ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വീഴ്ചയാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി ജമ്മു കാഷ്മീർ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സത്യപാൽ മാലിക്കിന്റെ തുറന്നുപറച്ചിൽ. പുൽവാമ ആക്രമണം സുരക്ഷാ വീഴ്ച മൂലം സംഭവിച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും ധരിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ മൗനം പാലിക്കാനാണ് ഇരുവരും ആവശ്യപ്പെട്ടതെന്നാണ് മാലിക് വെളിപ്പെടുത്തുന്നത്. സര്‍ക്കാരിനും ബിജെപിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനാണ് അവർ ഇതിനെ ഉപയോഗിച്ചത്. ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ പഴിചാരാനും ഇതിലൂടെ ബിജെപിക്ക് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുമായിരുന്നു ശ്രമമെന്നും മാലിക് തുറന്നടിച്ചു. പ്രധാനമന്ത്രിക്ക് അഴിമതിയോട് എതിര്‍പ്പില്ലെന്നും അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും സത്യപാൽ മാലിക് അഭിമുഖത്തിൽ വിമർശിക്കുന്നു. 2019ൽ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ സത്യപാല്‍ മാലിക് ആയിരുന്നു ജമ്മു കാഷ്മീർ ഗവര്‍ണർ.
Read MoreCategory: Top News
പ്രണയം നടിച്ച് അറുപതുകാരിയിൽ നിന്ന് തട്ടിയത് മൂന്നു കോടി! ഭർതൃമതിയുടെ നഗ്നചിത്രവും പകര്‍ത്തി; യുവാവിനെതിരേ കേസ്
കണ്ണൂർ: പ്രണയം നടിച്ച് ഭർതൃമതിയായ അറുപതുകാരിയിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. ദിനേശൻ എന്നയാൾക്കെതിരെയാണ് അറുപതുകാരിയുടെ പരാതിയിൽ കേസെടുത്തത്.മൂന്നു കോടി നാല്പത്തിയഞ്ച് ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. ഭർതൃമതിയും യുവാവും തമ്മിൽ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇതിനിടയിൽ ഭർതൃമതിയുടെ നഗ്നചിത്രം യുവാവ് പകർത്തുകയും ചെയ്തു.പണം തന്നില്ലെങ്കിൽ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തി. പല തവണയായി പണം നൽകി. എന്നാൽ വീണ്ടും പണം ആവശ്യപ്പെട്ടതോടെ നൽകില്ലെന്ന് അറിയിക്കുകയായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഇലക്ട്രിക് സ്കൂട്ടറുകള്‍ക്കും രക്ഷയില്ല ! മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്; നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ നടപടി…
ഇലക്ട്രിക് വാഹനങ്ങള്‍ക്കും മേല്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ മറവില്‍ രജിസ്ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇത്തരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിച്ചു ഉറപ്പു വരുത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ് ഇങ്ങനെ… അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ റെജിസ്ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി ശ്രദ്ധയില്‍…
Read Moreആലപ്പുഴയിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി; മകനെ വീട്ടിൽ നിന്നും വിളിച്ചോണ്ട് പോയത് സുഹൃത്തുക്കൾ; മണിക്കൂറുകൾ കഴിഞ്ഞ് കണ്ടത് ചലനമറ്റ മകനെയെന്ന് ബന്ധുക്കൾ
ആലപ്പുഴ:∙ ആലപ്പുഴ ചന്തിരൂരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ നിലയിൽ. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് (28) ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഫെലിക്സ്. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്ന് സുഹൃത്തുക്കൾ വിളിച്ചുകൊണ്ടുപോയിരുന്നു. മുഖത്ത് മുറിവേറ്റ നിലയിലാണ് ഫെലിക്സിനെ കണ്ടെത്തിയത്. ടൈൽസ് ജോലിക്കാരനാണ് ഫെലിക്സ്. കഴിഞ്ഞ ദിവസം രാത്രിയാണ് മൂന്നാറിൽനിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. ഇതിനുപിന്നാലെ ഏതാനും സുഹൃത്തുക്കൾ ബൈക്കിലെത്തി ഫെലിക്സ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് ഇവർ മദ്യപിക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ സിമന്റ് കട്ട കൊണ്ട് ഫെലിക്സിന്റെ മുഖത്തടിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിവരം. നാട്ടുകാരാണ് ഫെലിക്സ് ഗുരുതരാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 ഓടെ മരിച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. കഞ്ചാവ് കേസിൽ ഉൾപ്പെടെ പ്രതിയാണ് മരിച്ച ഫെലിക്സ്.
Read Moreഎലത്തൂർ ട്രെയിൻ തീവയ്പ്; പ്രതിക്കൊപ്പം ട്രെയിനില്‍ സഹായിയും? സിസിടിവി ദൃശ്യങ്ങളിൽ പോലീസിന് കാണാൻ കഴിഞ്ഞത്…
കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കൊപ്പം സഹായിയായി ഒരാൾ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന സംശയം ബലപ്പെടുന്നു. ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്ത്രമല്ല കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണസംഘത്തിനു ലഭിച്ചതോടെയാണ് പോലീസ് തേടുന്ന സഹായി കണ്ണൂര്‍ എക്സിക്യൂട്ടീവില്തന്നെ യുണ്ടായിരുന്നിരിക്കാമെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. അങ്ങിനെയെങ്കില്‍ അതാര്, ടിക്കറ്റ് എടുത്തിരുന്നോ, ഏത് റെയില്‍വേസ്റ്റേഷനില്‍നിന്ന് ഇയാള്‍ കയറി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. ഡല്‍ഹിയില്‍നിന്നു ഷാറൂഖ് ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. അതിനുശേഷം ട്രെയിന്‍ നിര്‍ത്തിയ 15 സ്റ്റേഷനുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. ഷാറൂഖിനെ ഡൽഹിയിൽനിന്നു കാണാതാകുമ്പോൾ നീല ജീൻസും ചുവപ്പു ഷർട്ടുമാണു ധരിച്ചിരുന്നത് എന്നാണു കുടുംബം ഡൽഹി ഷഹീൻബാഗ് പോലീസിൽ നൽകിയ പരാതിയിലുമുള്ളത്. ചുവന്ന ഷർട്ട് ധരിച്ചയാളാണു ട്രെയിനിൽ ആക്രമണം നടത്തിയത് എന്നാണു ദൃക്സാക്ഷികളുടെ മൊഴി. കണ്ണൂർ റെയിൽവേ…
Read Moreഇങ്ങനെ പ്രതികരിക്കേണ്ടിവന്നത് സഹിക്കാവുന്നതിന് അപ്പുറം എത്തിയപ്പോൾ; നാട്ടുകാർ അപവാദം പ്രചരിപ്പിച്ചതിന് മൈക്കിലൂടെ അസഭ്യം പറഞ്ഞ യുവാവിനും ചിലത് പറയാനുണ്ട്…
കായംകുളം: തനിക്കെതിരേ അപവാദപ്രചാരണം നടത്തിയ നാട്ടുകാര്‍ക്കെതിരേ മൈക്ക് വച്ച് അസഭ്യം പറഞ്ഞ് വെല്ലുവിളിച്ച യുവാവ് അറസ്റ്റിൽ. കായംകുളം കീരിക്കാട് സ്വദേശിയായ ഡോണ്‍ രവിയെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വീടിനു സമീപത്തെ ഒരു ചായക്കടയുടെ മുന്നിലെത്തിയാണ് അപവാദപ്രചാരണം നടത്തിയവർക്കെതിരേ മൈക്കിലൂടെ അസഭ്യം പറഞ്ഞ് വെല്ലുവിളിച്ചത്. പ്രവാസിയായിരുന്ന ഡോൺ രവി നാട്ടിലേക്ക് മടങ്ങിയശേഷം പണിയില്ലാതെ ഒരുവര്‍ഷം കഷ്ടപ്പെട്ടു. പിന്നീട് ചെറിയ ബിസിനസുകൾ ചെയ്തു. പിന്നാലെ സ്ഥലം വാങ്ങി വീട് വച്ചു. വീടിന് കല്ലിട്ടപ്പോള്‍ മുതല്‍ നാട്ടുകാരുടെ വക അപവാദം പറച്ചില് ആരംഭിച്ചെന്ന് രവി പറയുന്നു. ചായക്കടയിലും കവലയിലും എല്ലാം അപവാദം. സ്ത്രീകളുമായി അവിഹിതബന്ധം, പണം കടം വാങ്ങിയ ശേഷം ചിറ്റപ്പനെ തല്ലി, പാലുകാച്ചലിന് 25 ലക്ഷം രൂപ കിട്ടി എന്നിങ്ങനെ അപവാദങ്ങളുടെ പെരുമഴ. ഒടുവിൽ സഹികെട്ടപ്പോഴാണ്…
Read Moreകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു; മാണി ജൂനിയറിന്റെ കാർ ഇടിച്ച് മരിച്ച യുവാക്കളുടെ കുടുംബത്തെ സന്ദർശിച്ച് ജോസ് കെ. മാണി
കോട്ടയം: കെ.എം. മാണി ജൂനിയർ ഓടിച്ച കാറിടിച്ച് മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ. മാണി എംപി. മണിമലയിൽ മരിച്ച ജിസിന്റെയും ജിൻസിന്റെയും വീട്ടിലാണ് ഇന്ന് അഞ്ചരയോടെ ജോസ് കെ. മാണി എത്തിയത്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും കുടുംബത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നുവെന്നും ജോസ് കെ. മാണി അറിയിച്ചു. മണിമല ബിഎസ്എൻഎലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. സംഭവത്തിൽ കെ.എം മാണി ജൂനിയറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വിട്ടയച്ചിരുന്നു. സംഭവം വലിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.
Read Moreപുറമേ നിന്ന് നോക്കിയാൽ ടയർ ഗോഡൗൺ തന്നെ; മാസവാടക അമ്പതിനായിരം നൽകി എടുത്ത കടയിലെ കച്ചവം അറിഞ്ഞ് ഞെട്ടി സമീപ കച്ചവടക്കാർ…
കാക്കനാട്: സ്ക്രാപ്പ് ടയർ ഗോഡൗണിന്റെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിയ സംഭവത്തിൽ സ്ഥാപന ഉടമ കായംകുളം സ്വദേശി അഖിൽ തട്ടാരമ്പലത്തിലിനെ തേടി എക്സൈസ് തെരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് എക്സൈസ് സ്പെഷൽ സ്ക്വാഡും എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡും നടത്തിയ പരിശോധനയിൽ ഉണിച്ചിറ ജംഗ്ഷനിൽ കുമ്മഞ്ചേരി ആർക്കേഡ് കെട്ടിടത്തിൽനിന്നും 6,900ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽഗോഡൗൺ ജീവനക്കാരൻ കായംകുളം കൃഷ്ണപുരം സ്വദേശി അനിൽ ഭവനിൽ അജിത്കുമാറിനെ (29) പിടികൂടി. 35 ലിറ്റർ കൊള്ളുന്ന 209 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 6,900 ലിറ്റർ സ്പിരിറ്റാണ് പിടിച്ചെടുത്തത്. മാസം അൻപതിനായിരം രൂപയ്ക്ക് മൂന്ന് വർഷം മുമ്പാണ് സ്ക്രാപ്പ് ടയർ ഗോഡൗൺ അഖിൽ വാടകയ്ക്കെടുത്തത്. പുറമെനിന്ന് നോക്കുന്നവർക്ക് ടയർ ഗോഡൗണാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രവർത്തനം. സ്പിരിറ്റ് നിറച്ച കന്നാസുകൾ ഉമിനിറച്ച ചാക്കുകൾക്കിടയിൽ വച്ചായിരുന്നു വാഹനങ്ങളിൽ കടത്തിപ്പോന്നത്. തൊട്ടടുത്ത കടക്കാർക്കുപോലും സംശയത്തിനിട…
Read Moreബീഡി തെറുത്തു കിട്ടിയ ആകെ സമ്പാദ്യമായ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് നല്കി ! കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാര്ദനന് വിട…
ബീഡി തെറുത്ത് താന്‍ സമ്പാദിച്ചതെല്ലാം മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് സംഭാവനചെയ്ത ചാലാടന് ജനാര്ദനന് (65) അന്തരിച്ചു. കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബീഡിത്തൊഴിലാളിയായിരുന്നു. തന്റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയില്‍ രണ്ടുലക്ഷം രൂപയും വാക്സിന് ചലഞ്ചിലേക്ക് കൈമാറിയതിനേത്തുടര്‍ന്ന് അദ്ദേഹം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്സീന് ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് അദ്ദേഹം ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ബാങ്ക് ജീവനക്കാരന് ഫേസ്ബുക്ക് വഴി ലോകത്തെ അറിയിക്കുകയായിരുന്നു. പതിമൂന്നാം വയസ്സില്‍ ബീഡിതെറുപ്പ് തുടങ്ങിയ ജനാര്ദനന് എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പിന്നീട് ദിനേശ് ബീഡി കമ്പനിയില്‍ 36 വര്‍ഷത്തോളം ജോലിചെയ്തു. ഭാര്യ പുന്നത്തുംചാല്‍ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. 2020 ജൂണിലാണ് രജനി അന്തരിച്ചത്. രണ്ടുപേര്‍ക്കുംകൂടി…
Read Moreമാധ്യമ പ്രവർത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനിൽക്കും; രണ്ടാം പ്രതി വഫയെ കേസിൽ നിന്ന് ഒഴിവാക്കി
കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സപ്ലൈകോ ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. അതേ സമയം രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. ഇവർക്കെതിരെ പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇതു സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടത്. 2019…
Read More