പാവകളെ സ്വന്തം കുഞ്ഞിനെപ്പോലെ പരിപാലിച്ച് ചൈനീസ് യുവതികൾ; ഏകാന്തതയെ മറികടക്കാൻ ഇത് സാധിക്കുമെന്ന് യൂത്തൻമാർ

പാവകളെ ഇഷ്ടമില്ലാത്തവരായി ആരുംതന്നെയില്ല. പ്രത്യേകിച്ച് കുട്ടികൾക്ക്. ഓരോ കാലഘട്ടത്തിലും ഓരോ പാവകളായിരിക്കും ട്രെൻഡിംഗിൽ നിൽക്കുന്നത്. ലെബുബു, തീതുപ്പുന്ന ഡ്രാഗൺ എന്നീ പാവകൾ ഒരു സമയത്ത് ആരാധകർ കൂടുതൽ ഉണ്ടായിരുന്നതായിരുന്നു. പാവകളെ സ്വന്തം മക്കളെപ്പോലെ വളർത്തുന്ന ഒരു തലമുറയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

വേദനയില്ലാത്ത മാതൃത്വം’ എന്നാണ് ഈ പാവപ്രേമികൾ വിശേഷിപ്പിക്കുന്നത്. 2015 -ലാണ് ഈ വിചിത്രമായ ശീലം ചൈനയിൽ ആരംഭിച്ചത്. അട്രിബ്യൂട്ടഡ് ഡോൾസ്, നോൺ- ‍അട്രിബ്യൂട്ടഡ് ഡോൾസ് ഇങ്ങനെ രണ്ട്തരം പാവകളാണ് ചൈനീസ് വിപണിയിലുള്ളത്.

അട്രിബ്യൂട്ടഡ് ഡോൾസ്’ എന്ന പേരിലറിയപ്പെടുന്ന സെലിബ്രിറ്റികളുടെയോ പ്രശസ്തമായ അനിമേഷൻ കഥാപാത്രങ്ങളുടെയോ രൂപത്തിലുള്ള പാവകളും നോൺ – അട്രിബ്യൂട്ടഡ് ഡോൾസ് ആയ പ്രത്യേക വ്യക്തികളുമായോ കഥാപാത്രങ്ങളുമായോ ബന്ധമില്ലാത്ത, ഡിസൈനർമാരുടെ ഭാവനയിൽ നിന്ന് സൃഷ്ടിക്കുന്ന പാവകളുമാണുള്ളത്.

പാവകളെ പരിപാലിക്കുന്ന യുവതികൾ സ്വ‍യം ഡോൾമമ്മി എന്നാണ് തങ്ങളെ വിശേഷിപ്പിക്കുന്നത്. പാവയെ ഓർഡർ ചെയ്ത് കയ്യിൽ കിട്ടുന്നതുവരെയുള്ള കാലത്തിനെ അവർ ഗർഭകാലം എന്നാണ് വിളിക്കുന്നത്. പാവയെ കൈയിൽകിട്ടിക്കഴിഞ്ഞാൽ മുതൽ പിന്നീട് അങ്ങോട്ട് പരിചരിക്കുന്ന കാലഘട്ടം എന്നത് വളരെ ശ്രദ്ധയോടെ മാത്രമാണ്. പാവകൾക്കുള്ള ഉടുപ്പ്, പാവയുടെ മുടി സംരക്ഷണം, കണ്ണെഴുതുന്നു പൊട്ടുകുത്തുന്നു മേക്കപ്പ് പലവിധം ചെയ്യുന്നു. ഇങ്ങനെപോകുന്നു പാവ സംരക്ഷണം.

പ്രസവിച്ച കുഞ്ഞിനെ എങ്ങനെയാണോ പരിപാലിക്കുന്നത് അതുപോലെയാണ് പാവകളെയും യുവതികൾ നോക്കുന്നത്. ഏകാന്തത അനുഭവിക്കുന്നവർക്ക് പാവ സംരക്ഷണം എന്നത് വലിയ കാര്യമാണ്.

Related posts

Leave a Comment