ചിത്രപ്രിയയുടെ കൊലപാതകം: ഇരുവരുടെയും മൊബൈലിൽ നിന്ന് നിർണായക വിവരങ്ങൾ; സഹപാഠികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ബംഗളൂരുവിൽ

കൊച്ചി: എറണാകുളം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ ബംഗ്ലൂരുവിലെ സഹപാഠികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി അന്വേഷണ സംഘം. തെളിവുശേഖരണത്തിന്‍റെ ഭാഗമായി അന്വേഷണ സംഘം ബംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച കോളജിലെ സഹപാഠികളില്‍ നിന്നും ചിത്രപ്രിയയോട് അടുപ്പമുണ്ടായിരുന്നു എന്നു പറയുന്ന വിദ്യാര്‍ഥിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ നീക്കം.

ചിത്രപ്രിയയുടെയും അറസ്റ്റിലായ പ്രതി അലന്‍റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു. അതില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. കൊല്ലപ്പെടുന്നതിന് മുന്പ് ചിത്രപ്രിയയുടെ ഫോണിലേക്ക് വിളിച്ചവരുടെയും വാട്‌സാപ്പ് ചാറ്റുകളുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി പ്രതി അലനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കൊല നടത്തിയ സ്ഥലത്ത് അടുത്ത ദിവസം തെളിവെടുപ്പ് നടത്തും. കൊലപാതകത്തില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. അതേസമയം ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.

പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന പെണ്‍കുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ബന്ധുവായ ശരത്ത് ലാല്‍ സമൂഹമാധ്യമത്തിലെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പോലീസ് വാദങ്ങളെ കുടുംബം തള്ളിയത്.ബംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്.

അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത കാലടി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

Related posts

Leave a Comment