ഡേറ്റിംഗ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട സുന്ദരിയെ നേരിട്ടു കണ്ടപ്പോള്‍ ഇഷ്ടമായില്ല ! മറ്റൊരാളെ സംഘടിപ്പിച്ചു തരാമെന്ന് യുവതി;കൊച്ചിയിലെ ഹോട്ടലിലെത്തിയ യുവാവിനെ കാത്തിരുന്നത്…

കൊച്ചിയില്‍ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം വ്യാപകമാവുന്നതായി വിവരം. കഴിഞ്ഞ ദിവസം കൊച്ചി നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട റോയല്‍പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍വെച്ച് യുവാവിന് മര്‍ദ്ദനമേറ്റതോടെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. യുവാവിനെ മര്‍ദ്ദിച്ച മൂന്നുപേര്‍ പോലീസ് പിടിയിലായി. യുവാവ് അംഗമായ ഡേറ്റിംഗ് ഗ്രൂപ്പിലെ വീട്ടമ്മയായിരുന്നു സംഘത്തെ അയച്ചത്.

വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിംഗ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് നടുറോഡില്‍ ഇട്ട് യുവാവിനെ പെരുമാറാന്‍ തനിക്ക് ഒപ്പമുള്ള യുവാക്കളെ വീട്ടമ്മ അയച്ചത്. വീട്ടമ്മയുടെ നിര്‍ദ്ദേശമാണ് ഗുണ്ടാ സംഘങ്ങള്‍ അതേപടി നടപ്പിലാക്കിയത്. പെണ്‍വാണിഭ സംഘങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കുമൊന്നും കൊച്ചിയില്‍ പക്ഷെ ഡേറ്റിംഗ് ഗ്രൂപ്പ് പെണ്‍വാണിഭം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ യുവാവിന്റെ പരാതിയില്‍ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്.

ഡേറ്റിംഗ് ഗ്രൂപ്പില്‍പ്പെട്ട യുവതികള്‍ക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു നീക്കുന്നത്. ഇതിനോടകം നിരവധി യുവാക്കള്‍ ഡേറ്റിംഗ് ഗ്രൂപ്പുകളുടെ വലയിലായെന്നും വിവരമുണ്ട്.

സംഭവത്തെക്കുറിച്ച് ആലപ്പുഴക്കാരനായ യുവാവ് പറഞ്ഞ കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. പെണ്‍വിഷയങ്ങളില്‍ താല്‍പര്യമുള്ള ഒരു ഡേറ്റിംഗ് ഗ്രൂപ്പില്‍ അംഗമായതിനെത്തുടര്‍ന്ന് ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുകയായിരുന്നു. പിന്നീട് സ്ഥിരം ചാറ്റിംഗ് ആയിരുന്നു. പിന്നീട് സംഗമിക്കാന്‍ ആഗ്രഹിച്ച യുവാവ് ഇക്കാര്യം പെണ്‍കുട്ടിയോടു പറഞ്ഞപ്പോള്‍ അവള്‍ ആവശ്യപ്പെട്ടത് 30000 രൂപയായിരുന്നു.

എങ്ങനെയും കാര്യം നടന്നാല്‍ മതിയെന്നു കരുതിയ യുവാവ് സമ്മതംമൂളുകയും ചെയ്തു. തുടര്‍ന്ന് കൊച്ചിയില്‍ വച്ച് ഇരുവരും നേരില്‍ കണ്ടുമുട്ടിയെങ്കിലും യുവാവിന് പെണ്‍കുട്ടിയെ ഇഷ്ടമായില്ല. എന്നാല്‍ യുവാവിന്റെ അവസ്ഥ കണ്ട പെണ്‍കുട്ടി ഇയാള്‍ക്ക് വീട്ടമ്മയായ മറ്റൊരു യുവതിയെ പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു.

പിന്നീട് വീട്ടമ്മയുമായായിരുന്നു ഇയാളുടെ ചാറ്റിംഗ്. എന്നാല്‍ ചാറ്റിംഗ് ലീക്കായതോടെ ഇതിന്റെ പിന്നില്‍ യുവാവാണെന്നു സംശയിച്ച വീട്ടമ്മ ഇയാള്‍ക്കിട്ട് പണി കൊടുക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മറ്റൊരു പെണ്‍കുട്ടിയെ യുവാവുമായി അടുപ്പിക്കുകയായിരുന്നു ആദ്യ പടി. ഈ പെണ്‍കുട്ടിയുമായി ചാറ്റിംഗിലൂടെ അടുത്ത യുവാവ്. ഈ പെണ്‍കുട്ടിയുടെ വാക്കുവിശ്വസിച്ച് ഹോട്ടലിലെത്തിയപ്പോള്‍ യുവാവിനെ കാത്തിരുന്നതാവട്ടെ വീട്ടമ്മ അയച്ച ഗുണ്ടകളും.

ഇത്തരം ഡേറ്റിംഗ് ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഒരു ലക്ഷത്തിനടുത്ത് തുകയാണ് യുവതികള്‍ക്കൊപ്പം ഒരു രാത്രി ചിലവഴിക്കാനായി യുവാക്കള്‍ ചെലവാക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പില്‍ വൃദ്ധരായ ആളുകള്‍ വരെയുണ്ടെന്നതാണ് യാഥാര്‍ഥ്യം. കൊച്ചിയില്‍ പെണ്‍വാണിഭത്തിന്റെ പുതിയ വഴികളാണ് ഇതോടെ തെളിഞ്ഞിരിക്കുന്നത്.

Related posts