തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ ഉദ്യോഗസ്ഥർക്ക് ബോധപൂർവമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി രണ്ടുവട്ടം രാജുവിന്റെ വീട്ടിൽ പോലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പോലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നാണ് ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പോലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്ന് പറഞ്ഞു. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. പിറ്റേന്ന് രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു എന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.
Read MoreCategory: Top News
തമിഴ്നാട്ടില്‍ നിന്ന് മൂന്നുമാസം മുന്‍പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയിൽ കണ്ടെത്തി
കൊച്ചി: മൂന്നു മാസം മുമ്പ് തമിഴ്നാട്ടില്‍ നിന്ന് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ നിന്ന് കണ്ടെത്തി. തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ശ്രീവിദ്യ(39)യെയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാതാപിതാക്കളെ ഏല്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തോടെ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട പട്രോളിംഗ് സംഘം കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ. ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി വനിതാ പോലീസ് കാക്കനാട്ടെ സഖിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താത്കാലിക അഭയം നല്കി. എഎസ്ഐ…
Read Moreജയിലിൽ ക്രിമിനലുകൾക്ക് സുഖവാസം; ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങുന്ന കാലം; ഗോവിന്ദന് മറവി രോഗം; തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്ന് പരിഹസിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന് കണ്ടംവഴി ഓടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ല. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്ക്കും മനസിലാകുമെന്നും വി.ഡി. സതീശന് പറഞ്ഞു. ഗോവിന്ദന് ഇപ്പോൾ മറവിരോഗം ബാധിച്ചിരിക്കുകയാണ്. വർഗീയതയെക്കുറിച്ച് കോൺഗ്രസിനെ പഠിപ്പിക്കാൻ അദ്ദേഹം വരേണ്ട. ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി ജയിച്ച ചരിത്രമാണ് ഗോവിന്ദനുള്ളത്. നാല് പതിറ്റാണ്ടോളം ഇതേ സംഘടനയുമായി ചേർന്ന് പ്രവർത്തിച്ച സിപിഎം, ഇപ്പോൾ രാഷ്ട്രീയ ലാഭത്തിനായി നിലപാട് മാറ്റുകയാണ്. പഴയ ബന്ധങ്ങളെല്ലാം സൗകര്യപൂർവം മറന്നുകൊണ്ടാണ് ഗോവിന്ദൻ ഇപ്പോൾ യുഡിഎഫിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം.വി. ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍…
Read Moreകത്തിവച്ച് ഭീഷണിപ്പെടുത്തി വസ്ത്രം ഊരിപ്പിച്ചു, പിന്നീട് അതിക്രൂരമായ പീഡനം; ദൃശ്യങ്ങള്‍ പൂര്‍ണമായി പകര്‍ത്തി; തിരുവല്ലയിലെ അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവല്ല: സ്പായില്‍ നേരിട്ടത് അതിക്രൂര പീഡനമെന്ന് പെണ്‍കുട്ടി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ സ്പായിലെത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തി അതിക്രൂരമായി ആക്രമിച്ചെന്നും തങ്ങളെ ആരും ഒന്നും ചെയ്യില്ലെന്നും ഉന്നത രാഷ്ട്രീയ, പോലീസ് ബന്ധമുണ്ടെന്നു പറഞ്ഞതായും പെണ്‍കുട്ടി. കഴുത്തില്‍ കത്തിവച്ചാണ് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.ക്വട്ടേഷനായിരുന്നു സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. സ്പായിലുണ്ടായിരുന്ന കസ്റ്റമറെ ഭീഷണിപ്പെടുത്തി അയാള്‍ക്കൊപ്പവും നഗ്നദൃശ്യങ്ങളും പകര്‍ത്തി. കസ്റ്റമറെ മര്‍ദിക്കുകയും ചെയ്തു. സുബിനും ഗുണ്ടകളും ആദ്യമായാണ് സ്പായിലെത്തിയത്. രാഹുല്‍ എന്നു പറയുന്ന ആള് സ്പായിലെത്തിയിട്ടുണ്ടെന്നും പണം വാങ്ങാറുണ്ടെന്നും അതിജീവിത പറഞ്ഞു.സുബിന് ആദ്യമായാണ് സ്പായിലെത്തിയത്. 50,000 രൂപ ആവശ്യപ്പെട്ടു. ഉടമയോടു മൂന്നുലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ കൈവശം പണം ഇല്ലെന്നു പറഞ്ഞു. സംഭവത്തിൽ സ്പായിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരിയെയും സംശയമുണ്ടെന്ന് അതിജീവിത പറഞ്ഞു.സംഭവദിവസം ഓഫീസില്‍ വരേണ്ട ആവശ്യമില്ലായിരുന്നെങ്കിലും ആ കുട്ടി അവിടെ എത്തുകയും സ്പായിലെത്തിയ സംഘത്തോടു മുന്പരിചയമുള്ളതുപോലെ ഇടപെട്ടതായും യുവതി പറഞ്ഞു. തന്നെ കത്തിവച്ച്…
Read Moreതിരുവല്ലയിലെ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തത് ക്വട്ടേഷൻ സംഘം; പിന്നിൽ മറ്റൊരു സ്പാ ഉടമ; ഗുണ്ടാപിരിവ് കഥ പോലീസിന്റേത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കടയുടമ
പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്ററിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് പറഞ്ഞു. മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമമല്ല നടന്നതെന്നും സഞ്ജയ് പറഞ്ഞു. ഗുണ്ടാപിരിവ് വിരോധം പോലീസിന്റെ കഥയാണെന്നും പോലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്നും പെോലീസ് തന്റെ മൊഴി എടുത്തിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു.
Read Moreഅച്ഛന്റെ മൂന്നാം ഭാര്യയെ കുത്തിക്കൊന്ന് ആദ്യഭാര്യയുടെ മകൻ; മരിച്ച റുബീന ബിജെപി കൗൺസിലറുടെ ഭാര്യ; മകനെ കുടുക്കുക്കിയത് പ്രദേശത്തെ സിസിടിവി
ഭോപ്പാൽ: ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മധ്യപ്രദേശിലെ മന്ദ്സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹിൽ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിൽ സാഹിൽ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹിൽ ഒടുവിൽ കൃത്യം നടപ്പാക്കുകയായിരുന്നു. കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറിൽ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കൽനിന്നും ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സാഹിൽ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി.ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാൽ സാഹിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.…
Read Moreമൊബൈൽ ഫോണും അമ്മയുടെ പാദസരവും കാണാനില്ല; മകനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകൾ; ഇരട്ടകളായ വില്ലൻമാരെ അകത്താക്കി പോലീസ്
മൊബൈൽ ഫോണും അമ്മയുടെ പാദസരവും കാണാനില്ല; മകനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകൾ; മകനെ ചതിക്കുഴിയിൽ വീഴ്ത്തിയ ഇരട്ടകളെ അകത്താക്കി പോലീസ് മൊബൈൽ ഫോണും അമ്മയുടെ പാദസരവും കാണാനില്ല; മകനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന കഥകൾ; ഇരട്ടകളായ വില്ലൻമാരെ അകത്തിട്ട് പോലീസ്ആദ്യം സൗഹൃദം, പിന്നെ കഞ്ചാവ് നൽകി പ്ലസ്ടുക്കാരനെ വശത്താക്കി; ലഹരി ഉപയോഗിക്കുന്ന ചിത്രം വീട്ടിൽ കാണിക്കുമെന്ന് പറഞ്ഞ് സ്വർണം തട്ടിയെടുത്ത് ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ ഫോർട്ട്കൊച്ചി: പതിനാറുകാരനായ വിദ്യാർഥിക്കു മയക്കുമരുന്നു നല്കി പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണാഭരണം തട്ടിയെടുത്ത കേസില്‍ ഇരട്ടസഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി മങ്കാമഠം തറേപ്പറമ്പില്‍ വീട്ടില്‍ റെന്‍ഫിന്‍ ആന്റണി(21), ആൻഫിൻ ആന്റണി (21) എന്നിവരെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. വിദ്യാർഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മയക്കുമരുന്ന് നല്‍കുകയും പിന്നീട്…
Read Moreഅമ്മയ്ക്കും മകൾക്കും മാലയും കമ്മലും വളയുമുണ്ടല്ലോ, ഇന്നത്തെ കോൾ ഇവിടുന്ന്: സൂത്രത്തിൽ വീടിനുള്ളിൽ കയറിക്കൂടി; വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയെറിഞ്ഞ് കവർച്ചാ ശ്രമം
കോഴിക്കോട്: പേരാമ്പ്രയിൽ വീട്ടമ്മയുടെയും മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം. പേരാമ്പ്ര സ്വദേശി റമീസയ്ക്കും രണ്ട് വയസുകാരി മകൾക്കും നേരെയാണ് ആക്രമി മുളകുപൊടി എറിഞ്ഞത്. അടുക്കളയിൽ പാത്രം കഴുകുന്നതിനിടയിലാണ് സംഭവം. ഇരുവരും ബഹളം ഉണ്ടാക്കിയതോടെ മുളകുപൊടി എറിഞ്ഞ ആൾ ഓടി രക്ഷപ്പെട്ടു. റമീസയും മകളും സ്വർണാഭരണങ്ങൾ ധരിച്ചിരുന്നു. വീട്ടുകാരുടെ പരാതിയിൽ പേരാമ്പ്ര പോലീസ് സ്ഥലത്ത് പരിശോധന നടത്തി.
Read Moreഅങ്ങ് മുംബൈയിലല്ല… ഗുണ്ടാപിരിവ് നൽകിയില്ല; തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗം നടത്തി; നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തലും
പത്തനംതിട്ട: ഗുണ്ടാ പിരിവ് നൽകാതിരുന്ന യുവതിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളായ ആറു പേരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. കാപ്പാ കേസ് പ്രതിയും കൂട്ടാളികളും സ്പായിലെത്തി 50,000 രൂപ ആവശ്യപ്പെട്ടാണ് യുവതിയെ ഭീഷണിപ്പെടുത്തിയത്. തൃശൂർ സ്വദേശിയായ ഉടമ 10,000 രൂപ നൽകാമെന്ന് ഇവരോട് പറഞ്ഞു. ആ പണം പോരെന്ന് പറഞ്ഞാണ് റിസപ്ഷനിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികളിൽ ഒരാളെ മുറിയിലേക്ക് വലിച്ചുക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തിയെന്ന് സംശയമുണ്ട്. പീഡനത്തിനു ശേഷവും പ്രതികൾ ഭീഷണി തുടർന്നു. സംഭവത്തിൽ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറും മൂന്നു പേരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. കേസിലെ മൂന്ന് പ്രതികൾ ഒളിവിലാണ്. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് സംഭവം നടന്നത്.
Read Moreഒൻപതാം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ച് ആർഎസ്എസ് പ്രവർത്തകൻ; താൻതേരിട്ട ദുരിതം തുറന്ന് പറഞ്ഞത് സ്കൂൾ കൗൺസിലിംഗിൽ; മധ്യവയസ്കനെ അകത്താക്കി പോലീസ്
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More