മാവേലിക്കര: സോഷ്യൽ മീഡിയയിലൂടെ വിവാഹവാഗ്ദാനം നൽകി പണം തട്ടിയ സംഭവത്തിൽ നാൽപ്പത്തൊന്നുകാരിയായ വീട്ടമ്മയും സുഹൃത്തും കുറത്തികാട് പോലീസിന്റെ പിടിയിലായി. ചടയമംഗലം, മണലയം ബിന്ദു വിലാസത്തിൽ ബിന്ദു(41), ഇരിങ്ങാലക്കുട, അരിപ്പാലം പുത്തൂർവീട്ടിൽ റെനീഷ് (35) എന്നിവരാണ് പിടിയിലായത്. മാവേലിക്കര വാത്തികുളങ്ങര സ്വദേശിയിൽനിന്നും കാർഡിയോളജി എംഡി വിദ്യാർഥിനിയാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകുകയും ശേഷം പഠനത്തിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. കോട്ടയം സ്വദേശിയിൽനിന്നും 10 ലക്ഷം രൂപയും ഇവർ സമാന രീതിയിൽ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.മറ്റൊരു പരാതിയെത്തുടർന്ന് കൊല്ലം സൈബർ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ബിന്ദുവിനെയും സുഹൃത്തിനെയും കുറത്തികാട് പോലീസ് അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ബിന്ദുവിന്റെ മകൻ മിഥുൻ മോഹൻ പിടിയിലാകാനുണ്ട്. ഇയാൾക്കായുള്ള തെരച്ചിൽ നടക്കുന്നതായും പോലീസ് അറിയിച്ചു. ഭർത്താവുമായി അകന്ന് കഴിഞ്ഞിരുന്ന ബിന്ദു മകനും ഇവരുടെ സുഹൃത്തുമായി ചേർന്ന് സമാന രീതിയിലുള്ള തട്ടിപ്പുകൾ ആസൂത്രണം…
Read MoreCategory: Top News
പെൺകുഞ്ഞിന് ജന്മം നൽകിയതിൽ ഭര്‍ത്താവ് നിരന്തരം വഴക്കിട്ടു; 29 ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അമ്മ
ചെന്നൈ: ഇനിച്ചിട്ട് ഇരുപത്തിയൊമ്പത് ദിവസം മാത്രമുള്ള പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടി അമ്മ. ചെന്നൈ കൊരട്ടൂര്‍ സ്വദേശി കുമരേശന്റെ(32) ഭാര്യ സംഗീത(26) ആണ് നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്തത്. കിരുമാമ്പാക്കം പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. കുമരേശന്റെ രണ്ടാം ഭാര്യയാണ് സംഗീത. ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. പെണ്‍കുഞ്ഞുണ്ടായതിന് കുമരേശന്‍ വഴക്കിടുക പതിവായിരുന്നു. ബബിത എന്നു പേരിട്ട കുഞ്ഞിനെ ശനിയാഴ്ച രാത്രിയോടെയാണ് കാണാതായത്. കുമരേശനും സംഗീതയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും യുവതി കുഞ്ഞിനെ എടുത്ത് മൂര്ത്തിക്കുപ്പത്ത് എത്തി മണലില്‍ ജീവനോടെ കുഴിച്ചുമൂടുകയുമായിരുന്നു. എന്നാല്‍ ഞായറാഴ്ച പുതുക്കുപ്പം ബീച്ചിലെ മദ്യശാലയ്ക്ക് പിന്നില്‍ കൈകളും കാലുകളും വെളിയില്‍ തെളിഞ്ഞ നിലയില്‍ കുട്ടിയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഗീത പിടിയിലായത്.
Read Moreഐസ്ക്രീം കഴിച്ച വിദ്യാർഥി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റോ? കട പൂട്ടിച്ചു; വിശ്വസിക്കാനാവാതെ നാട്ടുകാർ
കോഴിക്കോട്: വിദ്യാര്‍ഥിയുടെ മരണം ഭക്ഷ്യവിഷബാധയെ മൂലമെന്ന് സംശയം. കോഴിക്കോട് കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായി (12) ആണ് മരിച്ചത്. ചങ്ങരോത്ത് എയുപി സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുട്ടി ഞായറാഴ്ച വൈകിട്ട് ഐസ്ക്രീം കഴിച്ചിരുന്നു. തുടര്‍ന്ന് ഛര്‍ദി അനുഭവപ്പെട്ട കുട്ടിയെ ക്ലിനിക്കിലും പിന്നീട് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. ഭക്ഷണാവശിഷ്ടങ്ങളുടെ സാമ്പിള്‍ ഇവര്‍ ശേഖരിച്ചു. ഐസ്ക്രീം വിറ്റ കട താല്‍ക്കാലികമായി അടച്ച് സീല്‍ ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമായി അറിയാൻ കഴിയു.
Read Moreസൗഹൃദം, ചാറ്റിംഗ്, പിന്നെ കെണി! നസ്രിയയുടെ കെണിയില്‍ കൂടുതല്‍പേര്‍ ? ഡോക്ടര്‍ക്ക് പോയത് അഞ്ചരലക്ഷം രൂപ
കൊച്ചി: ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതികൾ കൂടുതൽപേരെ കെണിയിൽപ്പെടുത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇൻസ്പെക്ടർ എം.എസ്. ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചിയിലെ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായാണ് നസ്രിയ എത്തിയത്. തുടർന്ന് ഇവർ മൊബൈൽ ഫോണ്‍ വഴി ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദത്തിലായ ഇരുവരും ചാറ്റിംഗ് തുടർന്നു. ഇതിനിടെ തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് യുവതി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഈ സമയത്ത് രണ്ടാം പ്രതിയായ അമീനും ഇവിടെയെത്തി. ഇയാൾ ഇരുവരുടെയും സ്വകാര്യചിത്രങ്ങൾ ഫോണിൽ പകർത്തി. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 45,000 രൂപ ഡോക്ടറിൽനിന്ന് ഗൂഗിൾപേ വഴി കൈക്കലാക്കി. ഡോക്ടർ വന്ന…
Read Moreഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദി, അക്രമം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ! എഡിജിപി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി തീവ്ര മൗലികവാദിയെന്ന് എഡിജിപി എം.ആര്.അജിത് കുമാര്‍. സാക്കിര്‍ നായ്ക്ക്, ഇസ്രാര്‍ അഹമ്മദ് തുടങ്ങിയ ആളുകളുടെ വീഡിയോകള്‍ പ്രതി നിരന്തരം കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഷാറൂഖ് തന്നെയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെയുളള അന്വേഷണത്തില്‍ വ്യക്തമായി. അക്രമം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി കേരളത്തിലെത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയത്. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. പ്രതിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കെതിരെയുള്ള ശാസ്ത്രീയമായ എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളും മറ്റ് സംസ്ഥാനങ്ങളിലെ പോലീസുമായും സഹകരിച്ചാണ് അന്വേഷണം നടത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഷാറൂഖ് നാഷണല്‍ ഓപ്പണ്‍ സ്കൂളില്‍ പഠിച്ച ആളാണ്. പ്ലസ് ടു വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു.
Read Moreട്രെയിന്‍ തീവയ്പ്! കേരളത്തിനു പുറത്ത് ആസൂത്രണം നടന്നു; ഒടുവില്‍ എന്‍ഐഎ എത്തുന്നു
കോഴിക്കോട്: എലത്തൂരിലെ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതി ഷാറൂഖിനെതിരേ കേരള പോലീസ് യുഎപിഎ ചുമത്തിയത് കേസില്‍ അന്തര്‍സംസ്ഥാന ബന്ധം ബോധ്യപ്പെട്ടതിനാല്‍. സംസ്ഥാനത്തിനു പുറത്ത് വലിയരീതിയിലുള്ള ആസൂത്രണം നടന്നുവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തി നില്‍ക്കുന്നത്. കേരളത്തിലെ തെളിവെടുപ്പ് ഇന്നത്തോടെ പോലീസ് പൂര്‍ത്തിയാക്കും. സംഭവം നടന്ന എലത്തൂര്‍ റെയില്‍വേ ട്രാക്കിലും പരിസര പ്രദേശങ്ങളിലുമാണ് ഇനി തെളിവെടുപ്പ് അവശേഷിക്കുന്നത്. കഴിഞ്ഞ ദിവസം ആന്ധ്രാ പ്രദേശിലെ തീവ്രവാദ വിരുദ്ധ സേന പ്രതി ഷാറൂഖിനെ ചോദ്യം ചെയ്തിരുന്നു. കേരളത്തിനു പുറത്തുനിന്നു ലഭിച്ച സഹായത്തെക്കുറിച്ചും ഡല്ഹില്നിന്നു ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുമായിരുന്നു ചോദ്യം ചെയ്യല്‍. കേരള പോലീസും കേന്ദ്ര എജന്‍സികളും പ്രതി ഷാറൂഖിന്റെ നാടായ ഡല്‍ഹിയിലെ ഷഹീന്‍ബാഗ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുഎപിഎ ചുമത്തിയത്. കേരളത്തില്‍ പ്രതിക്ക് സഹായം ലഭിച്ചോ എന്ന കാര്യത്തില്‍ തെളിവുകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്നായിരുന്നു പ്രതിയുടെ ഇതരസംസ്ഥാനത്തെ വേരുകള്‍ തേടി രണ്ടുദിവസത്തിലധികം തുടര്‍ച്ചയായ…
Read Moreഅപ്പം വിൽക്കാൻ നല്ലത് വന്ദേഭാരത്..! സിപിഎമ്മിനെ കവിതയിലൂടെ ആക്ഷേപിച്ച് പന്ന്യന്റെ മകൻ
കണ്ണൂർ: കെ- റെയില്‍ വരാന്‍ വേണ്ടി വന്ദേഭാരതിനെ എതിര്‍ക്കുന്ന സിപിഎമ്മിന് കവിതയുടെ ഭാഷയില്‍ രാഷ്ട്രീയ മറുപടി നല്കി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന് രൂപേഷ് പന്ന്യൻ. കെ റെയില്‍ കാരറ്റ് പോലെ കേരളത്തെ വെട്ടിമുറിക്കുമ്പോള്‍ ഒരു പ്രശ്നവും സൃഷ്ടിക്കാതെ ചീറിപ്പായുന്ന വന്ദേഭാരതിനെ നോക്കി വരട്ടെ ഭാരത് എന്ന് പറയാത്തവര്‍ മലയാളികളല്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ച കവിതയിൽ രൂപേഷ് പറയുന്നത്. വന്ദേഭാരതിനോടുള്ള എതിര്‍പ്പ് സിപിഎം തുടരുമ്പോഴാണ് ഇവരൊന്നും മലയാളികളല്ല എന്ന് മുതിര്‍ന്ന സിപിഐ നേതാവിന്റെ മകന് കവിതയിലൂടെ ആക്ഷേപിക്കുന്നത്. കെ റെയിലിനെ സിപിഐ എതിര്‍ക്കുമ്പോള്‍ ആ നിലപാടിനൊപ്പംനിന്നു സിപിഎമ്മിനെ വിമര്‍ശിക്കുകയാണ് കവിതയിലൂടെ. വന്ദേ ഭാരത്.. വരട്ടെ ഭാരത് എന്നാണ് കവിതയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും കവിതയിൽ പരാമർശിക്കുന്നുണ്ട്. അപ്പം വില്ക്കണമെങ്കില് വന്ദേഭാരത് പോരാ കെ റെയില്‍തന്നെ വേണമെന്നും വന്ദേഭാരതില്‍ അപ്പം…
Read Moreമുണ്ട് മാടിക്കെട്ടി… ടീ ഷർട്ട് ധരിച്ച് കൈയിൽ ലാത്തിയുമായി സിഐ ‘സർ…’!! വനിതാ പോലീസിന്റെ ദയനീയ വിളി; ഏമാന്റെ അഴിഞ്ഞാട്ടം കണ്ട് പോലീസുകാരും ഞെട്ടി
തലശേരി: മദ്യപിച്ചു ലക്ക് കെട്ട് പോലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയ ധർമടം പോലീസ് ഇൻസ്പെക്ടർ കെ.വി. സ്മിതേഷിനെതിരേ കേസെടുത്തു. സ്റ്റേഷനിലെത്തിയ ആളുടെ കാറ് അടിച്ചു തകർത്ത സംഭവത്തിലാണ് സിഐക്കെതിരേ കേസ്. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. സിഐ സ്മിതേഷിനെ സർവീസിൽനിന്ന് ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. മകനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ വൃദ്ധയായ അമ്മയ്ക്കും ഒപ്പമുള്ളവർക്കുമെതിരേയുമാണ് സിഐയുടെ പരാക്രമം അരങ്ങേറിയത്. വയോധിക എത്തിയ കാറിന്റെ ക്ലാസാണ് സിഐ ലാത്തി കൊണ്ട് അടിച്ചു തകർത്തത്. വിഷു ദിവസമായ ശനിയാഴ്ച രാത്രി 11.30 നാണ് ധർമടം പോലീസ് സ്റ്റേഷന്റെ മുറ്റത്ത് നാടകീയമായ രംഗങ്ങൾ അരങ്ങറിയത്. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ധർമടം ചാത്തോടത്ത് വച്ച് എസ്ഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ. സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ധർമടം പോലീസ് പറയുന്നത്. എന്നാൽ, എടക്കാടുള്ള ഭാര്യ…
Read Moreബുർഖയും പർദ്ദയും ധരിച്ചെത്തി ചെസ് ടൂർണമെന്റിൽ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ച് വിദ്യാർഥി; ഒടുവില്‍…
നെയ്റോബി: ബുർഖയും പർദ്ദയും ധരിച്ചെത്തി ചെസ് ടൂർണമെന്റിൽ ദേശീയ ചാമ്പ്യനെയടക്കം തോൽപ്പിച്ച വിദ്യാർഥി പിടിയിൽ. സ്റ്റാൻലി ഒമോണ്ടിയെന്ന വിദ്യാർഥിയാണ് പിടിയിലായത്. വനിതാ താരം ചമഞ്ഞ് ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചാണ് വിദ്യാർഥി 42,000 ഡോളർ (ഏകദേശം 34 ലക്ഷം രൂപ) നേടിയത്. ടൂർണമെന്റിൽ മിലിസെന്റ് അവോർ എന്ന പേരിലാണ് ഇയാൾ രജിസ്റ്റർ ചെയ്തത്. മത്സരത്തിന്റെ നാലാം റൗണ്ട് വരെ ഇയാൾ ഒന്നും സംസാരിച്ചില്ലെന്നും സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് സാധാരണമാണ് എന്നതിനാൽ ആദ്യം സംശയം തോന്നിയില്ലെന്നും ചെസ് കെനിയ പ്രസിഡന്റ് ബെർണാഡ് വഞ്ജാല പറഞ്ഞു.
Read Moreവന്ദേഭാരത് ട്രയല്‍ റണ്‍! ട്രെയിന്‍ എറണാകുളത്തെത്തിയത് മൂന്ന് മണിക്കൂര്‍ 18 മിനിറ്റുകൊണ്ട്
കൊച്ചി: ട്രയല്‍ റണ്‍ നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. തിരുവനന്തപുരം സ്റ്റേഷനില്‍നിന്നും കണ്ണൂരിലേക്കാണ് ട്രെയിന്‍ യാത്ര തിരിച്ചത്. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ 8.28നാണ് എറണാകുളത്തെത്തിയത്. കോട്ടയം സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിന്‍ 7.30നാണ് ഇവിടെനിന്ന് വീണ്ടും യാത്രയാരംഭിച്ചത്. മൂന്ന് മണിക്കൂര്‍ 18 മിനിറ്റാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെത്താന്‍ എടുത്ത സമയം. കേരളത്തില്‍ ഏറ്റവും വേഗതയേറിയ ട്രെയിന്‍ എന്നറിയപ്പെടുന്ന ജനാശതാബ്ദി എക്സ്പ്രസ് എടുക്കുന്ന അതേ സമയംകൊണ്ടാണ് വന്ദേഭാരത് എറണാകുളം വരെ ഓടിയെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി വരുന്ന ജനാശതാബ്ദി എക്സ്പ്രസ് മൂന്ന് മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് സാധാരണ എറണാകുളത്തെത്തുക.
Read More