ചത്തുണങ്ങിയ പല്ലി അമൃതം പൊടിയിൽ; നെടുമ്പാശേരിയിലെ അങ്കണവാടിയിൽ നിന്നും കുട്ടികൾക്കു ലഭിച്ച പൊടിയിലാണ് പല്ലിയെ കണ്ടത്


നെടുമ്പാശേരി : പഞ്ചായത്തിലെ 75ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടം. രണ്ട് മാസം മുമ്പാണ് അങ്കണവാടിയിൽ നിന്ന് പൊടി നൽകിയത്.

500 ഗ്രാം തൂക്കമുള്ള ആറ് പായ്ക്കറ്റ് ( മൂന്ന് കിലോ ) അമൃതം പൊടിയാണ് ഓരോ കുട്ടികൾക്കും നൽകുന്നത്. അവസാന പായ്ക്കറ്റ് വീട്ടുകാർ വ്യാഴാഴ്ച രാവിലെ പൊട്ടിച്ചപ്പോഴാണ് ചത്തുണങ്ങിയ പല്ലിയെ കണ്ടെത്തിയത്.

ഗൃഹനാഥ അങ്കണവാടിയിൽ അറിയിച്ച പ്രകാരം വർക്കർ വീട്ടിലെത്തി സംഭവം കണ്ട ശേഷം മേലാധികാരികളെ ധരിപ്പിച്ചു.

കേരള സർക്കാർ -വനിതാ, ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന സേവന പദ്ധതിക്കായി കുടുംബശ്രീ തയാറാക്കുന്ന ഗോതമ്പ്, കടലപ്പരിപ്പ്, നിലക്കടല, സോയാബിൻ, പഞ്ചസാര എന്നിവ ചേർത്തുള്ള ഉത്പന്നമാണ് അമൃതം ന്യൂട്രിമിക്സ്.

ആറ് മാസം മുതൽ മൂന്ന് വയസുവരെയുള്ള കുട്ടികൾക്കുള്ള പൂരക പോഷകാഹാരമായാണ് അമൃതം പൊടി വിതരണം ചെയ്യുന്നത്.

Related posts

Leave a Comment