എകെജി സെന്ററില്‍ പടക്കം എറിഞ്ഞ കേസില്‍ രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി.നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇരുവര്‍ക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും ഒളിവിലാണ്. എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെതാണ്. ആക്രമണം നടത്താന്‍ പ്രതി ജിതിന് ഉപയോഗിച്ച സ്കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്ന് പോലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന് സ്കൂട്ടര്‍ നവ്യയ്ക്കു കൈമാറി. കഴക്കൂട്ടത്തേക്ക് സ്കൂട്ടര്‍ ഓടിച്ചു പോയത് നവ്യയാണ്. ജിതിന് തന്റെ കാറില്‍ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു. സ്കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി. സുഹൈല്‍ ഷാജഹാന് വിദേശത്തേക്ക് കടന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നു. ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7…
Read MoreCategory: Top News
വാസന്തിയുടെ നാവിൽ വികടസരസ്വതി കയറിയാൽ നാട്ടുകാർ ചെവിപൊത്തും; ഭർത്താവ് ഉപേക്ഷിച്ചപ്പോൾ കൂടെക്കൂടിയയാൾ ഉണ്ണികൃഷ്ണൻ; മലയാലപ്പുഴയിലെ ദുർമന്ത്രവാദിനി ഒരു സംഭവം തന്നെ…
പത്തനംതിട്ട: മലയാലപ്പുഴയില്‍ ദുര്‍മന്ത്രവാദ ചികില്‍സ നടത്തിപ്പുകാരി വാസന്തി (ശോഭന) നടത്തിയതെന്നു സംശയിക്കുന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി (ശോഭന-52)യെയും സഹായി ഉണ്ണിക്കൃഷ്ണനെയും (31) വ്യാഴാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഇന്നലെ റിമാന്‍ഡ് ചെയ്തതിനു പിന്നാലെയാണ് മഠത്തില്‍ ചികിത്സ തേടിയെത്തിയ യുവതിയെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. യുവതിയുടെ മുടിക്കുത്തിനു പിടിച്ചു തള്ളിത്താഴെയിടുന്നതും വയറില്‍ ചവിട്ടിനിന്ന് വാസന്തി അലറുന്നതും കാണാം. വടിയെടുത്ത് യുവതിയെ തല്ലുന്നുമുണ്ട്. തറയില്‍ വീണു കിടക്കുന്ന യുവതി വേദനകൊണ്ട് എന്തൊക്കെയോ പുലമ്പുന്നു. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചശേഷം തുടര്‍നടപടിയെന്നു പോലീസ് പറഞ്ഞു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. വിഷാദരോഗത്തിനും പഠനവൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരന് പൂജകള്‍ക്കിടെ താഴെവീണ് അലറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും പോലീസെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും. കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി…
Read More500 രൂപയുടെ പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രി പറഞ്ഞിട്ട് ! വെളിപ്പെടുത്തലുമായി കെ കെ ശൈലജ…
പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങി അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരണവുമായി രംഗത്ത്. പിപിഇ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് ശൈലജ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. 50,000 കിറ്റുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്കി. എന്നാല്‍, 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓര്‍ഡര്‍ റദ്ദാക്കിയെന്നും കുവൈത്തില്‍ നടന്ന പൊതു പരിപാടിയില്‍ ശൈലജ ന്യായീകരിച്ചു. ശൈലജയുടെ വാക്കുകള്‍ ഇങ്ങനെ…വിഷയം ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷേ ക്വാളിറ്റിയും നോക്കണം. മാര്‍ക്കറ്റില്‍ കണ്ടമാനം ബിസിനസുകാര്‍ വില വര്‍ധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന്…
Read Moreഅമ്മ ഓടിച്ച കാർ വീട്ടിലേക്ക് ഇടിച്ചു കയറി മൂന്നര വയസുകാരിക്കു ദാരുണാന്ത്യം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പോലീസ്
താമരശേരി: അമ്മ ഓടിച്ച കാറിടിച്ച് വീട്ടുപടിയില്‍ ഇരിക്കുകയായിരുന്ന മൂന്നര വയസുകാരിക്കു ദാരുണാന്ത്യം. കൊടുവള്ളി നെല്ലാങ്കണ്ടിയിലാണ് അപകടമുണ്ടായത്. പടിഞ്ഞാറെമലയില് റഹ്മത്ത് മന്‍സിലില്‍ നസീര്‍- ലുബ്ന ഫെബിന് ദമ്പതികളുടെ മകള്‍ മറിയം ആണു മരിച്ചത്.ലുബ്ന ഫെബിന്റെ സ്വന്തം തറവാട്ടു വീടായ കൊടുവള്ളി നെല്ലാങ്കണ്ടി ആലപ്പുറായില്‍ വീട്ടുമുറ്റത്ത് ഇന്നലെ രാവിലെ പത്തോടെയാണു സംഭവം. മുറ്റത്തുനിന്നു കാറെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീട്ടുപടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ലുബ്ന ഫെബിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കു കൊടുവള്ളി പോലീസ് കേസെടുത്തു. യാരിസാണു മറിയമിന്റെ സഹോദരന്.
Read Moreനഗ്നമായ 200 മൃതദേഹങ്ങൾ മേൽക്കൂരയിൽ നിരത്തിയ നിലയിൽ; മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചയ്ക്ക് പിന്നിലെ സത്യം അമ്പരപ്പിക്കുന്നത്
ലാഹോര്‍: ലാഹോറില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള മുള്‍ട്ടാനിലെ നിഷ്തര്‍ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ 200 ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യാഴാഴ്ച പഞ്ചാബ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ചൗധരി സമാന് ഗുജാര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. മോര്‍ച്ചറിയുടെ സമീപമായി ദ്രവിച്ച ഇരുനൂറോളം ശരീരമാണുണ്ടായിരുന്നത്. മൃതദേഹങ്ങളെല്ലാം നഗ്നമായിരുന്നു. ഈ മൃതദേഹങ്ങള്‍ മെഡിക്കല്‍ പഠന ആവശ്യങ്ങള്‍ക്കാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാല്‍ മൃതദേഹങ്ങള്‍ കാണാതായവരുടേതാണന്നും ഇവ കഴുകന്മാര്ക്ക് ഭക്ഷണമായി നല്‍കാനാണ് അധികൃതര്‍ ഇത്തരത്തില്‍ ചെയ്തതെന്നും ബലൂച് വിഘടനവാദികള്‍ ആരോപിച്ചു.
Read Moreശ്വാസതടസം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ആശയക്കുഴപ്പം! ഇരുപതിൽ ഒരാൾ കോവിഡിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നു; പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
ലണ്ടൻ: കോവിഡ് വൈറസ് ബാധിതരിൽ ഇരുപതിൽ ഒരാൾ രോഗത്തിന്റെ ദീർഘകാല ഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ട്. നേച്ചർ കമ്യൂണിക്കേഷൻസ് ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചത്. ശ്വാസതടസം, നെഞ്ചുവേദന, ഹൃദയമിടിപ്പ്, ആശയക്കുഴപ്പം എന്നിവയാണ് കൂടുതലായും ഉണ്ടാകുന്നത്. ഇതിനുപുറമേ ശ്വാസകോശ രോഗം, വിഷാദം തുടങ്ങിയ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ദീർഘകാല കോവിഡ് അനുഭവപ്പെടാൻ സാധ്യത കൂടുതലാണ്. കോവിഡ് അണുബാധക്ക് മുമ്പ് വാക്സിൻ എടുത്തവരിൽ ചിലർക്ക് ദീർഘകാല രോഗലക്ഷണങ്ങളിൽ നിന്ന് രക്ഷനേടിയതായും പഠനം പറയുന്നു. 2021 മേയിൽ ഗ്ലാസ്ഗോ സർവകലാശാലയുടെ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്.
Read Moreആ പരിപാടി ഇനി വേണ്ട! കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ല; സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നു ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസി ബസുകളിൽ പരസ്യങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ-പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ പതിച്ചിട്ടുള്ള പരസ്യങ്ങൾ നീക്കം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കളർ കോഡിൽ സാവകാശം വേണമെന്ന ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യവും ഹൈക്കോടതി തള്ളി. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരസ്യങ്ങൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ടൂറിസ്റ്റ് ബസുകളുടെ കളർകോഡ് കർശനമായി നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഫിറ്റ്നസ് പരിശോധന സമയത്തിനകം കളർകോഡ് നടപ്പാക്കാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ തീരുമാനം വേഗത്തിൽ നടപ്പാക്കുന്നത് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണെന്നും മന്ത്രി പറഞ്ഞു.
Read Moreനിർമാതാവിനെ ഹണി ട്രാപ്പിൽ കുരുക്കി!ഹോട്ടലില്‍വച്ച് നഗ്ന ദൃശ്യം പകർത്തി തട്ടിയെടുത്തത് 1.70 കോടി രൂപ
സിനിമാ നിർമാതാവിനെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയിൽ വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തി ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്തെന്ന് പരാതി. മലയാളത്തിൽ നിരവധി സിനിമ നിർമിച്ചിട്ടുള്ള തൃശൂർ സ്വദേശിക്കാണ് ഹണി ട്രാപ്പിൽ പണം നഷ്ടമായത്. 1.70 കോടി രൂപ പ്രതികൾ തട്ടിയെടുത്തെന്നാണ് പരാതി. ഭീഷണി സഹിക്കാനാവാതെ വന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർക്കെതിരെ തൃശൂർ ഒല്ലൂരിൽ പൊലീസിനു പരാതി നൽകിയെങ്കിലും കേസെടുത്തില്ല. കോട്ടയം കോരുത്തോട് സ്വദേശി റെജി ജോർജ് മേരിദാസ് (54), കാസർകോട് സ്വദേശി മൊയ്ദീൻ, തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശി ബേബി മാത്യു (60), എറണാകുളം പച്ചാളം സ്വദേശി സാദിഖ് മേത്തലകത്ത് (40), തൃശൂർ വിയ്യൂർ സ്വദേശി അജിനി സണ്ണി (34) എന്നിവർക്കെതിരെയാണ് പരാതി. ഇതിൽ യുവതിയും മറ്റു രണ്ടു പേരും പരാതിക്കാരന്റെ ജീവനക്കാരും ഒരാൾ മുൻ ബിസിനസ് പങ്കാളിയുമാണ്. ഭരണമുന്നണിയിലെ…
Read Moreമദ്യപിച്ച് തുള്ളും, സ്വയം നഗ്നയാവും! സര്‍പ്പദോഷത്തിനു ചികിത്സ 20,000 രൂപ; മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍; വാസന്തിമഠത്തിനെതിരേ മുമ്പും പരാതികള്‍
പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദ ചികില്‍സാ കേന്ദ്രത്തിനെതിരേ ഉയര്‍ന്ന പരാതികളില്‍ പോലീസ് അന്വേഷണം ശക്തമാകുന്നു. ആലപ്പുഴ മാന്നാര്‍, കൊരട്ടിശേരി സ്വദേശിയുടെ പരാതിയിലാണ് ഇന്നലെ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി (ശോഭന)യും സഹായി ഉണ്ണിക്കൃഷ്ണന് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. വിഷാദരോഗത്തിനും പഠനവൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരന് പൂജകള്‍ക്കിടെ താഴെ വീണ് അലറുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും പോലീസെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും. പിന്നീടു നടന്ന അന്വേഷണത്തിനിടെ കുട്ടിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കാന് സന്നദ്ധനാണെന്ന് അറിയിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വാസന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സര്‍പ്പദോഷത്തിനു ചികിത്സ വിഷാദരോഗത്തിനു ചികിത്സ തേടിയെത്തിയ മാന്നാര്‍ സ്വദേശിയായ കുട്ടിക്ക് സര്‍പ്പദോഷം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് മന്ത്രവും പൂജയും ചെയ്യിച്ചതെന്നും ഇതിനായി 20,000 രൂപ കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. 2020 ഏപ്രില്‍…
Read Moreഎരുമേലി സ്വദേശിനി ജെസ്ന, കുമരകം അറുപുഴ ഹാഷിം, ഭാര്യ ഹബീബ, മാങ്ങാനം പി.സി. എബ്രഹാം, ഭാര്യ തങ്കമ്മ! തിരോധാന കേസുകൾ വീണ്ടും സജീവമാകുന്നു
കോട്ടയം: തിരോധാന കേസുകൾ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ കോട്ടയത്ത് നിരവധി പേരുടെ തിരോധാനവും അന്വേഷണ പരിധിയിലേക്കു വീണ്ടുമെത്തുന്നു. എരുമേലി സ്വദേശിനി ജെസ്ന (20), കുമരകം അറുപുഴ ദന്പതികളായ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37), മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരുടെ തിരോധാനമാണ് ഇപ്പോൾ സജീവമാകുന്നത്. അറുപറയിൽനിന്നു ദന്പതികളെ കാണാതായിട്ട് വർഷങ്ങൾ പിന്നിട്ടു. ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ 2017 ഏപ്രിൽ ആറിനു ഹർത്താൽ ദിനത്തിൽ ഇരുവരും കാറിലാണു വീട്ടിൽനിന്നു പോയത്. പുറത്തുനിന്നും ആഹാരം വാങ്ങാനെന്നു പറഞ്ഞാണു രാത്രി ഇവർ പോയത്. ഇതുവരെ ഇവരെപ്പറ്റി ഒരു തുന്പും ലഭിച്ചിട്ടില്ല. താഴത്തങ്ങാടി ആറ്റിലും 15ൽ കടവ്, മറിയപ്പള്ളിയിലെ പാറമട കുളത്തിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസ്, ക്രൈബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി തെളിവൊന്നും…
Read More