കണ്ടെത്തുകയും ജോമോൻ അറസ്റ്റിലാവുകയുമായിരുന്നു. താൻ നിരപരാധിയാണെന്ന് ജോമോൻ വാദിച്ചെങ്കിലും കുവൈത്ത് സർക്കാർ ജീവപര്യന്തം തടവിന് ശിക്ഷിച്ച ജോമോൻ അഞ്ച് വർഷമായി കുവൈത്തിലെ ജയിലിലാണ്. ചതി മനസിലാക്കിയ ജോമോന്റെ പിതാവ്…
Read Moreവിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്തുമാറ്റിയത് രക്ഷയായെന്ന് നിസാർ
കോഴിക്കോട്: വിദ്യാര്‍ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല ഒഴക്കൽകു ന്നിലെ നെല്ലാംങ്ക ണ്ടി ഷംസുദ്ദീൻ മുസ്ല്യാരുടെ മകൻ സിനാന്റെ മൊബൈലാണ് പൊട്ടിത്തെറിച്ചത്. രാത്രി ഉറങ്ങാൻ കിടക്കവെ സിനാൻ അടുത്തുള്ള ജനലിലാണ് ഫോൺ വച്ചിരുന്നത്. മൊബൈലിൽ നിന്ന് അസ്വാഭാവിക ശബ്ദം കേട്ടപ്പോൾ ഫോൺ എടുത്ത് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് വയനാട് കമ്പളക്കാട് ടൗണിലുള്ള ഒരു കടയിൽനിന്നു വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. കുറച്ച് ദിവസങ്ങളായി ഫോൺ ഉപയോഗിക്കുമ്പോൾ ക്രമാതീത മായി ചൂടാകാറുണ്ടായിരുന്നതായും അവർ വ്യക്തമാക്കി.
Read Moreരാജസ്ഥാനില്‍ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പീഡനത്തിന് ശേഷം ആസിഡൊഴിച്ച് മുഖം വികൃതമാക്കി; നടക്കും വിട്ടുമാറാതെ നാട്ടുകാർ
ജയ്പുര്‍: രാജസ്ഥാനില്‍ പത്തൊമ്പതുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കൂട്ടബലാത്സംഗത്തിനുശേഷം മുഖത്ത് ആസിഡ് ഒഴിച്ച് കിണറ്റില്‍ തള്ളി. ഭിലാപാഡയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. റോഡിലൂടെ യാത്ര ചെയ്തവരാണ് കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ പിന്നീട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടുണ്ട് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More