സ്‌ക്രീനില്‍ മുന്നറിയിപ്പ് കാണിക്കുമ്പോള്‍ അവര്‍ പോപ്‌കോണ്‍ വാങ്ങാന്‍ പോയിരുന്നിരിക്കണം; പത്മാവതിനെ വിമര്‍ശിച്ച സ്വരാ ഭാസ്‌കറിനെ രൂക്ഷമായി പരിഹസിച്ച് ദീപിക പദുക്കോണ്‍

ഹിറ്റ് ചാര്‍ട്ടുകള്‍ തകര്‍ത്തു മുന്നേറുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിനെ വിമര്‍ശിച്ചു കൊണ്ട് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ടപ്പോള്‍ താന്‍ യോനിയായി ചുരുങ്ങിപ്പോയെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവരുടെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണുണ്ടായത്. സിനിമയെ വിമര്‍ശിച്ച് സ്വര സംവിധായകന്‍ ബന്‍സാലിക്ക് എഴുതിയ തുറന്ന കത്തിലായിരുന്നു വിമര്‍ശനം.

 

ചിത്രത്തിലെ ‘ജോഹര്‍'(സതിയ്ക്കു സമാനമായ ആചാരം) ചൂണ്ടിക്കാണിച്ചു കൊണ്ട് പുരുഷന്മാരേപ്പോലെ തന്നെ സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശം ഉണ്ട് എന്നും സഞ്ചരിക്കുന്ന യോനികളല്ല സ്ത്രീകള്‍ എന്നുമായിരുന്നു സ്വരയുടെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ സ്വരയ്ക്ക് ചുട്ടമറുപടിയുമായി പത്മാവത് നായിക ദീപിക പദുക്കോണ്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സിനിമയ്ക്കു മുമ്പ് എഴുതിക്കാണിച്ച സതിയെ മഹത്വവല്‍ക്കരിക്കുന്നില്ല എന്ന കുറിപ്പ് കാണാത്തതു കൊണ്ടാണു സ്വര ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്. സതി ആചാരങ്ങളെ അനുകൂലിക്കുന്നില്ല എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട് എന്നും ദീപിക ചൂണ്ടിക്കാണിക്കുന്നു.

‘ആ സമയത്ത് പോപ്‌കോണോ മറ്റോ വാങ്ങാനാന്‍ പോയ അവര്‍ സ്‌ക്രീനില്‍ എഴുതിക്കാണിച്ച മുന്നറിയിപ്പ് മിസ് ചെയ്തിട്ടുണ്ടാകും. മാത്രമല്ല ഒരു സിനിമ കാണുമ്പോള്‍ അത് മുഴുവനായും കാണാന്‍ ശ്രമിക്കുകയും അത് ഏത് കാലഘട്ടത്തിലാണ് ചിത്രിരീകരിച്ചിരിക്കുന്നതെന്നും മനസ്സിലാക്കണം. സതിയെ ചിത്രികരീകരിക്കാന്‍ മാത്രമല്ല ഈ ചിത്രമെന്നും അതിനേക്കാളുപരി പല കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ആഘോഷവും കരുത്തും അന്തസ്സുമാണ് ഈ സിനിമയെന്നും’ ദീപിക പറയുന്നു. സൂം ടിവിയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ ഈ പ്രതികരണം.

 

Related posts