ചെക്ക് കേസ് പ്രതിക്ക് ജാമ്യം നിൽക്കാൻ കോടതിയില്‍ മദ്യപിച്ചെത്തി; യുവാവ് കിട്ടിയത് എട്ടിന്റെപണി

തിരുവല്ല: ചെക്ക് കേസിലെ പ്രതിക്ക് ജാമ്യം നിൽക്കാൻ മദ്യപിച്ചു കോടതിയിലെത്തിയ യുവാവിനെ റിമാൻഡ് ചെയ്തു. തിരുവല്ല ജുഡീഷൽ ഫസ്റ്റ്ക്ലാസ് കോടതിയിൽ ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. ചെങ്ങന്നൂർ മുളക്കുഴ പടിഞ്ഞാറേചരിവിൽ പൂപ്പംകരമോടിയിൽ ബിജുവാണ് (45) റിമാൻഡിലായത്.

പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ വഞ്ചനാകേസിലെ പ്രതി ചെങ്ങന്നൂർ കാരയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന ഹരിപ്പാട് നങ്ങ്യാർകുളങ്ങര നന്ദിനി ഗാർഡൻസിൽ സൂരജിന് ജാമ്യമെടുക്കാനാണ് ബിജു സുഹൃത്ത് ശ്രീകാന്തിനൊപ്പം കോടതിയിൽ എത്തിയത്.

ബിജുവിന്‍റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതിനെതുടർന്ന് കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനോട് ഇയാളുടെ വൈദ്യ പരിശോധന നടത്താൻ മജിസ്‌ട്രേറ്റ് ബബീന നാഥ്‌ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വൈദ്യപരിശോധന നടത്തിയ ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി.

തുടർന്ന് കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം വഞ്ചനാകേസിലെ പ്രതിയായ സൂരജിന് കോടതിയിൽ നിന്നും ജാമ്യവും ലഭിച്ചു.

Related posts