ഡി സിനിമാസ് ഭൂമി കൈയേറ്റ ആരോപണം;  അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു; കേസ് 26ന് പരിഗണിക്കും

തൃശൂർ: ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റർ നിർമിച്ചതു ഭൂമി കൈയേറിയാണെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കേസ് പരിഗണിക്കുന്നതു കോടതി 26ലേക്ക് മാറ്റി. തിയേറ്റർ സമുച്ചയത്തിനു വേണ്ടി സർക്കാർ, പുറന്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസിൽ അനധികൃത നിർമാണപ്രവർത്തനം നടന്നിട്ടില്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

ദിലീപിനെയും മുൻ തൃശൂർ ജില്ലാ കളക്ടർ എം.എസ്. ജയയെയും എതിർകക്ഷികളാക്കി പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹർജിയിൽ തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് അന്വേഷണ റിപ്പോർട്ട് ഡയറക്ടർക്കു കൈമാറിയിരുന്നു. ഇന്നലെയാണ് കോടതിയിൽ സമർപ്പിച്ചത്.

Related posts