തിരുവനന്തപുരം: റിമാൻഡിലിരിക്കെ രാജ്കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ജയിൽ ജീവനക്കാരിൽ കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വരുന്ന വീഴ്ചകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പീരുമേട് ജയിൽ ജീവനക്കാർക്കെതിരേ ഋഷിരാജ് സിംഗാണ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ജയിൽ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. നാലു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.