സിപിഎമ്മിന് നാണക്കേടായി കേരളത്തിനു പുറത്തായ പീഡനപരാതികളും, കര്‍ണാടക സെക്രട്ടറിയെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍, പുറത്താകുന്നത് സീതാറാം യെച്ചൂരിയുടെ അടുത്തയാള്‍, പ്രകാശ് കാരാട്ട് വിഭാഗം പകപോക്കിയതെന്ന് യെച്ചൂരി പക്ഷം

സിപിഎം നേതാക്കള്‍ സ്ത്രീപീഡന കേസുകളില്‍ പിടിയിലാകുന്നത് അടുത്തിടെയായി വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചത് മുതല്‍ മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ. ശശിക്കെതിരായ പരാതി വരെ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

ഇപ്പോള്‍ പുതിയ പീഡനം വന്നിരിക്കുന്നത് കര്‍ണാടകയില്‍ നിന്നാണ്. അവിടുത്തെ സംസ്ഥാന സെക്രട്ടറി തന്നെയാണ് പീഡനക്കേസില്‍ അകപ്പെട്ടത്. സംഭവത്തില്‍ നടപടിയുടെ ഭാഗമായി ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കി.

കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റിയോഗമാണ് വോട്ടെടുപ്പിലൂടെ നടപടി തീരുമാനിച്ചത്. കേരളത്തിലെ സിപിഎം എംഎല്‍എ പി കെ ശശിക്കെതിരായ നടപടി അംഗീകരിച്ച യോഗമാണ് കര്‍ണാടക പാര്‍ട്ടി സെക്രട്ടറിക്ക് എതിരായ പാര്‍ട്ടി നടപടിയും സ്വീകരിച്ചത്. പാര്‍ട്ടി അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് ജി വി ശ്രീരാമ റെഡ്ഡിക്കെതിരായ നടപടി.

സംസ്ഥാന സെക്രട്ടറിക്ക് എതിരായ നടപടി സ്വീകരിക്കുന്നതിനെ യോഗത്തില്‍ റെഡ്ഡിയുള്‍പ്പടെ ചിലര്‍ എതിര്‍ത്തു, ചില അംഗങ്ങള്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്നാണു നിര്‍ദേശം. യു ബസവരാജാണു പുതിയ സംസ്ഥാന സെക്രട്ടറി.

സംസ്ഥാന സെക്രട്ടറിക്കെതിരായ നടപടി സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം കര്‍ണാടക സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും നടപടിയോടു വിയോജിച്ചതായാണ് റിപ്പോര്‍ട്ട്. മേല്‍ഘടകത്തിന്റെ തീരുമാനമെന്നതിനാല്‍ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ നിലപാട്.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. അതേസമയം, ജി വി ശ്രീരമ റെഡ്ഡിക്കെതിരായ നടപടി കാരാട്ട്, യച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളോടു യോജിക്കാത്തവരോടു കാരാട്ട് പക്ഷത്തിന്റെ പക തീര്‍ക്കലാണുണ്ടായതെന്ന് നടപടിയെന്നാണ് യച്ചൂരി വിഭാഗത്തിന്റെ പ്രധാന വിമര്‍ശം.

സിപിഎമ്മിന് നാണക്കേടായി കേരളത്തിനു പുറത്തായ പീഡനപരാതികളും, കര്‍ണാടക സെക്രട്ടറിയെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍, പുറത്താകുന്നത് സീതാറാം യെച്ചൂരിയുടെ അടുത്തയാള്‍, പ്രകാശ് കാരാട്ട് വിഭാഗം പകപോക്കിയതെന്ന് യെച്ചൂരി പക്ഷം

സിപിഎം നേതാക്കള്‍ സ്ത്രീപീഡന കേസുകളില്‍ പിടിയിലാകുന്നത് അടുത്തിടെയായി വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചത് മുതല്‍ മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ. ശശിക്കെതിരായ പരാതി വരെ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

ഇപ്പോള്‍ പുതിയ പീഡനം വന്നിരിക്കുന്നത് കര്‍ണാടകയില്‍ നിന്നാണ്. അവിടുത്തെ സംസ്ഥാന സെക്രട്ടറി തന്നെയാണ് പീഡനക്കേസില്‍ അകപ്പെട്ടത്. സംഭവത്തില്‍ നടപടിയുടെ ഭാഗമായി ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കി.

കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റിയോഗമാണ് വോട്ടെടുപ്പിലൂടെ നടപടി തീരുമാനിച്ചത്. കേരളത്തിലെ സിപിഎം എംഎല്‍എ പി കെ ശശിക്കെതിരായ നടപടി അംഗീകരിച്ച യോഗമാണ് കര്‍ണാടക പാര്‍ട്ടി സെക്രട്ടറിക്ക് എതിരായ പാര്‍ട്ടി നടപടിയും സ്വീകരിച്ചത്. പാര്‍ട്ടി അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് ജി വി ശ്രീരാമ റെഡ്ഡിക്കെതിരായ നടപടി.

സംസ്ഥാന സെക്രട്ടറിക്ക് എതിരായ നടപടി സ്വീകരിക്കുന്നതിനെ യോഗത്തില്‍ റെഡ്ഡിയുള്‍പ്പടെ ചിലര്‍ എതിര്‍ത്തു, ചില അംഗങ്ങള്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്നാണു നിര്‍ദേശം. യു ബസവരാജാണു പുതിയ സംസ്ഥാന സെക്രട്ടറി.

സംസ്ഥാന സെക്രട്ടറിക്കെതിരായ നടപടി സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം കര്‍ണാടക സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും നടപടിയോടു വിയോജിച്ചതായാണ് റിപ്പോര്‍ട്ട്. മേല്‍ഘടകത്തിന്റെ തീരുമാനമെന്നതിനാല്‍ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ നിലപാട്.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. അതേസമയം, ജി വി ശ്രീരമ റെഡ്ഡിക്കെതിരായ നടപടി കാരാട്ട്, യച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളോടു യോജിക്കാത്തവരോടു കാരാട്ട് പക്ഷത്തിന്റെ പക തീര്‍ക്കലാണുണ്ടായതെന്ന് നടപടിയെന്നാണ് യച്ചൂരി വിഭാഗത്തിന്റെ പ്രധാന വിമര്‍ശം.

സിപിഎമ്മിന് നാണക്കേടായി കേരളത്തിനു പുറത്തായ പീഡനപരാതികളും, കര്‍ണാടക സെക്രട്ടറിയെ പുറത്താക്കിയത് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍, പുറത്താകുന്നത് സീതാറാം യെച്ചൂരിയുടെ അടുത്തയാള്‍, പ്രകാശ് കാരാട്ട് വിഭാഗം പകപോക്കിയതെന്ന് യെച്ചൂരി പക്ഷം

സിപിഎം നേതാക്കള്‍ സ്ത്രീപീഡന കേസുകളില്‍ പിടിയിലാകുന്നത് അടുത്തിടെയായി വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചത് മുതല്‍ മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ. ശശിക്കെതിരായ പരാതി വരെ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.

ഇപ്പോള്‍ പുതിയ പീഡനം വന്നിരിക്കുന്നത് കര്‍ണാടകയില്‍ നിന്നാണ്. അവിടുത്തെ സംസ്ഥാന സെക്രട്ടറി തന്നെയാണ് പീഡനക്കേസില്‍ അകപ്പെട്ടത്. സംഭവത്തില്‍ നടപടിയുടെ ഭാഗമായി ജി വി ശ്രീരാമ റെഡ്ഡിയെ സിപിഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കി.

കഴിഞ്ഞയാഴ്ച കേന്ദ്ര കമ്മിറ്റിയോഗമാണ് വോട്ടെടുപ്പിലൂടെ നടപടി തീരുമാനിച്ചത്. കേരളത്തിലെ സിപിഎം എംഎല്‍എ പി കെ ശശിക്കെതിരായ നടപടി അംഗീകരിച്ച യോഗമാണ് കര്‍ണാടക പാര്‍ട്ടി സെക്രട്ടറിക്ക് എതിരായ പാര്‍ട്ടി നടപടിയും സ്വീകരിച്ചത്. പാര്‍ട്ടി അംഗമായ സ്ത്രീ നല്‍കിയ പരാതിയിലാണ് ജി വി ശ്രീരാമ റെഡ്ഡിക്കെതിരായ നടപടി.

സംസ്ഥാന സെക്രട്ടറിക്ക് എതിരായ നടപടി സ്വീകരിക്കുന്നതിനെ യോഗത്തില്‍ റെഡ്ഡിയുള്‍പ്പടെ ചിലര്‍ എതിര്‍ത്തു, ചില അംഗങ്ങള്‍ വിട്ടുനിന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. റെഡ്ഡി ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കണമെന്നാണു നിര്‍ദേശം. യു ബസവരാജാണു പുതിയ സംസ്ഥാന സെക്രട്ടറി.

സംസ്ഥാന സെക്രട്ടറിക്കെതിരായ നടപടി സംബന്ധിച്ച തീരുമാനം കഴിഞ്ഞ ദിവസം കര്‍ണാടക സംസ്ഥാന സമിതിയില്‍ കേന്ദ്ര നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷം പേരും നടപടിയോടു വിയോജിച്ചതായാണ് റിപ്പോര്‍ട്ട്. മേല്‍ഘടകത്തിന്റെ തീരുമാനമെന്നതിനാല്‍ മാത്രം അംഗീകരിക്കുന്നുവെന്നായിരുന്നു ഇവരുടെ നിലപാട്.

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരും സംസ്ഥാന സമിതിയില്‍ പങ്കെടുത്തു. അതേസമയം, ജി വി ശ്രീരമ റെഡ്ഡിക്കെതിരായ നടപടി കാരാട്ട്, യച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളോടു യോജിക്കാത്തവരോടു കാരാട്ട് പക്ഷത്തിന്റെ പക തീര്‍ക്കലാണുണ്ടായതെന്ന് നടപടിയെന്നാണ് യച്ചൂരി വിഭാഗത്തിന്റെ പ്രധാന വിമര്‍ശം.

Related posts