കൊടുംക്രിമിനലിന്റെ ആഡംബര ജീപ്പിനെ പിന്തുടര്‍ന്ന് പോലീസ് ! ഇയാളുടെ ജീപ്പില്‍ ലിഫ്റ്റടിച്ച് പോലീസുകാരി; കുറ്റവാളി രക്ഷപ്പെട്ടതിങ്ങനെ…

സാഹസികമായി പിന്തുടര്‍ന്ന പോലീസിനെ വെട്ടിച്ച് അതിസാഹസികമായി കൊടുംക്രിമിനല്‍ രക്ഷപ്പെട്ടു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലെ കേസുകളില്‍ പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയാണ് പത്തനംതിട്ടയില്‍വെച്ച് രക്ഷപ്പെട്ടത്.

ഇയാള്‍ക്കൊപ്പം ജീപ്പിലുണ്ടായിരുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയോട് മേലധികാരികള്‍ വിശദീകരണം തേടി.

പത്തനംതിട്ടയ്ക്ക് വരാന്‍ അടൂരില്‍ വണ്ടികാത്തുനിന്ന തന്നെ, ട്രാഫിക് പോലീസ് അതുവഴിവന്ന ജീപ്പ് കൈ കാണിച്ച് നിര്‍ത്തി കയറ്റിവിടുകയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥയുടെ വിശദീകരണം.

തന്റെ വാഹനത്തില്‍ തട്ടിയ ഉണ്ണിയേയും കൂട്ടി പത്തനംതിട്ട സ്റ്റേഷനിലേക്ക് വരികയായിരുന്നെന്ന് ഇവര്‍ പറഞ്ഞതായും വിവരമുണ്ട്.

വിശിഷ്ട സേവനത്തിനുള്ള മെഡലുകളൊക്കെ നേടിയ ഉദ്യോഗസ്ഥയാണ്. മേലുദ്യോഗസ്ഥര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം ഉണ്ണി ആഡംബരജീപ്പില്‍ അടൂര്‍ഭാഗം കടന്ന് പത്തനംതിട്ടയിലേക്കുവന്നത്.

ഇയാളെ നിരന്തരം പിന്തുടര്‍ന്നിരുന്ന മുണ്ടക്കയം സി.ഐയും സംഘവും പോലീസ് വാഹനത്തില്‍ പിന്നാലെ എത്തി. ഇത് മനസ്സിലാക്കിയ ഉണ്ണി കൈപ്പട്ടൂരില്‍നിന്ന് ജീപ്പ് അതിവേഗതയില്‍ വിട്ടു.

കോളേജ് ജംഗ്ഷനില്‍വെച്ച് നാല് വാഹനങ്ങളില്‍ തട്ടി. എന്നിട്ടും നിര്‍ത്താതെ മുന്നോട്ടുപോയ ഇയാള്‍ വാളുവെട്ടുംപാറയിലേക്ക് ഓടിച്ചുകയറ്റി.

പോലീസും പിന്നാലെ കൂടി. എന്നാല്‍ റോഡ് തീര്‍ന്നഭാഗത്തുവെച്ച് വാഹനം ഉപേക്ഷിച്ച് ഇയാള്‍ അപ്രത്യക്ഷനായി. നിമിഷങ്ങള്‍ക്കകം പോലീസ് എത്തിയെങ്കിലും പിടികൂടാനായില്ല.

Related posts

Leave a Comment