കാസര്‍ഗോഡ്: സോഷ്യല്‍ മീഡിയ താരം ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ ചിന്നുവിന്റെ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വളരെ കാലമായി ചിന്നു ആസാദ് നഗറിലെ ക്വാട്ടേഴ്സില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. ഇടയ്ക്ക് ആണ്‍സുഹൃത്തും ചിന്നുവിനൊപ്പം ഇവിടെ താമസിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
Read MoreCategory: Top News
അക്കളി തീക്കളി സൂക്ഷിച്ചോ … കെഎസ്ആർടിസിയെ തൊട്ടുകളിച്ചാൽ ഇനി ഒത്തുതീർപ്പില്ല; ഐപിസി വകുപ്പുകൾ ചേർത്ത് തടവും പിഴയും ശിക്ഷ
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളെയോ സർവീസിനിടയിൽ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താൽ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല. ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പെടുന്നതാണെന്ന് കെഎസ്ആർടിസി. അക്രമികൾക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങൾ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, 392, 294 (b) തുടങ്ങിയ വകുപ്പുകൾ പ്രകാരം ചുമത്തുന്ന നോൺ കോമ്പൗണ്ടബിൾ ഒഫൻസ് ഗണത്തിൽപ്പെടുന്ന കുറ്റങ്ങൾ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്തതുമാണെന്ന് മാനേജ്മെന്റ് യൂണിറ്റ് ഓഫീസർമാർക്കു മുന്നറിയിപ്പ് നല്കി. ഇത്തരം സംഭവങ്ങളിൽ കേസിനെ നിസാരവത്കരിച്ചുകൊണ്ട് ബസിനുണ്ടാകുന്ന കേടുപാടുകളുടെ നഷ്ടം മാത്രം നൽകി ഒത്തുതീർപ്പിനു ശ്രമിക്കുകയും…
Read Moreരണ്ടാം ഭാര്യയും അമ്മായിയമ്മയും അപ്പുറത്തെ വിനോദുമാണ് തന്റെ മരണത്തിന് ഉത്തരവാദി; വീഡിയോ പങ്കുവച്ച് യുവാവ് ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീടിന്റെ കാർപോർച്ചിലെ സീലിംഗ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം തച്ചോട്ട് എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം. ബിസിനസിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്ഷോപ്പ്…
Read Moreഗെയിം ലഹരിയില്‍ വീഴല്ലേ… ഓണ്‍ലൈന്‍ ഗെയിമുകളുടെ മാസ്മര വലയത്തില്‍ അപകടപ്പെട്ട് ജീവിതം വെടിയുന്നവരുടെ എണ്ണം വർധിക്കുന്നു; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ മാസ്മര വലയത്തില്‍ അപകടപ്പെട്ട് ജീവിതം തന്നെ വെടിയുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേരള പോലീസ്. ഗെയിമിംഗ് ഒരു ലഹരിയായി മാറുമ്പോള്‍ അത് കുട്ടികളുടെ മാനസിക, സാമൂഹിക, വികാരപരമായ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പോലീസ് നല്‍കുന്നത്. എന്താണ് ഗെയിം ലഹരി?ഒരു കുട്ടിക്ക് ഗെയിം കളിക്കാനുള്ള ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയെ ആണ് ഗെയിം ലഹരി. ഉറക്കക്രമം, പഠന കാര്യങ്ങള്‍, കുടുംബബന്ധങ്ങള്‍, വികാരനിയന്ത്രണം, ശാരീരിക ആരോഗ്യം, ഗെയിം നിര്‍ത്താന്‍ പറഞ്ഞാല്‍ കുട്ടികള്‍ അസ്വസ്ഥരാകുകയും കോപം കാണിക്കുകയും ഒറ്റപ്പെടുകയും ചെയ്യല്‍ ഇവയെല്ലാം ഗെയിം ലഹരിയുടെ ദോഷഫലങ്ങളാണ്. ടാസ്ക്–അധിഷ്ഠിത / ചലഞ്ച് ഗെയിമുകള്‍?ഇന്നത്തെ പല ഗെയിമുകളും കുട്ടികളെ തുടര്‍ച്ചയായി ആകര്‍ഷിക്കാന്‍ നിരവധി ടാസ്ക് ടെക്നിക്കുകള്‍ ഉപയോഗിക്കുന്നു. ദിവസേന പൂര്‍ത്തിയാക്കേണ്ട മിഷനുകള്‍, കൗണ്ട്ഡൗണ്‍ ടൈമറുകള്, റാങ്ക്, ലെവല്‍, ലീഡര്‍ബോര്‍ഡ്, ടാസ്ക് പൂര്‍ത്തിയാക്കാതിരുന്നാല്‍…
Read Moreസഖാക്കളുടെ ചായകുടിക്ക് ചില്ലറയല്ല ചിലവ്; ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ഓഫീസിലെ ചായകുടിക്ക് ചെലവ് 6.05 ലക്ഷം; കുടിശിഖ അടച്ചത് കോഫി ഹൗസിലെ മൂന്ന് മാസത്തെ ബില്ല്
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും സെക്രട്ടേറിയറ്റിലെ ഓഫീസിലെ കഴിഞ്ഞ മൂന്നു മാസത്തെ ചായകുടി ചെലവ് 6.05 ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ചായകുടിയ്ക്കു മാത്രമാണ് ഇന്ത്യൻ കോഫി ഹൗസ് സെക്രട്ടേറിയറ്റ് ബ്രാഞ്ചിന് 6.05 ലക്ഷം രൂപ അനുവദിച്ച് പൊതുഭരണ അക്കൗണ്ട്സ് വിഭാഗം ഉത്തരവിറക്കിയത്. ഒരു മാസം ശരാശരി രണ്ടു ലക്ഷം രൂപവീതമാണ് ചീഫ് സെക്രട്ടറിയുടെയും സെക്രട്ടറിമാരുടെയും ചായകുടിക്കായി ചെലവാകുന്നതത്രേ. പ്രവൃത്തിദിനങ്ങൾ കണക്കാക്കിയാൽ പ്രതിദിനം 10,000 രൂപ വീതം ചായയ്ക്കും കടിക്കുമായി നീക്കിവയ്ക്കുന്നതായാണ് കണക്കുകൾ. ഇന്ത്യൻ കോഫിഹൗസിൽ നിന്നുള്ള ചായയുടെയും കടിയുടെയും കുടിശിക ബില്ലുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് 6,05,434 രൂപ അനുവദിച്ചത്.
Read Moreഅന്യസംസ്ഥാനത്ത് നിന്ന് സത്രീകളെ എത്തിക്കും; ആളുകളെ ലോഡ്ജിലേക്ക് എത്തിക്കാൻ ഏജന്റുമാർ ; ഷെർണൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ ഹോട്ടൽ ഉടമ അറസ്റ്റിൽ
പാലക്കാട്: ഷൊർണൂരിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ ബഷീർ(57) ആണ് പിടിയിലായത്. ഷൊർണൂർ പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ഇവിടേക്ക് ഇടപാടുകാരെ എത്തിച്ച എട്ട് പേരെയും കസ്റ്റഡിയിലെടുത്തു. ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബംഗുളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പേരാണ് പിടിയിലായത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവയ്ക്കുന്നതാണ് ലോഡ്ജിലെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ ബഷീർ നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.
Read Moreനിലപാടുകളുടെ സതീശൻ… വെള്ളാപ്പള്ളിയുടെ വിരോധത്തിന് കാരണം വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ; എൻഎസ്എസിന്റെ വിരോധം തന്റെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതും
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് തന്നോടുള്ള വിരോധത്തിന് കാരണം തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വർഗീയത ആരുപറഞ്ഞാലും അതിനോട് വിട്ടുവീഴ്ച ചെയ്യില്ല. മതേതര മനസുള്ളവർ തന്റെ നിലപാടിനൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും സതീശൻ പറഞ്ഞു. നാടിന്റെ മതേതര സ്വഭാവം തകർക്കുന്ന പ്രസ്താവനകളോടും നിലപാടുകളോടും സന്ധിയില്ലാത്ത സമരം തുടരുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എൻഎസ്എസിന് തന്നോട് വ്യക്തിപരമായ വിരോധമാണെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. അത് തന്റെ നിലപാടുകൾ ശരിയാണെന്നതിന്റെ തെളിവാണ്. കോൺഗ്രസിനോടോ യുഡിഎഫിനോടോ അവർക്ക് വിരോധമില്ലല്ലോ, അത് മതിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം സൂക്കേട് ബാധ പോലീസും ഒഴിപ്പിക്കും…
Read Moreജോത്സ്യന്റെ സമയം അത്ര നന്നല്ല; ബാധ ഒഴിപ്പിക്കാനായി കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി; തനിച്ച് കിട്ടിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് വന്നു, രാജൻ മുങ്ങി
കൊല്ലം: കൊല്ലം പുത്തൂരിൽ പെൺകുട്ടിക്ക് നേരെ ജ്യോത്സ്യൻ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചെന്ന് പരാതി. മുരാരി തന്ത്രി എന്ന വെണ്ടാർ സ്വദേശി രാജൻ ബാബുവിനെതിരെയാണ് കേസെടുത്തത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ജ്യോത്സ്യൻ ഒളിവിലാണെന്നും അന്വേഷണം തുടരുന്നതായും പുത്തൂർ പോലീസ് വ്യക്തമാക്കി.
Read Moreവാട്സ്ആപ്പ് ഇൻസ്റ്റാഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്തു: കൊറിയൻ സുഹൃത്തിനെ കുറിച്ച് സൂചനയില്ല; ചോറ്റാനിക്കരയിൽ 16കാരി ജീവനൊടുക്കിയതിൽ അന്വേഷണം പ്രതിസന്ധിയിൽ
കൊച്ചി: തിരുവാങ്കുളത്ത് പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം കണ്ടെത്താനാകാതെ പോലീസ്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള കൊറിയൻ സുഹൃത്തിനെക്കുറിച്ച് ഇതുവരെയും പോലീസിന് യാതൊരു സൂചനയും ലഭിക്കാതെ വന്നതോടെയാണ് അന്വേഷണം പ്രതിസന്ധിയിലായത്. ഏറെ പരിശ്രമത്തിനൊടുവിൽ പതിനാറുകാരിയുടെ ഫോൺ പോലീസ് തുറന്നുപരിശോധിച്ചിരുന്നു. എന്നാൽ ഫോണിലെ ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായത് പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കി. ജനുവരി 27നാണ് തിരുവാങ്കുളം മാമലയിൽ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ ക്വാറിയിലെ വെള്ളക്കെട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ അതിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവ് മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നത്.
Read Moreനഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമോ? വിഎസ്എസ്സി പരിശോധനയുടെ അന്തിമഫലം എസ്ഐടിക്ക്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി സംബന്ധിച്ച് വിഎസ്എസ്സിയില് നടത്തിയ പരിശോധനയുടെ അന്തിമ ഫോറന്‍സിക് ഫലം എസ്ഐടിക്ക് ലഭിച്ചു. നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമാണെന്നും പ്രതികള്‍ പറഞ്ഞിട്ടുള്ളതിലും കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്നുമാണ് പരിശോധനാ ഫലത്തില്‍ സൂചിപ്പിക്കുന്നത്. കട്ടിളപ്പാളി, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയില്‍ നിന്നായി 989 ഗ്രാം സ്വര്‍ണം ഉരുക്കിയപ്പോള്‍ ലഭിച്ചു. അതില്‍ 575 ഗ്രാം സ്വര്‍ണം തിരികെ പൂശിയെന്നാണ് പ്രതികള്‍ എസ്ഐടിയോട് പറഞ്ഞത്. എന്നാല്‍ പ്രതികളുടെ മൊഴി നുണയാണെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. പരിശോധനാഫലം ശനിയാഴ്ച ഹൈക്കോടതിക്ക് കൈമാറും. ശബരിമലയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ അളവ് അടക്കം കണ്ടെത്താനായാണ് വിഎസ്എസ്സി രണ്ടാം വട്ട പരിശോധന നടത്തിയത്.
Read More