കോവിഡ് മുക്തരായിട്ടും ഏറ്റെടുക്കാൻ ബന്ധുക്കൾ എത്തിയില്ല; ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് കളക്ടര്‍


കൊല്ലം: ജില്ലാ ആശുപത്രിയില്‍ കോവിഡ് രോഗമുക്തരായ മൂന്ന് പേരെ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല. ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുൾനാസര്‍ അറിയിച്ചു.

ജില്ലാ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ് ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍ പ്പെടുത്തുകയായിരുന്നു.

45, 58, 68 വയസുള്ള പുരുഷന്മാരാണ് രോഗ മുക്തരായത്. ഇവര്‍ യഥാക്രമം ഒക്‌ടോബര്‍ അഞ്ച്, ആറ്, 20 തീയതികളിലാണ് രോഗമുക്തരായത്. ബന്ധുക്കള്‍ എത്താത്തതും തുടര്‍ന്ന് ഇവരെ ഏറ്റെടുക്കാന്‍ സന്നദ്ധരായവരെ അന്വേഷിക്കുന്ന കാര്യവും ആശുപത്രി സൂപ്രണ്ട് അറിയിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശുപത്രി സൂപ്രണ്ടിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ബന്ധുക്കളുടെ ഭാഗത്ത് അനാസ്ഥയുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലായെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ സിസിജി പ്രവര്‍ത്തനം, സെക്ടര്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധന എന്നിവ യോഗത്തില്‍ അവലോകനം ചെയ്തു. ചുമതലയേറ്റ റൂറല്‍ എസ്പി ആര്‍.ഇളങ്കോയെ കളക്ടര്‍ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Related posts

Leave a Comment