കൊല്ലം : ലോട്ടറി നമ്പർ തിരുത്തി സമ്മാനാർഹമായ ടിക്കറ്റെന്ന് ധരിപ്പിച്ച് യുവാക്കൾ കച്ചവടക്കാരനെ കബളിപ്പിച്ച് പണം തട്ടി. ആശ്രാമം ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം ലോട്ടറി കച്ചവടം നടത്തുന്ന വ്യക്തിയെയാണ് ബൈക്കിലെത്തിയ യുവാക്കൾ കബളിപ്പിച്ച് പണവും ടിക്കറ്റും കൈക്കലാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു സംഭവം. ഹെൽമറ്റും കറുത്ത കണ്ണടയും ധരിച്ചാണ് യുവാക്കൾ കടയിൽ എത്തിയത്. 500 രൂപ സമ്മാനമുള്ള 1238 ൽ അവസാനിക്കുന്ന നാല് ടിക്കറ്റുകൾ ഇവർ നൽകി. തുക തികയാത്തതിനാൽ വ്യാപാരി രണ്ടെണ്ണം ഇവരിൽ നിന്ന് വാങ്ങി. പകരം യുവാക്കൾ കടയിൽ നിന്ന് 18 ടിക്കറ്റും എടുത്ത് ബാക്കി തുകയും വാങ്ങി തിരികെ പോയി. ഈ ടിക്കറ്റ് പിന്നീട് ലോട്ടറി ഏജൻസിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. 1138 എന്ന നമ്പർ അതിവിദഗ്ധമായി 1238 എന്ന് തിരുത്തിയാണ് തട്ടിപ്പ് നടത്തിയത്. അന്നുതന്നെ സമാനമായ രീതിയിൽ…
Read MoreCategory: Top News
രൂപംമാറി സിൽവർ ലൈൻ? ഇ. ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും; പാളത്തിലൂടെ കുതിക്കാൻ സെമി ഹൈസ്പീഡും പിന്നീട് ഹൈ സ്പീഡും
തിരുവനന്തപുരം: സിൽവർ ലൈൻ നടപ്പാക്കാനുള്ള ബദൽ നിർദേശങ്ങളോട് അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചേക്കുമെന്ന് സൂചന. ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞ ദിവസം മെട്രോമാൻ ഇ. ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ.വി. തോമസ് ആവശ്യപ്പെട്ടതനുസരിച്ച് ഇ. ശ്രീധരൻ സിൽവർ ലൈന്‍ ബദലായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ട് കഴിഞ്ഞ ദിവസം കെ.വി. തോമസ് മുഖ്യമന്ത്രിക്ക് കൈമാറി. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഇ. ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന വിവരവും പുറത്തുവന്നു. കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം കെ റെയിൽ പ്രതിനിധികളും പങ്കെടുക്കും. നിലവിലുള്ള സിൽവർ ലൈൻ പദ്ധതിയിൽനിന്നുള്ള പിന്നോട്ടു പോക്കാണെങ്കിലും ശ്രീധരൻ നിർദേശിച്ച ബദൽ നിർദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളോടെ വീണ്ടും പദ്ധതി സജീവമാക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ. നിലവിലെ കെ റെയിൽ അപ്രായോഗികമാണെന്നും ഡിപിആർ തന്നെ മാറ്റണമെന്നും ഇ. ശ്രീധരൻ പറയുന്നു.…
Read Moreപോലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച് കള്ളന്മാർ! രണ്ട് പാറാവുകാരുണ്ടായിട്ടും ബൈക്ക് കൊണ്ടു പോകുന്നത് കണ്ടത് സിസിടിവിയിൽ മാത്രം
തിരുവനന്തപുരം: മോഷ്ടാവിൽ നിന്ന് പിടികൂടി തൊണ്ടി മുതലായി വിഴിഞ്ഞം പോലീസ് സ്റ്റേഷൻ മുറ്റത്ത് നിർത്തിയിരുന്ന ബൈക്ക് മണിക്കൂറുകൾക്കുള്ളിൽമോഷ്ടിച്ചു. പോലീസ് സേനക്ക് നാണക്കെടു വരുത്തിയ മോഷ്ടാവിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മാസ്ക്ക് ധരിച്ച രണ്ട് പേരാണ് മോഷണത്തിനുപിന്നിലെന്ന് പോലീസ് കണ്ടെത്തി. സ്റ്റേഷന്റെ മുറ്റത്ത് നിന്ന് ഒരാൾ ബൈക്ക് ഉരുട്ടി പുറത്തേക്ക് പോകുമ്പോൾ മറ്റൊരാൾ മുന്നിലെ റോഡിൽ നിന്ന് പരിസരം വീക്ഷിക്കുന്നതിന്റെ ദൃശ്യവും പോലീസിനു ലഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറോടെ ഉച്ചക്കട ജംഗഷന് സമീപം സ്കൂട്ടർ ഓടിച്ച് പോവുകയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ യുവാവ് പറിക്കാൻ ശ്രമം നടത്തി. വാഹനത്തോടൊപ്പം നിലത്തുവീണ യുവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മോഷണശ്രമം ഉപേക്ഷിച്ച മോഷ്ടാവ് പുന്നക്കുളം റോഡിലേക്ക് ഓടിച്ച് പോയ ബൈക്ക് ചെയിൻ ഊരി വീണു. പിന്നിൽ…
Read Moreസ്വന്തം സുഖത്തിന് മക്കൾ തടസ്സം; കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ച് അമ്മയും കാമുകനും; പരാതിയുമായി കുട്ടികൾ സ്റ്റേഷനിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ കട്ടിലിൽ കെട്ടിയിട്ട് മർദിച്ച അമ്മയും കാമുകനും അറസ്റ്റിൽ. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്സ(38), കാമുകൻ കപ്പൂർ പള്ളങ്ങാട്ട്ചിറ ചെമ്പലക്കര മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്. ഹഫ്സയുടെ കുട്ടികളെ ഇരുവരും ചേർന്ന് കട്ടിലിൽ കെട്ടിയിട്ടും മൊബൈൽ ഫോൺ ചാർജർ കേബിൾ ഉപയോഗിച്ചുമാണ് മർദിച്ചത്. കുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.
Read Moreകരള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പണിയെടുക്കാതെ പണം സമ്പാദിക്കാൻ കാസർഗോഡുകാരൻ സിബിൻ കണ്ടെത്തിയ മാർഗം പൊളിഞ്ഞു; തട്ടിപ്പ് രീതിയിങ്ങനെ
കൊച്ചി: കരള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. കാസര്‍ഗോഡ് സ്വദേശി സബിനെയാണ് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കരള്‍ രോഗബാധിതനായ മലപ്പുറം സ്വദേശി ബിപിന്‍ സൗജന്യമായി കരള്‍ മാറ്റിവയ്ക്കുന്നതിന് തന്റെ കരള്‍ നല്‍കാം എന്ന് ഇയാള്‍ വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബിപിന്റെ ചികിത്സാസഹായനിധിയിലേക്ക് നാട്ടുകാര്‍ സമാഹരിച്ച 32,100 രൂപ ഇയാള്‍ ഇക്കഴിഞ്ഞ മൂന്നു മുതല്‍ പത്തു വരെയുള്ള ദിവസങ്ങളില്‍ തട്ടിയെടുക്കുകയായിരുന്നു. ആശുപത്രിയില്‍ ഇയാളുടെ രക്തപരിശോധന നടത്തിയപ്പോള്‍ ബി പോസിറ്റീവ് എന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതി ഇത് അംഗീകരിക്കാതെ സ്വകാര്യ ലാബില്‍ വീണ്ടും പരിശോധന നടത്തി ഒ പോസിറ്റീവ് എന്ന വ്യാജ പരിശോധനാഫലം ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് നഗരത്തിലെ മറ്റൊരു പ്രമുഖ ആശുപത്രിക്കാരെയും ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചു. അവര്‍ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ബിപിന്‍…
Read Moreകേസ് നടത്താന്‍ പിരിച്ച എട്ടു ലക്ഷം ‘മുക്കി’ ജില്ലാ കമ്മിറ്റിയംഗം ! സിപിഎമ്മില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം
സിപിഎമ്മിനു നാണക്കേടായി വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം. കേസ് നടത്തിപ്പിനായി പിരിച്ച എട്ടു ലക്ഷം രൂപ ജില്ലാ കമ്മിറ്റിയംഗം തട്ടിയെടുത്തെന്ന് പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ചാല മുന്‍ ഏരിയ കമ്മിറ്റിയംഗം പരാതി നല്കി. 2015ല്‍ നടന്ന ഡി.ഡി ഓഫിസ് ഉപരോധത്തില്‍ അറസ്റ്റിലായ പ്രവര്‍ത്തകരെ ജാമ്യത്തിലിറക്കാനായിരുന്നു ലോക്കല്‍ കമ്മിറ്റികള്‍ പണം പിരിച്ചത്. എട്ടുപേരെ ജാമ്യത്തിലിറക്കുന്നതിന് എട്ടുലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചു. കേസ് വെറുതെ വിട്ടതോടെ എട്ടുപേരുടെയും അക്കൗണ്ടിലേക്ക് ഒരു ലക്ഷം വീതം തിരികെയെത്തി. ഈ തുക പ്രവര്‍ത്തകര്‍ ഏരിയ നേതാക്കള്‍ക്ക് കൈമാറിയെങ്കിലും പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തിയില്ലെന്നാണ് പരാതി.
Read Moreതൊടുപുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് രണ്ടു യുവാക്കള്‍; അറസ്റ്റിലായ പ്രതി പോലീസുകാരന്റെ പല്ലു ഇടിച്ചു തെറിപ്പിച്ചു; യുവതി ഒളിച്ചോടിയത് മറ്റൊരു കാമുകനൊപ്പം…
തൊടുപുഴ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂര്‍ തെങ്ങുംപള്ളി കാക്കനാട്ട് അഭിജിത് ജോര്‍ജ് (20), ചേരാനല്ലൂര്‍ ചിറ്റൂർ മടത്തിപ്പറന്പിൽ സ്വദേശി സനീഷ് (സനു-27) എന്നിവരെയാണ് തൊടുപുഴ എസ്എച്ച്ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ആദ്യം പിടി കൂടിയ അഭിജിത്തിനെ ഇന്നലെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിച്ച് കൈ വിലങ്ങ് അഴിച്ചപ്പോള്‍ സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്ന്നു പിടികുടി. പ്രതിയുടെ ഇടിയേറ്റ് സിവില്‍ പോലീസ് ഓഫീസറായ നഹാസിന്റെ പല്ലു തെറിച്ചുപോയി. ഇദ്ദേഹത്തെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു പ്രതിയായ സനീഷിനെ ഇന്നു പുലര്‍ച്ചെ നാലോടെയാണ് അറസ്റ്റ് ചെയ്തത്. ഇടവെട്ടിക്കു സമീപം താമസിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ഒന്‍പതിന് മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് മൂവാറ്റുപുഴയില്‍ നിന്നു പെണ്‍കുട്ടിയെ…
Read Moreപണം തന്നാൽ ശസ്ത്രക്രിയ; കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിൽ; മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ വീട്ടിൽനിന്ന് 15 ലക്ഷം രൂപ കണ്ടെടുത്തു
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപ കണ്ടെടുത്തു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണു കണ്ടെടുത്തത്. ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന് ഐസക്കാണ് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണു പണം വാങ്ങിയത്.അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയുടെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍, ഡോക്ടര്‍ യുവതിയോടു പല റിപ്പോര്‍ട്ടുകൾ കൊണ്ടുവരാനാവശ്യപ്പെടുകയും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിലെത്തി. ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി…
Read Moreബംഗളൂരുവിൽ ഐടി കമ്പനി സിഇഒയെയും എംഡിയെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍; കൊലപാതക വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചശേഷമായിരുന്നു ആക്രമണം
ബംഗളൂരു: ബംഗളൂരുവിൽ ഐടി കമ്പനിയുടെ മലയാളി സിഇഒയേയും മാനേജിംഗ് ഡയറക്ടറേയും കൊലപ്പെടുത്തിയ പ്രതികള്‍ പോലീസ് പിടിയില്‍. പ്രതികളായ ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരാണ് പിടിയിലായത്. കമ്മനഹള്ളിയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. ഇന്റര്‍നെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ ആര്. വിനുകുമാര്‍(47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവര്‍ ചൊവ്വാഴ്യാണ് കൊല്ലപ്പെട്ടത്. മുന്‍ ജീവനക്കാരന് കൂടിയയാ ശബരീഷ് അമൃതഹള്ളി പമ്പാ എക്സ്റ്റന്ഷനിലുള്ള കമ്പനി ഓഫീസിലെത്തി ഇരുവരേയും വെട്ടിക്കൊല്ലുകയായിരുന്നു. ഇയാള്‍ക്കൊപ്പം വിനയ് റെഡ്ഡിയും സന്തോഷും ഉണ്ടായിരുന്നതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ആളാണ് പ്രതി ജോക്കര്‍ ഫെലിക്സ് എന്ന ശബരീഷ്. കൊലപാതക വിവരം സമൂഹ മാധ്യമങ്ങളില്‍ ഇയാള്‍ പങ്കുവച്ചിരുന്നു. ബിസിനസ് വൈരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്റർനെറ്റ് സേവനം നല്കുന്ന മറ്റൊരു കമ്പനി ഫെലിക്സ്…
Read More“അമ്മയാകാൻ ആഗ്രഹിക്കുന്നു, 40 വയസാകാറായി”; ജാമ്യം വേണമെന്ന് ലീന മരിയ പോൾ; നിരസിച്ച് കോടതി ചൂണ്ടിക്കാട്ടിയ കാര്യം ഇങ്ങനെ…
ന്യൂഡൽഹി: സാമ്പത്തികത്തട്ടിപ്പ് വീരൻ സുകാഷ് ചന്ദ്രശേഖറിന്റെ ഭാര്യയും ചലച്ചിത്ര നടിയും മലയാളിയുമായ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. റാൻബാക്സി കമ്പനി മേധാവികളുടെ പക്കൽ നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ ശിക്ഷയനുഭവിക്കുന്ന ലീന കേസിൽ നേരിട്ട് പങ്കെടുത്തെന്ന് ബോധ്യമുണ്ടെന്നും ഗൗരവതരമായ കുറ്റമായതിനാൽ ജാമ്യം നൽകാനാവില്ലെന്നും കോടതി അറിയിച്ചു. ഭർത്താവും കേസിലെ മുഖ്യപ്രതിയുമായ സുകാഷുമായി കുറെനാളായി ലീനയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും ജാമ്യം നൽകാവുന്ന കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയതെന്നും ലീനയുടെ അഭിഭാഷകനായ പോൾ ജോൺ എഡിസൺ വാദിച്ചിരുന്നു. ഡെന്റൽ ഡോക്ടറായ ലീന കൃത്യമായി നികുതി അടയ്ക്കുന്ന വ്യക്തിയാണെന്നും ചലച്ചിത്ര നടി കൂടിയായ അവരുടെ സമൂഹത്തിലെ നില കൂടി പരിഗണിക്കണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. 40 വയസിലേക്ക് അടുക്കുന്ന ലീനയ്ക്ക് അമ്മയാകാൻ ആഗ്രഹമുണ്ടെന്നും ഭരണഘടനയിലെ 21-ാം അനുച്ഛേദപ്രകാരമുള്ള “റൈറ്റ് ടു ലൈഫ്’ അവകാശം അനുസരിച്ച് അവരെ…
Read More